Chandrika Daily https://www.chandrikadaily.com Fri, 17 Apr 2026 17:50:02 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Chandrika Daily https://www.chandrikadaily.com 32 32 ഹജ്ജ് തീർത്ഥാടനം: ആദ്യ ഇന്ത്യൻ സംഘം നാളെ മദീനയിലെത്തും https://www.chandrikadaily.com/hajj-pilgrimage-first-indian-group-to-arrive-in-medina-tomorrow.html https://www.chandrikadaily.com/hajj-pilgrimage-first-indian-group-to-arrive-in-medina-tomorrow.html#respond Fri, 17 Apr 2026 17:49:29 +0000 https://www.chandrikadaily.com/?p=380633 മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം നാളെ സൗദിയിലെത്തും. മുംബൈയിൽ നിന്നുള്ള 400 തീർഥാടകർ അടങ്ങുന്ന ആദ്യ വിമാനം ഇന്ത്യൻ സമയം രാവിലെ പത്തരയോടെ മദീനയിലെത്തും. ഗുവാഹത്തി, കൊൽക്കത്ത, ശ്രീനഗർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി പത്ത് വിമാനങ്ങളാണ് ആദ്യദിനം എത്തുന്നത്. പ്രവാചക നഗരിയായ മദീനയിലെ എട്ടു ദിവസത്തെ സന്ദർശനത്തിനും പ്രാർഥനകൾക്കും ശേഷമായിരിക്കും ഇവർ മക്കയിലേക്ക് തിരിക്കുക. തീർത്ഥാടകരെ സ്വീകരിക്കാനായി സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസി, കോൺസുലേറ്റ് പ്രതിനിധികളും വിമാനത്താവളത്തിലെത്തും.

സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര തിരിക്കുന്ന മലയാളി ഹാജിമാരും നാളെ ജിദ്ദ വഴി മക്കയിലെത്തും. എന്നാൽ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർത്ഥാടകരുടെ യാത്ര ഏപ്രിൽ 30 മുതലാണ് ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും നാളെ മുതൽ പുണ്യഭൂമിയിലേക്ക് എത്തിത്തുടങ്ങുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ സജീവമായിക്കഴിഞ്ഞു.

]]>
https://www.chandrikadaily.com/hajj-pilgrimage-first-indian-group-to-arrive-in-medina-tomorrow.html/feed 0
വാല്‍പ്പാറ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു https://www.chandrikadaily.com/valparai-road-accident-malayalis-who-died-identified.html https://www.chandrikadaily.com/valparai-road-accident-malayalis-who-died-identified.html#respond Fri, 17 Apr 2026 16:40:21 +0000 https://www.chandrikadaily.com/?p=380630 പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. ഒൻപത് മലയാളികളാണ് മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. പ്രധാന അധ്യാപിക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇതിൽ രണ്ട് പേരെ കോയമ്പത്തൂർ ആശുപത്രിയിലേക്കും രണ്ട് പേരെ പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി.

മരിച്ചവർ

1. അജിത (54)- പ്രധാന അധ്യാപിക, 2. റംല (52) – അധ്യാപിക, 3. സുഹറ (43) – അധ്യാപിക, 4. ആശ (41) – അധ്യാപിക, 5. മജീദ് (43)- അധ്യാപികൻ, 6. സാജിത (45)- പാചക തൊഴിലാളി, 7. ഷക്കീല (37)- അധ്യാപിക, 8. റുഖിയ (39)- മജീദ് മാഷിൻ്റെ ഭാര്യ, 9. ഹിഷാം (12)- സുഹറ ടീച്ചറുടെ മകൻ. ഇതിൽ അജിത മലപ്പുറം പുലാമന്തോൾ സ്വദേശിനിയാണ്. ബാക്കിയുള്ളവ‍ർ പാങ്ങ് സ്വദേശികളാണ്.

വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

]]>
https://www.chandrikadaily.com/valparai-road-accident-malayalis-who-died-identified.html/feed 0
രഹാനെയും നരെയ്നും ‘പൂജ്യം’; പതറിയ കൊൽക്കത്തയെ അർധ സെഞ്ച്വറിയുമായി കാമറൂൺ ഗ്രീൻ കരകയറ്റി https://www.chandrikadaily.com/rahane-and-narine-were-zero-cameron-green-lifted-a-struggling-kolkata-with-a-half-century.html https://www.chandrikadaily.com/rahane-and-narine-were-zero-cameron-green-lifted-a-struggling-kolkata-with-a-half-century.html#respond Fri, 17 Apr 2026 16:31:52 +0000 https://www.chandrikadaily.com/?p=380627 അഹമ്മദാബാദ്: കോടികള്‍ മുടക്കി കൊണ്ടു വന്ന കാമറൂണ്‍ ഗ്രീന്‍ ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി തിളങ്ങി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ കെകെആര്‍ 180നു പുറത്ത്. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങിനു ഇറങ്ങിയ കെകെആറിനു കാര്യങ്ങള്‍ അത്ര സുഖകരമായില്ല. നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കാമറൂണ്‍ ഗ്രീന്‍ ആണ് ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായി. ഓപ്പണിങ് സ്ഥാനത്തു മാറ്റം വരുത്തിയാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഫിന്‍ അല്ലനെ മാറ്റി ന്യൂസിലന്‍ഡ് ടീമിലെ തന്നെ മറ്റൊരു ഓപ്പണര്‍ ടിം സെയ്ഫര്‍ടിനെ ഇറക്കിയാണ് കെകെആര്‍ പരീക്ഷണം നടത്തിയത്. അതുപക്ഷേ പൂര്‍ണമായി വിജയം കണ്ടില്ല. കാമറൂണ്‍ ഗ്രീന്‍ 55 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം 79 റണ്‍സെടുത്തു. റോവ്മാന്‍ പവലാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സ് അടിച്ചെടുത്തു. സെയ്ഫര്‍ട് 2 ഫോറും ഒരു സിക്‌സും സഹിതം 14 പന്തില്‍ 19 റണ്‍സെടുത്തു. 8 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സെടുത്ത രമണ്‍ദീപ് സിങാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. സുനില്‍ നരെയ്‌നും പൂജ്യത്തില്‍ മടങ്ങി. റിങ്കു സിങും വീണ്ടും പരാജയമായി. താരം 1 റണ്‍സ് മാത്രമാണ് എടുത്തത്. ഗുജറാത്ത് നിരയില്‍ കഗിസോ റബാഡ ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, അശോക് ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

]]>
https://www.chandrikadaily.com/rahane-and-narine-were-zero-cameron-green-lifted-a-struggling-kolkata-with-a-half-century.html/feed 0
നവോത്ഥാന നായകന്‍ https://www.chandrikadaily.com/renaissance-hero-seethi-sahib.html https://www.chandrikadaily.com/renaissance-hero-seethi-sahib.html#respond Fri, 17 Apr 2026 13:05:05 +0000 https://www.chandrikadaily.com/?p=380624 അഹമ്മദ്കുട്ടി ഉണ്ണികുളം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ബിജാവാപം നല്‍കിയ രണ്ട് പ്രമുഖ നേതാക്കളാണ് ഖാഇദെമില്ലത്തും കെ.എം സീതി സാഹിബും സീതി സാഹിബിന് സമ്പൂര്‍ണ്ണ നേതാവ് എന്ന വിശേഷണം നല്‍കിയത് മന്നത്ത് പത്മനാഭന്‍ ആണ്. കേരളത്തിലെ നവോത്ഥാന നായകനായി എണ്ണപ്പെടേണ്ട അതിപ്രധാന പേരാണ് സീതി സാഹിബിന്റേതെന്ന് വിലയിരുത്തിയത് അരങ്ങില്‍ ശ്രീധരനും പവനനുമാണ്. കേരളം കണ്ട ഏറ്റവും ശ്രദ്ധേയനായ സ്പീക്കര്‍, വാഗ്മി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ചന്ദ്രികയുടെ സംസ്ഥാപകന്‍, ഗ്രന്ഥകാരന്‍, എഴുത്തുകാരന്‍, എണ്ണപ്പെട്ട പരിഭാഷകന്‍, കൊച്ചി – മദിരാശി – കേരള നിയമസഭളിലെ അംഗം മതേതരത്വത്തിന് ജീവിത മര്‍പ്പിച്ച ക്തിത്വം, മുസ്‌ലിം ലീഗിന് യുവജന – വിദ്യാര്‍ത്ഥി തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തി ശില്‍പ്പി ഫാറൂഖ് കോളേജ് അടക്കം നിരവധി കലാലയങ്ങളെ വളര്‍ത്തിയെടുത്ത പ്രതിഭാശാലി അങ്ങനെ സിതി സാഹിബിനെ വിശേഷിപ്പിക്കാന്‍ ഏറെയുണ്ട്. നാട്ടെങ്ങും അടക്കി വാഴാന്‍ സJത്തുക്കള്‍ ഉണ്ടായിരുന്ന സീതി മുഹമ്മദിന്റെ മകനായി 1899 ആഗസ്ത് 11ന് അഴിക്കോട് കിഴക്കേ നമ്പൂതിരി മഠത്തില്‍ ജനിച്ചു. മുന്ന് ലക്ഷത്തിലധികം തേങ്ങ വലിക്കാനുബായിരുന്ന നാട്ടുകാരണവര്‍ എന്നാണ് പിതാവിനെ സി.എച്ച് വിശേഷിപ്പിച്ചത്. കൂടാതെ നിരവധി ബോട്ട് സര്‍വ്വീസുകളും കെട്ടിട സമുച്ഛയങ്ങളും. 1961 ഏപ്രില്‍ 17ന് സിക്കറായിരിക്കെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ സാനഡുവില്‍ സീതി സാഹിബ് അന്ത്യശാസം വലിക്കുമ്പോള്‍ സമ്പദ് സ്ഥിതി ഏതാണ്ട് വട്ട പൂജ്യമായിരുന്നു. സ്പീക്കറാവുന്നതിന് തൊട്ടുമുമ്പ് താമസിച്ച എറണാകുളത്തെ വീടിന്റെ വാടക സംബന്ധിച്ച് വീട്ടുടമസ്ഥന്‍, വക്കില്‍ ഗുമ സ്ഥനോട് കയര്‍ത്ത് സംസാരിക്കാറുണ്ടായിരുന്നു. സീതി സാഹിബിന്റെ ഒരേയൊരു പുത്രന്‍ സീതി മുഹമ്മദിന് കുടുംബസ്വ ത്തായി കിട്ടിയ വട്ടമേശകളും കസേരകളും വില്‍പ്പന നടത്തിയാണ് പാലക്കാട്ടെ വാടക വിടിന് അഡ്വാന്‍സ് കൊടുത്തിരുന്നത് (വാസു.ഇ.2004)

തിരുവനന്തപുരത്ത് നിന്ന് രാത്രി 10 മണിക്ക് പുറപ്പെട്ട വിലാപയാത്ര കൊടുങ്ങല്ലൂരിലെ ചന്ദനപ്പറമ്പ് തറവാട്ടില്‍ എത്തു ന്നതിനെപറ്റി ഡോ. ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകളിലെ വരികള്‍- കരന്‍് ബില്ല് അടക്കാത്തതിനാല്‍ ആളനക്കമില്ലാത്ത വീട്ടിലെ ഫ്യൂസ് ഇലക്ട്രിസിറ്റിക്കാര്‍ ഊരിക്കൊണ്ട് പോയിരുന്നു. ചിതലുകേറി കഴുക്കോലുകള്‍ ദ്രവിച്ച് ഉമ്മറക്കല്ലുകള്‍ ഇളകിയ വീട്. അകത്തോ വരാന്തയിലോ പോലും ഒന്ന് മാന്യമായി ഇരുത്താന്‍ ഇടയില്ല. ഇക്കാലംവരെ വാടക വീടൂകളിലും രോഗിയായപ്പോള്‍ അനുജന്റെ വിട്ടിലും അവസാനം സാനഡുവിലുമായി തീര്‍ന്നുപോയി ആ ജീവിതം. ഫാറൂഖ് കോളജ് തുടങ്ങി സ്ഥാപനങ്ങള്‍ പടു ത്തുയര്‍ത്താന്‍, വിദ്യാഭ്യാസ നവോത്ഥാന ശ്രമങ്ങള്‍ക്ക്, കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിന്, എല്ലാമെല്ലാം ചെലവഴി ച്ച് അവസാനം ആ ഫഖീര് മരണപ്പെട്ടു

1947 നവംബര്‍ 10,11 തിയ്യതികളില്‍ കല്‍ക്കത്തയില്‍ ഖാഇദെ മില്ലത്തിനൊപ്പ ചെന്ന് സുഹ്‌റവര്‍ദിയുടെ ലീഗ് പിരിച്ചുവിടല്‍ തകര്‍ത്തു കറാച്ചി ലീഗ് കൗണ്‍സിലില്‍ പടവെട്ടി ഇന്ത്യയിലെ മുസ്ലിം ലീഗിന് അസ്തിത്വം ഉണ്ടാക്കി. 1948 മാര്‍ ച്ച് 10ന് മദിരാശി ബാങ്ക്വറ്റ് ഹാളില്‍ ലീഗ് രൂപീകരണത്തിന് മുന്നിലും പിന്നിലും നിന്ന് പരിശ്രമിച്ചു. 1960 മാര്‍ച്ച് 12ന് കേരള സ്പീക്കര്‍ നാല് സെഷനുകളിലായി 120 ദിവസം സര നിയന്ത്രിച്ച് അതുല്യനെന്ന് പട്ടംകിട്ടിയ പ്രതിഭാശാലി ആരെയും കൂ സാതിരുന്ന മുഖ്യമന്ത്രി പട്ടം താണുപ്പി ഉള്ളയെ വരച്ചവരയില്‍ നിര്‍ത്തിയ മനു ഷ്യന്‍ മുഖ്യമന്ത്രി സഭയുടെ സമയത്തിന്റെ വില മനസ്സിലാക്കു’ പിടിച്ചുനിര്‍ത്തിയപോലെ പട്ടം നിര്‍ത്തി. അതേപറ്റി കെ.എം ജോര്‍ജ്ജ് എം.എല്‍.എ എഴുതി. പട്ടംജിയോട് അങ്ങനെ പറയാന്‍ അന്നത്തെ 127 എംഎല്‍.എമാരില്‍ കെ.എം സീതി സാഹിബിനല്ലാതെ മറ്റാര്‍ക്കും സാധിക്കുമായിരുന്നില്ല. 1999ല്‍ അന്നത്തെ മദിരാശി ഗവര്‍ണറായിരുന്ന സര്‍ ആര്‍തര്‍ ഹോപ്പിനെ വിറപ്പിച്ചിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ബ്രിട്ടീഷ് സര്‍ക്കാറിന്ണ്ട് ശേഖരിക്കാന്‍ വാര്‍ഫ്രണ്ട് പരിപാടിയുമായി തലശ്ശേരി ടൗണ്‍ ഹാളില്‍ സര്‍ആര്‍തര്‍ ഹോപ്പ് എത്തുമ്പോള്‍ സീതി സാഹിബിന്റെ ആഹ്വാന പ്രസംഗം വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം. പാര്‍ട്ടി നിലപാട് ബ്രിട്ടീഷ് വിരുദ്ധമായതിനാല്‍ സാധ്യമല്ലെന്ന് സീതി സാഹിബ്. എന്നാല്‍ ത ന്റെ ഇംഗ്ലീഷ് പ്രസംഗം തര്‍ജ്ജുമ ചെയ്താല്‍ മതിയെന്നായി ഉച്ചഭാഷിണിയുടെ റോള്‍ വഹിക്കുക – ഉച്ചഭാഷിണിക്ക് രഷ്ട്രീയമില്ലല്ലോ- ആര്‍തര്‍ ഹോപ്പ്. സീതി സാഹിബിന്റെ മറുപടി ‘ഞാന്‍ താങ്കളുടെ എന്നല്ല ഒരു ബ്രിട്ടീഷുകാരന്റെയും ഉച്ചഭാ ഷിണിയാവാന്‍ ആഗ്രഹിക്കുന്നില്ല. വാടകക്ക് എടുക്കാന്‍ കഴിയുന്ന മെഗാ ഫോണുമല്ല ഞാന്‍ മറുപടിയില്‍ ക്ഷുഭിതനായി സീതി സാഹിബിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്കാനുള്ള തീരുമാനം അദ്ദേഹം വദ ചെയ്തു. ഇതിനേക്കാള്‍ വലുത് പ്രതീക്ഷി ച്ചിരിക്കയായിരുന്നു സീതി സാഹിബ്.

1929-ല്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ അധ്യ ക്ഷതയില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വരാജ പ്ര ഖ്യാപിച്ച ലാഹോര്‍ കോണ്‍ഗ്രസിലെ പ്ര തിനിധിയായിരുന്നു. 1923-ല്‍ മൗലാന മു ഹമ്മാലി എന്ന പുസ്തകമെഴുതി ആ ശി ഷ്യത്വം സ്വീകരിച്ചു. 1932 ല്‍ ലീഗിലേക്ക്. 1934 ബലിപെരുന്നാള്‍ സുദിനത്തില്‍ പന്ദ്രി ക സംസ്ഥാപനം, 1925 ല്‍ തിരുവനന്തപു രം ലോ കോളജില്‍നിന്ന് നിയമബിരുദമെ ടുത്ത് പ്രാക്ടിസും രാഷ്ട്രീയവുമായി അവ സാനം തലശ്ശേരി ആസ്ഥാനമാക്കി. 1937 ലെ മദിരാശി അസംബ്ലിയിലേക്കുള്ള തി രഞ്ഞെടുപ്പില്‍ കുറുമ്പ്രനാട് – കോഴിക്കോ ട് മണ്ഡലത്തില്‍ ബി. പോക്കര്‍ സാഹിബിന്റെ ഇലക്ഷന്‍ പ്രചാരണത്തിന്റെ 1920, 1930 (60) 1946, 1952 (മദിരാശി) 1960 (കേരളം) നിയമസഭകളില്‍ ശോഭിച്ചു. 1937 ല്‍ മലബാര്‍ ജില്ലാ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ ജോസെ ക്രട്ടറി 1950-ല്‍ എറണാകുളത്ത് വെച്ച് കേഒള സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും സീതി സാഹിബ) ജന.സെക്രട്ടറിയുമായി എഴുത്തും ഖുര്‍ആന്‍ പഠനവും ദിനചര്യയായിരുന്നു. മൗലാനാ മുഹമ്മദലി എന്ന പുസ്തകത്തെ കൂടാതെ ഗിബ്ബണ്‍, സര്‍വില്യം മൂര്‍,ഹിക്ഷിന്‍സ്, ബാര്‍ണം ഡ്ഷാ,ക്രയില്‍ തുടങ്ങിയ പണ്ഡിതരുടെ സഗ്രേ പഠനങ്ങള്‍ ആശയം ചോര്‍ന്ന് പോകാതെ കൈരളിക്ക് സമ്മാനിച്ചു തലശ്ശേരിയില്‍ ചേര്‍ന്ന 9മം സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ സീതി സാഹിബ് നടത്തിയ അധ്യക്ഷ പ്രസംഗത്തെ സാഹിത്യനായകരായ കടത്തനാട്ട് ശങ്കരവര്‍മ്മരാജ്, ജി. ശങ്കരക്കുറുപ്പ്, മൂര്‍ക്കോത്ത് കുമാരന്‍, കെ.സി മാമന്‍ മാപ്പിള, ഒ.വി ശങ്കരന്‍ നായര്‍, സഞ്ജയന്‍, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ മുക്തകണ്ഠം പ്രശംസിച്ചു.

നാട്ടില്‍നിന്ന് ആരംഭിച്ച വിദ്യാഭ്യാസ വി പ്ലവത്തിലൂടെ ആയിരങ്ങള്‍ സര്‍ക്കാര്‍-സര്‍ക്കാറിതര പദവികളിലെത്തി കുടുംബ ത്തില്‍ ജഡ്ജിമാരും ഡോക്ടര്‍മാരും എ ഞ്ചിനിയര്‍മാരും ഉണ്ടായി. ഫാറൂഖ് കോള ജ്, ഫാറൂഖ് ട്രൈനിംഗ് കോളജ്, തലശ്ശേരി അന്‍വാറുല്‍ ഇസ്ലാം സഭ, മദ്രസത്തുല്‍ മുബാറക് ഹൈസ്‌കൂള്‍, തങ്ങലിമുല്‍ ഇസ്ലാം മദ്രസ, തലശ്ശേരി ടൗണ്‍ മാപ്പിള യൂ.പി, മദ്രസ ദാറുസ്സലാം യത്തിംഖാന, തി മൂരങ്ങാടി യത്തിംഖാന, മലപ്പുറം മുസ്ലിം ഹൈസ്‌കൂള്‍, കോഴിക്കോട് ഹിമായ ത്തുല്‍ ഇസ്ലാം, മദ്രസത്തുല്‍ മുഹമ്മദി യ്യ, മുറയൂര്‍ ഹൈസ്‌കൂള്‍, കെ.എം.ഇ.എ. തിരൂര്‍ പോളി ടെക്‌നിക്, തലശ്ശേരി, ബ്ര ണ്ണന്‍ കോളജ്, ബി.പി അങ്ങാടി സര്‍ക്കാര്‍ ഗേള്‍സ് ട്രൈനിംഗ് സ്‌കൂള്‍, അരീക്കോട് ഓ റിയന്റല്‍ ഹൈസ്‌കൂള്‍, കോഴിക്കോട് ഗ വണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, എം. വി.എം ഹൈസ്‌കൂള്‍-അങ്ങനെ സീതി സാ ഹിബിന്റെ തലോടലേറ്റ എത്രയെത്ര സ്ഥാ പനങ്ങള്‍. മാപ്പിള മുസ്ലിംസ് ഓഫ് കേരള എന്ന മില്ലറുടെ ഗ്രന്ഥത്തില്‍ 1021ന് ശേ മുള്ള ആദ്യ കാലഘട്ടത്തില്‍ മുസ് ലിംകള്‍ മുറിവേറ്റ മനസ്സോടെ അടങ്ങി ഒതുങ്ങി നി ന്നു. പിന്നീട് ചുറ്റും നടക്കുന്ന സംഭവ ഗതി കളില്‍ അവര്‍ പതുക്കെ താല്‍പര്യം കാണി ച്ചുതുടങ്ങി പുതിയൊരു നേതൃത്വം സമു ഹത്തിന്റെ സമുദ്ധാരണ സന്ദേശവുമായി രംഗത്തിറങ്ങി. അവര്‍ സജീവമായി രാഷ്ട്രി യത്തിലിറങ്ങി. അങ്ങനെ അവര്‍ മുസ്ലിം ലീഗിലേക്ക് ഒഴുകി. മു മുസ്ലിംലീഗ് ഈ പു തിയ നവോത്ഥാനത്തിന്റെ പ്രതീകമായിരു ന്നു കെ.എം സീതി സാഹിബ് അതിന്റെ ശില്‍പിയും (മില്ലറുടെ ഗ്രന്ഥം) കേരള മു സ്ലിംകളുടെ സര്‍ സയ്യിദും മുഹമ്മദലി യും ഇഖ്ബാലും എന്നാണ് സീതി സാഹി ബിനെ സി.എച്ച് വിശേഷിപ്പിച്ചത്.

1925ല്‍ മഹാത്മാഗാന്ധിയുടെ Water Water Everywhere, nor a drop to drink og ഗ്ലീഷ് കവിതാ ശകലത്തിന് ‘വെള്ളം വെ ള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രേ’ എ 1) സീതി സാഹിബ് നടത്തിയ പരിഭാഷ യുടെ 100-ാം വാര്‍ഷികമായിരുന്നു കഴി ഞത വര്‍ഷം 1940ല്‍ കോഴിക്കോട് നടന്ന മലബാര്‍ ജില്ലാ ലീഗ് സമ്മേളനത്തില്‍ ബം ഗാള്‍ പ്രധാന മന്ത്രി ഫസലുല്‍ ഹഖിന്റെ ഒരു മണിക്കൂര്‍ ഇംഗ്ലീഷ് പ്രസംഗം, അതി അവസാനിച്ച് അതേ സമയമെടുത്ത് മല യാളത്തില്‍ പരിഭാഷപ്പെടുത്തി. വള്ളി പു ഒള്ളി വ്യത്യാസമില്ലാതെ A 10 27 വരെയെന്ന പ്രയോഗത്തെ അ മുതല്‍ ക്ഷ വരെ എ ന്നാണ് പരിഭാഷപ്പെടുത്തിയത്. സീതി സാ ഹിബിന്റെ താര്‍ജ്ജുമ കേട്ട് ഇളകി മറിഞ്ഞ ജനത്തോടൊപ്പം ഫസലുല്‍ ഹഖും വികാ രരിതനായി. അവസാനം സീതി സാഹിബിനെ കെട്ടിപ്പിടിച്ച് You are the translater general of mdia എന്ന് വിശേഷിപ്പിച്ച് ആശ്ലേഷിക്കുകയാണ് ഫസലുല്‍ഹഖ് ചെയ്തത്.

സീതി സാഹിബിന്റെ ഉജ്ജ്വല പ്രഭാഷ ണത്തെപറ്റി മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയാ യ പി ഗോവിന്ദപിള്ള എഴുതി: 19578 ഞാന്‍ കൂടി അംഗമായ കേരള നിയമസഭയിലെ ഉജ്ജല പ്രാസംഗികരെ ഓര്‍ക്കുന്നു. ജോസഫ് മുണ്ടശ്ശേരി, വി.ആര്‍ കൃഷ് ണയ്യര്‍, തോപ്പില്‍ ഭാസി. ഇ.എം.എസ് എ ന്നിവര്‍. സി.എ ടി.എച്ച് ആയിരുന്നു അന്ന് ഏറെ തിളങ്ങി നിന്നത്. ‘ഒരുപക്ഷേ സി.എ ച്ചിന് തുല്യനായി സാഹിത്യസൗരഭം കലര്‍ന്ന വാഗ് വിലാസത്തിന് അദ്ദേഹത്തിന്റെ തന്നെ മുതിര്‍ന്ന നേതാവായിരുന്ന കെ എം സീതി സാഹിബിനെ മാത്രമെ ഉപമിക്കാന്‍ കഴിയുള്ളൂ’ (പി ഗോവിന്ദപ്പിള്ള)

 

]]>
https://www.chandrikadaily.com/renaissance-hero-seethi-sahib.html/feed 0
കണ്ണൂരിൽ ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ https://www.chandrikadaily.com/bomb-attack-on-rss-workers-in-kannur-10-cpm-workers-found-guilty-sentencing-to-be-tomorrow.html https://www.chandrikadaily.com/bomb-attack-on-rss-workers-in-kannur-10-cpm-workers-found-guilty-sentencing-to-be-tomorrow.html#respond Fri, 17 Apr 2026 12:46:11 +0000 https://www.chandrikadaily.com/?p=380621 കണ്ണൂർ തിമിരി ബോംബേറ് കേസിൽ 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ. ആർഎസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറിഞ്ഞ കേസിലാണ് വിധി. സിപിഐഎം മുൻ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി വി ബാബുരാജ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. ശിക്ഷ തളിപ്പറമ്പ് അഡി സെഷൻസ് കോടതി നാളെ വിധിക്കും. 2011 നവംബർ 27ന് വൈകിട്ട് ആയിരുന്നു ബോംബേറ് ഉണ്ടായത്.

2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളേജിന് സമീപം വച്ച് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർക്ക്നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബോംബേറിൽ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ സിപിഐഎം, ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു.

ഇതിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവർത്തകരെ പിറ്റേ ദിവസം വാഹനങ്ങളിൽ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോവുകയായിരുന്ന ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 30 ഓളം പ്രവർത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രൻ, എ.ടി.സന്തോഷ്, ചന്ദ്രൻ, ജോജി ഫിലിപ്പ്, ലാൽകൃഷ്ണൻ, എം.സി.നാരായണൻ, എം.കെ.മുരളി, ഷിജിൽ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശൻ ഹാജരായി.

 

]]>
https://www.chandrikadaily.com/bomb-attack-on-rss-workers-in-kannur-10-cpm-workers-found-guilty-sentencing-to-be-tomorrow.html/feed 0
വയനാട് ടൗണ്‍ഷിപ് വീടിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍, മഴവെള്ളം ചോര്‍ന്നിറങ്ങുന്നുവെന്ന് പരാതി https://www.chandrikadaily.com/complaints-that-rainwater-is-leaking-from-the-roof-of-the-house-in-wayanad.html https://www.chandrikadaily.com/complaints-that-rainwater-is-leaking-from-the-roof-of-the-house-in-wayanad.html#respond Fri, 17 Apr 2026 08:02:44 +0000 https://www.chandrikadaily.com/?p=380617 ചൂരൽമല ഉരുള്‍പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പ് വീടുകളിൽ ഒന്നിൽ മേൽക്കൂരയിൽ വിള്ളൽ കണ്ടെത്തി. ഫേസ്-1 ലെ എ-8 നമ്പർ വീട്ടിലാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. മേൽക്കൂരയിലെ സ്ലാബ് പൊട്ടിയതിനെ തുടർന്ന് മഴ പെയ്തപ്പോൾ വെള്ളം വീടിനുള്ളിലേക്ക് ചോർന്നതായി വീട്ടുടമ നൗഫൽ അറിയിച്ചു.

“വിള്ളൽ കണ്ടപ്പോൾ ഏറെ വിഷമമായി. പ്ലാസ്റ്റർ പൊട്ടലോ കിനിവോ അല്ല, സ്ലാബ് തന്നെ പൊട്ടിയതാണ്. അതിനാൽ വെള്ളം നേരിട്ട് അകത്ത് ചോർന്നു. ഇപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ താമസം തുടങ്ങിയാൽ എന്താവുമെന്ന് ആശങ്കയുണ്ട്,” എന്ന് നൗഫൽ പറഞ്ഞു. പരാതി നൽകിയിട്ടും തുടക്കത്തിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും, വീടിന് താൽക്കാലികമായി പൂട്ടിട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു. വീടിന്റെ വാതിൽ ഭാഗത്തും കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നും അത് മാറ്റിത്തരാമെന്ന് അധികൃതർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

]]>
https://www.chandrikadaily.com/complaints-that-rainwater-is-leaking-from-the-roof-of-the-house-in-wayanad.html/feed 0
വനിതാസംവരണത്തിന്റെ മറവില്‍ ഒളിയജണ്ട; ‘കേന്ദ്ര നീക്കം ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവും’- സമദാനി https://www.chandrikadaily.com/hidden-under-the-cover-of-womens-reservation-central-move-unconstitutional-and-anti-democratic-samdani.html https://www.chandrikadaily.com/hidden-under-the-cover-of-womens-reservation-central-move-unconstitutional-and-anti-democratic-samdani.html#respond Fri, 17 Apr 2026 07:14:02 +0000 https://www.chandrikadaily.com/?p=380614 വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നു എന്ന പേരില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യ താല്‍പര്യമായ ആനുപാതിക പ്രാതിനി ധ്യത്തെ ഹനിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാനമായ ഫെഡറലിസത്തെ തന്നെ തകര്‍ക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദപരമായ പുതിയ നിയമനിര്‍മ്മാണ ശ്രമമെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ്പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.

വനിതാ സംവരണം നടപ്പിലാക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ നിലവിലുള്ള പാര്‍ലമെന്റ് അംഗസംഖ്യയില്‍ തന്നെ അത് ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിന് മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പിന്തുണച്ചതുമാണ്.

അതിനുപകരം വനിതാ സംവരണ വിഷയത്തിലേക്ക് മണ്ഡല പുനര്‍നിര്‍ണയത്തെ വലിച്ചിഴച്ചുകൊണ്ടുവരുന്നതുതന്നെ ന്യായീകരണം അര്‍ഹിക്കാത്തതാണ്. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന് ജനസംഖ്യയെ മാനദണ്ഡമാക്കുന്നത് കേന്ദ്രത്തിന്റെ ഒഴിയജണ്ട വ്യക്തമാക്കുന്നതാണ്.

കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കുകയും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ അംഗസംഖ്യ ഇരട്ടിയോളം വര്‍ ധിപ്പിക്കുകയും ചെയ്യുന്ന നടപടിയാണിത്. ദക്ഷിണേന്ത്യ ആഭ്യന്തര ഉത്പാദനത്തിന്റെ മുപ്പത് ശതമാനം സംഭാവന ചെയ്യുമ്പോഴും ജനസംഖ്യയുടെ കാര്യത്തില്‍ ഇരുപത് ശതമാനമാണ്. സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യത്തെ തകര്‍ക്കാനുള്ള നീക്കം ഫെഡറലിസത്തെ തകര്‍ക്കുന്നതാണ്. രണ്ടു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് ധൃതി പിടിച്ചുള്ള ഈ നിയമനിര്‍മ്മാണ ശ്രമം.

ഇത്രയും ദേശീയ പ്രാധാന്യമുള്ള ഒരു ബില്‍ പ്രതിപക്ഷവുമായി കൂടിയാലോചിക്കാതെയും അനുബന്ധമായ രാഷ്ട്രീയ സംവാദങ്ങളും ആശയ വിനിമയവും അനിവാര്യമായ സമയവും അനുവദിക്കാതെ പൊടുന്നനെ കൊണ്ടുവരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മകമായ പതിവു നയത്തിന്റെ ആവര്‍ത്തനമാമാണെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/hidden-under-the-cover-of-womens-reservation-central-move-unconstitutional-and-anti-democratic-samdani.html/feed 0
പുനരധിവാസം പെരുവഴിയില്‍ തന്നെ; ‘സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണം , ആവശ്യവുമായി മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍ https://www.chandrikadaily.com/rehabilitation-is-on-the-way-the-houses-in-the-township-being-prepared-by-the-government-should-be-handed-over-by-may-20-mundakkai-churalmala-atijeetu-with-demand.html https://www.chandrikadaily.com/rehabilitation-is-on-the-way-the-houses-in-the-township-being-prepared-by-the-government-should-be-handed-over-by-may-20-mundakkai-churalmala-atijeetu-with-demand.html#respond Fri, 17 Apr 2026 06:26:20 +0000 https://www.chandrikadaily.com/?p=380611 ഒറ്റയുറക്കില്‍ ജീവിതം കുത്തിയൊലിച്ചുപോയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ പെരുന്നാളും വിഷുവും കഴിഞ്ഞിട്ടും പെരുവഴിയില്‍ തന്നെ. ഇടതുസര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞ ദുരിതബാധിതര്‍, കിടപ്പാടത്തിനായി ഇപ്പോഴും കാത്തുനില്‍ക്കുകയാണ്. വിഷുവിന് മുമ്പ് എല്ലാവര്‍ക്കും വീടുകളിലേക്ക് മാറാമെന്നാതിയിരുന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നത്. അതോടൊപ്പം അതിജീവിതര്‍ക്ക് നല്‍കി വന്നി രുന്ന ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയത് ഇരുട്ടടിയാവുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍.

ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്നറിയിച്ച് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുടുംബത്തിന് പോലും ടൗണ്‍ഷിപ്പിലെ വീട്ടില്‍ കിടക്കാനായിട്ടില്ല. ആകെ 40 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്. അതില്‍ തന്നെ താമസം തുടങ്ങുന്നതിന് മുന്നേ തന്നെ വീടുകള്‍ക്ക് വിള്ളല്‍ വീണതും വലിയ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.

വീടുകളുടെ അനുബന്ധ സൗകര്യങ്ങളായ മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണ ലൈനുകള്‍, ഭൂഗര്‍ഭവൈദ്യുത ലൈനുകള്‍ തുടങ്ങിയവയുടെ പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ടൗണ്‍ഷിപ്പിലെ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും വോട്ട് ചെയ്യാനായി പശ്ചിമ ബംഗാളിലേക്കടക്കം പോയ തിനാല്‍ നിര്‍മ്മാണം ഏതാണ്ട് നിലച്ച മട്ടാണ്. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. ഏപ്രില്‍ മാസം കഴിഞ്ഞാലും ഒരു കുടുംബത്തിന് പോലും ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ കഴിഞ്ഞേക്കില്ല.

താക്കോല്‍ കൈമാറ്റം നടത്തിയ 178 വീടുകളില്‍ 138 വീടുകളുടെയും നിര്‍മ്മാണം പൂര്‍ണമായി പൂര്‍ത്തിയായിട്ടില്ല. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നു ടൗണ്‍ഷിപ്പിന്റെ തിടുക്കപ്പെട്ടുള്ള ഉദ്ഘാടനമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും വ്യക്തമാകു ന്നത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 372 വീടുകളും മഴക്ക് മുമ്പ് തീര്‍ക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും, റവന്യൂ മന്ത്രി കെ രാജനും ഉള്‍പ്പെടെ പറ ഞ്ഞിരുന്നത്.

അതിജീവിതര്‍ക്ക് നല്‍കി വന്നിരുന്ന ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയതോടെ ഉരുള്‍ബാധിതരായ നൂറു കണക്കിന് ആളുകള്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇതാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ നൂറുകണക്കിന് ദുരിതബാധിതര്‍ പലതവണ സമരവുമായി തെരുവിലിറങ്ങിയിരുന്നു. ഇനി വീടിന് വേണ്ടിയും തെരുവിലിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് ദുരിതബാധിതര്‍.

 

]]>
https://www.chandrikadaily.com/rehabilitation-is-on-the-way-the-houses-in-the-township-being-prepared-by-the-government-should-be-handed-over-by-may-20-mundakkai-churalmala-atijeetu-with-demand.html/feed 0
ഇറാൻ–യു.എസ് സംഘർഷം രൂക്ഷം; ഹോർമുസ് വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ന് ചർച്ചനടത്തും https://www.chandrikadaily.com/iran-us-tensions-intensify-world-leaders-to-discuss-strait-of-hormuz-today.html https://www.chandrikadaily.com/iran-us-tensions-intensify-world-leaders-to-discuss-strait-of-hormuz-today.html#respond Fri, 17 Apr 2026 04:12:28 +0000 https://www.chandrikadaily.com/?p=380608 പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമാകുന്നതിനിടെ  ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നിർണായക അന്താരാഷ്ട്ര ചർച്ചകൾ ഇന്ന് നടക്കും. ഫ്രാൻസും ബ്രിട്ടനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ഉച്ചകോടിയിൽ ലോകത്തെ 40ലധികം രാജ്യങ്ങൾ പങ്കെടുക്കും.

വിഡിയോ കോൺഫറൻസ് വഴി പാരീസിൽ നടക്കുന്ന യോഗത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും നേതൃത്വം നൽകും. ലോക ഊർജ വിതരണത്തിന്റെ പ്രധാന വഴിയായ ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ബഹുരാഷ്ട്ര പ്രതിരോധ ദൗത്യം രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഫെബ്രുവരി 28 മുതൽ ഇറാനെതിരെ യു.എസ്–ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങൾക്കൊടുവിൽ മേഖലയിലെ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ ആഗോള ഇന്ധനവില ഉയരുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സൈനികേതര രാജ്യങ്ങളെയും ഉൾപ്പെടുത്തി പുതിയ ദൗത്യം രൂപപ്പെടുത്തുകയാണ് ഫ്രാൻസും ബ്രിട്ടനും ലക്ഷ്യമിടുന്നത്.

ഇതിനിടെ സംഘർഷം ലഘൂകരിക്കാൻ വിവിധ നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുന്നു. സൗദി അറേബ്യ, പാകിസ്താൻ, ഈജിപ്ത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ന് തുർക്കി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ–യു.എസ് ബന്ധത്തിലെ സംഘർഷം കുറയ്ക്കാനുള്ള മാർഗങ്ങളാണ് ചർച്ചയിലെ പ്രധാന വിഷയം.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ന് തുർക്കിയിലെത്തും. മധ്യേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സുരക്ഷാ സാഹചര്യം സംബന്ധിച്ച് അദ്ദേഹം ചർച്ചകൾ നടത്തും. ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഫോണിൽ സംസാരിച്ചു. ഹുർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്നും ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാഷിങ്ടണും തെഹ്റാനും തമ്മിൽ പാകിസ്താനിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. ഇസ്‌ലാമാബാദിലെ നിലച്ച ചർച്ചകൾക്ക് പാരീസ് ഉച്ചകോടി പരിഹാരം കാണുമോ എന്നത് ലോകം ഉറ്റുനോക്കുന്നു.

]]>
https://www.chandrikadaily.com/iran-us-tensions-intensify-world-leaders-to-discuss-strait-of-hormuz-today.html/feed 0
മണ്ഡല പുനര്‍നിര്‍ണയ ബില്ല് നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും -പി. ചിദംബരം https://www.chandrikadaily.com/constituency-redelineation-bill-move-will-reduce-representation-of-southern-states-p-chidambaram.html https://www.chandrikadaily.com/constituency-redelineation-bill-move-will-reduce-representation-of-southern-states-p-chidambaram.html#respond Thu, 16 Apr 2026 09:42:39 +0000 https://www.chandrikadaily.com/?p=380603 മണ്ഡല പുനര്‍നിര്‍ണയ ബില്ല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം കുറയ്ക്കുമെന്നും പാര്‍ലമെന്റില്‍ അവരുടെ ശബ്ദം ദുര്‍ബലപ്പെടുത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു.

മണ്ഡല പുനര്‍നിര്‍ണയ ബില്ല് നടത്തുന്നതിന് മുമ്പ് മൊത്തം സീറ്റുകളുടെ എണ്ണം 50% വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഒരു ‘മിഥ്യ’ ആണെന്നും അത് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിലെ യഥാര്‍ത്ഥ കുറവ് മറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള മണ്ഡല പുനര്‍നിര്‍ണയ ബില്ല് തമിഴ്നാടിന്റെ സീറ്റുകള്‍ 39 ല്‍ നിന്ന് 32 ആയി കുറയ്ക്കുമായിരുന്നു, അത് പൊതുജനങ്ങള്‍ക്ക് വ്യക്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ സംസ്ഥാനങ്ങളുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ട്, ഇതേ പ്രക്രിയയ്ക്ക് ശേഷം ഉത്തര്‍പ്രദേശിന്റെ നിലവിലെ 80 സീറ്റുകള്‍ ഏകദേശം 140 ആയി ഉയരുമെന്നും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ലോക്സഭയിലെ സംയോജിത വിഹിതം 24.3% ല്‍ നിന്ന് 20.7% ആയി കുറയുമെന്ന് ചിദംബരം പറഞ്ഞു. ”ഇതിനകം വേണ്ടത്ര കേള്‍ക്കാന്‍ കഴിയാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശബ്ദം കൂടുതല്‍ അടിച്ചമര്‍ത്തപ്പെടും,” അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 16 മുതല്‍ 18 വരെ നടക്കാനിരിക്കുന്ന വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമയക്രമത്തെക്കുറിച്ചും ചിദംബരം ആശങ്ക പ്രകടിപ്പിച്ചു.

]]>
https://www.chandrikadaily.com/constituency-redelineation-bill-move-will-reduce-representation-of-southern-states-p-chidambaram.html/feed 0