Chandrika Daily https://www.chandrikadaily.com Sat, 18 Jul 2026 14:18:20 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Chandrika Daily https://www.chandrikadaily.com 32 32 ബ്രസീൽ ടീമിനെ തകർത്ത് ഇന്ത്യൻ ക്ലബ്ബിന് തുടർച്ചയായ രണ്ടാം ഗോഥിയ കപ്പ് കിരീടം https://www.chandrikadaily.com/indian-club-beats-brazil-to-win-second-consecutive-gothia-cup-title.html https://www.chandrikadaily.com/indian-club-beats-brazil-to-win-second-consecutive-gothia-cup-title.html#respond Sat, 18 Jul 2026 14:17:51 +0000 https://www.chandrikadaily.com/?p=381930 ഗോഥെൻബർഗ്: ഇന്ത്യൻ യുവ ഫുട്ബോളിന്റെ കരുത്ത് ലോകവേദിയിൽ ഒരിക്കൽ കൂടി തെളിയിച്ച് മിനർവ അക്കാദമിയുടെ അണ്ടർ-12 ടീം. ആവേശം അന്ത്യനിമിഷം വരെ നീണ്ടുനിന്ന ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ആർ.എസ് സ്പോർട്സ് യെല്ലോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തി മിനർവ അക്കാദമി പ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup) കിരീടം നിലനിർത്തി. ഹെൽസിങ്കി കപ്പ് കിരീടം സ്വന്തമാക്കി ഒരാഴ്ച തികയുന്നതിന് മുൻപാണ് ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഈ അക്കാദമി യൂറോപ്യൻ മണ്ണിൽ മറ്റൊരു ചരിത്രനേട്ടം കൂടി കുറിച്ചത്.

കഴിഞ്ഞ വർഷത്തെ കിരീട നഷ്ടത്തിന്റെ കണക്കുതീർക്കലായിരുന്നു ഹെൽസിങ്കി കപ്പിലെ വിജയമെങ്കിൽ, തങ്ങൾ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ചവരിലൊരാളെന്ന് തെളിയിക്കാനായിരുന്നു ഗോഥിയ കപ്പിൽ മിനർവ കുട്ടികൾ ബൂട്ട് കെട്ടിയത്. ലോകത്തെ പ്രമുഖ യുവ അക്കാദമികൾ മാറ്റുരച്ച ടൂർണമെന്റിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് മിനർവ കാഴ്ചവെച്ചത്.

മത്സരത്തിൽ കിപ്‌ഗെൻ താങ്‌സാങ്‌ലെനിലൂടെ മിനർവയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ബ്രസീലിയൻ ടീം ഒരു ഗോൾ മടക്കി കളി സമനിലയിലാക്കി. തുടർന്ന് ലഭിച്ച ഒരു ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് മേഖംഖ്രാവ് നോങ്‌ഗ്രെം മിനർവയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ പിറന്ന ഈ നിർണ്ണായക ഗോളിന്റെ ബലത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ഇന്ത്യൻ ക്ലബ്ബ് തുടർച്ചയായ രണ്ടാം തവണയും ഗോഥിയ കപ്പിൽ മുത്തമിട്ടു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി യൂറോപ്പിലെ വമ്പൻ ടൂർണമെന്റുകളിൽ കളം നിറഞ്ഞു കളിക്കുന്ന മിനർവ അക്കാദമി, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സുരക്ഷിതമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. യൂറോപ്പിന് പുറത്തുള്ള ഏറ്റവും മികച്ചതും ആദരിക്കപ്പെടുന്നതുമായ യൂത്ത് അക്കാദമികളിലൊന്നായി മിനർവ അക്കാദമി ഇതിനോടകം മാറിക്കഴിഞ്ഞു.

]]>
https://www.chandrikadaily.com/indian-club-beats-brazil-to-win-second-consecutive-gothia-cup-title.html/feed 0
മലേഷ്യൻ കെഎംസിസി കോലാലമ്പൂർ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി ഇസ്മായിൽ അരൂരിനെ തിരഞ്ഞെടുത്തു https://www.chandrikadaily.com/ismail-aroor-elected-as-malaysian-kmcc-kuala-lumpur-state-vice-president.html https://www.chandrikadaily.com/ismail-aroor-elected-as-malaysian-kmcc-kuala-lumpur-state-vice-president.html#respond Sat, 18 Jul 2026 11:14:21 +0000 https://www.chandrikadaily.com/?p=381927 മലേഷ്യൻ കെഎംസിസി{ കേരള മുസ്ലിം കൾച്ചറൽ സെന്റർ } 2026…2027 ലേക്കുള്ള പുതിയ കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി

സംഘടനയുടെ വളർച്ചയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും പുതിയ ഊർജ്ജം പകരുന്ന ഈ തെരഞ്ഞെടുപ്പ് ഇസ്മായിൽ അരുണേ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്

സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായും സോഷ്യൽ മീഡിയയിലെ മുസ്ലിംലീഗിന്റെ പ്രധാനപ്പെട്ട ശബ്ദവും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിവരുന്ന ഇസ്മായിൽ അരൂരിനെ ഇതൊരു പൊൻതൂവൽ കൂടിയായി.

]]>
https://www.chandrikadaily.com/ismail-aroor-elected-as-malaysian-kmcc-kuala-lumpur-state-vice-president.html/feed 0
യുഎസ്-ഇറാന്‍ സംഘര്‍ഷം; കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു https://www.chandrikadaily.com/us-iran-tensions-kuwaiti-airspace-temporarily-closed-flight-services-rescheduled.html https://www.chandrikadaily.com/us-iran-tensions-kuwaiti-airspace-temporarily-closed-flight-services-rescheduled.html#respond Sat, 18 Jul 2026 08:07:22 +0000 https://www.chandrikadaily.com/?p=381923 കുവൈത്ത് സിറ്റി: യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്ത് തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. കുവൈത്ത് എയര്‍വേയ്സിന്റെ ഭൂരിഭാഗം വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു. ബുക്കിംഗിനൊപ്പം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് സര്‍വീസ് മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും എസ്എംഎസുകളും അയയ്ക്കുമെന്നും അറിയിച്ചു. വിമാനസര്‍വീസില്‍ മാറ്റം വന്ന യാത്രക്കാര്‍ക്ക് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടാം. കുവൈത്തിനുള്ളില്‍: 171, കുവൈത്തിന് പുറത്തുനിന്ന്: +965 24345555 അല്ലെങ്കില്‍ 171, വാട്ട്സ്ആപ്പ്: +965 1802050.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍, മിസൈല്‍ഡ്രോണ്‍ ആക്രമണ ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് വ്യോമാതിര്‍ത്തി അടച്ചത്. ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ജാഗ്രതയിലാണെന്നും, ആക്രമണങ്ങളെ ഫലപ്രദമായി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമേ വിമാനത്താവളത്തിലേക്ക് യാത്രതിരിക്കാവൂ എന്നും എയര്‍ലൈന്‍ നിര്‍ദേശിച്ചു.

 

]]>
https://www.chandrikadaily.com/us-iran-tensions-kuwaiti-airspace-temporarily-closed-flight-services-rescheduled.html/feed 0
എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള്‍ മുന്നോട്ട്; ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ https://www.chandrikadaily.com/come-what-may-we-will-press-on-until-the-goal-is-achieved-abhijit-deepke-begins-a-hunger-strike-at-jantar-mantar.html https://www.chandrikadaily.com/come-what-may-we-will-press-on-until-the-goal-is-achieved-abhijit-deepke-begins-a-hunger-strike-at-jantar-mantar.html#respond Sat, 18 Jul 2026 05:29:12 +0000 https://www.chandrikadaily.com/?p=381918 ജന്തര്‍ മന്തറില്‍ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപുത്രിയിലേക്ക് മാറ്റിപിന്നാലെ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ. എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള്‍ പിന്നോട്ട് പോവരുത്. ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. എല്ലാവരും ജന്തര്‍ മന്തറിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നമ്മുടെ സമരം ഇവിടെ നിന്ന് തുടരും.’ ജൂലൈ 20ന് നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ച് നടക്കുമെന്നും ദീപ്കെ അറിയിച്ചു.

അഭിജീത് സമരവേദിയില്‍ ഇല്ലാതിരുന്ന സമയമായിരുന്നു പൊലീസ് നടപടി ഉണ്ടായത്. പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അഭിജിത് ദീപ്കെ വീട്ടു തടങ്കലില്‍ എന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. താമസ സ്ഥലത്ത് പോലീസ് തടഞ്ഞു വെച്ചിരിക്കുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ സോനത്തിന്റെ അറസ്റ്റിന് ശേഷം ജന്തര്‍ മന്തറില്‍ തിരികെ എത്തിയ അഭിജീത് സമരം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം സോനം വാങ്ചുക്കിന് ചികിത്സ ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. കോടതി നിര്‍ദേശ പ്രകാരമായിരുന്നു സോനത്തിന് ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്.

ജന്തര്‍ മന്തറില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്. സോനം വാങ്ചുക്ക് കസ്റ്റഡിയില്‍ ആയപ്പോള്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവര്‍ ജന്തര്‍ മന്തര്‍ എത്രയും വേഗം ഒഴിയണമെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സമാധാനപരമായി എത്രയും വേഗം പിരിഞ്ഞു പോകണമെന്നാണ് ന്യൂ ഡല്‍ഹി ഡിസിപി അറിയിച്ചിരിക്കുന്നത്.

 

]]>
https://www.chandrikadaily.com/come-what-may-we-will-press-on-until-the-goal-is-achieved-abhijit-deepke-begins-a-hunger-strike-at-jantar-mantar.html/feed 0
ഇന്ത്യ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രശസ്തം’; എന്‍ടിഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി https://www.chandrikadaily.com/india-is-now-notorious-for-question-paper-leaks-rahul-gandhi-levels-scathing-criticism-against-the-nta.html https://www.chandrikadaily.com/india-is-now-notorious-for-question-paper-leaks-rahul-gandhi-levels-scathing-criticism-against-the-nta.html#respond Fri, 17 Jul 2026 18:03:13 +0000 https://www.chandrikadaily.com/?p=381914
നാഷണല് ടെസ്റ്റിങ് ഏജന്സിയെ (NTA) മാത്രം പരീക്ഷകള് ഏല്പ്പിക്കുന്നതില് വലിയ ദുരൂഹതയുണ്ടെന്ന്  പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. പരീക്ഷാ നടത്തിപ്പിന്റെ പൂര്ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്ക്കാരിനാണെന്നും ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് പിന്നില് പ്രവര്ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില് സംഘടിപ്പിച്ച ഒരു പരിപാടിയില് വിദ്യാര്ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യപേപ്പര് ചോര്ച്ചയെത്തുടര്ന്ന് രാജ്യം ഇപ്പോള് ലോകത്തിന് മുന്നില് നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പര് ചോര്ന്നെന്ന വാര്ത്തകള്ക്ക് പിന്നാലെ മാനസികമായി തകര്ന്ന് ജീവനൊടുക്കിയ വിദ്യാര്ത്ഥികളുടെ കുടുംബങ്ങള്ക്ക് കേന്ദ്ര സര്ക്കാര് അടിയന്തരമായി നഷ്ടപരിഹാരം നല്കണമെന്ന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന ക്രമക്കേടുകള്ക്കെതിരെ പോരാടാന് ഒത്തുചേര്ന്ന ഡെറാഡൂണിലെ വിദ്യാര്ത്ഥികള്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ വഴി എപ്പോഴും മഹാത്മാ ഗാന്ധിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വലിയ കഷ്ടതകള് അനുഭവിച്ചാണ് മാതാപിതാക്കള് തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത്. എന്നാല് ഈ കഷ്ടപ്പാടുകളെ കേന്ദ്ര സര്ക്കാര് പൂര്ണ്ണമായി അവഗണിക്കുകയാണ്. ഇന്ത്യയിലെ എല്ലാ മേഖലകളും കേന്ദ്രം സ്വകാര്യവല്ക്കരിച്ചു കഴിഞ്ഞു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കള് തൊഴില്രഹിതരായി തുടരുകയാണ്. വെറും 6 ലക്ഷം തസ്തികകള്ക്കായി പരീക്ഷ എഴുതുന്നത് 9 കോടിയോളം ആളുകളാണ്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ലക്ഷ്യത്തിലെത്തുന്ന വിദ്യാര്ത്ഥികള്ക്ക് മുന്നില് വലിയ വെല്ലുവിളികളാണ് ഈ സിസ്റ്റം ഉയര്ത്തുന്നത്.
വിദ്യാര്ത്ഥികളുടെ ശബ്ദം കേള്ക്കാന് കേന്ദ്ര സര്ക്കാര് തയാറാകണമെന്നും പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും രാഹുല് ആവശ്യപ്പെട്ടു. ജനങ്ങളുടെ ശബ്ദത്തെ പലപ്പോഴും അടിച്ചമര്ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവിലെ പരീക്ഷാ സിസ്റ്റത്തിലെ തകരാറുകള് പരിഹരിക്കാതെ ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് ശാശ്വത പരിഹാരം കാണാന് കഴിയില്ലെന്നും രാഹുല് ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്ക്കെതിരെ രാഹുല് ഗാന്ധി സജീവമായി രംഗത്തില്ലെന്ന വിമര്ശനങ്ങള് ശക്തമാകുന്നതിനിടെയാണ് ഡെറാഡൂണില് കേന്ദ്ര സര്ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.
]]>
https://www.chandrikadaily.com/india-is-now-notorious-for-question-paper-leaks-rahul-gandhi-levels-scathing-criticism-against-the-nta.html/feed 0
മറുപടി നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്: വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ് https://www.chandrikadaily.com/editors-guild-sharply-criticizes-prime-minister-for-not-attending-press-conferences.html https://www.chandrikadaily.com/editors-guild-sharply-criticizes-prime-minister-for-not-attending-press-conferences.html#respond Fri, 17 Jul 2026 17:33:30 +0000 https://www.chandrikadaily.com/?p=381910 പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൂട്ടി നിശ്ചയിക്കാത്ത വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം വിട്ടുനില്‍ക്കുന്നതിനെ ന്യായീകരിച്ച വിദേശകാര്യ മന്ത്രാലയത്തിന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ കടുത്ത വിമര്‍ശനം. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉന്നയിച്ച വാദങ്ങള്‍ അങ്ങേയറ്റം ബാലിശവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശന വേളയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പ്രധാനമന്ത്രി എന്തുകൊണ്ട് വാര്‍ത്താസമ്മേളനങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നരേന്ദ്ര മോദി ഒരു ‘പക്കാ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍’ ആണെന്നും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നുമാണ് മന്ത്രാലയ വക്താവ് വിശദീകരിച്ചത്.ഇന്ത്യയിലെ ഭൂരിഭാഗം വോട്ടര്‍മാരും ഗ്രാമീണരാണെന്നും അതിനാല്‍ മാധ്യമങ്ങള്‍ എന്ന ‘ഇടനിലക്കാര്‍’ വഴി അവരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നുമുള്ള വിചിത്ര വാദവും ഉദ്യോഗസ്ഥന്‍ ഉയര്‍ത്തുകയുണ്ടായി. ഇത്തരം നേരിട്ടുള്ള സമ്പര്‍ക്കമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു മന്ത്രാലയത്തിന്റെ അവകാശവാദം.

എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സഞ്ജയ് കപൂര്‍, ജനറല്‍ സെക്രട്ടറി രാഘവന്‍ ശ്രീനിവാസന്‍, ട്രഷറര്‍ തെരേസ റഹ്മാന്‍ എന്നിവര്‍ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിലാണ് സംഘടന തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.

‘ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് സ്വതന്ത്ര മാധ്യമങ്ങളിലൂടെ ജനങ്ങളോട് മറുപടി പറയാന്‍ നിയമപരമായ ബാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ഏകപക്ഷീയമായ ആശയവിനിമയങ്ങള്‍ ഒരിക്കലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പകരമാകില്ല.’ – എഡിറ്റേഴ്‌സ് ഗില്‍ഡ്

വിദേശകാര്യ മന്ത്രാലയത്തിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിയ ഗില്‍ഡ്, നഗര-ഗ്രാമ ഭേദമന്യേ ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം ബാലിശമായ ന്യായീകരണങ്ങള്‍ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും ഗില്‍ഡ് മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. മുന്‍പ് മോദിയോട് ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ് ഈ വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയെ സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കടമയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രാജ്യത്തിനകത്തും രാഷ്ട്രീയ പ്രതിഷേധം ശക്തമാണ്. ഇത്തരം ന്യായീകരണങ്ങള്‍ ജനാധിപത്യപരമായി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചപ്പോള്‍, ഇന്ത്യന്‍ മാധ്യമങ്ങളെ രാജ്യാന്തര തലത്തില്‍ പരിഹാസ്യമാക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് വിമര്‍ശിച്ചു.മോദിയുടെ മെല്‍ബണ്‍ സന്ദര്‍ശനത്തിനിടെ നടന്ന പ്രവാസി സംഗമത്തെ ഓസ്‌ട്രേലിയന്‍ മാധ്യമമായ സ്‌കൈ ന്യൂസും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് നയതന്ത്രമല്ല, മറിച്ച് വെറും രാഷ്ട്രീയക്കളിയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2019-ല്‍ അമേരിക്കയില്‍ വച്ച് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായി മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയോടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ ഉപമിച്ചത്. അന്ന് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെട്ടതിന് മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

 

]]>
https://www.chandrikadaily.com/editors-guild-sharply-criticizes-prime-minister-for-not-attending-press-conferences.html/feed 0
ഫലസ്തീന്‍-റോഹിങ്ക്യന്‍ പോരാട്ടങ്ങള്‍ ഒരുപോലെ കാണണമെന്ന് വിയറ്റ്‌നാം ആക്ടിവിസ്റ്റ് ബാവോ നോക് https://www.chandrikadaily.com/vietnamese-activist-bao-noc-says-palestinian-and-rohingya-struggles-should-be-seen-as-one.html https://www.chandrikadaily.com/vietnamese-activist-bao-noc-says-palestinian-and-rohingya-struggles-should-be-seen-as-one.html#respond Fri, 17 Jul 2026 10:32:09 +0000 https://www.chandrikadaily.com/?p=381904 ഗസ്സ: ഫലസ്തീന്റെയും റോഹിങ്ക്യകളുടെയും പോരാട്ടങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ സ്വാതന്ത്ര്യസമര പാരമ്പര്യവുമായി ബന്ധിപ്പിക്കപ്പെടേണ്ടതാണെന്ന് വിയറ്റ്‌നാം ആക്ടിവിസ്റ്റ് ബാവോ നോക്. ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുറപ്പെട്ട ഫ്‌ലോട്ടില്ലയില്‍ പങ്കെടുത്ത വിയറ്റ്‌നാം യുവതിയാണ് ബാവോ നോക്. ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് 28 കാരിയായ ഇവരുടെ യാത്ര ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗസ്സക്കായി പുറപ്പെട്ട ഫ്‌ളോട്ടില്ലയില്‍ റോഹിങ്ക്യ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്‍ഡോനേഷ്യന്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പട്ടിണിയും ദുരിതവും വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുമെന്ന് ബാവോ പറയുന്നു. വിമോചനത്തിനായുള്ള ഇവരുടെ പോരാട്ടങ്ങളെ ഒന്നിപ്പിക്കണം. ഇവരുടെ യാത്ര വിയറ്റ്‌നാമില്‍ ഫലസ്തീന്‍ വിഷയത്തെക്കുറിച്ചുള്ള അപൂര്‍വമായ പൊതുചര്‍ച്ചയ്ക്ക് വഴിതെളിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നിന്നുള്ള ബാവോ നോക്, ഗസ്സയിലേക്ക് ഉപരോധം മറികടന്ന് സഹായസാധനങ്ങള്‍ എത്തിക്കാനുള്ള ഫ്‌ലോട്ടില്ലയില്‍ പങ്കെടുത്ത ഏക വിയറ്റ്‌നാം പൗരയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ തീരുമാനമറിയിച്ചിരുന്നു. ഇതോടെ നിരവധി യുവ വിയറ്റ്‌നാമികള്‍ അവരുടെ യാത്ര പിന്തുടരാന്‍ തുടങ്ങി. ഫലസ്തീനോട് തനിക്ക് വലിയ ഐക്യദാര്‍ഢ്യമുണ്ടെന്ന് ബാവോ നോക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ യുദ്ധങ്ങളും അതിക്രമങ്ങളും അനുഭവിച്ച ഒരു വിയറ്റ്‌നാം സ്വദേശിനിയായതിനാല്‍, ഫലസ്തീന്‍ ജനങ്ങളുടെ ദുരിതത്തോട് വലിയ സഹാനുഭൂതിയുണ്ട്. ഈ പ്രസ്താവന വിയറ്റ്‌നാമില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി യുവാക്കളുടെ പിന്തുണ നേടുകയും ചെയ്തു.

2026 മെയ് 18ന്, ഫ്‌ലോട്ടില്ല സൈപ്രസിന് പടിഞ്ഞാറ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ സേന കപ്പല്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തുടര്‍ന്ന് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ബാവോ നോക് താന്‍ ഇസ്രായേല്‍ സേനയുടെ കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും, തന്റെ മോചനത്തിനായി വിയറ്റ്‌നാം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ബാവോ നോകിന്റെ മോചനത്തിനായി ആയിരക്കണക്കിന് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി. 2,000ത്തിലധികം അപേക്ഷകള്‍ ഇസ്രായേലിലെ വിയറ്റ്‌നാം എംബസിയിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ചില സര്‍ക്കാര്‍ അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ബാവോ നോകിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും, അവരുടെ ദേശീയതയെ പോലും ചോദ്യം ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇസ്രായേലിലെ വിയറ്റ്‌നാം എംബസി പ്രസ്താവന പുറത്തിറക്കി. ബാവോ നോകിന്റെയും മറ്റ് ഫ്‌ലോട്ടില്ല അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും മോചനം സാധ്യമാക്കാനും ശ്രമിച്ചുവരികയാണെന്ന് എംബസി അറിയിച്ചു. സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ (NTU) ബിരുദാനന്തര പഠനം നടത്തുന്നതിനിടെയാണ് 2023 ഒക്ടോബര്‍ 7നുശേഷം ഗസ്സയിലെ സംഭവവികാസങ്ങള്‍ ബാവോ നോകിനെ ശക്തമായി സ്വാധീനിച്ചത്.

തുടര്‍ന്ന് അവര്‍ പഠനം ഉപേക്ഷിച്ച് വിയറ്റ്‌നാമിലേക്ക് മടങ്ങി. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ രൂപീകരിച്ചു. ഫലസ്തീനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗസ്സയിലെ അല്‍അഖ്‌സ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്ന് ബാവോ നോക് പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമില്ല. അധിനിവേശ ശക്തികള്‍ക്കൊന്നും അത്തരം അവകാശമില്ല. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും ബാവോ പറഞ്ഞു.

]]>
https://www.chandrikadaily.com/vietnamese-activist-bao-noc-says-palestinian-and-rohingya-struggles-should-be-seen-as-one.html/feed 0
കോൺഗ്രസ് നേതാവിനെതിരെ വീണ്ടും അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ https://www.chandrikadaily.com/another-defamatory-video-against-congress-leader-controversial-youtuber-arrested-again.html https://www.chandrikadaily.com/another-defamatory-video-against-congress-leader-controversial-youtuber-arrested-again.html#respond Fri, 17 Jul 2026 07:45:44 +0000 https://www.chandrikadaily.com/?p=381901 അടൂർ: കോൺഗ്രസിന്റെ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് വ്യാഴാഴ്ച രാത്രി കൊച്ചിയിൽ നിന്ന് വീണ്ടും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇതേ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തി വീഡിയോകൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് നടപടി.

ഇതേ കേസിൽ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വെച്ചായിരുന്നു രാജൻ ജോസഫിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു അന്ന് ജാമ്യം ലഭിച്ചത്. എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജൻ ജോസഫ് കോൺഗ്രസ് നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുതിയ വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

 

]]>
https://www.chandrikadaily.com/another-defamatory-video-against-congress-leader-controversial-youtuber-arrested-again.html/feed 0
ഉമര്‍ ഖാലിദിന്റെ തടവ് നെല്‍സണ്‍ മണ്ടേലയുടെ ജയില്‍വാസത്തിന് സമാനം: മോചനമാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി https://www.chandrikadaily.com/umar-khalids-imprisonment-is-similar-to-nelson-mandelas-new-york-city-mayor-sohran-mamdani-calls-for-his-release.html https://www.chandrikadaily.com/umar-khalids-imprisonment-is-similar-to-nelson-mandelas-new-york-city-mayor-sohran-mamdani-calls-for-his-release.html#respond Fri, 17 Jul 2026 05:38:53 +0000 https://www.chandrikadaily.com/?p=381898 ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി, ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ വര്‍ണ്ണവിവേചന വിരുദ്ധ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്കെതിരെ പണ്ട് ചുമത്തപ്പെട്ട ഭീകരവാദ കുറ്റങ്ങളോടാണ് ഉമര്‍ ഖാലിദിന്റെ നീണ്ട തടവുശിക്ഷയെ അദ്ദേഹം ഉപമിച്ചത്.

അന്താരാഷ്ട്ര നെല്‍സണ്‍ മണ്ടേല ദിനത്തിന് മുന്നോടിയായി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ‘നെല്‍സണ്‍ മണ്ടേല ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഫോറ’ത്തില്‍ സംസാരിക്കവെയാണ്, ആറ് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ് ഇപ്പോഴും ജയിലില്‍ തുടരുന്നതിനെ മംദാനി ചോദ്യം ചെയ്തത്.

‘ഉമര്‍ ഖാലിദ് ഡല്‍ഹിയിലെ തടവറയില്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതുവരെ നമ്മള്‍ എന്തിനാണ് കാത്തിരിക്കുന്നത്? പണ്ട് മണ്ടേലയ്ക്കെതിരെ ചുമത്തപ്പെട്ട അതേ വ്യാജ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഒരു രാഷ്ട്രീയ തടവുകാരനാണദ്ദേഹം,’ മംദാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മണ്ടേലയുടെ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ച മംദാനി, ലോകമെമ്പാടുമുള്ള അനീതിക്കെതിരെ പോരാടുന്ന ആളുകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ നേതാവിന്റെ സമരം ഇപ്പോഴും പ്രചോദനമാണെന്ന് കൂട്ടിച്ചേര്‍ത്തു.

‘നീതിക്കുവേണ്ടിയുള്ള ഓരോ പ്രതിഷേധങ്ങളിലും, ജനാധിപത്യത്തിനായുള്ള ഓരോ ആഹ്വാനങ്ങളിലും, ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള ഓരോ മാര്‍ച്ചുകളിലും മണ്ടേല ജീവിക്കുന്നു,’ സമകാലിക പൗരാവകാശ പോരാട്ടങ്ങളെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനങ്ങളെയും മണ്ടേലയുടെ പാരമ്പര്യവുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം സദസ്സിനോട് പറഞ്ഞു.

2020 ഫെബ്രുവരിയിലുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ യു.എ.പി.എ നിയമപ്രകാരം ജയിലിലാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഖാലിദ് നിഷേധിച്ചിട്ടുണ്ട്.

വിചാരണയില്ലാതെയുള്ള അദ്ദേഹത്തിന്റെ നീണ്ട തടങ്കലിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുകയും, നിഷ്പക്ഷവും വേഗത്തിലുള്ളതുമായ നിയമനടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേസ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.

മംദാനിയുടെ ഈ പരാമര്‍ശം ഉമര്‍ ഖാലിദിന്റെ കേസിലേക്ക് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമങ്ങളുടെ ഉപയോഗം, രാഷ്ട്രീയ വിയോജിപ്പുകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും വഴിതുറന്നേക്കും. അതേസമയം, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള വിദേശ വിമര്‍ശനങ്ങളെ ഇന്ത്യ എപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമവാഴ്ചയ്ക്ക് കീഴില്‍ സ്വതന്ത്രമായാണ് നിയമനടപടികള്‍ നടക്കുന്നതെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ നിലപാട്.

]]>
https://www.chandrikadaily.com/umar-khalids-imprisonment-is-similar-to-nelson-mandelas-new-york-city-mayor-sohran-mamdani-calls-for-his-release.html/feed 0
യുപിയില്‍ ദൈവത്തിന് ‘ഹെല്‍ത്ത് ചെക്കപ്പ് നടത്തി ഡോക്ടര്‍മാര്‍; പ്രതിഷ്ഠയെ സ്റ്റെതസ്‌കോപ്പ് വെച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് https://www.chandrikadaily.com/doctors-in-up-conduct-health-check-up-for-a-deity.html https://www.chandrikadaily.com/doctors-in-up-conduct-health-check-up-for-a-deity.html#respond Thu, 16 Jul 2026 11:10:22 +0000 https://www.chandrikadaily.com/?p=381893 ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ ദൈവത്തിന് ആരോഗ്യപരിശോധന (ഹെല്‍ത്ത് ചെക്കപ്പ്) നടത്തി ഡോക്ടര്‍മാര്‍. പത്തോളം വരുന്ന പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ സംഘമാണ് ക്ഷേത്രത്തിലെത്തി പ്രതിഷ്ഠയ്ക്ക് മേല്‍ സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വെച്ച് പരിശോധന നടത്തിയത്.

സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പ്രതിഷ്ഠയെ മാറിമാറി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള പരമ്പരാഗതമായ ഒരു ആചാരത്തിന്റെ ഭാഗമാണിതെന്നാണ് ക്ഷേത്ര അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ പ്രത്യേക ആചാരമനുസരിച്ച് ഭഗവാന് ‘അസുഖം ബാധിക്കുന്ന’ സമയമാണിതെന്നും, അതുകൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘം നേരിട്ടെത്തി പരിശോധന നടത്തിയതെന്നുമാണ് ക്ഷേത്രത്തിന്റെ വാദം.

അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണോ ഇത്തരം നടപടികള്‍ എന്ന തരത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. എങ്കിലും പരമ്പരാഗതമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന നിലപാടില്‍ തന്നെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍.

]]>
https://www.chandrikadaily.com/doctors-in-up-conduct-health-check-up-for-a-deity.html/feed 0