Chandrika Daily https://www.chandrikadaily.com Tue, 02 Jun 2026 04:59:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Chandrika Daily https://www.chandrikadaily.com 32 32 ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു https://www.chandrikadaily.com/shanimol-usman-was-elected-as-deputy-speaker.html https://www.chandrikadaily.com/shanimol-usman-was-elected-as-deputy-speaker.html#respond Tue, 02 Jun 2026 04:58:30 +0000 https://www.chandrikadaily.com/?p=381385 കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍  ചുമതലയേല്‍ക്കും.

തെരഞ്ഞെടുപ്പില്‍ ആകെ 136 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ 99 വോട്ടുകള്‍ നേടി. മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുഹമ്മദ് മുഹ്‌സിന്‍ മത്സരിച്ചു. സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ യുഡിഎഫിന് 101 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം നേരത്തെ തന്നെ ഉറപ്പിക്കപ്പെട്ടിരുന്നു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് ഷാനിമോള്‍ ഉസ്മാന്‍. 35 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന നിയമസഭയ്ക്ക് വീണ്ടും ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.

 

]]>
https://www.chandrikadaily.com/shanimol-usman-was-elected-as-deputy-speaker.html/feed 0
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ഡെ.സ്പീക്കര്‍ തിരഞ്ഞെടുപ്പ് രാവിലെ ഒമ്പതിന് https://www.chandrikadaily.com/de-speaker-election-at-nine-in-the-morning.html https://www.chandrikadaily.com/de-speaker-election-at-nine-in-the-morning.html#respond Tue, 02 Jun 2026 03:04:51 +0000 https://www.chandrikadaily.com/?p=381381 തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ചോദ്യോത്തര വേള ഒഴിവാക്കിയിട്ടുള്ള ഇന്നത്തെ സഭാ നടപടികളില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് പ്രധാനം. ഭരണപക്ഷമായ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അംഗം അരൂര്‍ എം.എല്‍.എ ഷാനി മോള്‍ ഉസ്മാനും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി പട്ടാമ്പി എം.എല്‍.എയും സി.പി.ഐ അംഗവുമായ മുഹമ്മദ് മുഹ്‌സിനുമാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സി.പി.ഐ നിയമസഭാ കക്ഷി നേതാവ് കെ. രാജന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് മുഹമ്മദ് മുഹ്‌സിന്‍ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സഭയില്‍ യു.ഡി.എഫിന് 102 എം.എല്‍.എമാരുടെ വ്യക്തമായ പിന്തുണയുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപം എം.വിന്‍സെന്റ്‌റ് സഭയില്‍ അവതരിപ്പിക്കും. ഇതിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും നാളെയും മറ്റന്നാളുമായി സഭയില്‍ നടക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 19നായിരിക്കും അവതരിപ്പിക്കുക.

 

]]>
https://www.chandrikadaily.com/de-speaker-election-at-nine-in-the-morning.html/feed 0
ചവിട്ടിമെതിക്കപ്പെടുന്ന ജനാധിപത്യം https://www.chandrikadaily.com/trampled-democracy.html https://www.chandrikadaily.com/trampled-democracy.html#respond Tue, 02 Jun 2026 02:58:33 +0000 https://www.chandrikadaily.com/?p=381377 ബി.ജെ.പി അധികാരത്തിലേറിയ ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനാകെ നാണക്കേട് സമ്മാനിക്കുന്നതാണ്. ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷത്തെയും ഉള്‍പ്പെടെ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെയും വിമര്‍ശിക്കുന്നവരെയുമെല്ലാം അധികാരത്തിന്റെ പിന്‍ബലത്തോടെ ശാരീരികമായി ഇല്ലാതാക്കുന്ന ഏറ്റവും നിന്ദ്യവും നീചവുമായ സമീപനമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ ആക്രമണത്തിനിരയാക്കുന്ന കാഴ്ച്ചയായിരുന്നു ഭരണത്തിലേറിയ ഉടനയെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാക്കളെ നടുറോഡിലൂടെ വലിച്ചിഴക്കുകയും ചീമുട്ടയും കല്ലുകളുമൊക്കെയായി നേരിടുന്നതുമാണ് ദര്‍ശിക്കാനാവുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുകയെന്ന ഭരണകൂടത്തിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം അതേ സംവിധാനത്തിന്റെ നേതൃത്വത്തില്‍ തന്നെ ത കര്‍ക്കപ്പെടുമ്പോള്‍ വേലിതന്നെ വിളതിന്നുന്ന ഭീതിതമായ സാഹചര്യത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ സംഹാരതാണ്ഡവമാടുമ്പോള്‍ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ടവരായി മാറുകയാണ്. എന്നാല്‍ അധികാരപ്രമത്തതയില്‍ അഴിഞ്ഞാടുന്ന ഭരണകൂടത്തിന് ബംഗാളിന്റെ ചരിത്രത്തില്‍ നിന്നു തന്നെ വലിയ പാഠങ്ങള്‍ പഠിക്കാനുണ്ടെന്നത് അവര്‍ മറന്നുപോകരുതാത്ത യാഥാര്‍ത്ഥ്യമാണ്. കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പി.യുമായ അഭിഷേക് ബാനര്‍ജിയെ കൈയേറ്റം ചെയ്ത അക്രമികള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചീമുട്ട എറിയുകയുമാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച്ച സൗത്ത് 24 പര്‍ഗാനസിലെ സോനാര്‍പുരിലായിരുന്നു സംഭവം. ക്രിക്കറ്റ് ഹെല്‍മെറ്റ് ധരിച്ചാണ് അഭിഷേക് ബാനര്‍ജി സ്ഥലത്തെത്തിയത്. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് നടക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണ് അക്രമികളില്‍നിന്ന് അഭിഷേകിനെ രക്ഷപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലായിരുന്നു സോനാര്‍പുരില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇതിന് രണ്ടുദിവസം മുന്‍പ് തൃണമൂല്‍ നേതാവും എം.പി.യുമായ സൗഗതാ റോയ്ക്ക് നേരേയും ആക്രമണമുണ്ടായിരുന്നു. സ്വന്തം മണ്ഡ ലമായ ഡംഡമ്മില്‍വെച്ചാണ് സൗഗതാ റോയിയെ കൈയേറ്റംചെയ്തത്. സ്വന്തം മണ്ഡലത്തിലെ ചണ്ഡിതലയില്‍ വച്ച് മറ്റൊരു തൃണമൂല്‍ എം.പിയായ കല്യാണ്‍ ബാനര്‍ജി യെ അക്രമിസംഘം തലയ്ക്കടിച്ച് വീഴ്ത്തുകയുണ്ടായി. അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്ത പാര്‍ട്ടി നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ചണ്ഡിതലയില്‍ തൃണമൂല്‍ പ്ര വര്‍ത്തകര്‍ക്കൊപ്പം പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. സി.ആര്‍.പി.എഫിന്റെയും പൊ ലീസിന്റെയും സാന്നിധ്യത്തിലായിരുന്നു ഈ അക്രമമെന്ന പ്രത്യേകതകൂടിയുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം സംഭവത്തെ അപലപിച്ചത്. ബി.ജെ.പി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രി വാള്‍ കുറ്റപ്പെടുത്തുകയുണ്ടായി. അക്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശേഷിപ്പിച്ച സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സംസ്ഥാനത്ത് അശാന്തി പടര്‍ത്താനാണ് ആക്രമണത്തിലൂടെ ശ്രമിച്ചതെന്നും കുറ്റപ്പെടുത്തുകയുണ്ടായി. അതിനിടെ അഭി ഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുതെന്ന് ബി. ജെ.പി നേതാക്കളും പൊലീസ് ഡെപ്യൂട്ടി കമ്മീഷണറും ഡോക്ടര്‍മാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവുമായി മമതാ ബാന്‍ര്‍ജിയും രംഗത്തെത്തിയിരിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങളിലുടെ ബി.ജെ.പി എന്താണോ ഉദ്ദേശിച്ചത് അതുതന്നെ സംഭവിക്കുന്നതിനും ബംഗാള്‍ സാക്ഷിയാകുകയാണെന്നതാണ് നിലവിലെ സൂചനകള്‍. ബംഗാളിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മമത ബാനര്‍ജിയുടെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 80 എം.എല്‍.എമാരില്‍ 60 പേരും എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിട്ടുനിന്ന 60 എംഎല്‍എമാരെയും ബന്ധപ്പെടാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചെങ്കിലും അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാ യിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനു പിന്നാലെ രണ്ടു എം.എല്‍.എമാരെ കൂടി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകകൂടി ചെയ്ത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ സൂചനയാണ്.

ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന പശ്ചിമ ബംഗാള്‍, സമ്പന്നമായ സാഹിത്യം, കല, സംഗീതം, ഉത്സവങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ‘കലാപാരമ്പര്യങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന ഇവിടം വിശ്വപ്രസിദ്ധമായ സാഹിത്യസൃഷ്ടികള്‍ക്കും ശാസ്ത്രീയ സം ഗീതത്തിനും പരമ്പരാഗത കരകൗശല വസ്തുക്കള്‍ക്കും ലോകമെമ്പാടും പ്രശസ്തമാണ്. അതിമഹത്തായ ഈ സാംസ്‌കാരിക പൈതൃകം തച്ചുതകര്‍ക്കുക കൂടിയാണ് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിലൂടെ ബംഗാളില്‍ ബി.ജി.പി ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കെട്ടായ പ്രതിഷേധം ഈ ജനാധിപത്യ ധ്വം സനത്തിനെതിരെ ഉയര്‍ന്നുവരികതന്നെ ചെയ്യേണ്ടതുണ്ട്.

 

]]>
https://www.chandrikadaily.com/trampled-democracy.html/feed 0
ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു https://www.chandrikadaily.com/a-13-year-old-girl-who-was-being-treated-for-snakebite-died-in-alappuzha.html https://www.chandrikadaily.com/a-13-year-old-girl-who-was-being-treated-for-snakebite-died-in-alappuzha.html#respond Sun, 31 May 2026 11:22:36 +0000 https://www.chandrikadaily.com/?p=381372 ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂര്‍ സ്വദേശി നിയ ലെനിന്‍ ആണ് മരിച്ചത്. മെയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം. ഡാന്‍സ് കളിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

 

 

]]>
https://www.chandrikadaily.com/a-13-year-old-girl-who-was-being-treated-for-snakebite-died-in-alappuzha.html/feed 0
ഗൾഫ് വിദ്യാർത്ഥികളുടെ പരീക്ഷാ ആശങ്ക: മലപ്പുറം ജില്ലാ കെഎംസിസി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി https://www.chandrikadaily.com/examination-concerns-of-gulf-students-malappuram-district-kmcc-submitted-a-petition-to-the-chief-minister-and-education-minister.html https://www.chandrikadaily.com/examination-concerns-of-gulf-students-malappuram-district-kmcc-submitted-a-petition-to-the-chief-minister-and-education-minister.html#respond Sun, 31 May 2026 10:55:42 +0000 https://www.chandrikadaily.com/?p=381367 ദുബായ്: ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വിദ്യാർത്ഥികൾ പരീക്ഷാ ഷെഡ്യൂളിൽ നേരിടുന്ന അനിശ്ചിതാവസ്ഥകൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, പ്രത്യേകിച്ച് പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ദുബായ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ, വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ എന്നിവർക്ക് ഇ-മെയിൽ മുഖേന വിശദമായ നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പുത്തൂർ റഹ്മാൻ സാഹിബും അൻവർ നഹ സാഹിബും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.

അതോടൊപ്പം, വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ സാഹിബിനെ മലപ്പുറം ജില്ലാ ഭാരവാഹികൾ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ഗൾഫ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പരീക്ഷാ സംബന്ധമായ ആശങ്കകളും വിശദീകരിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.

 

ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഒ.ടി. സലാം, കരീം കാലടി, മൊയ്തീൻ പൊന്നാനി, ശരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, അക്ബർ തെക്കെപുറം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

]]>
https://www.chandrikadaily.com/examination-concerns-of-gulf-students-malappuram-district-kmcc-submitted-a-petition-to-the-chief-minister-and-education-minister.html/feed 0
നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം https://www.chandrikadaily.com/death-of-naveen-babu-the-government-has-decided-to-hand-over-the-investigation-to-the-cbi.html https://www.chandrikadaily.com/death-of-naveen-babu-the-government-has-decided-to-hand-over-the-investigation-to-the-cbi.html#respond Sun, 31 May 2026 06:08:44 +0000 https://www.chandrikadaily.com/?p=381364 കണ്ണൂര് മുന് എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജന്സിയായ സിബിഐക്ക് വിടാന് സംസ്ഥാന സര്ക്കാര് തീരു മാനം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സര്ക്കാര് ഉടന് പുറപ്പെടുവിക്കും. നവീന് ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ്‌റെ നേതൃത്വത്തിലുള്ള പുതിയ സര്ക്കാര് ഈ നിര്ണായക തീരുമാനമെടുത്തത്. വി.ഡി. സതീശന് സര്ക്കാര് അധികാരമേറ്റ ശേഷം സിബിഐക്ക് വിടുന്ന ആദ്യ കേസാകും ഇത്.
കേസില് ലോക്കല് പോലീസ് കുറ്റപത്രം സമര്പ്പിച്ചിരുന്നെങ്കിലും അതില് ഗുരുതരമായ പഴുതുകളുണ്ടെന്ന് കാണിച്ച് നവീന് ബാബുവിന്റെ ഭാര്യ അഡീഷണല് ജില്ലാ സെഷന്സ് കോടതിയെ സമീപിച്ചിരുന്നു. തുടര്ന്ന് കോടതി കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിട്ടു. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം മനഃപൂര്വ്വം വിട്ടുകളഞ്ഞ നിര്ണായക ഡിജിറ്റല് തെളിവുകള് ഉള്പ്പെടെ വീണ്ടും ശേഖരിക്കാന് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും കുടുംബം വാദിച്ചിരുന്നു. മുന് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേസിലെ ഏക പ്രതിയുമായ പി.പി. ദിവ്യയുടെ ഫോണ് കോള് റെക്കോര്ഡുകള് ഉള്പ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാതിരുന്നത് ഗൂഢാലോചന മറച്ചുവെക്കാനാണെന്ന വാദം കോടതി വിലയ്‌ക്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം മുഖ്യമന്ത്രിയെ നേരില് കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
2024 ഒക്ടോബര് 15-നാണ് കണ്ണൂര് പള്ളിക്കുന്നിലെ ക്വാര്ട്ടേഴ്സില് നവീന് ബാബുവിനെ മരിച്ച നിലയില് കണ്ടെത്തിയത്.
]]>
https://www.chandrikadaily.com/death-of-naveen-babu-the-government-has-decided-to-hand-over-the-investigation-to-the-cbi.html/feed 0
കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-said-that-the-previous-government-cheated-the-people-by-committing-corruption-and-looting.html https://www.chandrikadaily.com/ramesh-chennithala-said-that-the-previous-government-cheated-the-people-by-committing-corruption-and-looting.html#respond Sun, 31 May 2026 06:04:46 +0000 https://www.chandrikadaily.com/?p=381361
കഴിഞ്ഞ സര്ക്കാര് അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല് അഴിമതി നടത്തുന്നവരെ രക്ഷിക്കാന് പുതിയ സര്ക്കാര് അനുവദിക്കില്ലെന്നും അഴിമതിക്കാരെ നിയമത്തിന് മുന്നില് കൊണ്ടുവന്ന് കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള എന്.ജി.ഒ അസോസിയേഷന്റെ 51-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്ഷമായി അനാവശ്യമായ ചെലവുകളും അനാവശ്യമായ കടമെടുപ്പും നടന്നെന്നും എന്നാല് ഇതിന്റെ പേരില് ജീവനക്കാരുടെ ആനുകൂല്യങ്ങള് മാറ്റിവെക്കേണ്ടതാണെന്ന നിലപാട് പുതിയ സര്ക്കാരിനില്ലെന്നും അദ്ദേഹം ഉറപ്പുനല്കി.
അതേസമയം സി.പി.എം പ്രവര്ത്തകരെ അഴിച്ചുവിട്ട് പൊലീസിന് നേരെ അക്രമം നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി വിമര്ശിച്ചു. ഇ.ഡി ഉദ്യോഗസ്ഥര് എത്തിയ വാഹനങ്ങള് അടിച്ചുതകര്ത്ത സംഭവം തികച്ചും ദൗര്ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം പോയതിന്റെ വിഷമം അക്രമം കാട്ടിയല്ല തീര്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
]]>
https://www.chandrikadaily.com/ramesh-chennithala-said-that-the-previous-government-cheated-the-people-by-committing-corruption-and-looting.html/feed 0
നിശബ്ദനായ കൊലയാളി: ബ്ലാഡർ ക്യാൻസറിന്റെ തിരിച്ചറിയപ്പെടാത്ത ലക്ഷണങ്ങൾ https://www.chandrikadaily.com/the-silent-killer-unrecognized-symptoms-of-bladder-cancer.html https://www.chandrikadaily.com/the-silent-killer-unrecognized-symptoms-of-bladder-cancer.html#respond Sat, 30 May 2026 08:11:55 +0000 https://www.chandrikadaily.com/?p=381356 തയ്യാറാക്കിയത്;

Dr. Surdas .R
Senior Consultant – Urology
Aster MIMS Kozhikode

ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പലപ്പോഴും വലിയ ആരോഗ്യപ്രശ്നങ്ങളുടെ സൂചനകളാകാം. മൂത്രാശയ അർബുദത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. പലപ്പോഴും രോഗം സങ്കീർണ്ണമായ അവസ്ഥയിലെത്തുമ്പോഴാണ് പലരും ഇത് തിരിച്ചറിയുന്നത്. എന്നാൽ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ചില ‘നിശബ്ദ ലക്ഷണങ്ങൾ’ (Silent Symptoms) നമ്മുടെ ശരീരം പ്രകടിപ്പിക്കാറുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

എന്താണ് ബ്ലാഡർ ക്യാൻസർ?

ശരീരത്തിലെ മൂത്രം സംഭരിച്ചു വെക്കുന്ന അവയവമാണ് മൂത്രസഞ്ചി. ഇതിന്റെ ഉൾഭിത്തിയിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് ബ്ലാഡർ കാൻസർ. പുരുഷന്മാരിലാണ് ഇത് സാധാരണയായി കൂടുതൽ കണ്ടുവരുന്നതെങ്കിലും സ്ത്രീകൾക്കും ഈ രോഗസാധ്യതയുണ്ട്.

നിശബ്ദ ലക്ഷണങ്ങൾ

രോഗം മൂർച്ഛിക്കുന്നതുവരെ കാത്തുനിൽക്കാതെ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടേണ്ടതാണ്:

മൂത്രത്തിലെ രക്താംശം (Hematuria): ഇത് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. വേദനയില്ലാതെ തന്നെ മൂത്രത്തിലൂടെ രക്തം പോകുന്നത് ബ്ലാഡർ ക്യാൻസറിന്റെ പ്രാഥമിക ലക്ഷണമാകാം. ചിലപ്പോൾ മൂത്രം ചുവന്ന നിറത്തിലോ കടും തവിട്ടുനിറത്തിലോ കാണപ്പെടാം.

ഇറിറ്റേറ്റീവ് വോയിഡിംഗ് (Irritative Voiding): ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധം മൂത്രം വരിക (Urgency) എന്നിവ മൂത്രനാളിയിലെ അണുബാധയായി (UTI) തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ മരുന്നുകൾ കഴിച്ചിട്ടും ഇത് മാറുന്നില്ലെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്.

നടുവേദനയും ഇടുപ്പിലെ വേദനയും: മറ്റ് കാരണങ്ങളൊന്നുമില്ലാതെ വിട്ടുമാറാത്ത നടുവേദനയോ ഇടുപ്പെല്ലിന് വേദനയോ അനുഭവപ്പെടുന്നത് രോഗം പടരുന്നതിന്റെ ലക്ഷണമാകാം.

ശരീരഭാരം കുറയുക: അകാരണമായ ക്ഷീണവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും ഗൗരവമായി കാണണം.

ചികിത്സാ രീതികൾ

രോഗം ഏത് ഘട്ടത്തിലാണ് എന്നതിനെ ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്:

>>ശസ്ത്രക്രിയ (Surgery): ട്യൂമർ മാത്രമായോ അല്ലെങ്കിൽ മൂത്രസഞ്ചി പൂർണ്ണമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ ഇന്ന് ലഭ്യമാണ്. അതിൽ ഏറ്റവും മുൻപന്തിയിലാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ ഫലപ്രാപ്തി. മൂത്രസഞ്ചിയിലെ ക്യാൻസർ ശസ്ത്രക്രിയകളിൽ റോബോട്ടിക് സാങ്കേതികവിദ്യ അതീവ ഫലപ്രദമാണ്. എന്തെന്നാൽ ശസ്ത്രക്രിയ കൂടുതൽ കൃത്യതയോടെ (precision) ചെയ്യാനും, രക്തസ്രാവവും വേദനയും കുറയ്ക്കാനും, രോഗിക്ക് വളരെ വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.

>>ഇമ്മ്യൂണോതെറാപ്പി (Immunotherapy): ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്.

>>കീമോതെറാപ്പി & റേഡിയേഷൻ: ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്നുകളോ ഉയർന്ന ഊർജ്ജമുള്ള രശ്മികളോ ഉപയോഗിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുകവലി ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക, രാസവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നിവ വഴി ഒരു പരിധിവരെ ഈ രോഗത്തെ തടയാനാകും. മൂത്രത്തിൽ രക്തം കാണുന്നത് എപ്പോഴും ക്യാൻസർ ആകണമെന്നില്ല, എങ്കിലും അത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. “നേരത്തെയുള്ള കണ്ടെത്തൽ മികച്ച ചികിത്സ” എന്നതാണ് അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ ഏറ്റവും വലിയ ആയുധം.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.

]]>
https://www.chandrikadaily.com/the-silent-killer-unrecognized-symptoms-of-bladder-cancer.html/feed 0
പി.എം.എ സമീര്‍ എം.എല്‍.എയുടെ ഭാര്യമാതാവ് ഹഫ്സ മരണപ്പെട്ടു https://www.chandrikadaily.com/2pma-sameer-mlas-mother-in-law-hafsa-passes-away.html https://www.chandrikadaily.com/2pma-sameer-mlas-mother-in-law-hafsa-passes-away.html#respond Fri, 29 May 2026 06:54:01 +0000 https://www.chandrikadaily.com/?p=381345 ചേളാരി: പി.എം.എ സമീർ എം.എൽ.എയുടെ ഭാര്യമാതാവും ചേളാരി സ്വദേശി കോലാക്കൽ മൂസക്കോയയുടെ ഭാര്യയുമായ ഹഫ്‌സ വയലിലകത്ത് (68) കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ചേളാരിയിലെ പഴയ ആഴ്ചച്ചന്തയ്ക്ക് സമീപമാണ് പരേതയുടെ വസതി.

മക്കൾ: നവാബ് ജാൻ, നബീൽ, നജ്‌വ, നഭ. മരുമക്കൾ: പി.എം.എ സമീർ എം.എൽ.എ (ചന്ദ്രിക ഫിനാൻസ് ഡയറക്ടർ), ജസീൽ കൊടുവള്ളി. സഹോദരങ്ങൾ: മുഹമ്മദ്, വി.എ ലത്തീഫ് (കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അഷ്റഫ് അലി, ലൈല.

മയ്യത്ത് നമസ്കാരം ഇന്ന് രാത്രി (2026 മെയ് 29, വെള്ളി) 7:45 മണിക്ക് പടിക്കൽ ടൗൺ ജുമാമസ്ജിദിൽ നടക്കും. തുടർന്ന് മയ്യത്ത് ഖബറിസ്ഥാനിൽ മറവ് ചെയ്യും.

]]>
https://www.chandrikadaily.com/2pma-sameer-mlas-mother-in-law-hafsa-passes-away.html/feed 0
ഇന്ദിരാ ഗ്യാരണ്ടികളുമായി വിഡി സര്‍ക്കാര്‍; സൗജന്യ ബസ് യാത്ര മുതല്‍ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് വരെ പ്രഖ്യാപനങ്ങള്‍ https://www.chandrikadaily.com/vd-sarkar-with-indira-guarantees-announcements-ranging-from-free-bus-travel-to-oommen-chandy-health-insurance.html https://www.chandrikadaily.com/vd-sarkar-with-indira-guarantees-announcements-ranging-from-free-bus-travel-to-oommen-chandy-health-insurance.html#respond Fri, 29 May 2026 06:18:10 +0000 https://www.chandrikadaily.com/?p=381346 തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ജനക്ഷേമത്തിനും സുതാര്യ ഭരണത്തിനും പ്രാധാന്യം നൽകി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെല്ലുവിളി നിറഞ്ഞതാണെങ്കിലും അതിനെ അവസരമാക്കി മാറ്റുമെന്നും ‘ക്ലീൻ ഗവേണൻസ്’ ആയിരിക്കും സർക്കാരിന്റെ മുദ്രാവാക്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. രാസലഹരി ഉൾപ്പെടെയുള്ള ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ലഹരി കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പ്രഖ്യാപിച്ചു. എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര ലഹരി വിരുദ്ധ പദ്ധതി നടപ്പാക്കും.

പോലീസ് സംവിധാനത്തിന്റെ ആധുനികവത്കരണം, ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തൽ, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കൽ, തുറമുഖ വികസനത്തിന് പ്രാമുഖ്യം നൽകൽ എന്നിവയും പ്രഖ്യാപനത്തിലുണ്ട്.

കാർഷിക മേഖലയെ പ്രധാന പരിഗണനാ മേഖലയായി പ്രഖ്യാപിച്ച സർക്കാർ, വനിതാ കർഷകർക്ക് പ്രത്യേക പദ്ധതികൾ, കർഷക കൺസോർഷ്യം, മണ്ണ് പരിശോധന രജിസ്റ്റർ, സ്പൈസ് പാർക്ക്, സുഗന്ധദ്രവ്യ കയറ്റുമതി വികസനം എന്നിവ നടപ്പാക്കുമെന്ന് അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കും.

സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കാനും തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കി മാറ്റുകയും വ്യവസായ വികസനത്തിനായി ലാൻഡ് ബാങ്ക് രൂപീകരിക്കുകയും അതിഥി തൊഴിലാളികൾക്കായി പ്രത്യേക രജിസ്ട്രേഷൻ പോർട്ടൽ ആരംഭിക്കുകയും ചെയ്യും.

കേന്ദ്രവുമായി ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ സഹകരണ ബന്ധം തുടരുന്നതിനൊപ്പം വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള ഭരണമായിരിക്കും സർക്കാരിന്റെ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/vd-sarkar-with-indira-guarantees-announcements-ranging-from-free-bus-travel-to-oommen-chandy-health-insurance.html/feed 0