Culture
ഫിന്‍സ്ബെറി മസ്ജിദിനു നേരെ ആക്രമണം: പള്ളി ഇമാമിനോട് ക്ഷമ പറഞ്ഞ് ബ്രിട്ടീഷ് വനിത; വീഡിയോ വൈറല്‍
ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്ബെറി പാര്‍ക്ക് മസ്ജിദിനു പുറത്ത് മുസ്ലിംകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പള്ളി ഇമാമിനോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് വനിത.
ഇല്‍ഫോര്‍ഡ് സ്വദേശിയും അംഗപരിമിതയുമായ ജൂലി സിംപ്സണാണ് ആക്രമണത്തെ അപലപിച്ചും ക്ഷമാപണം നടത്തിയും ഇമാം മുഹമ്മദ് മഹ്മൂദിനെ കാണാനെത്തിയത്. തന്റെ മൊബിലിറ്റി സ്കോട്ടറില്‍ ഒറ്റക്കാണ് ജൂലി ഇല്‍ഫോര്‍ഡില്‍ നിന്ന് ഫിന്‍സ്ബെറിയിലെത്തിയത്.
ഭീകരാക്രണം നടത്തിയവര്‍ ബ്രിട്ടീഷ് ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും വിശുദ്ധ റമസാന്‍ മാസത്തിലുണ്ടായ ആക്രമണത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.
ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് നല്ലൊരു തുക ധനസഹായം കൂടി കൈമാറിയാണ് ജൂലി മടങ്ങിയത്. മതങ്ങള്‍ക്കതീതമായി മാനവികതയില്‍ വിശ്വസിക്കുന്നവര്‍ ഇന്നും അവശേഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജൂലിയുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ജൂലിയുടെ വാക്കുകള്‍ ഇങ്ങനെ:
‘ ഞാന്‍ ഇവിടെ വരാന്‍ കാരണം, ഇവിടെ, ഈ പള്ളിക്കു പുറത്ത് ആക്രമണം നടത്തിയ ഭീകരര്‍ ഇംഗ്ലീഷുകാരെ പ്രതിനിധികരിക്കുന്നില്ലെന്ന് പറയാനാണ്. ക്ഷമാപണം നടത്താനാണ്. അവര്‍ ക്രിസ്ത്യാനികളല്ല, ദൈവം എന്നോട് പൊറുക്കട്ടെ, അവര്‍ മൃഗങ്ങളാണ്. അവര്‍ പന്നികളാണ്.
നിങ്ങളുടെ ഈ വിശുദ്ധ മാസത്തില്‍ ഇത്തരമൊരു ആക്രമണം നടന്നതില്‍ അതിയായ ഖേദമുണ്ട്. അവര്‍ മുസ്ലിംകളാണെന്ന് പറയുന്നു. എന്നാല്‍ അവര്‍ മുസ്ലിംകളല്ല. അവര്‍ ക്രിസ്ത്യാനികളുമല്ല. അവര്‍ ഒന്നുമല്ല. ഖുര്‍ആനിലും ബൈബിളിലും സഹോദരങ്ങളെ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്.
ആരെങ്കിലും സ്വന്തം സഹോദരങ്ങളെ വധിക്കുമോ? സുഹൃത്തേ, എന്നോട് ക്ഷമിക്കുക. ആക്രമണം നടന്നത് എന്നെ വല്ലാതെ അലട്ടുന്നു. ഇതെന്റെ ഹൃദയത്തെ ഭേദിക്കുന്നു.
അംഗപരിമിതയായിട്ടും ഇല്‍ഫോര്‍ഡില്‍ നിന്നും ഇത്രയും ദൂരം ഞാന്‍ വന്നത് നിങ്ങളെ കാണാനും ക്ഷമാപണം നടത്താനും വേണ്ടി മാത്രമാണ്.’
കണ്ണീര് പൊഴിച്ച് അവര്‍ നടത്തിയ ക്ഷമാപണം തനിക്ക് ഹൃദയഭേദകമായിരുന്നുവെന്ന് ഇമാം മുഹമ്മദ് മഹ്മൂദ് പ്രതികരിച്ചു.
തന്നോട് മാപ്പു ചോദിക്കേണ്ട കാര്യമില്ലെന്നും നിരപരാധികള്‍ക്കു നേരെ ആക്രമണം നടത്തിയവര്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഇമാം ജൂലിയോട് പറഞ്ഞു. ‘എന്നാല്‍ അവര്‍ ഭീകരരാണ്. ക്രിമിനലുകളും തീവ്രവാദികളുമാണ്, ഐ.എസ്.ഐ.എസിനെ പോലെ.
ഐ.എസ് മുസ്ലിംകളെ പ്രതിനിധീകരിക്കാത്തതു പോലെ ഇയാള്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നില്ല. ഞങ്ങളും ബ്രിട്ടന്റെ ഭാഗമാണ്’-ഇമാം പറഞ്ഞു.
ആക്രമണം നടന്നത് ഞായറാഴ്ച
ഞായറാഴ്ചയാണ് ഫിന്‍സ്ബെറി പാര്‍ക്കിലെ മസ്ജിദില്‍ നമസ്കാരം കഴിഞ്ഞിറങ്ങിയവര്‍ക്കു നേരെ വാന്‍ ഇടിച്ചു കയറ്റി ആക്രമണം നടത്തിയത്.
സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അക്രമിയെ സമീപത്തുള്ളവര്‍ കീഴടക്കി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് വരുന്നതു വരെ ജനങ്ങള്‍ നിയമം കൈയിലെടുക്കാതിരിക്കാന്‍ ഇമാം പ്രതിയെ സംരക്ഷിച്ചത് ഇന്നലെ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
Watch video:
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india10 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

