തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്ത് റജിസ്റ്റർ ചെയ്ത ത് 665 അഴിമതി കേസുകൾ. തദ്ദേശസ്വയംഭരണവകുപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്-97. റവന്യു വകുപ്പ്-91, സഹകരണം-57, ധനകാര്യം-52, ഭക്ഷ്യപൊതുവിതരണം-40, പൊലീസ്-36, വിദ്യാഭ്യാസം-31, ആരോഗ്യം-26, പൊതുമ രാമത്ത്, മോട്ടോർ വകുപ്പുകളിൽ 19 കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിയമസഭയിൽ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇതിൽ 361 കേസുകളിൽ അന്വേഷണം പൂർത്തിയായി. 304 എണ്ണത്തിൽ അന്വേഷണം നടക്കുന്നു.
Be the first to write a comment.