india
‘പൊരുതി നേടിയ സ്വാതന്ത്ര്യം അമൂല്യം ഇനി നേടിയെടുക്കേണ്ടത് ധാര്‍മ്മിക സ്വാതന്ത്ര്യം’: സൈനുല്‍ ആബിദ് സഫാരി
200 വര്‍ഷത്തിലേറെയായി ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ പോരാട്ടമായിരുന്നു. എന്നാല്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ഒടുവില്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ അത് വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കിയത്്.
ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ വേണ്ടി സഹകരിച്ച ത്യാഗങ്ങളെ അനുസ്മരിക്കുന്ന ദിനമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നിരവധി ആളുകള്‍ പോരാടുകയും മരിക്കുകയും ചെയ്തു, അവരുടെ ത്യാഗങ്ങള്‍ ഒരിക്കലും മറക്കാന്‍ പാടില്ല.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കേണ്ട ദിവസമാണിത്. സ്വാതന്ത്ര്യത്തിനു ശേഷം വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇനിയും ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്.
ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്ന ദിവസമാണിത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, എല്ലാ പൗരന്മാര്ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടായിരിക്കണം. മതേതരത്വത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണ്, അതായത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല.ദാരിദ്ര്യവും അസമത്വവും കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം എന്നതാണ് സാമൂഹിക നീതി.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറിയ ഇന്ത്യ, കഴിഞ്ഞ എട്ട് ദശാബ്ദത്തിനിടെ കൈവരിച്ചത് അസാധാരണമായ നേട്ടങ്ങളാണ്. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി വിവിധ കാലഘട്ടങ്ങളിലൂടെ വന്ന സര്‍ക്കാറുകള്‍ നടപ്പാക്കിയ നൂതനമായ പല പദ്ധതികള്‍ രാഷ്ട്രത്തിന്റെ മുഖച്ഛായ മാറ്റി.
ഓഗസ്റ്റ് 15ന് ഇന്ത്യ 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ രാജ്യം വിവിധ മേഖലകളില്‍ കൈവരിച്ച വളര്‍ച്ച ചര്‍ച്ചയാകുമെങ്കിലും സ്വാതന്ത്ര്യത്തിലെ പ്രതിസന്ധികളും ചര്‍ച്ചയാകുന്നു. 3.9 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്വ്യവസ്ഥയായി വളരാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നിലവില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ, 2027-ഓടെ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
ജിഡിപി പ്രകാരം ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്, 2027 ഓടെ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി യുപിഐ, ആധാര്‍, ജന്‍ ധന് യോജന എന്നിവയിലൂടെ പേയ്മെന്റുകള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നിവയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി. ഐടി സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് സാധനങ്ങള്‍ എന്നിവയുടെ മുന്‍നിര കയറ്റുമതിക്കാരാണ് ഇന്ത്യ.
ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ വിപ്ലവകരമായിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നത് മുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ ആരംഭിക്കുന്നത് വരെ, ഇന്ത്യ ഒരു സാങ്കേതിക ശക്തികേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ചന്ദ്രയാന്‍, മംഗള്യാന് (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്), ഗഗന്യാന് മിഷന്, നാസ, റോസ്കോസ്മോസ്, സിഎന്‍ഇഎസ്, യുഎഇ സ്പേസ് ഏജന്‍സി എന്നിവയുമായുള്ള സഹകരണം.
തേജസ് യുദ്ധവിമാനങ്ങള്‍, അര്ജുന് ടാങ്കുകള്‍, ഐഎന്‍എസ് വിക്രാന്ത് (ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍) എന്നിവയുടെ വികസനം പ്രതിരോധ മേഖലയിലെ നേട്ടങ്ങളായിരുന്നു. 1998-ല്‍ പൊഖ്റാന്‍-II പരീക്ഷണങ്ങളിലൂടെ ഇന്ത്യ ഒരു ആണവായുധ രാഷ്ട്രമായി മാറി. ക്വാഡ്, ബ്രിക്സ്, എസ്സിഒ എന്നിവയിലെ പങ്കാളിത്തം. ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വര്‍ധിപ്പിക്കല്‍.
ഇന്ത്യയുടെ വികസനത്തില്‍ വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മുന്‍നിര സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത് മുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത് വരെ, വിദ്യാഭ്യാസത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഭാവിക്ക് അനുയോജ്യവുമാക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചു. ഐഐടികളും ഐഐഎമ്മുകളും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളായി പേരെടുത്തു. 1947-ല്‍ 18% ആയിരുന്നത് സാക്ഷരതാ നിരക്ക് 2024-ല്‍ 77% ആയി വര്‍ധിച്ചു.
പലതരം കാര്യങ്ങള്‍ ഈ സ്വാതന്ത്ര്യം രുചിക്കുന്നതിന് രാഷ്ട്രത്തിന് തടസ്സമാകുന്നുണ്ട്. അതില്‍പെട്ടതാണ് അഴിമതി, വോട്ടെടുപ്പ് ക്രമക്കേട്, ലഹരി പ്രചാരം തുടങ്ങി വിവിധ കാര്യങ്ങള്‍. അഴിമതി രാഷ്ട്രഗാത്രത്തെ കൊന്നുമുടിക്കുന്ന ഭീകര പ്രതിഭാസമാണ്. ഈയിടെ ഉയര്‍ന്നുവന്ന വോട്ടെടുപ്പ് ക്രമക്കേട് അടക്കമുള്ള ചര്‍ച്ചകള്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഉണ്ടാക്കുന്നതാണ്. ലഹരി ഉള്‍പെടെയുള്ളവ പ്രചരിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ തന്നെ കൂട്ടുനില്‍ക്കുമ്പോള്‍ രാഷ്ട്രം സ്വാതന്ത്ര്യത്തെ ആസ്വദിക്കുന്നതിനുള്ള തടസ്സങ്ങളിലേക്ക്്് വന്നെത്തുകയാണ്. സര്‍ക്കാരുകള്‍ പക്ഷെ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ അന്ധാളിച്ചു നില്ക്കുന്ന കാഴ്ചയും കാണാം. കുട്ടികളെ പോലെ തന്നെ ലഹരി യുവാക്കളെയും മുതിര്‍ന്നവയും ഒരുപോലെ സ്വാധീനിക്കുന്നു. യുവാക്കളില്‍ അവരുടെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ക്രീയേറ്റീവ് കാലഘട്ടം ലഹരിയാല്‍ നരകതുല്യമാക്കപ്പെടുന്നു. മയക്കുമരുന്നില്‍ അടിമപ്പെട്ട് സ്വന്തം രക്ഷിതാക്കളെ വരെ കൊലപ്പെടുത്തുന്ന യുവതി യുവാക്കളുടെ വാര്‍ത്ത ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഏറെയാണ്. ജീവിതത്തില്‍ വളരെയധികം മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന 25-35 ഇടയിലുള്ള പ്രായത്തില്‍ തന്നെ മയക്കുമരുന്നുകളുടെ ഉപയോഗം അവരുടെ ജീവിതത്തെ പിടിച്ചുലക്കുന്നു. ഇത് ആത്മഹത്യക്കുള്‍പ്പെടെ അവരുടെ മനസിനെ പ്രേരിപ്പിക്കുന്നു.
സ്വാതന്ത്ര്യം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ സമൂഹത്തെ സാംസ്കാരികമായും സദാചാരപരമായും ധാര്‍മ്മികമായും മുന്നോട്ടു ചലിപ്പിക്കപ്പെടേണ്ടതുണ്ട്. വ്യക്തികളില്‍ ഉണ്ടാകുന്ന ശരായായ മാറ്റങ്ങളിലൂടെ മാത്രമേ ഇത് കൊണ്ടുവരല്‍ സാധ്യമാകൂ.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
-
india6 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF19 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News8 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
