Connect with us

Video Stories

അധികമാര്‍ക്കുമറിയാത്ത ചില ഗംഭീര്‍ വിശേഷങ്ങള്‍

Published

on

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ഗൗതം ഗംഭീര്‍. മികവ് കൊണ്ട് പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഡല്‍ഹിക്കാരന്‍ സച്ചിനും ഗാംഗുലിയും ഒഴിച്ചിട്ട ഓപണിങ് കസേര സെവാഗിനൊപ്പം ഇളക്കമില്ലാതെ കാത്തത് വര്‍ഷങ്ങളോളം. നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവിലൂടെ ഒക്ടോബര്‍ 14ന് ജന്മദിനമാഘോഷിക്കുന്ന ഗൗതിക്ക് ഈ ബര്‍ത്ത്‌ഡേ ഒരിക്കലും മറക്കാനാവാത്തതായി.

1. ജനനം: 1981 ഒക്ടോബര്‍ 14, ഇന്ത്യന്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍
2. കുട്ടിക്കാലം: ജനിച്ച് 18ാം ദിവസം മുതല്‍ താമസം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം.
3. എന്‍സിഎ: 18ാം വയസില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി.
4. യൂത്ത് ക്രിക്കറ്റ്: 2001ല്‍ അണ്ടര്‍ 19 തലത്തില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറി. അതേ സീസണില്‍ തന്നെ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ടെസ്റ്റ് അരങ്ങേറ്റവും
5. ജയത്തിലെ നിര്‍ണായക റോള്‍: ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഹൈദരാബാദ് ഏകദിനത്തില്‍ നിര്‍ണായക ഘട്ടത്തില്‍ നേടിയ 81 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചത് പരമ്പര (2-1).
6. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍: ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ യൂത്ത് ടീമിനായി 212 റണ്‍സ് നേടി. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കാരന്റെ പേരിലുള്ള ഏറ്റവും വലിയ സ്‌കോറായിരുന്നു ഇത്.
7. ഇന്ത്യ എ ടൂര്‍: 2002/03ലെ വിന്‍ഡീസ് പര്യടനത്തില്‍ എ ടീമിന്റെ ഭാഗമായ ഗംഭീര്‍ 13 ഇന്നിങ്‌സുകളിലായി നേടിയത് 617 റണ്‍സ്.
8. തുടര്‍ച്ചയായ ഡബിള്‍ സെഞ്ചുറികള്‍: സിംബാബ്വെക്കെതിരായ ഡബിളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഡബിള്‍ ശതകം തികച്ചു.
9. ഏകദിന – ടെസ്റ്റ് അരങ്ങേറ്റം: 2003ല്‍ ബംഗ്ലദേശിനെതിരെ ഏകദിനത്തിലും 2004ല്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും അരങ്ങേറ്റം.
10. 2007 ലോക ട്വന്റി-20: 2007 ലോകകപ്പ് സെമിയില്‍ പാകിസ്താനെതിരെ 54 പന്തില്‍ നിന്ന് നേടിയത് ത്രസിപ്പിക്കുന്ന 75 റണ്‍സ്. ചാമ്പ്യന്‍ഷിപ്പില്‍ 227 റണ്‍സ് നേടിയ ഗംഭീര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍.
11. അവാര്‍ഡുകള്‍: 2008ല്‍ രാജ്യം അര്‍ജുന നല്‍കി ആരാധിച്ചു
12. ടെസ്റ്റില്‍ ഒന്നാം നമ്പര്‍: 2009ല്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി
13. ഐസിസി ടെസ്റ്റ് പ്ലയര്‍ ഓഫ് ദ ഇയര്‍: 2009ല്‍ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടുgambhir-100_031312070608
14. റെക്കോര്‍ഡ് സെഞ്ച്വറികള്‍: 2010ല്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
15. വിവ് റിച്ചാര്‍ഡ്‌സിനൊപ്പം: 2010ല്‍ വിവ് റിച്ചാര്‍ഡ്‌സിനു ശേഷം 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി അര്‍ധശതകം തികക്കുന്ന ആദ്യ കളിക്കാരന്‍.
16. സ്ഥിരതയുടെ പര്യായും: നാല് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് 300ലധികം നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരം
17. ക്യാപ്റ്റന്‍നായി അരങ്ങേറ്റം: 2010ല്‍ ന്യൂസിലാന്റ് പര്യടനത്തില്‍ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം. പരമ്പര ഇന്ത്യ ജയിച്ചത് 5-0ന്.
18. 2011 ലോകകപ്പ് ഫൈനല്‍: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി നേടിയ 122 പന്തില്‍ 97. ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി.
19. വിവാഹം: 2011 ഒക്ടോബറില്‍ നടാഷ ജെയ്‌നുമായുള്ള വിവാഹം.2
20. ഐപിഎല്‍: 2010ല്‍ കൊല്‍ക്ക  ത്ത നൈറ്റ് റൈഡേര്‍സ് ഗൗതിയെ സ്വന്തമാക്കിയത് 2.5 മില്യണ്‍ ഡോളറുകള്‍

guesskaro_2201717229322387870
21. ഐപിഎല്‍ കിരീടങ്ങള്‍: 2012ലും 14ലും കൊല്‍ക്കത്തക്കായി കിരീടനേട്ടം
22. കൂട്ടുകെട്ട്: ഇന്ത്യന്‍ ഓപണിങ് ജോഡി കൂട്ടുകെട്ട് റെക്കോര്‍ഡ് ഇവരുടെ പേരില്‍. സ്വന്തമാക്കിയത് 87 ഇന്നിങ്‌സുകളില്‍ നിന്ന് 4412 റണ്‍സ്. ഉയര്‍ന്ന ശരാശരിയും ഇവര്‍ക്ക് തന്നെ: 52.52 റണ്‍സ്

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending