Connect with us

More

അസ്ഹറുദ്ദീനെതിരെ വാചകമടി ശ്രീശാന്തിനെതിരെ മൗനം; ഗംഭീറിന്റെ വര്‍ഗീയ മുഖം പുറത്തായി

Published

on

കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്താ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌റ്റേഡിയത്തിലെ മണിയടിക്കല്‍ ചടങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഇന്ത്യന്‍ താരം ഗൗതം ഗാംഭീര്‍. മല്‍സരത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ടാവാം. എന്നാല്‍ കൊല്‍ക്കത്തയില്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും തോറ്റിരിക്കുന്നുവെന്ന ഗാംഭീറിന്റെ ട്വീറ്റാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. അസ്ഹറിനെ മാത്രമല്ല ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെ കൂടി ലക്ഷ്യം വെച്ചാണ് ഗാംഭീറിന്റെ പരാമര്‍ശം. 2000 ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച പന്തയ വിവാദത്തില്‍ അസ്ഹര്‍ പ്രതിയാണെന്നും അത്തരത്തിലൊരാളെ ഇത്തരം ചടങ്ങിന് ക്ഷണിച്ചത് വഴി എന്ത് സന്ദേശമാണ് ക്രിക്കറ്റ് ലോകത്തിന് അധികാരികള്‍ നല്‍കിയിരിക്കുന്നത് എന്നുമാണ് ഗാംഭീറിന്റെ ചോദ്യം.


അതേസമയം അസ്ഹറുദ്ദീന്‍ ഈഡന്‍ ഗാര്‍ഡന്‍സ് മണിയടി ചടങ്ങില്‍ പങ്കെടുത്തതിനെതിരെ ട്വിറ്ററില്‍ പ്രതികരണം നടത്തിയ ഗൗതം ഗാംഭീറിന് പന്തയ വിവാദത്തില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിനെതിരെ മൗനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജി.പി സ്ഥാനാര്‍ത്ഥിയായി ശ്രീശാന്ത് മല്‍സരിച്ചപ്പോള്‍ ഗാംഭീറോ, സജ്ഞയ് മഞ്ച്‌രേക്കറോ ഒരക്ഷരം ഉരിയാടിയിരുന്നില്ല. ബി.ജെ.പി അനുകൂലിയാണ് ഗാംഭീര്‍.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കാനൊരുങ്ങുന്ന താരമാണ് ഡല്‍ഹി രജ്ഞി ടീമിന്റെ നായകന്‍ കൂടിയായ ഗാംഭീര്‍. രാഷ്ട്രീയലക്ഷ്യം വെച്ചാണ് ഇപ്പോള്‍ അദ്ദേഹം അസ്ഹറിനെയും അത് വഴി ഗാംഗുലിയെയും നോട്ടമിട്ടിരിക്കുന്നത്.
ട്വിറ്ററില്‍ അസ്ഹറിനെതിരെ പരാമര്‍ശം നടത്തിയ ഗാംഭീറിനെതിരെ തന്നെയാണ് ശക്തമായ പ്രതികരണം. ശ്രീശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ ഗാംഭീര്‍ എവിടെയായിരുന്നു എന്നാണ് പലരുടെയും ചോദ്യങ്ങള്‍.


ഗാംഭീറിന്റെ പരാമര്‍ശത്തിന് പിറകെ ക്രിക്കറ്റ് കമന്റേറ്റര്‍ സജ്ഞയ് മഞ്ച്‌രേക്കറും അസ്ഹറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മണിയടി ചടങ്ങിന് മുമ്പ് ക്രിക്കറ്റ്് ബോര്‍ഡ് സംഘടിപ്പിച്ച ജഗ്‌മോഹന്‍ ഡാല്‍മിയ അനുസ്മരണ ചടങ്ങിലും അസ്ഹര്‍ പങ്കെടുത്തിരുന്നു.

പന്തയ വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അസ്ഹര്‍ പറയുന്നത് തന്റെ നിരപരാധിത്വത്തെക്കുറിച്ചാണ്. താന്‍ തെറ്റുകാരനല്ലെന്നും ചിലരുടെ താല്‍പ്പര്യങ്ങളാണ് തന്നെ പ്രതിയാക്കുന്നതെന്നും പറഞ്ഞ് അദ്ദേഹം ആന്ധ്ര ഹൈക്കോടതിയെ സമീപിക്കുകയും അദ്ദേഹത്തിനെതിരെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ആജീവനാന്ത വിലക്ക്് പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം അദ്ദേഹം മുഖ്യധാരയില്‍ തിരിച്ചെത്തി. പക്ഷേ ഇപ്പോഴും പന്തയ ഭൂതം അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം തയ്യാറായപ്പോള്‍ ആ നോമിനേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ തള്ളിയിരുന്നു. പക്ഷേ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അദ്ദേഹം ക്രിക്കറ്റ് ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇടക്ക്് കോണ്‍ഗ്രസ് പ്രതിനിധിയായി മൊറാദാബാദില്‍ നിന്നും പാര്‍ലമെന്റിലെത്തി. ഇപ്പോാള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഉപദേഷ്ടാവാണ്. ഇന്ത്യ ദര്‍ശിച്ച മികച്ച നായകരില്‍ ഒരാളായ അസ്ഹര്‍ അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി ചരിത്രം രചിച്ച താരമാണ്. 99 ടെസ്‌റുകളാണ് അദ്ദേഹം രാജ്യത്തിനായി കളിച്ചത്. അവസാന ടെസ്റ്റിലും സെഞ്ച്വറി സ്വന്തമാക്കി വിരമിച്ച ഹൈദരാബാദുകാരനെതിരെ സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ വരെയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സെ ക്രോണിയ പ്രതിയായ പന്തയ കേസില്‍ അസ്ഹര്‍ പന്തയക്കാരുമായി ബന്ധപ്പെട്ടതിനും അവരില്‍ നിന്നും പണം സ്വീകരിച്ചതിനും തെളിവുണ്ടെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട്. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടപ്പോള്‍ ആന്ധ്ര ഹൈക്കടോതി അസ്ഹറിന്റെ വാദം അംഗീകരിച്ചു. എന്നിട്ടും അദ്ദേഹത്തെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അസ്ഹര്‍ രാഷ്ട്രീയത്തിലെത്തിയത്.

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending