Connect with us

More

അസ്ഹറുദ്ദീനെതിരെ വാചകമടി ശ്രീശാന്തിനെതിരെ മൗനം; ഗംഭീറിന്റെ വര്‍ഗീയ മുഖം പുറത്തായി

Published

on

കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്താ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌റ്റേഡിയത്തിലെ മണിയടിക്കല്‍ ചടങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഇന്ത്യന്‍ താരം ഗൗതം ഗാംഭീര്‍. മല്‍സരത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ടാവാം. എന്നാല്‍ കൊല്‍ക്കത്തയില്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും തോറ്റിരിക്കുന്നുവെന്ന ഗാംഭീറിന്റെ ട്വീറ്റാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. അസ്ഹറിനെ മാത്രമല്ല ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെ കൂടി ലക്ഷ്യം വെച്ചാണ് ഗാംഭീറിന്റെ പരാമര്‍ശം. 2000 ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച പന്തയ വിവാദത്തില്‍ അസ്ഹര്‍ പ്രതിയാണെന്നും അത്തരത്തിലൊരാളെ ഇത്തരം ചടങ്ങിന് ക്ഷണിച്ചത് വഴി എന്ത് സന്ദേശമാണ് ക്രിക്കറ്റ് ലോകത്തിന് അധികാരികള്‍ നല്‍കിയിരിക്കുന്നത് എന്നുമാണ് ഗാംഭീറിന്റെ ചോദ്യം.


അതേസമയം അസ്ഹറുദ്ദീന്‍ ഈഡന്‍ ഗാര്‍ഡന്‍സ് മണിയടി ചടങ്ങില്‍ പങ്കെടുത്തതിനെതിരെ ട്വിറ്ററില്‍ പ്രതികരണം നടത്തിയ ഗൗതം ഗാംഭീറിന് പന്തയ വിവാദത്തില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിനെതിരെ മൗനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജി.പി സ്ഥാനാര്‍ത്ഥിയായി ശ്രീശാന്ത് മല്‍സരിച്ചപ്പോള്‍ ഗാംഭീറോ, സജ്ഞയ് മഞ്ച്‌രേക്കറോ ഒരക്ഷരം ഉരിയാടിയിരുന്നില്ല. ബി.ജെ.പി അനുകൂലിയാണ് ഗാംഭീര്‍.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കാനൊരുങ്ങുന്ന താരമാണ് ഡല്‍ഹി രജ്ഞി ടീമിന്റെ നായകന്‍ കൂടിയായ ഗാംഭീര്‍. രാഷ്ട്രീയലക്ഷ്യം വെച്ചാണ് ഇപ്പോള്‍ അദ്ദേഹം അസ്ഹറിനെയും അത് വഴി ഗാംഗുലിയെയും നോട്ടമിട്ടിരിക്കുന്നത്.
ട്വിറ്ററില്‍ അസ്ഹറിനെതിരെ പരാമര്‍ശം നടത്തിയ ഗാംഭീറിനെതിരെ തന്നെയാണ് ശക്തമായ പ്രതികരണം. ശ്രീശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ ഗാംഭീര്‍ എവിടെയായിരുന്നു എന്നാണ് പലരുടെയും ചോദ്യങ്ങള്‍.


ഗാംഭീറിന്റെ പരാമര്‍ശത്തിന് പിറകെ ക്രിക്കറ്റ് കമന്റേറ്റര്‍ സജ്ഞയ് മഞ്ച്‌രേക്കറും അസ്ഹറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മണിയടി ചടങ്ങിന് മുമ്പ് ക്രിക്കറ്റ്് ബോര്‍ഡ് സംഘടിപ്പിച്ച ജഗ്‌മോഹന്‍ ഡാല്‍മിയ അനുസ്മരണ ചടങ്ങിലും അസ്ഹര്‍ പങ്കെടുത്തിരുന്നു.

പന്തയ വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അസ്ഹര്‍ പറയുന്നത് തന്റെ നിരപരാധിത്വത്തെക്കുറിച്ചാണ്. താന്‍ തെറ്റുകാരനല്ലെന്നും ചിലരുടെ താല്‍പ്പര്യങ്ങളാണ് തന്നെ പ്രതിയാക്കുന്നതെന്നും പറഞ്ഞ് അദ്ദേഹം ആന്ധ്ര ഹൈക്കോടതിയെ സമീപിക്കുകയും അദ്ദേഹത്തിനെതിരെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ആജീവനാന്ത വിലക്ക്് പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം അദ്ദേഹം മുഖ്യധാരയില്‍ തിരിച്ചെത്തി. പക്ഷേ ഇപ്പോഴും പന്തയ ഭൂതം അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം തയ്യാറായപ്പോള്‍ ആ നോമിനേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ തള്ളിയിരുന്നു. പക്ഷേ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അദ്ദേഹം ക്രിക്കറ്റ് ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇടക്ക്് കോണ്‍ഗ്രസ് പ്രതിനിധിയായി മൊറാദാബാദില്‍ നിന്നും പാര്‍ലമെന്റിലെത്തി. ഇപ്പോാള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഉപദേഷ്ടാവാണ്. ഇന്ത്യ ദര്‍ശിച്ച മികച്ച നായകരില്‍ ഒരാളായ അസ്ഹര്‍ അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി ചരിത്രം രചിച്ച താരമാണ്. 99 ടെസ്‌റുകളാണ് അദ്ദേഹം രാജ്യത്തിനായി കളിച്ചത്. അവസാന ടെസ്റ്റിലും സെഞ്ച്വറി സ്വന്തമാക്കി വിരമിച്ച ഹൈദരാബാദുകാരനെതിരെ സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ വരെയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സെ ക്രോണിയ പ്രതിയായ പന്തയ കേസില്‍ അസ്ഹര്‍ പന്തയക്കാരുമായി ബന്ധപ്പെട്ടതിനും അവരില്‍ നിന്നും പണം സ്വീകരിച്ചതിനും തെളിവുണ്ടെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട്. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടപ്പോള്‍ ആന്ധ്ര ഹൈക്കടോതി അസ്ഹറിന്റെ വാദം അംഗീകരിച്ചു. എന്നിട്ടും അദ്ദേഹത്തെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അസ്ഹര്‍ രാഷ്ട്രീയത്തിലെത്തിയത്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending