More
അസ്ഹറുദ്ദീനെതിരെ വാചകമടി ശ്രീശാന്തിനെതിരെ മൗനം; ഗംഭീറിന്റെ വര്‍ഗീയ മുഖം പുറത്തായി
കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്താ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌റ്റേഡിയത്തിലെ മണിയടിക്കല്‍ ചടങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഇന്ത്യന്‍ താരം ഗൗതം ഗാംഭീര്‍. മല്‍സരത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ടാവാം. എന്നാല്‍ കൊല്‍ക്കത്തയില്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും തോറ്റിരിക്കുന്നുവെന്ന ഗാംഭീറിന്റെ ട്വീറ്റാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. അസ്ഹറിനെ മാത്രമല്ല ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെ കൂടി ലക്ഷ്യം വെച്ചാണ് ഗാംഭീറിന്റെ പരാമര്‍ശം. 2000 ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച പന്തയ വിവാദത്തില്‍ അസ്ഹര്‍ പ്രതിയാണെന്നും അത്തരത്തിലൊരാളെ ഇത്തരം ചടങ്ങിന് ക്ഷണിച്ചത് വഴി എന്ത് സന്ദേശമാണ് ക്രിക്കറ്റ് ലോകത്തിന് അധികാരികള്‍ നല്‍കിയിരിക്കുന്നത് എന്നുമാണ് ഗാംഭീറിന്റെ ചോദ്യം.
India may have won today at Eden but I am sorry @bcci, CoA &CAB lost. Looks like the No Tolerance Policy against Corrupt takes a leave on Sundays! I know he was allowed to contest HCA polls but then this is shocking….The bell is ringing, hope the powers that be are listening. pic.twitter.com/0HKbp2Bs9r
— Gautam Gambhir (@GautamGambhir) November 4, 2018
അതേസമയം അസ്ഹറുദ്ദീന്‍ ഈഡന്‍ ഗാര്‍ഡന്‍സ് മണിയടി ചടങ്ങില്‍ പങ്കെടുത്തതിനെതിരെ ട്വിറ്ററില്‍ പ്രതികരണം നടത്തിയ ഗൗതം ഗാംഭീറിന് പന്തയ വിവാദത്തില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിനെതിരെ മൗനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജി.പി സ്ഥാനാര്‍ത്ഥിയായി ശ്രീശാന്ത് മല്‍സരിച്ചപ്പോള്‍ ഗാംഭീറോ, സജ്ഞയ് മഞ്ച്‌രേക്കറോ ഒരക്ഷരം ഉരിയാടിയിരുന്നില്ല. ബി.ജെ.പി അനുകൂലിയാണ് ഗാംഭീര്‍.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കാനൊരുങ്ങുന്ന താരമാണ് ഡല്‍ഹി രജ്ഞി ടീമിന്റെ നായകന്‍ കൂടിയായ ഗാംഭീര്‍. രാഷ്ട്രീയലക്ഷ്യം വെച്ചാണ് ഇപ്പോള്‍ അദ്ദേഹം അസ്ഹറിനെയും അത് വഴി ഗാംഗുലിയെയും നോട്ടമിട്ടിരിക്കുന്നത്.
ട്വിറ്ററില്‍ അസ്ഹറിനെതിരെ പരാമര്‍ശം നടത്തിയ ഗാംഭീറിനെതിരെ തന്നെയാണ് ശക്തമായ പ്രതികരണം. ശ്രീശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ ഗാംഭീര്‍ എവിടെയായിരുന്നു എന്നാണ് പലരുടെയും ചോദ്യങ്ങള്‍.
Are u targeting azhar?
What has happened to you Gautam, u r disrespecting ur senior.
What is the reason for ur changed behaviour in past few months??— AYUSH PANDEY (@AYP1293) November 4, 2018
He has been given clean chit by the SC . So why are you disrespecting a senior player ?
— Laupyam Pattnaik (@Laupyampattnaik) November 4, 2018
High court cleared him up
Before that he was made MP from super honest party
BCCI was controlled by same party leaders
Case was not taken up to SC by grace of …..— Dr.Madhur Agrawal (@madhuragrawal22) November 5, 2018
GG, you have disappointed me big time. Politics n all is fine but at least you must had respected the values of that game which gave you everything. #RespectYourSenior
— Berbatov (@bbtv9) November 4, 2018
ഗാംഭീറിന്റെ പരാമര്‍ശത്തിന് പിറകെ ക്രിക്കറ്റ് കമന്റേറ്റര്‍ സജ്ഞയ് മഞ്ച്‌രേക്കറും അസ്ഹറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മണിയടി ചടങ്ങിന് മുമ്പ് ക്രിക്കറ്റ്് ബോര്‍ഡ് സംഘടിപ്പിച്ച ജഗ്‌മോഹന്‍ ഡാല്‍മിയ അനുസ്മരണ ചടങ്ങിലും അസ്ഹര്‍ പങ്കെടുത്തിരുന്നു.
പന്തയ വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അസ്ഹര്‍ പറയുന്നത് തന്റെ നിരപരാധിത്വത്തെക്കുറിച്ചാണ്. താന്‍ തെറ്റുകാരനല്ലെന്നും ചിലരുടെ താല്‍പ്പര്യങ്ങളാണ് തന്നെ പ്രതിയാക്കുന്നതെന്നും പറഞ്ഞ് അദ്ദേഹം ആന്ധ്ര ഹൈക്കോടതിയെ സമീപിക്കുകയും അദ്ദേഹത്തിനെതിരെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ആജീവനാന്ത വിലക്ക്് പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം അദ്ദേഹം മുഖ്യധാരയില്‍ തിരിച്ചെത്തി. പക്ഷേ ഇപ്പോഴും പന്തയ ഭൂതം അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം തയ്യാറായപ്പോള്‍ ആ നോമിനേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ തള്ളിയിരുന്നു. പക്ഷേ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അദ്ദേഹം ക്രിക്കറ്റ് ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇടക്ക്് കോണ്‍ഗ്രസ് പ്രതിനിധിയായി മൊറാദാബാദില്‍ നിന്നും പാര്‍ലമെന്റിലെത്തി. ഇപ്പോാള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഉപദേഷ്ടാവാണ്. ഇന്ത്യ ദര്‍ശിച്ച മികച്ച നായകരില്‍ ഒരാളായ അസ്ഹര്‍ അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി ചരിത്രം രചിച്ച താരമാണ്. 99 ടെസ്‌റുകളാണ് അദ്ദേഹം രാജ്യത്തിനായി കളിച്ചത്. അവസാന ടെസ്റ്റിലും സെഞ്ച്വറി സ്വന്തമാക്കി വിരമിച്ച ഹൈദരാബാദുകാരനെതിരെ സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ വരെയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സെ ക്രോണിയ പ്രതിയായ പന്തയ കേസില്‍ അസ്ഹര്‍ പന്തയക്കാരുമായി ബന്ധപ്പെട്ടതിനും അവരില്‍ നിന്നും പണം സ്വീകരിച്ചതിനും തെളിവുണ്ടെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട്. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടപ്പോള്‍ ആന്ധ്ര ഹൈക്കടോതി അസ്ഹറിന്റെ വാദം അംഗീകരിച്ചു. എന്നിട്ടും അദ്ദേഹത്തെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അസ്ഹര്‍ രാഷ്ട്രീയത്തിലെത്തിയത്.
kerala
‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.
‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.
പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
Cricket
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
-
world23 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

