Connect with us

News

അങ്കക്കലിയുടെ മണ്ണില്‍ ആത്മവിശ്വാസത്തോടെ

Published

on

പി അബ്ദുല്‍ ലത്തീഫ്

കത്തുന്ന വെയിലിനൊപ്പം വടകരയില്‍ തെരഞ്ഞെടുപ്പിനും ചൂടു പിടിക്കുകയാണ്. അങ്കക്കലിയുടെ വീരേതിഹാസങ്ങള്‍ക്ക് പുകള്‍പെറ്റ നാട്ടില്‍ ഇത്തവണയും തീ പാറുന്ന പോരാട്ടത്തിനാണ് കടത്തനാടൊരുങ്ങുന്നത്. കേരള രാഷ്ട്രീയത്തിലെ ലീഡര്‍ കെ കരുണാകരന്റെ പുത്രന്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വടകരയിലെ തെരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
തുടര്‍ച്ചയായി രണ്ട് തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ട വടകരയില്‍ ഇത്തവണ പി ജയരാജന്‍ ആണ് കെ മുരളീധരന്റെ എതിരാളി. അഡ്വ വി.കെ സജീവന്‍ ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും സജീവന്‍ തന്നെയായിരുന്നു ബി.ജെ.പിയും സ്ഥാനാര്‍ത്ഥി.
രണ്ട് കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായ ജയരാജന്റെ ക്രിമിനല്‍ പശ്ചാത്തലം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് എല്‍.ഡി.എഫിന് ഭയമുണ്ട്. ഇത് മറി കടക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്നുണ്ടെങ്കിലും പിന്‍സീറ്റില്‍ തന്നെയാണ് ഇപ്പോഴും എല്‍.ഡി.എഫ്. കെ മുരളീധരന്റെ ആറ്റിക്കുറുക്കിയുള്ള കുറിക്കു കൊള്ളുന്ന പ്രസംഗങ്ങളില്‍ കൊലപാതക രാഷ്ട്രീയം തന്നെയാണ് പ്രധാനപ്പെട്ട വിഷയം. അരിയില്‍ അബ്ദുല്‍ ശുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍, കരിരൂര്‍ മനോജ്, ഫസല്‍ കൊലക്കേസുകള്‍ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ വടകരയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, എലത്തൂര്‍ എന്നീ മണ്ഡലങ്ങള്‍ ചേരുന്നതാണ് വടകര ലോക്സഭാ മണ്ഡലം. ഇതില്‍ കുറ്റ്യാടി മാത്രമാണ് ഇപ്പോള്‍ യു.ഡി.എഫിനൊപ്പമുള്ളതെങ്കിലും മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫ് നിര്‍ണ്ണായക ശക്തിയാണ്. നിയോജക മണ്ഡലങ്ങള്‍ ഇടതിനൊപ്പം നിന്നപ്പോഴും പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ വിജയം നേടിയ ചരിത്രം 2009 ലും 2014 ആവര്‍ത്തിക്കുകയുണ്ടായി.
അതേസമയം സി.പി.എമ്മിന് മേല്‍ക്കയുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച വ്യാപകമായ അക്രമത്തിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂത്ത്പറമ്പ്, തലശ്ശേരി, നാദാപുരം മണ്ഡലങ്ങളിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ട് ചെയ്യലും ബൂത്ത് പിടുത്തവും പതിവാണ്. ഇത്തവണയും കള്ളവോട്ടിനും ബൂത്ത് പിടുത്തത്തിനുമുള്ള ഒരുക്കങ്ങള്‍ സി.പി.എം നടത്തുന്നുണ്ട്. ഹൈപ്പര്‍ സെന്‍സിറ്റീവ് ആയി ബൂത്തുകള്‍ പ്രഖ്യാപിച്ചതിലെ അട്ടിമറിക്കെതിരെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. നിരന്തരമായി ബൂത്ത്പിടുത്തവും അക്രമമവും നടക്കുന്ന സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലൊന്നില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്ല. നേരെ മറിച്ച് യു.ഡി.എഫിന് ആധിപത്യമുള്ള പ്രദേശങ്ങളെ ഒരു കാരണവുമില്ലാതെ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഉദ്യോഗസ്ഥ-പൊലീസ് സംവിധാനത്തെ ആസൂത്രിതമായി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമം തുടരുന്നത്. ഇതിനെ നിയമപരമായി എതിരിടാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഇരട്ടവോട്ട് ഉള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ നടപടി വേണെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
അതേസമയം സി.പി.എമ്മില്‍ നിന്ന് പുറത്തു പോയ ആര്‍.എം.പി.ഐയുടെ നിലപാട് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ആര്‍.എം.പി.ഐ ശക്തമായ പ്രചാരണ രംഗത്തുണ്ട്. നാല്‍പതിനായിരത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ആര്‍.എം.പി.ഐക്ക് ഉണ്ട്. ഇതിന് പുറമെ വെല്‍ഫെയര്‍പാര്‍ട്ടിയുടെയും പിന്തുണ യു.ഡി.എഫിനാണ്. ജനതാദള്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നെങ്കിലും വര്‍ഷങ്ങളായി യു.ഡി.എഫിനോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ വോട്ട് വിഘടിക്കാന്‍ സാധ്യതയേറെയാണ്. യു.ഡി.എഫില്‍ ഘടക കക്ഷിയായിരിക്കുമ്പോള്‍ സി.പി.എമ്മുകാരുടെ ക്രൂരമായ അക്രമത്തിന് വടകര ലോക്‌സഭാ മണ്ഡലത്തിലെ പലയിടങ്ങളിലും ജനതാദള്‍ പ്രവര്‍ത്തകര്‍ വിധേയരായിട്ടുണ്ട്. ഒരു കാരണത്തിന്റെ പിന്‍ബലമില്ലാതെയുള്ള മുന്നണി മാറ്റം ജനതാദള്‍ പ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
ഇടതുപക്ഷം തുടര്‍ച്ചയായി വിജയിച്ച വടകര 1999 ലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിടിച്ചെടുത്തത്. 56186 വോട്ടുകള്‍ പി സതീദേവിയെയാണ് മുല്ലപ്പള്ളി തോല്‍പ്പിച്ചത്. 2014 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മാറ്റി. എ.എന്‍ ഷംസീര്‍ മികച്ച പ്രചാരണം നടത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയുടെ മുമ്പില്‍ പരാജയപ്പെട്ടു.
സോഷ്യലിസ്റ്റുകള്‍ക്ക് സ്ധീനമുള്ള പ്രദേശങ്ങളിലൊന്നായിരുന്നു വടകര. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രഗത്ഭനായ നേതാവായിരുന്നു ഡോ കെ.ബി മേനോന്‍ ആണ് വടകരയിലെ ആദ്യ എം.പി. 1962 ല്‍ സ്വതന്ത്രനായ എ.വി രാഘവന്‍ വടകരയെ പ്രതിനിധീകരിച്ചു. പിന്നീട് 1967 ല്‍ എസ്.എസ്.പിയിലെ എ ശ്രീധരനാണ് വടകരയെ ലോക്സഭയില്‍ പ്രതിനിധീച്ചത്. ഇതിന് ശേഷം തുടര്‍ച്ചായി ആറ് തവണ കെ.പി ഉണ്ണികൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയായും മണ്ഡലത്തില്‍ കെ.പി ഉണ്ണികൃഷ്ണന്‍ വിജയം നേടി. ആദ്യ രണ്ടു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പിന്നീട് നാല് തവണ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയുമായാണ് കെ.പി ഉണ്ണികൃഷ്ണന്‍ വിജയിച്ചത്. 1996 ല്‍ സി.പി.ഐ.എമ്മിലെ ഒ ഭരതന്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1998 ല്‍ സി.പി.ഐ.എമ്മിലെ എ.കെ പ്രേമജം വിജയം നേടി. 2004 ല്‍ പി സതീദേവിയാണ് വിജയിച്ചത്. എന്നാല്‍ 2009 ല്‍ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തകര്‍പ്പന്‍ വിജയം നേടി മണ്ഡലത്തിന്റെ മുന്‍കാല ചരിത്രം ആവര്‍ത്തിച്ചു. 56186 വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി തിളങ്ങുന്ന വിജയം കൈവരിച്ചത്. 2004 ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടിന് വിജയിച്ച പി സതീദേവിയെ മുല്ലപ്പള്ളി 2009 ല്‍ കെട്ടുകെട്ടിച്ചു വിടുകയായിരുന്നു. 2014 ലും മുല്ലപ്പള്ളി മികച്ച വിജയം തന്നെയാണ് കരസ്ഥമാക്കിയത്. സി.പി.ഐ.എമ്മിലെ എ.എന്‍ ഷംസീറിനെ 3306 വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി തോല്‍പ്പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് 4,16,479 വോട്ടും എ.എന്‍ ഷംസീര്‍ 4,13,173 വോട്ടും ബി.ജെ.പിയിലെ വി.കെ സജീവന്‍ 76,313 വോട്ടും നേടുകയുണ്ടായി. ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ പി കുമാരന്‍കുട്ടി 17229 വോട്ടും നേടി.
വടകര പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ത്ഥിയായി വന്ന പി ജയരാജന്‍ പ്രചാരണം തുടങ്ങി അല്‍പം വൈകിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചത്. പതിയെ പതിയെ മുന്നേറിയ മുരളീധരന്‍ ഇപ്പോള്‍ പ്രചാരണത്തില്‍ ജയരാജനെക്കാള്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. വിജയം ഉറപ്പിച്ച് ശക്തമായ പ്രചാരണ പരിപാടികളുമായാണ് യ.ഡി.എഫ് മുന്നോട്ടു പോകുന്നത്.

kerala

മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരിക്കുന്നത്.

Published

on

മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ്  പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ പോളിങ് സ്‌റ്റേഷനിലെ മരിച്ച മൂന്ന് വോട്ടര്‍മാരുടെ പേരില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള വീട്ടില്‍ വോട്ട് എന്ന പദ്ധതിയിലേക്ക് അപേക്ഷ നല്‍കി എന്നാണ് ആരോപണം.

ഇവരുടെ വീട്ടിലേക്ക് തപാല്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വോട്ടര്‍മാരും മരണപ്പെട്ടവരാണെന്ന് പോളിങ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അവര്‍ മടങ്ങിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇത്തരത്തില്‍ മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയവരെ കണ്ടെത്തണെമന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലാകെ നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ 85 വയസ്സിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

kerala

ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റു; പതിനഞ്ചുകാരന് ദാരുണാന്ത്യം

കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.

Published

on

കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.

സമീപവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കേരളപുരം സെന്‍വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ.
ഖബറടക്കം ഇന്ന്.

അര്‍ഫാന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അശാസ്ത്രീയമായ സ്വിച്ചിങ് സംവിധാനം. തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക് ടൈമര്‍ ഉപയോഗിച്ചാണ് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും ചില ഭാഗങ്ങളില്‍ പഴയ രീതിയില്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്.

അങ്ങനെ ചെയ്യുമ്പോഴും നിശ്ചിത ഉയരത്തില്‍ ഇന്‍സുലേറ്റു ചെയ്ത് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച് സുരക്ഷ പാലിച്ച് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കേരളപുരത്തും സംഭവിച്ചത് ഇതു തന്നെയാണ്. തെരുവു വിളക്കുകളുടെ സ്വിച്ചിങ് വയറുകള്‍ തുറസ്സായ സ്ഥലത്ത് സുരക്ഷാ സംവിധാനം പാലിക്കാതെ വെച്ചതാണ് മരണ കാരണമായി പറയുന്നത്.

Continue Reading

Trending