Video Stories
ഡല്‍ഹിയില്‍ ഗോള്‍ വേട്ട: ജര്‍മനി വക 4, അമേരിക്ക വക 5 ജര്‍മനി, അമേരിക്ക ക്വാര്‍ട്ടറില്‍
ന്യൂഡല്‍ഹി: നെഹ്റു സ്റ്റേഡിയത്തില്‍ കാണികള്‍ കുറവായിരുന്നു. സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തിട്ടും കാല്‍പ്പന്തിന്റെ ആവേശം നുകരാന്‍ കൂടുതല്‍ പേരെത്തിയില്ല. പക്ഷേ അതൊന്നും സാരമാക്കാതെ ജര്മനിക്കാര് കൊളംബിയക്കു മേല്‍ നാല് ഗോളിന്റെ അശ്വമേഥം നടത്തി ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച ആദ്യ ടീമായി. ഇന്നലെ രാത്രി നടന്ന രണ്ടാം മല്‍സരത്തില്‍ പരാഗ്വേയെ അഞ്ച് ഗോളിന് കീഴടക്കി അമേരിക്കയും അവസാന എട്ടില്‍ സ്ഥാനം നേടി. ടീം വിയ ഹാട്രിക് നേടി.
പ്രാഥമിക റൗണ്ടില്‍ ഇറാനോട് നാല് ഗോളിന് തകര്‍ന്നവരായിരുന്നു ജര്മനിക്കാര്. കൊച്ചി പോരാട്ടത്തില്‍ ജയം നേടിയാണവര്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയത്. പക്ഷേ ഇന്നലെ യഥാര്‍ത്ഥ ജര്‍മന്‍ കരുത്തുമായി അവര്‍ കളിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളെ തകര്‍ത്ത കൊളംബിയക്കാര്‍ക്ക് ഒരു വട്ടം പോലും മറുപടി നല്കാന് കഴിഞ്ഞില്ല. ഗ്രൂപ്പ് എയില്‍ നിന്നും ഘാനക്കും അമേരിക്കക്കും ഒപ്പം പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയ ലാറ്റിനമേരിക്കന്‍ സംഘത്തിന് മുന്നില്‍ ജര്‍മന്‍ പട നയിച്ചത് അവരുടെ നായകന് ജാന്‍ ഫിയറ്റെ ആര്പ്പായിരുന്നു. രണ്ട് വട്ടമാണ് യുവതാരം വല ചലിപ്പിച്ചത്.
അല്‍പ്പം വിവാദ സാഹചര്യത്തിലായിരുന്നു ആദ്യ ഗോള്‍. മല്‍സരത്തിന് ഏഴ് മിനുട്ട് മാത്രം പ്രായമായ സമയം. ജര്‍മന്‍ ആക്രമണത്തില്‍ നിന്നും കൊളംബിയന്‍ ബോക്സില്‍ പന്ത്. ഗോള്‍ക്കീപ്പര്‍ കെവിന് മിയര്‍ പന്ത് കൃത്യമായി സ്വന്തം കരങ്ങള്ക്കുള്ളിലാക്കുന്നതില് പരാജയപ്പെട്ടപ്പോള്‍ അവസരം പാര്‍ത്ത ആര്‍പ്പ് പന്ത് റാഞ്ചി ഗോള്‍ വലയത്തിലാക്കി. തിരിച്ചടികള്‍ക്കുളള കൊളംബിയന്‍ ശ്രമങ്ങള്‍ നിര്‍ഭാഗ്യത്തില്‍ പരാജയപ്പെടുന്നതിനിടെ ജര്‍മനിയും പ്രത്യാക്രമണങ്ങള്‍ ശക്തമാക്കി. ജോണ്‍ യെബോവ മൂന്ന് സുവര്‍ണാവസരങ്ങളാണ് പാഴാക്കിയത്. മുപ്പത്തി നാലാം മിനുട്ടില്‍ അദ്ദേഹത്തിന് ലഭിച്ച സുവര്‍ണാവസരത്തിന് ക്രോസ് ബാര്‍ വിലങ്ങായി. പക്ഷേ സഹര്വദി സെറ്റിന് പായിച്ച കോര്‍ണറിന് തല വെച്ച് യാന്‍ ബിസെക്ക് ഇടവേളക്ക് മുമ്പ് ടീമിന്റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആര്‍പ്പിന്റെ പാസില്‍ നിന്നും യെബോവ മൂന്നാം ഗോള്‍ നേടിയതോടെ മല്‍സരം ഏകപക്ഷീയമായി. മല്‍സരം 65 മിനുട്ട് പിന്നിട്ടപ്പോള്‍ ആര്‍പ്പിന്റെ രണ്ടാം ഗോളും ജര്‍മനിയുടെ നാലാം ഗോളും മല്‍സരത്തിന്റെ വിധി കുറിച്ചു. ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ പ്രതിയോഗികള്‍ ബ്രസീലോ-ഹോണ്ടുറാസോ ആയിരിക്കും. രാത്രി നടന്ന പോരാട്ടത്തില്‍ പരാഗ്വേയെ അമേരിക്ക ഗോളില്‍ മുക്കി കളഞ്ഞു. ടീം വിയ ഹാട്രിക് സ്വന്തമാക്കിയപ്പോള്‍ ആന്‍ഡ്ര്യു കാര്‍ലോണ്‍, സര്ജന്ഡ് എന്നിവരും ഗോളുകള്‍ നേടി. പരാഗ്വേ പ്രതിരോധം അമ്പേ പാളിയ മല്‍സരത്തില്‍ അമേരിക്കക്ക് പത്ത് ഗോളിനെങ്കിലും ജയിക്കാമായിരുന്നു. അത്രമാത്രം ദുര്‍ബലമായിരുന്നു ലാറ്റിനമേരിക്കന്‍ സംഘത്തിന്റെ ഡിഫന്‍സ്. എഴാം മിനുട്ടില്‍ തന്നെ വിയ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിക്ക് മുമ്പ് രണ്ടാം ഗോള്‍. അവസാനത്തിലായിരുന്നു ഹാട്രിക് ഗോള്‍ പിറന്നത്. ജപ്പാന്-ഇംഗ്ലണ്ട് വിജയികളെ അമേരിക്ക ക്വാര്‍ട്ടറില്‍ നേരിടും
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world19 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

