business
സ്വര്‍ണ പണയ വായ്പയില്‍ പുതിയ മാറ്റങ്ങളുമായി ബാങ്കുകള്‍; മാറ്റങ്ങള്‍ ഇങ്ങനെ…
കൊച്ചി: സ്വര്‍ണ പണയ വായ്പയില്‍ പുതിയ മാറ്റങ്ങളുമായി ബാങ്കുകള്‍ രംഗത്ത്. കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാനുള്ള ശേഷിയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ബാങ്കുകള്‍ക്ക് സ്വര്‍ണ വിലയുടെ 90 ശതമാനം വരെ വായ്പയായി നല്‍കാനുള്ള ആര്‍ബിഐയുടെ അനുമതിയുടേയും പിന്‍ബലത്തിലാണ് പുതിയ മാറ്റങ്ങളുമായി ബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ മയം
കടമെടുക്കലിനു ഒരു അവസാന പോംവഴി എന്ന നിലയിലായിരുന്നു അടുത്തകാലം വരെ സ്വര്‍ണ പണയ വായ്പകളെ കണ്ടിരുന്നത്, എന്നാലിന്ന് ഡിജിറ്റലായും ലഭ്യമായി തുടങ്ങിയതോടെ സ്വര്‍ണ വായ്പകള്‍ ജനപ്രിയമായ ഒരു സ്മാര്‍ട്ട് വായ്പാ മാര്‍ഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നൂതനമായ സേവനങ്ങളൊരുക്കി കൂടുതല്‍ വായ്പക്കാരെ ആകര്‍ഷിക്കുകയാണ് ഈ രംഗത്തുള്ളവര്‍.
ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താം
മറ്റൊരു കാര്യം വായ്പ എടുത്തിട്ടുള്ളവരുടെ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യ മാര്‍ഗമായും ഇത് ഉപയോഗപ്പെടുത്താനാകും. സിബില്‍ റിപ്പോര്‍ട്ടില്‍ സ്വര്‍ണ വായ്പകളും പ്രതിഫലിക്കുന്നുണ്ട് എന്നാല്‍ അത്തരം വായ്പളില്‍ സ്വര്‍ണം തന്നെ ഈടായി നല്കിയിട്ടുള്ളതിനാല് കൃത്യമായി തിരിച്ചടച്ചാല്‍ ക്രെഡിറ്റ് സ്കോറിനെ മെച്ചപ്പെടുത്താനാകും. സ്വര്‍ണ വായ്പകളിലെ തിരിച്ചടവ് വീഴ്ചകള്‍ മറ്റു വായ്പകളുടെ തിരിച്ചടവ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ ഗൗരവമായി പരിഗണിക്കാറില്ല.
ബാങ്കുകള്‍ അനുയോജ്യമായ കാലാവധിയിലും നിരക്കിലുമുള്ള സ്വര്‍ണ വായ്പ ഉല്പ്പന്നങ്ങളൊരുക്കാന് പരസ്പരം മല്‍സരിക്കുന്നതിന്റെ കാരണം ഇപ്പോള്‍ സ്വര്‍ണ വായ്പയ്ക്ക് കൈവന്നിട്ടുള്ള ഈ താല്‍പ്പര്യം തന്നെയാണ്. ബുള്ളറ്റ് പേമെന്റ്, മാസ തവണകള്‍, ഒഡി തുടങ്ങി വിവിധ സ്കീമുകള്‍ സ്വര്‍ണ വായ്പയ്ക്കായി ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നുണ്ടെന്ന് ഫെഡറല്‍ ബാങ്കിന്റെ വൈസ് പ്രസിഡന്റും അഗ്രിറൂറല് വിഭാഗം കണ്ട്രി മേധാവിയുമായ കെ മോഹന്‍ പറഞ്ഞു.ഇതനുസരിച്ച് വായ്പാ തുക ഏതു സമയത്തും എടിഎമ്മുകള്‍ വഴിയോ, ഓണ്‍ലൈന്‍ മുഖേനയോ പിന്‍വലിക്കാം, പണയ സ്വര്‍ണത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ, പിന്‍വലിച്ച പണത്തിനു മാത്രം പലിശ തുടങ്ങിയ ആനുകൂല്യങ്ങള്‍ പദ്ധതി നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ടോപ് അപ് ലോണുകള്‍
സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധനയ്ക്ക് ആനുപാതികമായി നിലവിലെ ഉപഭോക്താക്കളുടെ വായ്പാ യോഗ്യതയും ഉയരും. ഈ ആനുകൂല്യം ലഭിക്കാനായി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ടോപ് അപ് ലോണുകള്‍ എടുക്കാം. ഉപഭോക്താവിന്റെ റജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് ബാങ്ക് അയക്കുന്ന ഒരു എസ് എം എസിന് മറുപടി അയക്കുന്നതോടെ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമുള്ള അധിക വായ്പാ തുക നേരിട്ട് ഉപഭോക്താവിന്റെ എസ്ബി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
കോവിഡ് പ്രതിസന്ധികാലത്ത് ആവശ്യക്കാര്‍ക്ക് വളരെ പെട്ടെന്നു പണം ഉറപ്പാക്കുന്ന സവിശേഷ സ്വര്‍ണപ്പണയ വായ്പകള്‍ ഐഡിബിഐ ബാങ്കുമൊരുക്കുന്നുണ്ട് എക്സ്പ്രസ് ഗോള്‍ഡ് ലോണ്‍ പദ്ധതിയില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മിനിറ്റിനുള്ളില്‍ സ്വര്‍ണം പണയം വച്ച് തുക ഉറപ്പാക്കാം. തികച്ചും ലളിതമായ നടപടിക്രമങ്ങള്‍, ആകര്‍ഷകമായ പലിശനിരക്ക്, ഗ്രാമിന് പരമാവധി വായ്പ എന്നിവയാണ് സവിശേഷതകള്‍.ബാങ്ക് നല്കുന്ന ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ബിസിനസുകാര്‍ക്കും വ്യാപാരികള്‍ക്കും സൗകര്യപ്രദമാണ്. ഇതില്‍ ഉപയോഗിക്കുന്ന വായ്പത്തുകയ്ക്കു മാത്രം പലിശ നല്കിയാല് മതി. ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുമായി ലിങ്ക് ചെയ്യാനും ആവശ്യം വരുമ്പോള്‍ പണം പിന്‍വലിക്കാനും കഴിയും.
business
പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News16 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

