Connect with us

kerala

മാറ്റമില്ലാതെ സ്വര്‍ണവില; കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 7,880 രൂപയാണ് കൂടിയത്

ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.

Published

on

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,800 രൂപയായാണ് തുടരുന്നത്. ഗ്രാമിന് 14,475 രൂപയാണ് നിരക്ക്. എന്നാല്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാകും. ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.

ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലേക്കാണ് പവന്‍ വില താഴ്ന്നത്. എന്നാല്‍ പിന്നീട് ഒരാഴ്ചയ്ക്കിടെ 7,880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി 29ന് 1,31,160 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. മാസങ്ങള്‍ നീണ്ട വിലക്കുതിപ്പിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയത് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു.

ഡോളറിന്റെ നേരിയ ശക്തിപ്പെടലും വിലത്താഴ്ചയ്ക്ക് കാരണമായി. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം തിരിച്ചുവരവിന്റെ സൂചനകളോടെ ട്രോയ് ഔണ്‍സിന് 5,024 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. കനത്ത ഇടിവിന് ശേഷം വെള്ളിയും ഉയര്‍ന്നു, ട്രോയ് ഔണ്‍സിന് 81.4 ഡോളര്‍ എന്ന നിലയിലാണ് വില. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്

india

മോദിക്കെതിരായ കാര്‍ട്ടൂൺ; ദ് വയറിന് മെറ്റ ബ്ലോക്ക്, ദേശാഭിമാനിയുടെ പേജും പോയി

Published

on

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂൺ പോസ്റ്റ് ചെയ്തതിന് പിന്നാലെ ‘ദ് വയർ’ വാർത്താ പോർട്ടലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് മെറ്റ ഡിസേബിൾ ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് വയറിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് തുറന്ന വായനക്കാര്‍ക്ക് ‘ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ഥന ഞങ്ങള്‍ പാലിച്ചതിനാലാണ് ഇത്’ എന്ന സന്ദേശമാണ് ലഭിച്ചത്. VPN ആക്‌സസ് ഉള്ളവർക്കും ഇന്ത്യയുടെ അതിർത്തിക്ക് പുറത്തുള്ളവർക്കും അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിഞ്ഞു.

അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നായിരുന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ (എംഐബി) ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടപ്പോൾ വയറിന് ലഭിച്ച മറുപടി. ഇൻസ്റ്റഗ്രാമിലെ 52 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ആക്ഷേപഹാസ്യ കാർട്ടൂൺ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടതായും ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തതായും ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 8.30ഓടെ പ്രധാന പേജ് പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും കാര്‍ട്ടൂൺ കാണാൻ സാധിച്ചില്ല.

രാജ്യത്തെ ഐടി നിയമപ്രകാരം, ഒരു പ്രത്യേക ലേഖനത്തിലേക്കോ പേജിലേക്കോ ഉള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് മന്ത്രാലയം പ്രസാധകനെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. ഫെബ്രുവരി 7 ന് വൈകിട്ട് 6.30നാണ് ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് , എക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ പ്രസ്തുത കാർട്ടൂൺ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വയറിന് രേഖാമൂലമുള്ള ഒരറയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ദ് വയറിന്‍റെ വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതിനിടെ സിപിഎമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജും മെറ്റ ഇന്നലെ മരവിപ്പിച്ചിരുന്നു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. പുതിയ പേജ് താത്ക്കാലികമായി മാത്രമാണ് തുടങ്ങിയിരിക്കുന്നതെന്നും ദേശാഭിമാനി വ്യക്തമാക്കി.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Published

on

By

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചുരം ഇറങ്ങിവന്ന കെ.എസ്.ആര്‍.ടി.സി. ബസും എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് യാത്രക്കാരായ ഏതാനും പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ 33 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ടുപേരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലവില്‍ വാഹനങ്ങള്‍ വണ്‍വേ രീതിയിലാണ് കടന്നുപോകുന്നത്. സ്ഥലത്ത് പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 

Continue Reading

kerala

നിരന്തരം വ്യാജ വാര്‍ത്ത; ദേശാഭിമാനിയുടെ ഇന്‍സ്ഗ്രാം പേജിന് പൂട്ട് വീണു

Published

on

വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ വന്നതോടെ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് ഈയിടെയാണ് പൂട്ട് വീണത്. വ്യാജ വാർത്തകളുടെ ആധിക്യമാണ് നടപടിക്ക് കാരണമെന്നാണ് വിവരം. പകരം ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ടെങ്കിലും പഴയ പേജ് ഇപ്പോൾ തുറക്കാനാവാത്ത സാഹചര്യമാണ്.

Continue Reading

Trending