Connect with us

News

കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു

ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും കേരളത്തില്‍ ഇന്ന് വില കുറഞ്ഞു.

Published

on

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും കേരളത്തില്‍ ഇന്ന് വില കുറഞ്ഞു. കൊച്ചിയില്‍ ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയായി. പവന്റെ വില 2,400 രൂപ ഇടിഞ്ഞ് 1,24,520 രൂപയായി. മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതിയുയര്‍ന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇസ്രായേല്‍-യു.എസ് സംയുക്തസേനകളുടെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഏഴ് ശതമാനം വരെ വര്‍ധനവാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറായി ഉയര്‍ന്നു. മുന്‍പ് ഇത് 78.24 ഡോളറായിരുന്നു. 5.38 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും 4.66 ഡോളര്‍ ഉയര്‍ന്ന് 75.33 ഡോളറായി.

ഇതിനൊപ്പം, നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ ഈ ആഴ്ച തന്നെ ക്രൂഡോയില്‍ വില 90 ഡോളറിലേക്ക് എത്തുമെന്നും അടുത്തയാഴ്ചയോടെ 100 ഡോളര്‍ കടന്നേക്കാമെന്നും പ്രവചനങ്ങളുണ്ട്. ഇത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ ആശ്രയമുള്ള രാജ്യങ്ങള്‍ക്കിത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.

യുദ്ധം തുടങ്ങിയതിന് ശേഷം സുരക്ഷാഭീതിയെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം കുറവായിട്ടുണ്ട്. ഇറാന്‍ ഔദ്യോഗികമായി കടലിടുക്ക് അടച്ചിട്ടില്ലെങ്കിലും നിരവധി കപ്പലുകള്‍ യാത്ര റദ്ദാക്കി. യാത്രാസുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സ് കൂടുതല്‍ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് മതിയാകില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വീണ്ടും നേട്ടമുണ്ടായി. ഔണ്‍സിന് 127 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വില 5,358 ഡോളറിലെത്തി. 2.43 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പങ്കാളിത്തവും സ്വര്‍ണവില ഉയരാന്‍ കാരണമായി. യുദ്ധം നാലാഴ്ച വരെ നീണ്ടുനില്‍ക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കാനും വില വീണ്ടും ഉയരാനുമുള്ള സാധ്യത ശക്തമാണ്.

main stories

‘ഒറ്റപേര് സഞ്ജു സാംസണ്‍’; ടി20 ലോകകപ്പില്‍ വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് വി ഡി സതീശന്‍

സഞ്ജു സാംസണിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published

on

By

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യയെ സെമിഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണ്‍നെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ”ഒറ്റപേര് സഞ്ജു സാംസണ്‍” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 50 പന്തില്‍ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജുവിന്റെ മികവിലാണ് ഇന്ത്യയുടെ ജയം.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് നേടിയ ഈ വിജയം ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ചരിത്ര നേട്ടമാകുകയും ചെയ്തു.

 

 

Continue Reading

News

മലബാര്‍ സ്‌റ്റൈല്‍ ചിക്കന്‍ സമോസ

മലബാര്‍ സ്‌റ്റൈല്‍ ചിക്കന്‍ സമോസ

Published

on

By

 

ചേരുവകള്‍: മൈദ – 1 കപ്പ്, ഉപ്പ്, തണുത്ത വെള്ളം
ഫില്ലിങ്ങിന്: ബോണ്‍ലെസ്സ് ചിക്കന്‍ -350 ഗ്രാം, മഞ്ഞള്‍പ്പൊ ടി – 1/4 ടീസ്പൂണ്‍, ഉപ്പ് – ആവിശ്യത്തിന്, ഉള്ളി – 1 1/2 (മീഡി യം സൈസ്) നന്നായി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞ ത് – 2 ടീസ്പൂണ്‍, ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂണ്‍, പച്ചമുള ക് അരിഞ്ഞത് – 2-3, മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍, മുളകു പൊടി – 1/2 ടീസ്പൂണ്‍, കറിവേപ്പില – രണ്ട് തണ്ട്, മല്ലി ഇല അല്‍പം, ഉപ്പ് – ആവിശ്യത്തിന്, വെളിച്ചെണ്ണ – 250 ml

തയ്യാറാക്കുന്ന വിധം: 1) ചിക്കന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവി
ക്കുക. അത് ചെരുതാക്കി കീറുക.
2) ഒരു പാനില്‍ വെളിച്ചെ ണ്ണ ചൂടാക്കി, ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നി വ നന്നായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. കറിവേപ്പിലയും പ ച്ചമുളകും ചേര്‍ക്കുക. എല്ലാ പൊടികളും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വഴറ്റുക. കീറിയ ചിക്കന്‍ ചേര്‍ത്ത് മിക്സ് ചെയ്ത് 2-3 മിനിറ്റ് വേവിക്കുക. മല്ലി ഇല ചേര്‍ത്ത് മിക്സ് ചെയ്ത് ത ണുക്കാന്‍ വയ്ക്കുക.
3) കവറിന് മൈദയും ഉപ്പും വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. 15 മിനിറ്റ് കുഴച്ച മാവ് മൂടി വയ്ക്കുക.
4) മാവ് ഭാഗങ്ങളായി തിരിച്ച് സമോസ കോണുകള്‍ ഉണ്ടാ ക്കി ചിക്കന്‍ ഫില്ലിങ്ങ് നിറയ്ക്കുക. 5). വെളിച്ചെണ്ണയില്‍ പൊ രിച്ചെടുക്കുക.

Continue Reading

News

ട്രംപിന്റെ യുദ്ധഭ്രാന്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധ ഭ്രാന്ത് ലോകത്തിന് എത്രത്തോളം ഭീഷണിയാണെന്നതിന്റെ ഉദാഹരണമാണ് പശ്ചിമേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Published

on

By

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധ ഭ്രാന്ത് ലോകത്തിന് എത്രത്തോളം ഭീഷണിയാണെന്നതിന്റെ ഉദാഹരണമാണ് പശ്ചിമേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധവും അധിനിവേശവുമെല്ലാം ഹരമാക്കിമാറ്റിയ ട്രംപിന്റെ ഭ്രാന്തമായ നയങ്ങള്‍ക്ക് നയതന്ത്രപരിവേശം നല്‍കുന്ന വന്‍ശക്തികള്‍, അദ്ദേഹത്തെക്കാള്‍ വലിയ കോമാളാകളായിത്തീരുമ്പോള്‍ മനുഷ്യാവകാശവും ലോകസമാധാനവുമെല്ലാം മരീചികയായി മാറിക്കൊണ്ടിരിക്കുന്നതിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്.

വെനസ്വേലയില്‍ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയിതിന് ശേഷമുള്ള 57 -ാം ദിവസമാണ് ഇറാനില്‍ നേരിട്ടുള്ള ആക്രമണം അമേരിക്ക നടത്തിയത്. അമേരിക്കന്‍ ജനതയുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ ആക്രമണമെന്നാണ് ഇറാനെതിരായ ആക്രമണത്തിന് തൊട്ടുപിന്നാലെ നടത്തിയ എട്ടുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രംപ് പറയുന്നത്.

എന്നാല്‍ ട്രംപും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചെര്‍ന്നുള്ള സംഹാരശക്തികള്‍ക്ക് ഇറാന്‍ എന്തു ഭീഷണിയാണുയര്‍ത്തുന്നതെന്ന ചോദ്യത്തിനുപോലും വന്‍ശക്തികളെന്ന് അവാകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ക്ക് ശേഷിയില്ലാതായിപ്പോകുന്നതാണ് ഏറ്റവും നിരാശാജനകം.
ഇറാന്‍ എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു.

പശ്ചിമേഷ്യയിലെ ഇസ്രാഈല്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് മുന്നിലെ ഏക വിലങ്ങുതടിയും ഇറാനായിരുന്നു. ഫലസ്തീനികള്‍ക്കുനേരെ ഇരുവരും ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതക്കുനേരെ അതിശക്തമായ ഭാഷയിലായിരുന്നു ഇറാന്റെ പ്രതികരണങ്ങള്‍. ലോകം ദര്‍ശിച്ചതില്‍ വെച്ചേറ്റവുംകടുത്ത അനീതിക്കുനേരെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികള്‍കൊണ്ടും പ്രതിരോധം തീര്‍ക്കാന്‍ ഇറാന്‍ ധൈര്യംകാണിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇറാനെതിരായ നീക്കത്തിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമേരിക്കയെയും ഇസ്രാഈലിനെയുമാണ് ലോകത്തിന് കാണാന്‍ സാധിച്ചിരുന്നത്. ഇറാനെതിരായ ആക്രമണം ഏതുനിമിഷവും സംഭവിക്കാമെന്ന സാഹചര്യമായിരുന്നു ഏതാനും മാസങ്ങളായി പശ്ചിമേഷ്യയില്‍ നിലനിന്നത്. അറബ് രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥനകള്‍ക്കും നയതന്ത്രശ്രമങ്ങള്‍ക്കുമെല്ലാം പുല്ലുവിലകല്‍പ്പിച്ചുകൊണ്ട് യുദ്ധത്തിനുവേണ്ടിയുള്ള സന്നാഹങ്ങള്‍ ട്രംപും നെതന്യാഹുവും ഒരുക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായിരുന്നു.

സാമ്രാജ്യത്വത്തിന്റെ കഴുകക്കണ്ണുകളും ഈ അനീതിക്ക് ആക്കംകൂട്ടുകയായിരുന്നു. ലോകത്ത് തന്നെ രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവും മൂന്നാമത്തെ എണ്ണശേഖരവുമുള്ള ഇറാന്‍ പ്രകൃതിവിഭവങ്ങളുടെ ആഗോളകേന്ദ്രമാണ്. എന്നാല്‍ സാമ്രാജ്യത്വത്തിനും അവരുടെ കൈയ്യിലെ കളിപ്പാവകള്‍ക്കും മുന്നില്‍ മുട്ടുമടക്കാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു ഇറാനും നിലയുറപ്പിച്ചത്. അമേരിക്കയെ ഇറാന്റെ ഒന്നാം നമ്പര്‍ ശത്രുവെന്നും. ഇസ്രാഈലിനെ രണ്ടാം നമ്പര്‍ ശത്രുവെന്നു മായിരുന്നു ഖംനഇ വിശേഷിപ്പിച്ചിരുന്നത്.

ഖംനഇയെ പുറത്താക്കിയാല്‍ ഇറാന്റെ രാഷ്ട്രീയ കെട്ടുറപ്പിനെ തച്ചുടക്കാമെന്നും മേഖലയെ പൂര്‍ണ നിയന്ത്രണത്തിലാക്കാമെന്നു മുള്ള കണക്കുകൂട്ടലുകളാണ് അദ്ദേഹത്തിന്റെ വധത്തിലേക്ക് നയിച്ചത്.

പോരാട്ടവീര്യം തങ്ങളുടെ രക്തത്തിലലിഞ്ഞുചേര്‍ന്നതാണെന്ന് തെളിയിച്ചുകൊണ്ട്, പരമോന്നത നേതാവിനെ നഷ്ടപ്പെട്ടിട്ടും നിമിഷങ്ങള്‍ക്കകം പകരക്കാരനെ കണ്ടെത്തുകയും അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇറാന്‍ നല്‍കുന്നത് സാമ്രാജ്യത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയിരിക്കുന്നു എന്നു തന്നെയാണ്. പക്ഷേ ലോകത്തിന്റെ നിസംഗത ആ പോരാളികളെ അക്ഷരാര്‍ത്ഥത്തില്‍ തോല്‍പ്പിച്ചുകളയുകയാണ്.

അമേരിക്കയുടെ ധാര്‍ഷ്ട്യം അരങ്ങേറുന്ന ഇടങ്ങളിലെല്ലാം പിന്തുണയുമായെത്തുന്ന ഇറാന്റെ സഹായം റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെല്ലാം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. സൈനികമായും നയതന്ത്രപരമായും ലഭ്യമായിട്ടുള്ള ആ പിന്തുണകള്‍ക്കൊന്നും നന്ദിപോലും കാണിക്കാതെ നെറികേടിന്റെ പര്യായമായി അത്തരം ശക്തികള്‍ നോക്കുകുത്തികളായി മാറുകയാണ്.

നെറികെട്ട ഇരട്ടനീതിയുടേതാണ് വര്‍ത്തമാന ലോകം കടന്നുപോകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്‌കൂളുകളിന് മേല്‍ ബോംബ് വര്‍ഷിച്ച് 150 ഓളം കുരുന്നുകളെ കൊന്നൊ ടുക്കിയ ക്രൂരത കാണാതെ പോകുന്നത്.

Continue Reading

Trending