kerala
നെടുമ്പാശ്ശേരിയില്‍ നാലു ദിവസത്തിനിടെ പിടിച്ചത് 384 ലക്ഷം രൂപയുടെ സ്വര്‍ണം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരുവോണത്തിന് മുമ്പുള്ള നാലു ദിവസങ്ങളിലായി പിടിച്ചത് 8.096 കിലോഗ്രാം സ്വര്‍ണ്ണം.
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരുവോണത്തിന് മുമ്പുള്ള നാലു ദിവസങ്ങളിലായി പിടിച്ചത് 8.096 കിലോഗ്രാം സ്വര്‍ണ്ണം. ഇതിന് വിപണിയില്‍ 384 ലക്ഷം രൂപ വിലയുണ്ട്. 9 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. എല്ലാവരും ഗള്‍ഫ് മേഖലയില്‍ നിന്നും വന്നവരാണ്. സമീപകാലങ്ങളില്‍ ഇത്രയധികം സ്വര്‍ണം പിടിക്കുന്നത് ആദ്യമായാണ്.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഓരോ യാത്രക്കാരനും സ്വര്‍ണ്ണം കൊണ്ടുവന്നതെന്ന പ്രത്യേകതയുണ്ട്. ഇതുവരെ കാണാത്ത രീതികള്‍ സ്വര്‍ണക്കള്ളക്കടത്തിന് പരീക്ഷിച്ചിട്ടുണ്ട്. മിക്സിയുടെ അകത്തുള്ള മോട്ടോറിന്റെ കോയില്‍ സ്വര്‍ണ്ണ കമ്പികള്‍ കൊണ്ട് വൈന്‍ഡ് ചെയ്തതാണ് പുതിയ തന്ത്രം. ഏറെ വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് മോട്ടോറിനകത്തുള്ള ചെമ്പുകമ്പികള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. സ്വര്‍ണ്ണ കുഴമ്പ് പ്രത്യേക കവറുകളിലാക്കി കാല്‍വെള്ളയില്‍ ഒട്ടിച്ച് അതിനുമുകളില്‍ സോക്സും ഷൂസുമിട്ട് യാത്രക്കാരനും ഇവിടെ പിടിയിലായി.അടിവസ്ത്രത്തിന്റെ മുകള്‍ഭാഗത്ത് പ്രത്യേക അറകള്‍ രണ്ട് അടുക്കുകള്‍ ആയി തയ്ച്ചു പിടിപ്പിച്ച് അതിനകത്ത് സ്വര്‍ണ്ണ മിശ്രിതം നിറച്ചു കൊണ്ടുവന്ന കള്ളക്കടുത്തും പിടിക്കുയുണ്ടായി.
അന്താരാഷ്ട്ര സര്‍വീസ് ആയി കൊച്ചിയില്‍ വന്ന ഫ്ളൈറ്റ് ഇവിടെനിന്നും ഹൈദരാബാദിലേക്ക് ആഭ്യന്തര സര്‍വീസ് ആയി പോകുമ്പോള്‍ അതുവഴി നടത്താന്‍ ശ്രമിച്ച സ്വര്ണക്കള്ളക്കടുത്തും പിടിക്കുകയുണ്ടായി. വിദേശത്ത് നിന്നു വന്ന യാത്രക്കാരന് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണം താനിരുന്ന ഒരു വശത്തുള്ള പാളിയുടെ ഇടയില്‍ വെച്ച് ഇറങ്ങിപ്പോയി. ഇതേ വിമാനത്തില്‍ കൊച്ചിയില്‍ നിന്നും യാത്രക്കാരനായി കയറിയ ആള് ഈ സീറ്റില്‍ ഇടുന്ന പാളിയുടെ ഇടയില്‍ വച്ചിരുന്ന സ്വര്‍ണ്ണം എടുത്ത് രഹസ്യമായി ബാഗിലേക്ക് വെക്കുകയായിരുന്നു. ഇത് കണ്ട് വിമാനത്തിലെ സുരക്ഷ ജീവനക്കാര്‍ വിവരം കസ്റ്റം ഉദ്യോഗസ്ഥന്മാരെ അറിയിച്ചു അവര്‍ വിമാനത്തിനകത്ത് വന്ന് യാത്രക്കാരനെ പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം കണ്ടെടുക്കാന്‍ കഴിഞ്ഞു. ഈ വിധത്തില്‍ നടത്തുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് കൊച്ചിയില്‍ പിടിക്കുന്നത് ആദ്യമായാണ്. ഇത്തരം വിമാനങ്ങളുടെ ശുചി മുറിയിലും സീറ്റിനടിയിലും ആളില്ലാതെ നിരവധിതവണ സ്വര്‍ണം പലപ്പോഴും കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്തിനകത്ത് പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഉപേക്ഷിച്ചു വയ്ക്കുന്ന സ്വര്‍ണം കൊച്ചിയില്‍ നിന്നും കയറുന്ന ആഭ്യന്തരയാത്രക്കാരന് എടുത്തുകൊണ്ടു പോകാന്‍ പ്രയാസമില്ല. ഇയാള്‍ ആഭ്യന്തരയാത്രക്കാരനായതിനാല് ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി യാതൊരു പരിശോധനയും കൂടാതെ ഇറക്കി പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയും. ഇതിന് പിന്നില്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒത്താശയുണ്ടോ എന്ന സംശയവും നിലനില്ക്കുന്നു.സ്വര്‍ണ്ണ മിശ്രിതം ക്യാപ്സൂളുകളില് ആക്കി ശരീരത്തില്‍ മലദ്വാരത്തിലും മറ്റും ഒളിപ്പിച്ച് കൊണ്ടുവരുന്ന രീതിയാണ് സര്‍വസാധാരണമായിട്ടുള്ളത്.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

