Connect with us

Film

ചലച്ചിത്രമേളയിലും രാഷ്ട്രീയം കലർത്തി റിസർവേഷനെച്ചൊല്ലി പരാതിമേള

ഭരണകൂടവിമർശനമാണ് ചലച്ചിത്രങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്ന് എന്നത് മറന്നാണിത്. അന്താരാഷ്ട്ര തലത്തിലെ നൂറോളം സിനിമകളിൽ ഒറ്റയെണ്ണവും കമ്യൂണിസ്റ്റ് സർക്കാരുകളെ വിമർശിക്കുന്നില്ല.

Published

on

കെ.പി ജലീൽ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയം കലർത്തുന്നതായി പരാതി. ചൈന , വിയറ്റ്നാം , ഉത്തര കൊറിയ ,ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ സിനിമകൾ തിരഞ്ഞെടുത്തതിൽ അവിടുത്തെ ഭരണകൂടങ്ങളെ പ്രകീർത്തിക്കുന്ന സിനിമ കൾ മാത്രമാണെന്നാണ് പരാതി. ഭരണകൂടവിമർശനമാണ് ചലച്ചിത്രങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്ന് എന്നത് മറന്നാണിത്. അന്താരാഷ്ട്ര തലത്തിലെ നൂറോളം സിനിമകളിൽ ഒറ്റയെണ്ണവും കമ്യൂണിസ്റ്റ് സർക്കാരുകളെ വിമർശിക്കുന്നില്ല.

അതേ സമയം ലൈലാസ് ബ്രദേഴ്സ് പോലുള്ള ഇറാൻ സിനിമകൾക്ക് വൻ പ്രചാരം നൽകുകയും ചെയ്തു .
ഇറാൻ ഭരണകൂടത്തെ വിമർശിക്കുന്നതും അവിടുത്തെ പ്രക്ഷോഭത്തെ പിന്തുണക്കുന്നതുമായ മഹ് നാസ് മുഹമ്മദിയുടെ ചിത്രമാണ് ‘ലൈലാസ് ബ്രദേഴ്സ്’. ഇറാനിൽ നിരോധിച്ച ഈ ചിത്രത്തിൻ്റെ സംവിധായികയ്ക്കാണ് മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകിയിരിക്കുന്നത്. വലിയ ജനാധിപത്യം പറയുന്നവരാണ് ഇത് ചെയ്യുന്നതെന്നതാണ് കൗതുകകരം.

അതിനിടെ റിസർവേഷൻ കിട്ടാതെ പ്രതിനിധികളിൽ പലർക്കും ചിത്രങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയുമുണ്ടായി. കഴിഞ്ഞ വർഷങ്ങളിലില്ലാത്ത വിധം മൂന്ന് സിനിമകൾക്ക് മാത്രമേ ഒരാൾക്ക് ഇത്തവണ അനുവാദമുള്ളൂ. 13500 പേർക്ക് പാസ് നൽകിയതാണ് കാരണമെങ്കിലും 6000 പേർക്ക് മാത്രമേ ഒരു സമയം സിനിമക്ക് അവസരമുള്ളൂ. ബാക്കിയുള്ളവർ പുറത്തിരിക്കേണ്ട അവസ്ഥയിലാണ്. റിസർവേഷൻ ലഭിക്കാൻ മൊബൈലിൽ ആപ് ഉപയോഗിക്കാൻ കഴിയാത്തവരാണ് നിരാശരായത്. മുതിർന്നവർക്ക് അവസാനം റിസർവ് ചെയ്യാൻ കഴിയാതെ നിലത്തിരുന്ന് സിനിമ കാണേണ്ട അവസ്ഥയും .അതേസമയം റിസർവേഷൻ കിട്ടാത്തവരെ കാണാൻ അനുവദിക്കുന്നുണ്ട് എന്ന ന്യായമാണ് സംഘാടകർക്ക് നിരത്താനുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending