Culture
ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണം; ഷാഹിന നഫീസ

കോഴിക്കോട്:ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് ഷാഹിന നഫീസ. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിച്ച് വന്നതിന് ശേഷമാണ് ഷാഹിന ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാന്‍ ആര്‍ക്കും അവകാശമില്ലെന്ന കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവന്‍ പോലീസ ഭീഷണിപ്പെടുത്തുകയാണെന്നും ഷാഹിന്‍ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഡോ.വി.സി ഹാരിസ്, സണ്ണി എം.കപിക്കാട്, എലിസബത്ത് ഫിലിപ്പ്, അഡ്വ.അനിലാ ജോര്‍ജ്, വി.ഡി ജോസ് എന്നിവരോടൊപ്പമാണ് ഹാദിയയെ സന്ദര്‍ശിക്കാന്‍ പോയത്.
ഹാദിയയുടെ അച്ഛന് അശോകനെ കണ്ടു, സംസാരിച്ചു, അകത്തു കയറാനോ ഹദിയയെ കാണാനോ അനുവദിച്ചില്ല ഹാദിയയുടെ അച്ഛന് കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നത്. ഞങ്ങള്‍ക്ക് വീട് കാട്ടിത്തരാന്‍ വന്ന പരിഷത് പ്രവര്ത്തകന് അമൃത് ലാലിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേരിട്ടത് ഷാഹിന പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ന് ഹാദിയയുടെ വീട്ടില്‍ പോയി .ഹാദിയയുടെ അച്ഛന് അശോകനെ കണ്ടു . സംസാരിച്ചു .അകത്തു കയറാനോ ഹദിയയെ കാണാനോ അനുവദിച്ചില്ല . ഡോ വി സി ഹാരിസ്(V C Harris ), സണ്ണി കപിക്കാട്(Sunny Mannumanam Kapicadu) ,എലിസബത്ത് ഫിലിപ്പ് (Elizabeth Philip),അഡ്വ : അനിലാ ജോര്‍ജ്(Anila George) , വി ഡി ജോസ് എന്നിവരോടൊപ്പമാണ് പോയത് . ഹാദിയയുടെ അച്ഛന് കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നത് . ഞങ്ങള്‍ക്ക് വീട് കാട്ടിത്തരാന്‍ വന്ന പരിഷത് പ്രവര്ത്തകന് അമൃത് ലാലിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേരിട്ടത് . ഹാദിയയെ മാത്രമല്ല മോചിപ്പിക്കേണ്ടത് എന്ന് തോന്നുന്നു . ആ കുടുംബം ഒന്നാകെ മോചിപ്പിക്കപ്പെടേണ്ടതുണ്ട് .സ്ഥാപിത താത്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്ന് .
സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാന്‍ ആര്‍ക്കും അവകാശമില്ല എന്ന് കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയാണ് പോലീസ് . അവിടെ സെക്യൂരിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സൗഹാര്‍ദപരമായാണ് ഇടപെട്ടത് . ഞങ്ങള്‍ വന്നതറിഞ്ഞ് അവിടെയെത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത് .
അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട് . ഹാദിയയുടെ മാനസിക ,ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്താനായി അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെടുന്നു .
ആ പ്രദേശത്ത് വലിയ ഭീകരാന്തരീക്ഷമാണ് എന്നൊന്നും തോന്നിയില്ല . വാഹനം കുറച്ചു ദൂരെ പാര്‍ക്ക് ചെയ്ത് ഇറങ്ങി നടന്ന ഞങ്ങളോട് ആരും ഒന്നും ചോദിച്ചില്ല. അനുകൂലമായോ പ്രതികൂലമായോ അയല്പക്കക്കാരൊന്നും ഇടപെടുന്നില്ല.
ഗുരുതരമാണ് അവസ്ഥ .
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി