Connect with us

More

ഹജ്ജ് യാത്രികരെ ദ്രോഹിക്കാന്‍ കേന്ദ്രം ബോധപൂര്‍വ്വം ശ്രമിക്കുന്നു: ഇ.ടി

Published

on

മുംബൈ: രാജ്യത്തു നിന്നുള്ള ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ ചുമതലകളുമുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നത് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ പ്രതിഷേധം. അഞ്ചാം കൊല്ലക്കാര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കാത്തതും സുപ്രീം കോടതി നല്‍കിയ സമയ പരിധിക്കും നാലു വര്‍ഷം മുമ്പ് തന്നെ ഹജ്ജ് സബ്‌സിഡി ധൃതിപ്പെട്ട് നിര്‍ത്തലാക്കിയതും ഹജ്ജ് യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നിലപാടിന് യോഗത്തില്‍ നിറഞ്ഞ പിന്തുണയാണ് ലഭിച്ചത്.ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഗമമാക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി രൂപീകരിക്കുന്ന വിവിധ കമ്മിറ്റി രൂപീകരണം പോലും കേന്ദ്ര സര്‍ക്കാര്‍ തടയുന്നു. കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് മാറ്റാന്‍ തയ്യാറായിട്ടില്ല. കൊച്ചി വിമാനത്താവളത്തില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ അനുവദിച്ചപ്പോള്‍ സിയാലിന്റെ കയ്യില്‍ ഹജ്ജ് ക്യാമ്പ് നടത്താന്‍ ഒരിഞ്ചു സ്ഥലം പോലും ലഭ്യമല്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

ഫെബ്രുവരി രണ്ടുവരെ നറുക്കെടുപ്പ് നിര്‍ത്തിവെക്കാനുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കുന്നത് പ്രായോഗിക ബുദ്ധുമുട്ടുണ്ടാക്കുമെന്നതിനാല്‍ അംഗീകരിക്കാനാവാത്ത സ്ഥിതിയാണ്. എല്ലാ സംസ്ഥാനങ്ങളും 23 ന് മുമ്പ് തന്നെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന മാര്‍ഗ രേഖയില്‍ നിന്ന് വ്യതിചലിക്കാനാവില്ലെന്നും കേരളം നറുക്കെടുപ്പ് നടത്തിയില്ലെങ്കില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് നറുക്കെടുപ്പിന് നിര്‍ബന്ധമാകും.
ഹജ്ജ് സബ്‌സിഡി ഥൃതിപ്പെട്ട് എടുത്തു കളഞ്ഞപ്പോഴുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ക്രിയാത്മക ഇടപെടല്‍ വേണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ചൗധരി മെഹ്്ബൂബ് അലി കൗസര്‍ അധ്യക്ഷത വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

Published

on

ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.

ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിലെ കടുവേല നഗരം

ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.

Continue Reading

kerala

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.

Published

on

കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന്‍ ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്‌കാരം.

Continue Reading

india

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.

Published

on

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.

നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

Continue Reading

Trending