News
രണ്ട് വനിത ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; ഗസ്സയില്‍ മരണം 5,100 കടന്നു
ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 12 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നതിനിടെ, ഹമാസ് 2 ബന്ദികളെ കൂടി മോചിപ്പിച്ചു. വയോധികരായ 2 വനിതകളെയാണ് റെഡ്ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.
ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 12 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ഗസ്സയിലെ മരണ സംഖ്യ 5,100 കടന്നു. മരിച്ചവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര് വനിതകളുമാണ്. ഫലസ്തീന് ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം പരിക്കേറ്റവരുടെ എണ്ണം 15,275 കവിയും.
ഈജിപ്തിന്റെയും, ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് രഹസ്യകേന്ദ്രത്തില്‍ കസ്റ്റഡിയില്‍വെച്ചിരുന്ന 2 ബന്ദികളെ ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് വെടിനിര്‍ത്തലിന് ഉപാധി വെച്ചിരിക്കുന്നത്. ഇസ്രാഈലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇസ്രാഈല്‍ റേഡിയോ അവകാശപ്പെടുന്നു.
യുദ്ധനിയമങ്ങള്‍ പോലും പാലിക്കാതെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തെ യൂറോപ്യന്‍ യൂണിയന് വിദേശകാര്യ കമ്മീഷണര്‍ വിമര്‍ശിച്ചു. ഇസ്രാഈലിന്റെ പ്രതിരോധം നിയമങ്ങള്‍ പാലിച്ചാകണമെന്നും, സിവിലിയന്മാര്ക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചല്ലെന്നും ബോറല്‍ കുറ്റപ്പെടുത്തി. തടവില്‍ കഴിയുന്ന തങ്ങളുടെ ഉന്നത നേതാക്കളില്‍ ഒരാളെ ഇസ്രാഈല്‍ കൊന്നു കളഞ്ഞതായി ഹമാസ് പറഞ്ഞു.
പോരാട്ടം രൂക്ഷമാകുമ്പോള്‍ ജാഗ്രതയിലാണ് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍. വരും ദിവസങ്ങളില്‍ മേഖലയിലെ യു.എസ് സൈനികര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാന്‍ ആത്മരക്ഷാര്‍ഥമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പെന്റഗന്‍ നിര്‍ദേശം.
അതിനിടെ, സിറിയയില്‍ അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള അല്‍ ഒമര്‍ എണ്ണപ്പാടത്ത് സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം രൂക്ഷമാകവെ ഫലസ്തീന് ഇസ്രാഈല്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ആവശ്യപെട്ട് അമേരിക്ക കത്ത് നല്‍കിയെന്ന് ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു.
സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടവരുത്തരുത് എന്ന് കൂടി ആവശ്യപ്പെടുന്ന രണ്ട് കത്തുകളാണ് കൈമാറിയത്. സംഘര്‍ഷത്തിന് ഉത്തരവാദി അമേരിക്കയാണ് എന്ന് കത്തിന് മറുപടി നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ഹുസൈന് ഉമര്‍ അബ്ദുല്ലാഹിയാന്‍ പ്രതികരിച്ചു.
കനത്ത വ്യോമാക്രമണത്തിലും, ഇസ്രാഈല്‍ ഉപരോധത്തിലും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ വലയുകയാണ് ഗസ്സ. 54 ട്രക്കുകള്‍ മാത്രമാണ് റഫ അതിര്‍ത്തി വഴി സഹായവുമായി എത്തിയത്. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട മരുന്നിനും, ചികിത്സാ ഉപകരണങ്ങള്‍ക്കും ക്ഷാമം നേരിടുന്നു. പിറന്നുവീഴുന്ന കുട്ടികളുടെ ജീവന് പോലും അപകടത്തിലാണ്. ആശുപത്രികള്‍ക്ക് നേരെ ഇനിയും ആക്രമണം നടന്നേക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
News
ഇന്‍ഡിഗോ വിമാനം റദ്ദായത്കൊണ്ട് യുപിഎസ്സി ഇന്റര്‍വ്യൂ നഷ്ടം; ‘മോള് വലിയ വിഷമത്തിലാണ്’- പിതാവ്
‘ മോള് വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.
കോഴിക്കോട്: ഇന്‍ഡിഗോ വിമാനത്തിന്റെ അപ്രതീക്ഷിത റദ്ദാക്കല്‍ മൂലം യുപിഎസ്സി (PSC/UPSC) ഇന്റര്‍വ്യൂ നഷ്ടപ്പെട്ട ഡോക്ടര്‍ ആയിഷ ഗുരുതരമായ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതിയുടെ പിതാവ് വ്യക്തമാക്കി. കരിപ്പൂരില്‍ നിന്ന് തീയതി 1ന് രാവിലെ 7.45ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനി ആയിഷയെ അടുത്ത ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റി പക്ഷേ അവിടെനിന്നുള്ള വിമാനവും റദ്ദായി.
ഇതോടെ മൂന്നാം തീയതി നിശ്ചയിച്ചിരുന്ന UPSC ഇന്റര്‍വ്യൂ ഇവര്‍ക്ക് നഷ്ടമായി. യാത്ര റദ്ദാക്കിയതിനുശേഷം തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള സഹായം പോലും അധികൃതര്‍ നല്‍കിയില്ല എന്നാണ് പിതാവിന്റെ ആരോപണം. ‘ മോള് വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.
News
17 ലക്ഷത്തിന്റെ വജ്ര പെന്‍ഡന്റ് വിഴുങ്ങി; ആറുദിവസത്തെ കാത്തിരിപ്പിന് ശേഷം ടാഗ് സഹിതം ‘തൊണ്ടിമുതല്‍’ പൊലീസ് വീണ്ടെടുത്തു
സ്വര്‍ണത്തില്‍ കൊത്തിയ മുട്ടയുടെ രൂപത്തിലുള്ള ലോക്കറ്റ് തുറക്കുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച നീരാളിയുടെ രൂപമാണ് അതിനുള്ളില്‍
വെല്ലിങ്ടണ്‍: 17 ലക്ഷത്തിലേറെ വിലവരുന്ന വജ്രം പതിപ്പിച്ച പെന്‍ഡന്റ് വിഴുങ്ങിയ യുവാവില്‍ നിന്ന് ആറുദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ടാഗ് അടക്കം ‘തൊണ്ടിമുതല്‍’ പൊലീസ് വീണ്ടെടുത്തു. ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണിലാണ് സിനിമാനാടകീയമായ ഈ സംഭവം. മുട്ടയുടെ ആകൃതിയിലുള്ള സ്വര്‍ണ ലോക്കറ്റില്‍ 183 വജ്രങ്ങളും രണ്ട് ഇന്ദ്രനീല കല്ലുകളും പതിപ്പിച്ച ഫെബേജ് പെന്‍ഡന്റാണ് യുവാവ് വിഴുങ്ങിയത്. 3.3 ഇഞ്ച് നീളവും 8.4 സെന്റീമീറ്റര്‍ ഭാരവുമുള്ള ഈ പെന്‍ഡന്റിന് 17 ലക്ഷത്തിലേറെ രൂപ വിലവരും.
മാലയും അതിന്റെ വില രേഖപ്പെടുത്തിയ ടാഗും അടക്കമാണ് 32കാരന് വിഴുങ്ങിയത്. 1983ലെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഒക്ടോപസി’യെ ആസ്പദമാക്കി തയ്യാറാക്കിയ ലിമിറ്റഡ് എഡിഷന് ഫെബേജ് പെന്‍ഡന്റാണ് ഇത്. സ്വര്‍ണത്തില്‍ കൊത്തിയ മുട്ടയുടെ രൂപത്തിലുള്ള ലോക്കറ്റ് തുറക്കുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച നീരാളിയുടെ രൂപമാണ് അതിനുള്ളില്‍. ഇത്തരത്തിലുള്ള 50 പെന്‍ഡന്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്നതാണ് ഇതിന്റെ വില ഇത്ര ഉയരാനുള്ള പ്രധാന കാരണം. റഷ്യയിലെ ഹൗസ് ഓഫ് ഫെബേജാണ് ഈ പെന്‍ഡന്റിന്റെ നിര്‍മ്മാതാക്കള്‍.
19ാം നൂറ്റാണ്ട് മുതല്‍ ഇത്തരം പെന്‍ഡന്റുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ടെങ്കിലും, അകത്ത് സ്വര്‍ണ നീരാളിയുള്ള മോഡല്‍ 1983ന് ശേഷം മാത്രമാണ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നവംബര്‍ 28ന് ഓക്ലാന്‍ഡിലെ പാട്രിഡ്ജ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. നവംബര്‍ 29ന് യുവാവിനെ മോഷണക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇയാള്‍ സദാസമയം പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ചയാണ് തൊണ്ടിമുതല്‍ പൊലീസിന് വീണ്ടെടുക്കാനായത്. തിങ്കളാഴ്ച ഇയാളെ വീണ്ടും ഓക്ലാന്‍ഡ് ജില്ലാ കോടതിയില്‍ ഹാജരാക്കും. ഈ സംഭവം ‘തൊണ്ടിമുതല്‍’ എന്ന സിനിമയിലെയും ജെയിംസ് ബോണ്ട് ചിത്രത്തിലെയും രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് പൊലീസ് വിലയിരുത്തി.
News
ബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
തമിഴ്നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടു.
തെങ്കാശി: വിയ്യൂര്‍ ജയിലിനു സമീപത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ശനമാക്കി. ബാലമുരുകന് ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് പൊലീസ് പൂര്‍ണ്ണമായി വളഞ്ഞിരിക്കുകയാണ്. മഴയും മലയിടുക്കിലെ വഴുക്കലും കാരണം രക്ഷപ്പെട്ട സ്ഥലത്തെത്താനും ഡ്രോണ്‍ പരിശോധന നടത്താനും കഴിഞ്ഞിട്ടില്ല. ഏകദേശം 40ത്തിലധികം മലയാളം-തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ മലനിരയുടെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഫയര്‍ഫോഴ്സിനൊപ്പം പൊലീസ് മലമുകളിലേക്ക് കയറും.
തമിഴ്നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ചാടലിനെ തുടര്‍ന്ന് പരിക്കേറ്റിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഭാര്യയെ കാണാനായിരുന്നു ബാലമുരുകന്റെ ഈ രഹസ്യസന്ദര്‍ശനം. ആടുമേയ്ക്കുന്നവരുടെ വേഷത്തില്‍, മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ പ്രദേശത്ത് എത്തിയത്.
കഴിഞ്ഞ രാത്രി നടന്ന സംഭവത്തില്‍ തമിഴ്നാട് പൊലീസ് അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലമുരുകന് മലമുകളിലേക്ക് ഓടി ഒഴിഞ്ഞു. 53 ക്രിമിനല്‍ കേസുകളില്‍ അതില്‍ കൊലപാതകം ഉള്‍പ്പെടെ പ്രതിയായ ബാലമുരുകനെ കഴിഞ്ഞ മാസം ബന്തക്കുടി കേസില്‍ ചോദ്യം ചെയ്യാന്‍ തമിഴ്നാട് പൊലീസ് വിയ്യൂര്‍ ജയിലില്‍ നിന്ന് കൊണ്ടുപോയിരുന്നു. കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ ജയിലിലേക്കുള്ള യാത്രയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
kerala16 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

