Connect with us

Video Stories

ദാരിദ്ര്യത്തിനെതിരെ കോണ്‍ഗ്രസിന്റെ വിപ്ലവം

Published

on

അഡ്വ. ഹരീഷ് വാസുദേവന്‍

ഏറ്റവും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ്‌വരുത്തുന്ന ദാരിദ്ര്യ നിര്‍മാര്‍ജനസ്‌കീം രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ സംശയിക്കുന്നു, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ലേ, ഇതൊക്കെ വല്ലതും നടക്കുമോ? നരേന്ദ്രമോദി ഓരോ പൗരനും 15 ലക്ഷം തരാമെന്ന് പറഞ്ഞതുപോലെയാകില്ലേ?
ഇതിനെ വിശാല, രാഷ്ട്രീയ, ഭരണഘടനാ അര്‍ത്ഥത്തിലാണ് കാണുന്നത്. പോയിന്റുകള്‍ വ്യക്തമാക്കാം.
1.ജീവനോപാധി ഒരാളുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണോ? ആണെന്ന് പറഞ്ഞാല്‍ ഓരോ പൗരനും അതുറപ്പാക്കാനുള്ള ബാധ്യത സ്റ്റേറ്റിനു വരും. അതിനാലാവണം, അല്ല എന്നാണ് 1960 ല്‍ സുപ്രീംകോടതി വിധിച്ചത് (അകഞ 1960 ടഇ 932). എന്നാല്‍ 1976 സോഷ്യലിസം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തതോടെ ജുഡീഷ്യറിയുടെയും ചിന്തകള്‍ക്ക് മാറ്റംവന്നു. ഒരാളുടെ ഏക ജീവനോപാധി ഇല്ലാതാക്കുന്നത് വഴി അയാളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കാമെന്നതിനാല്‍ ജീവനോപാധിക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തില്‍ അന്തര്‍ലീനമാണെന്നു കാണേണ്ടിവരുമെന്ന് 1986 ലെ ഓള്‍ഗ ടെല്ലിസും ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനും തമ്മിലുള്ള കേസില്‍ (അകഞ 1986 ടഇ 180) സുപ്രീംകോടതി മാറ്റി പറഞ്ഞു. അതായത്, ജീവനോപാധി ഇന്ന് ആര്‍ട്ടിക്കിള്‍ 21 ന്റെ ഭാഗമായി കാണേണ്ടിവരും.

  1. ഒരു അവകാശം ഭരണഘടനാ അവകാശമായി (രീിേെശൗേശേീിമഹ ൃശഴവ)േ അംഗീകരിക്കപ്പെട്ടു ആണ്ടുകള്‍ കഴിഞ്ഞാലും അത് നിയമപരമായ അവകാശമായി (േെമൗേീേൃ്യ ൃശഴവ)േ അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി.
    ഉദാ: സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം മൗലികാവകാശമാണ് എന്ന വിധി ഉണ്ടായിട്ടും പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് വിവരാവകാശ നിയമം 2005 കൊണ്ടുവരികയും പൗരന്‍ ചോദിക്കുന്ന വിവരം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തത്, അതൊരു േെമൗേീേൃ്യ ൃശഴവ േ(ശാുഹലാലിമേയഹല) ആയി മാറിയത്.
    മായം ചേര്‍ക്കാത്ത ഭക്ഷണം കിട്ടാനുള്ള അവകാശം പൗരന്റെ ജീവിക്കാനുള്ള അവകാശമായി അംഗീകരിക്കപ്പെട്ടു എത്രവര്‍ഷം കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാനിയമം 2006 നിലവില്‍ വന്നതും, വിപണിയിലെ എല്ലാ ഭക്ഷണവും മായംചേര്‍ക്കാത്തതാണെന്നു ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിന്റേത് ആയതും. ഇങ്ങനെ ഓരോ ഭരണഘടനാ അവകാശം നിയമാവകാശമാക്കി മാറ്റുമ്പോള്‍ മാത്രമേ പൗരന്മാരുടെ ജീവിത ഗുണനിലവാരം വര്‍ധിക്കുന്നുള്ളൂ.
    ഞശഴവ േീേ ജൃശ്മര്യ ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നു സുപ്രീംകോടതിയുടെ 9 അംഗ ബെഞ്ച് വിധിച്ചിട്ടുണ്ടെന്നു കരുതി ആ വിധിയുടെ കോപ്പിയുമായി നിങ്ങളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവനെതിരെ സര്‍ക്കാരിനെ/പൊലീസിനെ സമീപിച്ചാല്‍ അവര്‍ കൈമലര്‍ത്തും. പ്രൈവസി സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നിയമമൊന്നും തല്‍ക്കാലം വന്നിട്ടില്ല. അതിപ്പോഴുമൊരു ഇീിേെശൗേശേീിമഹ ഞശഴവ േആണ്. ടമേൗേീേൃ്യ ഞശഴവ േആയിട്ടില്ല. എട്ടിലെ പശു പുല്ല് തിന്നില്ല.
    ങശിശാൗാ ശിരീാല / ജീവനോപാധി ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും എന്നതാണ് രാഹുലിന്റെ പ്രഖ്യാപനത്തിന്റെ കാതല്‍. അതൊരു അവകാശമായി പ്രായോഗികമായി അംഗീകരിക്കപ്പെടാന്‍ പോകുന്നു. ഇത്തവണ നടന്നാലുമില്ലെങ്കിലും, 75 ശതമാനം പേര്‍ ദരിദ്രരായി തുടരുന്ന രാജ്യത്ത് അതൊരു വലിയ വിപ്ലവകരമായ ആശയും പ്രതീക്ഷയുമാണ്. വലിയ തോതില്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തെ മുന്നോട്ട് നയിക്കും.
    3.ചഞഋഏഅ (തൊഴിലുറപ്പ് പദ്ധതി) എന്ന ആശയം 2005 നു മുമ്പ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ കൊണ്ടുവരുമ്പോള്‍ ആളുകള്‍ അമ്പരന്നിട്ടുണ്ട്. ഗ്രാമീണ ഭാരതത്തിലെ പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ 100 ദിവസമെങ്കിലും തൊഴില്‍, കൂലി ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ പതിനായിരക്കണക്കിന് രൂപ ചെലവിട്ട് പുതിയൊരു പദ്ധതി കൊണ്ടുവരിക എന്നത് നടക്കാത്ത കാര്യമായി പലരും കരുതി. എന്നാല്‍, 2005 ല്‍ അത് നിയമമായി. ഇന്ന് എന്റെയും നിങ്ങളുടെയും പറമ്പില്‍ വന്നു കൃഷിപ്പണി ചെയ്യുന്നവര്‍ക്ക് വരെ സര്‍ക്കാര്‍ കൂലികൊടുക്കുന്ന, അതുവഴി ഇന്ത്യയിലെ ലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് ജീവനോപാധി ഉണ്ടാക്കുന്ന, പ്രതിവര്‍ഷം 60,000 കോടി രൂപ ചെലവാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് ചഞഋഏഅ. ഇന്ത്യ തിളങ്ങുന്നുവെന്ന വാജ്‌പേയ് സര്‍ക്കാരിന്റെ വ്യാജ ക്യാംപെയ്ന്‍ പൊളിഞ്ഞതും കര്‍ഷക ആത്മഹത്യയെപ്പറ്റിയുള്ള സായിനാഥിന്റെ തുടര്‍ലേഖനങ്ങളും മറ്റുമാണ് പിന്നീട് ചഞഋഏഅ ലേക്ക് വഴിവെച്ചത്. ഇന്നതില്‍ ആര്‍ക്കും അത്ഭുതമില്ല.
  2. ഇന്ത്യയിലെ ഓരോ കുടുംബത്തിന്റെയും മിനിമം വാര്‍ഷിക വരുമാനം 1,44,000 രൂപ ആക്കുമെന്നാണ് പ്രഖ്യാപനം. ഏറ്റവും ദരിദ്രരായ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ഓരോ വര്‍ഷവും 1,44,000 രൂപവെച്ചു സര്‍ക്കാര്‍ കൊടുക്കുമെന്നല്ല രാഹുല്‍ പറഞ്ഞത്. വാര്‍ഷിക വരുമാനം 1,44,000 രൂപ ഉറപ്പ്‌വരുത്തുമെന്നാണ്. എന്നുവെച്ചാല്‍ ഇപ്പോള്‍ പ്രതിമാസം 6000 രൂപ കിട്ടുന്നവര്‍ക്ക് 6000 രൂപ കൂടി പ്രതിമാസം കൊടുക്കണം, 10,000 കിട്ടുന്നവര്‍ക്ക് 2000 കൊടുത്താല്‍ മതിയാകും. മുഴുവന്‍ പേര്‍ക്കും 72,000 വെച്ചു കൊടുത്താല്‍ 3.6 ലക്ഷം കോടി രൂപ വരും. ഇന്ത്യയിലെ ഇീൃുീൃമലേ ടീരശമഹ ഞലുെീിശെയശഹശ്യേ ഇനത്തില്‍ മൊത്തം വരേണ്ട തുക പോലും ഇത്ര വരില്ല. ഇത് കണ്ടെത്തുക വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇടഞ ഉള്‍പ്പെടെ പൂള്‍ ചെയ്താല്‍, കോര്‍പ്പറേറ്റ് സബ്‌സിഡികള്‍ വെട്ടിക്കുറച്ചാല്‍, സൂപ്പര്‍ ലക്ഷ്വറി ടാക്‌സുകള്‍ കൊണ്ടുവന്നാല്‍, ജയറാം രമേഷിനെപ്പോലുള്ള വിഷണറികള്‍ ഉള്ളപ്പോള്‍ ഇതിന്റെ പകുതിയെങ്കിലും തുക ഉടന്‍ കണ്ടെത്തുന്നത് ഒരു വലിയ പ്രശ്‌നമാകുമെന്നു തോന്നുന്നില്ല.
  3. ആകെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം ദരിദ്രരാണെന്നും അതി ദരിദ്രര്‍ പ്രതിദിനം 33 രൂപമാത്രം വരുമാനമുള്ളവരാണ് എന്നുമുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ നമുക്ക് മുന്നിലുണ്ട്. ആ ജനതക്ക് പ്രതിമാസം 6000 രൂപയെങ്കിലും ഉറപ്പാക്കാനായാല്‍ ദാരിദ്ര്യത്തിനെതിരെ മാനവരാശി നേടുന്ന വലിയൊരു വിജയമായിരിക്കും അത്. കള്ളപ്പണത്തിന്റെ സോഴ്‌സ് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ആധികാരിക പഠനങ്ങള്‍ പോലും നോക്കാതെ, ആര്‍.ബി.ഐയുടെ പോലും എതിര്‍പ്പ് മറികടന്നു മോദി നോട്ടുനിരോധനം നടപ്പാക്കിയത് പോലെയോ, 15 ലക്ഷം രൂപ എക്കൗണ്ടില്‍ ഇടാമെന്നു ബഡായി പറഞ്ഞതുപോലെയോ ആണെന്ന് കരുതുന്നില്ല. 2000 രൂപ വീതം ആളുകളുടെ അക്കൗണ്ടില്‍ ഒറ്റത്തവണ നല്‍കുന്നത് പോലെയല്ല, ഒരു രാജ്യം അവിടുള്ള ദരിദ്രര്‍ക്ക് മാന്യമായ മിനിമം വരുമാനം സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാക്കും എന്ന വാഗ്ദാനം. അതില്‍ ‘സോഷ്യലിസം’ എന്ന നെഹ്‌റുവിന്റെ വലിയ രാഷ്ട്രീയമുണ്ട്. വിപ്ലവമുണ്ട്.
    വിവരാവകാശ നിയമം, ചഞഋഏഅ പോലുള്ള വിപ്ലവകരമായ ആശയങ്ങള്‍ നടപ്പാക്കിയ പാരമ്പര്യമുണ്ട് കോണ്‍ഗ്രസിന്. ആ അര്‍ത്ഥത്തില്‍ രാഹുലിന്റെ പ്രഖ്യാപനം ഒട്ടും അതിശയോക്തിയായി തോന്നുന്നേയില്ല. പകുതി പോലും നടപ്പാക്കപ്പെട്ടില്ലെങ്കില്‍പ്പോലും ൃലരീഴിശശെിഴ വേല യമശെര ശിരീാല മ െമ ൃശഴവ,േ ജനാധിപത്യത്തില്‍ അതൊരു വല്യ ചുവടുവെയ്പ്പാണ്. രാഹുല്‍, നിങ്ങള്‍ പ്രതീക്ഷ നല്‍കി.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending