Connect with us

News

‘സ്വഭാവം ശരിയല്ലെന്ന് തോന്നി പറഞ്ഞു വിട്ടു’; പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആന്‍മരിയ

‘അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞ് വിടുന്നതും ദേഷ്യത്തോടെയായിരുന്നു,’ ആന്‍മരിയ പറഞ്ഞു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കുറച്ചുകാലം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് നടി ആന്‍മരിയ വെളിപ്പെടുത്തി.
പള്‍സര്‍ സുനി ദിവസങ്ങള്‍ മാത്രം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് പറഞ്ഞ് വിട്ടതെന്നും ആന്‍മരിയ പറഞ്ഞു.

ഏജന്‍സിയിലൂടെ വന്നതിനാല്‍ സുനി എന്ന പേര് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നും താരം വ്യക്തമാക്കി.
‘അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞ് വിടുന്നതും ദേഷ്യത്തോടെയായിരുന്നു,’ ആന്‍മരിയ പറഞ്ഞു.

അതിജീവിതയുടെ സംഭവം വാര്‍ത്തയായപ്പോള്‍ ടിവിയില്‍ സുനിയെ കണ്ടപ്പോഴാണ് ഇയാള്‍ തന്റെ വീട്ടിലും ഡ്രൈവറായി ജോലി ചെയ്തിരുന്നില്ലേ എന്ന സംശയം തോന്നിയതെന്നും താരം പറഞ്ഞു. ‘ന്യൂസിലൊക്കെ കണ്ടപ്പോള്‍ ഇതാണോ പള്‍സര്‍ സുനിയെന്ന് തോന്നി. കാര്യങ്ങള്‍ വിശദമായി അറിഞ്ഞപ്പോള്‍ ശരിക്കും ഭയം തോന്നിയിരുന്നു,’ എന്നും ആന്‍മരിയ വ്യക്തമാക്കി.

ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയതായാണ് ഡിജിപിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; അക്രമികളെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്

Published

on

ടൊറന്‌റോ: കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ടൊറന്‌റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ പ്രദേശത്താണ് 20 വയസ്സുള്ള ഗവേഷണ വിദ്യാര്‍ത്ഥി ശിവങ്ക് അവസ്തിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തന്നെ ശിവങ്ക് മരിച്ചതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.34 ഓടെയാണ് ശിവങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പൊലീസ് അഭ്യര്‍ത്ഥിച്ചതായും അധികൃതര്‍ അറിയിച്ചു.

വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. സംഭവത്തില്‍ ടൊറന്‌റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. ശിവങ്കിന്റെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും, പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാന്‍ഷി ഖുറാന (30) എന്ന ഇന്ത്യന്‍ യുവതിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഹിമാന്‍ഷിയുടെ സുഹൃത്ത് അബ്ദുല്‍ ഗഫൂറി (32)ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കുറ്റത്തിന് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങള്‍.

Continue Reading

kerala

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികനും പൊലീസുകാരനും പരിക്ക്

എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു.

Published

on

ആലപ്പുഴ: പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്. ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കില്‍ വന്ന യുവാക്കളെയാണ് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് മറിയുകയും കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസുക്കാരനും ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു. ബൈക്കില്‍നിന്നും റോഡില്‍ വീണ യുവാക്കളില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

 

Continue Reading

News

ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവ് പിടിയില്‍

അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതകം

Published

on

ലക്‌നൗ: രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഗോരഖ്പൂര്‍ സ്വദേശി അര്‍ജുന്‍ ആണ് ഭാര്യ ഖുഷ്ബുവിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ 21നായിരുന്നു സംഭവം. ലുധിയാനയില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ അന്നേ ദിവസം രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടു. ഭര്‍ത്താവില്‍ നിന്ന് മറച്ചു വെച്ചിരുന്ന ഫോണ്‍ ഉപയോഗിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ അര്‍ജുന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് ശേഷം മൃതദേഹം മടക്കാവുന്ന കട്ടിലിനൊപ്പം വീടിന് പിന്നില്‍ ഏകദേശം ആറടി ആഴത്തില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. പിന്നീട് ഭാര്യ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയെന്ന രീതിയില്‍ കുടുംബാംഗങ്ങളെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ഖുഷ്ബുവിനെ കണ്ടെത്താനായി കുടുംബം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ, യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മകളെ അര്‍ജുന്‍ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയമാണ് പരാതിയില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി അര്‍ജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഭാര്യ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം നദിയില്‍ എറിഞ്ഞെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നദിയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

ഇതിന് ശേഷം വീണ്ടും നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അര്‍ജുന്‍ സത്യം സമ്മതിച്ചത്. താന്‍ ഭാര്യയെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടിയെന്ന് ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കുഴിയില്‍ നിന്നു പുറത്തെടുത്തതായി പൊലീസ് അറിയിച്ചു.

അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് വര്‍ഷം മുന്‍പാണ് അര്‍ജുന്‍ഖുഷ്ബു ദമ്പതികള്‍ വിവാഹിതരായത്. ഖുഷ്ബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

Continue Reading

Trending