kerala
35 വര്‍ഷമായി ടീച്ചറാണ്, ഇനി കരാര്‍ ജീവനക്കാരിയാവേണ്ടി വരും
സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീപ്രൈമറി ടീച്ചാര്‍മാരെ വെട്ടാനുറച്ച് തന്നെ സര്‍ക്കാര്‍. 35 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കടക്കം ഒരു വര്‍ഷത്തെ കരാര്‍ നിയമനം നല്‍കാനും ഇതിന് ഇവരുടെ സമ്മതം എഴുതി വാങ്ങാനും പ്രധാനാധ്യപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്കി.
അനീഷ് ചാലിയാര്‍
പാലക്കാട്: വയസ്സ് 70 കഴിഞ്ഞു, എസ്. രേണുക ടീച്ചര്‍ ഇപ്പോഴും പ്രീ- പ്രൈമറി സ്കൂള്‍ അധ്യാപികയാണ്. 35 ഓളം വര്‍ഷമായി തിരുവനന്തപുരം മലയിന്‍കീഴ് മച്ചേല്‍ എല്‍.പി.സ്കൂളില്‍ ജോലി ചെയ്യുന്നു. 1988ല്‍ ടീച്ചറാവുമ്പോള്‍ 300 രൂപമാത്രമായിരുന്നു വേതനമായി കിട്ടിയിരുന്നത്. ഓണറേറിയമായി ഇപ്പോഴും കിട്ടുന്നത് 12500 രൂപ മാത്രം. കാഴ്ചാ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ചികിത്സയെടുക്കുകയാണ്, ജോലിയെടുക്കാതെ വേറെ നിവൃത്തിയില്ല. ഇനിയെങ്കിലും വിശ്രമിക്കണമെന്നുണ്ട് ടീച്ചര്‍ക്ക്,
പക്ഷെ ജോലി നിര്‍ത്തിയാല്‍ പെന്ഷന് പോലും കിട്ടില്ല. തയ്യല്‍ക്കാരനായിരുന്ന ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. ക്ഷയോരോഗിയും മാനസികരോഗിയുമായ സോഹദരനെ സംരക്ഷിക്കണം, മകന് ബാംഗ്ലൂരില്‍ പഠിക്കുന്നു. വേറെ വരുമാനമില്ല. ഓരായുസ്സ് മുഴുവന്‍ നാട്ടിലെ സ്കൂള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞും അക്ഷരം പഠിപ്പിച്ചു കഴിച്ചുകൂട്ടി; എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍.
പ്രീ പ്രൈമറി അധ്യാപകരെ കരാര്‍ ജീവനക്കാരിയാക്കിയാല്‍ ഈ ജോലി നഷ്ടപ്പെടുമെന്ന പേടിയിലാണ് രേണുക ടീച്ചര്‍ ഇപ്പോള്‍. 70 കഴിഞ്ഞൊരാള്‍ക്ക് എങ്ങിനെ പി.ടി.എ കമ്മിറ്റി ഓരോ വര്‍ഷവും കരാര്‍ പുതുക്കി നല്‍കും. ജീവിക്കാന്‍ ഇനി എന്തു ചെയ്യുമെന്ന് ടീച്ചര്‍ ചോദിക്കുന്നു. പാര്‍ട്ടിക്കാര്‍ക്ക് പിന്‍വാതില്‍ നിയമനത്തിന് കളമൊരുക്കുന്ന സര്‍ക്കാര്‍ ഇവരെ പെരുവഴിയിലിറക്കുകയാണ് ഒട്ടും ദയയില്ലാതെ.
പ്രീ പ്രൈമറി ടീച്ചര്‍മാരെ വെട്ടാനുറച്ച് സര്‍ക്കാര്‍; ഭാവി നഷ്ടപ്പെടുന്നത് 4827 ജീവനക്കാര്‍ക്ക്
പാലക്കാട്: സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീപ്രൈമറി ടീച്ചാര്‍മാരെ വെട്ടാനുറച്ച് തന്നെ സര്‍ക്കാര്‍. 35 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കടക്കം ഒരു വര്‍ഷത്തെ കരാര്‍ നിയമനം നല്‍കാനും ഇതിന് ഇവരുടെ സമ്മതം എഴുതി വാങ്ങാനും പ്രധാനാധ്യപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്കി. കഴിഞ്ഞ ഏഴിന് നല്കിയ സര്‍ക്കുലര്‍ പ്രകാരം അധ്യാപകിമാരെയും ആയമാരെയും 2022 മാര്‍ച്ച് 31 വരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.
ഇതോടെ വര്‍ഷങ്ങളായി ജോലി ചെയ്ത ജീവനക്കാര്‍ വെറും കരാര്‍ ജീവനക്കാരായി മാറും. ഓരോ അധ്യയന വര്‍ഷം വരുമ്പോഴും കരാര്‍ പുതുക്കി കിട്ടാന്‍ പി.ടി.എയുടെയും പ്രധാനാധ്യപകരുടെയും കാലുപിടിക്കേണ്ട അവസ്ഥ വരും. ഇത്തരമൊരു സാഹചര്യമൊരുക്കി. പ്രീ പ്രമൈറി അധ്യാപക ആയമാരുടെ തസ്തികകളില്‍ വരും കാലത്ത് പാര്‍ട്ടിക്കാര്‍ക്ക് മാത്രം തിരഞ്ഞുപിടിച്ച് നിയമനം നല്‍കാനുള്ള കളമൊരുക്കുകയാണ് സര്‍ക്കാര്‍. ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ ്രൈപമറി ജീവനക്കാരടക്കം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അനിശ്ചിത കാല സമരമടക്കം നടത്തുമെന്ന നിലപാടിലാണ് ജീവനക്കാര്‍. അതിനിടെ കരാര്‍ വ്യവസ്ഥയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അഞ്ചോളം അധ്യാപികമാര്‍ നല്കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.
സര്‍വീസുള്ളവരടക്കമുള്ള 4827 ജീവനക്കാരാണ് സര്‍ക്കാര്‍ തീരുമാനത്തോടെ പൊരുവഴിയിലാകുന്നത്. ഇതില്‍ 1877 ടീച്ചര്‍മാരും 1135 ആയമാരും പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ളവരാണ്. 982 ടീച്ചര്‍മാരും 833 ആയമാരും പത്ത് വര്‍ഷം വരെ സര്‍വീസുള്ളവരുമുണ്ട്. തുച്ഛമായ വേതനത്തില്‍ ഇപ്പോഴും ജോലി ചെയ്യുന്ന ഈ ജീവനക്കാരുടെ എന്നെങ്കിലും സ്ഥിരപ്പെടും പെന്ഷന് ആനുകൂല്യങ്ങളടക്കം ലഭിക്കുമെന്നമുള്ള പ്രതീക്ഷ തകര്‍ക്കുകയാണ് സര്‍ക്കാര്‍.
കരാറിന് സമ്മതിച്ചില്ലെങ്കില്‍ ശമ്പളവും നല്‍കില്ലെന്ന മട്ട്
സ്പാര്‍ക്ക് അപ്ഡേഷനായി ടെര്‍മിനേഷന്‍ തീയതി രേഖപ്പെടുത്തണമെന്ന കാരണം പറഞ്ഞ് പ്രീ പ്രമൈറി അധ്യാപകര്‍ക്ക് രണ്ട് മാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍. ഒക്ടബോര്‍, നവംബര്‍ മാസങ്ങളിലെ ഓണറേറിയമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ഒരു വര്‍ഷ കരാര്‍ നിയമനം അംഗീകരിച്ച് സമ്മത പത്രം നല്കിയാല് മാത്രമേ ഇവര്‍ക്ക് ഓണറേറിയം ലഭിക്കുകയുള്ളു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. സ്പാര്‍ക്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ താത്കാലിക ജീവനക്കാര്‍ക്ക് വിടുതല്‍ തീയതി രേഖപ്പെടുത്തണം. ഇതിനായി ധനവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് നിയമനം ഒരു വര്‍ഷത്തേക്കുള്ള കരാറായി നിശ്ചയിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 10 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള അധ്യാപികമാര്‍ക്ക് 12500 രൂപയും 7500 രൂപയുമാണ് വേതനം വാങ്ങുന്നത്. 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് 12000, 7000 രൂപ എന്നിങ്ങനെയുമാണ് വേതനം. അതേ സമയം പ്ി.എസ്.സി നിയമനം നേടിയ പ്രീ ്രൈപമറി അധ്യാപികമാര്‍ക്ക് 3560079000 നിരക്കിലാണ് ശമ്പളം. സംസ്ഥാനത്തൊട്ടാകെ 100 ലധികം അധ്യാപികമാര്‍ മാത്രമാണ് ഇത്തരത്തില്‍ നിയമനം നേടിയവരായുള്ളവര്‍. ഇതിന് ആനുപാതികമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടക്കാണ് ഉള്ള വേതനവും മുടക്കി സര്‍ക്കാര്‍ അധികാര ഗര്‍വ് കാണിക്കുന്നത്.
ദ്രോഹം പഴയ പ്രസിഡണ്ട് മന്ത്രിക്കസേരയിലിരിക്കുമ്പോള്‍
പ്രീപ്രൈമറി ജീവനക്കാരെ പെരുവഴിയിലാക്കാന്‍ ഇടതു സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുമ്പോള്‍ വകുപ്പ് മന്ത്രിയായിരിക്കുന്നത് ഇടതു പക്ഷ പ്രീ ്രൈപമറി അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുകൂടിയായിരുന്ന വി. ശിവന്‍കുട്ടിയാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് വരെ സംഘടനയുടെ പ്രസിഡണ്ടായിരുന്നു വി. ശിവന്‍കുട്ടി. ശിവന്‍കുട്ടി എം.എല്‍.എയും മന്ത്രിയുമൊക്കെ ആയപ്പോള്‍ തങ്ങള്‍ രക്ഷപ്പെടുമെന്ന് കരുതിയെങ്കില്‍ ആ പ്രതീക്ഷക്ക് പാടെ തകര്ക്കു തങ്ങളുടെ മുന്‍ നേതാവ് കൂടി ഉള്‍പ്പെടുന്ന ഇടത് സര്‍ക്കാരെന്ന് പ്രീ ്രൈപമറി അധ്യാപകര്‍ കുറ്റപ്പെടുത്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥും പ്രീ ്രൈപമറി അധ്യാപക സംഘടനയുടെ തൃശൂര്‍ ജില്ലാ രക്ഷാധികാരിയും ആയിരുന്നു.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india4 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF17 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

