Connect with us

News

വിരാത് കോലിയും ഗൗതം ഗാംഭിറും എങ്ങനെ ഇത്ര വലിയ ശത്രുക്കളായി…?

ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു.

Published

on

ലക്‌നൗ: ഉറ്റമിത്രങ്ങളായ വിരാത് കോലിയും ഗൗതം ഗാംഭിറും എങ്ങനെ ഇത്ര വലിയ ശത്രുക്കളായി…? 2011 ല്‍ മഹേന്ദ്രസിംഗ് ധോണി ഇന്ത്യക്കായി വാംഖഡെയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ വിഖ്യാത മല്‍സരത്തില്‍ ദീര്‍ഘസമയം ഒരുമിച്ച് കളിച്ച നല്ല സുഹൃത്തുക്കളും ഡല്‍ഹിക്കാരുമായ ഇരുവരും ഇപ്പോള്‍ കണ്ടാല്‍ മിണ്ടില്ല. കോലി രാജ്യാന്തര ക്രിക്കറ്റില്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ മല്‍സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പട്ടം സഹതാരത്തിന് സമര്‍പ്പിച്ച താരമാണ് ഗാംഭീര്‍. ഇത്തരത്തിലുള്ള സൗഹൃദം എങ്ങനെ വലിയ ശത്രുതയില്‍ എത്തി. അതിന്റെ പുതിയ പതിപ്പ് മാത്രമായിരുന്നു ലക്‌നൗയിലെ ഐ.പി.എല്‍ മല്‍സര മൈതാനത്ത് കണ്ടത്.പിറകോട്ട് സഞ്ചരിച്ചാല്‍ ശത്രുതയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാവും.

2013 ലെ ഐ.പി.എല്‍. അന്ന് ഗാംഭീര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍. കോലി ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് നായകനും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കോലി വേഗം പുറത്താവുന്നു. നിരാശനായി മടങ്ങുന്ന കോലിയുടെ അരികിലെത്തി ഗാംഭീര്‍ എന്തോ പറഞ്ഞു… ഉടന്‍ തന്നെ കോലിയും പ്രതികരിച്ചു. ഇവിടം മുതലാണ് അകലം ആരംഭിക്കുന്നത്. 2016 ലെ ഐ.പി.എല്ലിലും രണ്ട് പേരും ഇടഞ്ഞു. അന്നും വില്ലന്‍ ഗാംഭീറായിരുന്നു. ബെംഗളുരുവും കൊല്‍ക്കത്തയും മല്‍സരിക്കവെ കോലി നോണ്‍ സ്‌ട്രൈകിംഗ് എന്‍ഡിലുണ്ടായിരുന്നു. റണ്ണൗട്ടിന് ഒരു സാധ്യതയും ഇല്ലെന്നിരിക്കെ ഫീല്‍ഡറായ ഗാംഭീര്‍ നോണ്‍ സ്‌ട്രൈകിംഗ് എന്‍ഡിലേക്ക് പന്ത് വലിച്ചെറിഞ്ഞിരുന്നു.

ഈ ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു. 2014-15 സീസണില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയിരുന്നു. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മയും ശിഖര്‍ ധവാനും വന്നപ്പോള്‍ മധ്യനിരയില്ലെങ്കിലും ഗാംഭീര്‍ സ്ഥാനം പ്രതീക്ഷിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ പിന്തുണ കിട്ടിയില്ല. 2016 ല്‍ ന്യുസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സംഘത്തിലെക്ക് കോലിക്ക് കീഴില്‍ ഗാംഭീര്‍ തിരികെ വന്നുവെങ്കിലും രണ്ട് മല്‍സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഒഴിവാക്കി. പിന്നീടൊരിക്കലും ഗാംഭീറിന് അവസരവും കിട്ടിയില്ല. അതിന് ശേഷം ഗാംഭീര്‍ രാജ്യാന്തര രംഗം വിട്ടു. കോലിയുമായി പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി.

പക്ഷേ ലക്‌നൗ സംഘത്തില്‍ ഉപദേഷ്ടാവായി വന്ന ശേഷം ഗാംഭീര്‍ ശത്രുത വീണ്ടും പരസ്യമാക്കി. ചിന്നസ്വാമി പോരാട്ടത്തില്‍ ലക്‌നൗ ബെംഗളുരുവിനെ തോല്‍പ്പിച്ചപ്പോള്‍ ഗാംഭീര്‍ നടത്തിയ ആഘോഷ പ്രകടനം അതിരുവിട്ടതായിരുന്നു. അതിന് മറുപടിയായാണ് കഴിഞ്ഞ ദിവസം ലക്‌നൗവില്‍ കോലി അതേ ആക്ഷനിലുടെ മറുപടി നല്‍കിയത്. മല്‍സരത്തിന് ശേഷം ലക്‌നൗ ഓപ്പണര്‍ കൈല്‍ മില്‍സുമായി കോലി സംസാരിച്ച് നടക്കവെ ഗാംഭീര്‍ വിന്‍ഡീസുകാരനെ പിടിച്ചു മാറ്റുകയായിരുന്നു ഇതിന് ശേഷമാണ് കോലിയും ഗാംഭീറും നേര്‍ക്കുനേര്‍ വന്നത്. അതിന് മുമ്പ് ലക്‌നൗ താരം നവീന്‍ ഉല്‍ ഹഖുമായും കോലി ഉടക്കിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് തര്‍ക്കത്തില്‍ നിന്നും ഇവരെ പിടിച്ചുമാറ്റിയത്.

 

kerala

കാലവര്‍ഷം എത്തുന്നു; വിവധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്.

രണ്ടുദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കാനാണ് സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി നിലവിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍വരെ മീന്‍പിടിത്തത്തിന് വിലക്കുണ്ട്

Continue Reading

kerala

ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം

ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

Published

on

എറണാകുളം ഇടക്കൊച്ചിയില്‍ യുവാവിന് നേരെ ക്രൂരമര്‍ദനം. മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.

സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ചുരുളന്‍ നഹാസ്, ഇജാസ്, അമല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

kerala

മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം.

Published

on

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.

കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു.

കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.

Continue Reading

Trending