Connect with us

crime

സ്വര്‍ണക്കടത്തില്‍ പിടിയിലായാല്‍ ഇനി രക്ഷയില്ല; അഴിയെണ്ണും

രാജ്യത്ത് നടപ്പാക്കിയ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത (ബി.എന്.എസ്) യിലാണ് കടുത്ത വകുപ്പുകളുള്ളത്.

Published

on

സ്വര്‍ണക്കടത്ത് കേസില്‍ പൊലിസ് പിടിയിലായാല്‍ ഇനി രക്ഷയില്ല. ജയിലിലടക്കും. യാത്രാരേഖകളും പിടിച്ചുവയ്ക്കും. കടത്തുന്നവര് മാത്രമല്ല, ഇടനിലക്കാരെല്ലാം പ്രതിപ്പട്ടികയില് വരും. നിയമവിരുദ്ധമായ ലഹരി ഉള്പ്പെടെയുള്ള സാധനങ്ങള് കടത്തുന്നതിന് എടുക്കുന്ന വകുപ്പുകളാണ് ഇനി സ്വര്ണക്കടത്തിനും ചുമത്തുക.

രാജ്യത്ത് നടപ്പാക്കിയ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത (ബി.എന്.എസ്) യിലാണ് കടുത്ത വകുപ്പുകളുള്ളത്. ഈ രീതിയിലുള്ള ആദ്യ കേസ് കരിപ്പൂരില് കഴിഞ്ഞദിവസം രജിസ്റ്റര് ചെയ്തു.

വിമാനത്താവളത്തിന് പുറത്തുവച്ച്‌ പൊലിസ് സ്വര്‍ണം പിടിച്ചാല് പുതിയ നിയമം വരുന്നതിന് മുമ്പ് സി.ആര്.പി.സി 102 പ്രകാരം കേസെടുക്കാറാണ് ചെയ്യാറുള്ളത്. ഇവര്‍ക്ക് സ്റ്റേഷന് ജാമ്യം ലഭിക്കും. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില് ഹാജരാക്കുന്ന പൊലിസ് കേസ് തുടരന്വേഷണത്തിന് കസ്റ്റംസിന് കൈമാറുകയാണ് ചെയ്തിരുന്നത്.

പുതിയ നിയമപ്രകാരം പൊലിസ് സ്വര്‍ണക്കടത്ത് പിടിച്ചാല്‍ സെക്ഷന് 111(1)(സംഘടിത കുറ്റകൃത്യം), സെക്ഷന്‍ 111(7) പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നത്. കവര്‍ച്ച, ഭൂമി തട്ടിയെടുക്കല്‍, കൊലപാതകം, മയക്കുമരുന്ന്, ആയുധങ്ങള്‍, നിയമവിരുദ്ധമായ ചരക്കുകള്‍ കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയിലാണ് സ്വര്‍ണക്കടത്തും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞത് അഞ്ചുവര്‍ഷം തടവും 5 ലക്ഷം പിഴയുമാണ് പുതിയ നിയമപ്രകാരം സ്വര്‍ണക്കടത്തിന് ശിക്ഷ. പാസ്പോര്‍ട്ട് അടക്കം കണ്ടുകെട്ടുകയും ചെയ്യും. സ്വര്‍ണക്കടത്ത് കാരിയര്‍മാര് ചോദ്യംചെയ്യലില്‍ നല്‍കുന്ന മൊഴിപ്രകാരം സ്വര്‍ണം വിദേശത്ത് വച്ച്‌ നല്കിയ ആളെയും സ്വീകരിക്കാന്‍ എത്തുന്നവരെയും പ്രതിപ്പട്ടികയില്‍ ഉള്പ്പെടുത്തും. ഇവര് വിദേശത്താണെങ്കില് നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില് വച്ച്‌ പിടിക്കപ്പെടും. ഇവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.

crime

ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

Published

on

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.

ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

crime

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

Published

on

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.

എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

Trending