Connect with us

More

പ്രിയ വാര്യര്‍ക്ക് വി.ഐ.പി സീറ്റ്, ഐ.എം വിജയന്‍ സീറ്റ് തറയില്‍; ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ പ്രതിഷേധവുമായി താരവും രംഗത്ത്

Published

on

കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ അധികൃതരില്‍ നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഐ.എം വിജയന്‍ രംഗത്ത്. വി.ഐ.പി ഗാലറിയില്‍ അഡാര്‍ ലൗ ഫെയിം നടി പ്രിയ വാര്യരെ ഉള്‍പെടുത്തിയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഐ.എം വിജയന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ തറ ടിക്കറ്റ് നല്‍കിയന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രതിഷേധത്തെ ഏറ്റുപിടിച്ചാണ് വിജയന്‍ രംഗത്തെത്തിയത്.

ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ നടപടിക്കെതിരെ ആരാധകന്‍ എഴുതിയ സോഷ്യല്‍മീഡിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്താണ് ഐ.എം വിജയനും രംഗത്തെത്തിയിരിക്കുന്നത്.

ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം


ഇന്ത്യൻ ഫുട്ബോൾ പുതിയ വസന്തം ഐ.എസ്.എൽ നെ പിന്തുണക്കാൻ…. കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിൽ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്….

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‍ബോളർ ആയി വളർന്നത് ഏറെ കാലം ഇന്ത്യൻ ഫുടബോളിൽ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.

പേര് അയിനിവളപ്പിൽ മണി വിജയൻ… ഒന്നുകൂടി വെക്തമാക്കിയാൽ ഐ എം വിജയൻ….. ആ പേരിന് ഇന്ന് ഇന്ത്യൻ ഫുടബോളിൽ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും …പണ്ട് തൃശ്ശൂർ .. കോർപ്പറേഷൻ സ്റ്റേഡിയത്തെയും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയൻ എന്ന ഇന്ത്യൻ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു.

ഇന്ത്യൻ ഫുടബോളിൽ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.

2003 ൽ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ആ ട്ൂർണമെന്റിലെ ടോപ് സ്കോറ റാവു മ്പോൾ അയാൾക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണർഷിപ്പ് ..1999 സാഫ് ഗെയിംസിൽ ഭൂട്ടാന്റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോർഡാണു … ഇന്റർനാഷണൽ ഫുഡ്ബോളിൽ ഏറ്റവും വേഗമേറിയ ഗോൾ. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ….

ഇന്ത്യൻ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യൻ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാൽ 1993 നെഹുറു കപ്പ് ടൂർണമെന്റിൽ 1990 വേൾഡ് കപ്പിൽ അർജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാൽ റോജർ മില്ലയുടെ കാമറൂണിനെ സമനിലയിൽ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യൻ ഫുടബോളിന്റെ ചരിത്രത്തിൽ എവടെ ആണ് സ്ഥാനം? ആ ഗോൾ ഇന്ത്യൻ ഫുടബോളിനു നൽകിയ ഊർജം ചില്ലറയായിരിക്കില്ല.ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയിൽ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും.
ഇന്ന് ഇന്ത്യൻ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്പോൾ വിജയൻ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നിൽക്കുന്നതും ഇത് കൊണ്ടൊക്കെ ആയിരിക്കും

ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എൽ ഫൈനലിന് നൂറു രൂപയുടെ ഒരു “തറ ” ടിക്കറ്റ് കൊട്ത്ത്ബ്ലാസ്റ്റേഴ്സ് മാനേജ്‌മന്റ്‌ അഭമാനിച്ച് വിട്ടത്.
ആ കാലുകളെ അറയാൻ പോന്ന വിവരം ഒന്നും അവർക്ക് ഇല്ലായിരിക്കണം… അലെങ്കിൽ ഹൃദയം കൊണ്ട് കളി കാണാൻ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോൾ… ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന്‌ അവർക്ക് തോന്നിക്കാണും….

സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യൻ ഫുടബോളിന്റെ നെറുകയിൽ എത്തിച്ച കഥകൾ ഒന്നും നമ്മുക്കും അവർക്കും അറിയിലെങ്കിലും… കൊൽക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാൽട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊൽക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കിൽ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അത് കൊണ്ടാണല്ലൊ 120 മിനിറ്റും അത്ലത്തിക്കൊ ഡി കൊൽക്കത്തയുടെ വി ഐ പി ബൊക്സിലിരുന്ന് അയാൾ കളിക്കണ്ടത്.

ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാൾ ഇന്ത്യ യിൽ ജനിക്കണ്ട ഒരു ഫുട്ബോൾ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കിൽ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ഫുടബോളിന്റെ പിന്നാപ്പുറങ്ങളിൽ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ?
ആ പ്രതിഭയെ ചൂഷണം ചെയ്യാൻ പോന്ന കച്ചവട തന്ത്രങ്ങൾ ഒന്നും കേരളാ ബ്ലാസ്റ്റേഴ്‌സ്ന് പോലും ആവിഷ്ക്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.. അതു കൊണ്ട്ണല്ലൊ ടീമിന്റെ ബ്രാന്റ് അംബാസിഡറായി ഇപ്പഴും നിവിൻ പോളി മാർ നിലനിൽക്കുന്നത്.. കേരളത്തിലെ ഫുട്ബോൾ ബ്രാന്റ് ആവാൻ നിവിൻ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യൻ ഐ എം വിജയൻ തന്നെയാണ് (പോളി ഫാൻസ് സാദരം ശമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.

അവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ.സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്

ഇന്ത്യ മഹാരാജ്യത്ത് വളർന്ന് വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥകൾ പറഞ്ഞത് കൊടുക്കാൻ ലയണൽ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാൽഡോ മാരുടെയും പ്രോഫൈൽ ചികയണ്ട കാര്യമില്ല. തൃശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയിൽഅയാൾ കളിച്ചതും ഫുട്ബോൾ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോൾ …

#Kerala_Blasters_12th_Player
#ThankYou #Mohammed_Khasim_Bin_Asainar

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending