Connect with us

gulf

യുഎഇയില്‍ 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സില്‍ വാഹനമോടിക്കാം, ഇന്ത്യക്കാര്‍ പട്ടികക്ക് പുറത്ത്

സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കോ റസിന്റ്‌സിനോ വണ്ടിയോടിക്കണമെങ്കില്‍ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസന്‍സ് എടുക്കണം.

Published

on

ദുബായ്- 44 രാജ്യത്തെ പൗരന്മാര്‍ക്ക് ഇനി സ്വന്തം രാജ്യത്തെ െ്രെഡവിങ് ലൈസന്‍സ് ഉപയോഗിച്ചു യുഎഇയില്‍ വാഹനം ഓടിക്കാം. വിവിധ രാജ്യക്കാരെ യുഎഇയിലേക്ക് ആകര്‍ശിക്കുന്നതിന്റെ ഭാഗമായാണ് െ്രെഡവിങ് ലൈസന്‍സ് നിയമങ്ങള്‍ ലളിതമാക്കിയതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുറത്ത് വിട്ട പട്ടികയിലെ 43 രാജ്യക്കാര്‍ക്ക് റസിഡന്റ്‌സ് വീസയുണ്ടെങ്കില്‍ പരിശീലനമോ പരീക്ഷയോ ഇല്ലാതെ തന്നെ യുഎഇ െ്രെഡവിങ് ലൈസന്‍സ് സ്വന്തമാക്കാം. ഇന്ത്യ പട്ടികക്ക് പുറത്താണ്.

വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാന്‍ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രത്യേക സേവനവും ആരംഭിച്ചു.സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കോ റസിന്റ്‌സിനോ വണ്ടിയോടിക്കണമെങ്കില്‍ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസന്‍സ് എടുക്കണം.

നിശ്ചിത രാജ്യക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട്‌സ് സംവിധാനം വഴി അവരുടെ െ്രെഡവിങ് ലൈസന്‍സ് വിശദാംശങ്ങള്‍ നല്‍കി യുഎഇ ലൈസന്‍സ് ആക്കി മാറ്റാനും സൗകര്യമുണ്ട്. യുഎഇ തിരിച്ചറിയല്‍ കാര്‍ഡ്, വിദേശ െ്രെഡവിങ് ലൈസന്‍സിന്റെ പരിഭാഷ, ഒറിജിനല്‍ വിദേശ ലൈസന്‍സ് എന്നിവയാണ് യുഎഇ ലൈസന്‍സാക്കി മാറ്റാന്‍നാവശ്യമായ രേഖകള്‍. 600 ദിര്‍ഹമാണ് സേവന നിരക്ക്.

യുഎഇ ലൈസന്‍സിന്അര്‍ഹമായ രാജ്യങ്ങള്‍

എസ്‌തോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ, സൈപ്രസ്, ലാത്വിയ, ലക്‌സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഐസ്‌ലന്‍ഡ്, മോണ്ടിനെഗ്രോ, യുഎസ്, ഫ്രാന്‍സ്, ജപ്പാന്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, സ്വീഡന്‍, അയര്‍ലന്‍ഡ്, സ്‌പെയിന്‍, നോര്‍വേ, ന്യൂസിലാന്‍ഡ്, റൊമേനിയ, സിംഗപ്പൂര്‍, ഹോങ്കോങ്, നെതര്‍ലാന്‍ഡ്, െഡന്‍മാര്‍ക്ക്, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, യുകെ, തുര്‍ക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ.

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

gulf

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ അബുദാബിയുടെ കിരീടാവകാശി

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്.

Published

on

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നെ അബുദാബിയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചു.പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്. ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍നഹ് യാന്‍, ശൈഖ് തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍ എന്നിവര്‍ അബുദാബി ഉപഭരണാധികാരികളുമായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉത്തരവിറക്കി.

യുഎഇ വൈസ്പ്രസിഡണ്ടായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ് യാനെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഉത്തരവിറക്കി. നിലവിലുള്ള പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന്റെ ചുമതലയും ശൈഖ് മന്‍സൂര്‍ തുടരും.

ഇരുവരും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ പുത്രന്മാരാണ്.

Continue Reading

gulf

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Published

on

ഷാര്‍ജ ബുഹൈറില്‍ ഭാര്യയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. സംഭവം ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൃത്യമായി വിവരങ്ങള്‍ പൊലീസ് ഇതുവരെ കൈമാറിയിട്ടില്ല.

30 വയസ്സുള്ള ഇന്ത്യക്കാരനായ യുവാവാണ് കൃത്യം നടത്തിയതിനുശേഷം ചാടി മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യയും രണ്ടു മക്കളെയും താന്‍ കൊന്നുവെന്ന് കത്ത് എഴുതിവെച്ച ശേഷമാണ് ഇയാള്‍ ചാടിയത്. കത്ത് കണ്ടെടുത്തിട്ടുണ്ട്. ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Continue Reading

Trending