Connect with us

india

ഇന്ത്യ – കാനഡാ ബന്ധം: ഭീകരവാദികളുടെ അഭിപ്രായം എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

കാനഡയിൽ സിഖ് ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ്സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം.

Published

on

കാനഡയിൽ സിഖ് ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ്സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം. തീവ്രവാദികളുടെ അഭിപ്രായങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സംപ്രേഷണം ചെയ്യരുതെന്നും കേന്ദ്ര വാർത്താ വിനിമയെ മന്ത്രാലയം മാധ്യമങ്ങൾക്ക് നിർദേശം നൽകി.

കാനഡയിലെ പൗരന്മാർക്ക് ഇന്ന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. നടപക്രമങ്ങൾ കാരണമാണ് നിഷേധം എന്നാണ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും ഓരോ നയന്ത്ര പ്രതിനിധികളെ നേരത്തെ പുറത്താക്കിയിരുന്നു .ജൂൺ പത്തിനാണ് നിജാർ കൊല്ലപ്പെടുന്നത്. ഇതിൽ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്താണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസ്താവിച്ചത് .ഇത് അസംബന്ധമാണെന്നായിരുന്നു ഇന്ത്യയുടെ ശക്തമായ പ്രതികരണം .മാത്രമല്ല കാനഡയിൽ തീവ്രവാദികൾക്ക് സൗകര്യം നൽകുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ജി.20 യോഗത്തിലേക്ക് ന്യൂഡൽഹിയിൽ ജസ്റ്റിൻ എത്തിയത് പ്രതീക്ഷ നൽകിയിരുന്നെങ്കിലും ട്രൂഡോ തിരിച്ചുപോയി രണ്ടാം ദിവസമാണ് ഇന്ത്യയ്ക്കെതിരായ പ്രസ്താവനയുണ്ടായത്.

ഏതായാലും കാനഡയിലെ 14 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ ഈ സംഭവവികാസങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട് .ഇന്ത്യയിൽനിന്ന് കഴിഞ്ഞവർഷം 32,0000 പേരാണ് കാനഡയിലേക്ക് പോയത്. ഇതിൽ അധികവും വിദ്യാർത്ഥികളാണ് .തർക്കം തുടരുമ്പോൾ ഇരു രാജ്യങ്ങളിലും പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട് .ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ ആവശ്യമെന്നതു പോലെ കാനഡയിലെ സർവകലാശാലകൾക്ക് ഇന്ത്യൻ വിദ്യാർഥികളെയും ആവശ്യമാണ് .സംഘർഷം തുടരുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ പ്രശ്നം ഉണ്ടാക്കുമെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. അതിനിടെയാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള പ്രസ്താവന കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

india

സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്

ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്.

Published

on

നാഗ്പൂര്‍: ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്. ആരും സഹായത്തിനില്ലാതെ വന്നപ്പോഴാണ് ഇയാള്‍ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത്. മോര്‍ഫട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

ലോനാരയില്‍ നിന്ന് ദിയോലാപര്‍ വഴി കരണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ അമിത് യാദവും ഭാര്യ ഗ്യാര്‍സി അമിത് യാദവും സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് ഇടിച്ചു. സംഭവസ്ഥലത്തുവെച്ച് തന്നെ ഭാര്യ മരിച്ചു. അപകടത്തിന് ശേഷം, സഹായത്തിനായി പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

india

‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.

പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്‌കരിച്ചത്.

കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

Continue Reading

india

തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം

തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം.

Published

on

തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) മരിച്ചത്. എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടിരക്ഷപ്പെട്ടു. നിരന്തരമായ കാട്ടാന ശല്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു.

Continue Reading

Trending