Connect with us

india

ഇന്ത്യ – കാനഡാ ബന്ധം: ഭീകരവാദികളുടെ അഭിപ്രായം എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

കാനഡയിൽ സിഖ് ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ്സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം.

Published

on

കാനഡയിൽ സിഖ് ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ്സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം. തീവ്രവാദികളുടെ അഭിപ്രായങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സംപ്രേഷണം ചെയ്യരുതെന്നും കേന്ദ്ര വാർത്താ വിനിമയെ മന്ത്രാലയം മാധ്യമങ്ങൾക്ക് നിർദേശം നൽകി.

കാനഡയിലെ പൗരന്മാർക്ക് ഇന്ന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. നടപക്രമങ്ങൾ കാരണമാണ് നിഷേധം എന്നാണ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും ഓരോ നയന്ത്ര പ്രതിനിധികളെ നേരത്തെ പുറത്താക്കിയിരുന്നു .ജൂൺ പത്തിനാണ് നിജാർ കൊല്ലപ്പെടുന്നത്. ഇതിൽ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്താണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസ്താവിച്ചത് .ഇത് അസംബന്ധമാണെന്നായിരുന്നു ഇന്ത്യയുടെ ശക്തമായ പ്രതികരണം .മാത്രമല്ല കാനഡയിൽ തീവ്രവാദികൾക്ക് സൗകര്യം നൽകുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ജി.20 യോഗത്തിലേക്ക് ന്യൂഡൽഹിയിൽ ജസ്റ്റിൻ എത്തിയത് പ്രതീക്ഷ നൽകിയിരുന്നെങ്കിലും ട്രൂഡോ തിരിച്ചുപോയി രണ്ടാം ദിവസമാണ് ഇന്ത്യയ്ക്കെതിരായ പ്രസ്താവനയുണ്ടായത്.

ഏതായാലും കാനഡയിലെ 14 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ ഈ സംഭവവികാസങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട് .ഇന്ത്യയിൽനിന്ന് കഴിഞ്ഞവർഷം 32,0000 പേരാണ് കാനഡയിലേക്ക് പോയത്. ഇതിൽ അധികവും വിദ്യാർത്ഥികളാണ് .തർക്കം തുടരുമ്പോൾ ഇരു രാജ്യങ്ങളിലും പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട് .ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ ആവശ്യമെന്നതു പോലെ കാനഡയിലെ സർവകലാശാലകൾക്ക് ഇന്ത്യൻ വിദ്യാർഥികളെയും ആവശ്യമാണ് .സംഘർഷം തുടരുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ പ്രശ്നം ഉണ്ടാക്കുമെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. അതിനിടെയാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള പ്രസ്താവന കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending