kerala
തന്ത്രം മെനഞ്ഞ് ഇന്ത്യാ യോഗം; മമതാ ബാനര്‍ജിയും യോഗത്തില്‍, പങ്കെടുത്തത് 25 കക്ഷികള്‍
23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 25 കക്ഷികള്‍ എത്തി.
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടേയും സി.ബി.എസ്.ഇ മൂല്യ നിര്‍ണയ വീഴ്ചയുടേയും പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതൃയോഗം. ഇതടക്കം ഒട്ടേറെ നിര്‍ണായക തീരുമാനങ്ങളാണ് ഇന്നലെ ഉച്ചക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി യോഗത്തിലുണ്ടായത്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്താ ന് യോഗം തീരുമാനിച്ചു. ഇതിനായി രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ മുന്നണി നേതാക്കള്‍ യോഗം ചേരും. വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനും തീരുമാനം.
23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 25 കക്ഷികള്‍ എത്തി. തൃണമൂലിനെ പ്രതിനിധീകരിച്ച് മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ നേരിട്ടെത്തിയത് മുന്നണിക്ക് ഊര്‍ജ്ജം പകര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയാ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
അഞ്ചു സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടതായി യോഗ ശേഷം മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിശദീകരിച്ചു. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സി.ബി.എസ്.ഇ മൂല്യ നിര്‍ണയത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ലക്ഷക്കണക്കിന് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ഭാവി തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മ്മേന്ദ്ര പ്രഥാന് ഉടന്‍ രാജിവെക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.
എസ്.ഐ.ആറിനു മറവില്‍ നടന്ന വോട്ടു മോഷണം, ക്രമക്കേട് എന്നിവ വിശദീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനുള്ള തീരുമാനമാണ് രണ്ടാമത്തേത്. എസ്. ഐ.ആറിലൂടെ പലയിടങ്ങളിലും തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെട്ടതായി ഖാര്‍ഗെ ആരോപിച്ചു. രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ മുന്നണി നേതൃ യോഗം ചേരുകയും ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും സംയുക്ത പോരാട്ട
kerala
കരിപ്പൂരില്‍ സ്വര്‍ണ്ണ കവര്‍ച്ച; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള സംഘം പിടിയില്‍
ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്ത് വന്ന യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട വന്‍ സംഘം പൊലീസ് പിടിയിലായി.ഒരു സ്ത്രീ ഉള്‍പ്പെടെ 14 പേരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയിലും അന്താരാഷ്ട്ര ആഗമന ടെര്‍മിനനിലും വിവിധ സംഘങ്ങളായി നി ലയുറപ്പിച്ച സംഘത്തെ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇവര്‍ പൊലീസ് പിടിയിലാവുന്നത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു.
കര്‍ണാടക വിരാജ്പേട്ട സ്വദേശിയായ എന്‍.എ അഭിഷേക്. (31),കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി കെ.പി ജുനൈദ് (27), കാക്കയംങ്ങാട്,മുഴക്കുന്ന് സ്വദേശികളായ വി.ശരത്(35),കെ.കെ കനഗരാജ് (28), കെ. കെ അക്ഷയ്(26),കെ.ധനീഷ് (29), തില്ലങ്കേരി സ്വദേശി ടി.രഞ്ജിത്ത് (41),ചക്കരക്കല്ല് സ്വദേശി താജുദ്ധീന്‍(32), വാരം സ്വദേശി ഷാരോണ്‍(23), കുത്തു പറമ്പ് സ്വദേശി കെ.സ്വരലാല്‍ (38) തിരൂര്‍,പുതിയകടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂര്‍ സ്വദേശി പി.സുജിത്ത് (26), വളാഞ്ചേരി തിരുവേഗപുര സ്വദേശി എ.കെ ഇര്ഫാന് (26) എന്നിവരാണ് പിടിയിലായ പ്രതികള്‍.
നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അന്‍സാര്‍,പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി അലി അക്ബര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് കവര്‍ച്ചാ സംഘം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
കവര്‍ച്ചക്കുള്ള ആസൂത്രണവും തയ്യാറെടുപ്പും നടത്തുന്ന വാട്സാപ്പ് ചാറ്റ് ഇവരുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കയ്യില്‍ നിന്നും 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.കേസില്‍ വിശദമായ തുടരന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ സി.പി.എം. അനുഭാവികളാണ്. ശരത് വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.
kerala
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
മുഖ്യമന്ത്രി – ഗതാഗതമന്ത്രി കൂടിക്കാഴ്ചയില്‍ ധാരണ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മില്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സൗജന്യ യാത്ര. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. നിലവില്‍ ഒരൊറ്റ ഓര്‍ഡിനറി ബസ് പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. മറ്റ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ സൗജന്യ യാത്ര ലഭ്യമാകും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ കോര്പ്പറേഷന് ഇത് ബാധ്യതയാകില്ലെന്നാണ് റിപ്പോര്‍ട്ട്.
kerala
സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്
കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ രാത്രി കനത്ത മഴ ലഭിച്ചിരുന്നു. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
local3 days agoകേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ.മേനോന്
-
editorial2 days agoആടിനെന്ത് അങ്ങാടി വാണിഭം
-
Film2 days agoസലിം കുമാര്‍ ഓര്‍മയായി
-
india2 days agoപാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറിന് 29 രൂപ കൂടി
-
india3 days ago‘പാറ്റ’ പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള് അക്രമശ്രമം; ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
-
kerala2 days agoചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ് ‘ഫ്രീകിക്ക്’ സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു
-
editorial1 day agoചിരി, ചിന്ത, നിലപാട്
-
kerala1 day agoസംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

