Connect with us

Video Stories

കേരളത്തിന് പുറത്തെ ഇന്ത്യ

Published

on

പാലക്കാട് പള്ളിപ്പുറം ഗ്രാമം.! ഗ്രാമം എന്ന് ഞങ്ങൾ പാലക്കാടുകാർ പറയുമ്പൊ അതിന് വേറെ അർത്ഥമാണ്. അഗ്രഹാരം എന്നാണ് ഉദ്ദേശിക്കുന്നത്. പള്ളിപ്പുറം ഗ്രാമം വീട്ടിൽ നിന്ന് കഷ്ടി അരക്കിലോമീറ്റേ ഉള്ളു. വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ പോകുന്നതും, രാവിലെ കൄഷ്ണൻമാഷിൻറടുത്ത് ട്യൂഷനു പോകുന്നതും പള്ളിപ്പുറം ഗ്രാമത്തിലാണ്. കല്ലേക്കാട്, മേലാമുറി തുടങ്ങിയ മറ്റ് സിരാകെന്ദ്രങ്ങളിലേയ്‌‌ക്ക് എളുപ്പത്തിൽ എത്താനും ഗ്രാമം വഴിയുള്ള ഷോട്ട് കട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ പള്ളിപ്പുറം ഗ്രാമം എൻറെ കൌമാര ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു.

കാണിക്കമാതാ സ്കൂളിൻറെ മതിലിനോട് ചേർന്ന ചന്ത് (ഇടവഴിക്കുള്ള പാലക്കാടൻ ഭാഷ) എടുത്താൽ ശടേന്ന് ഗ്രാമത്തിലെത്താം. പക്ഷെ പ്രശ്നം, ഗ്രാമകുളത്തിൻറെ കരയിലൂടെ വേണം പോകാൻ. കുളവും, കുളത്തിൻറെ കരയും ആ പ്രദേശങ്ങളിലുള്ളവരുടെ പൊതു കക്കൂസാണ്. കുളത്തിൻറെ കരയിലൂടെ ഒരു വരമ്പിൻറെ വീതിയിൽ ഒരു ചെറിയ റോഡുണ്ട്. കഷ്ടി ഒരു സൈക്കിളിൻറെ ടയറിനു കടന്നു പോകാം. വലിച്ചു കെട്ടിയ കയറിലുടെ മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഒരു അഭ്യാസിയുടെ മെയ്‌‌വഴക്കത്തോടെ വേണം സൈക്കിളോടിക്കാൻ. ഒരു തരി അങ്ങോട്ടൊ, ഇങ്ങോട്ടൊ തെറ്റിയാൽ അമേദ്യത്തിലൂടേ സൈക്കിൾ ടയർ കയറും.ranjith

ഫേസ്ബുക് ഫീഡ്, ഓണ്ലൈൻ പത്രങ്ങൾ ഒക്കെ വായിക്കാൻ കയറുമ്പൊ ഈ ഗ്രാമക്കുളക്കരയിലൂടെയുള്ള സൈക്കിൾ സവാരി ഓർമ്മവരും. ചുറ്റും ചുറ്റും നിര നിരയായി കിടക്കുന്ന അമേധ്യ കൂമ്പാരമാണ്. പന്നിപ്രസവക്കാരൻ, മഴ പണ്ഢിതൻ, ഫ്ലാറ്റ് എർത്ത് വാദക്കാർ, ശശികല, ടി.ജി മോഹൻദാസ്, വടക്കഞ്ചേരി, ചൈനീസ് മുട്ട തുടങ്ങിയ അനേകം അമേധ്യങ്ങളിൽ ചവിട്ടാതെ ഒരു വിധത്തിലാണ് കടന്നു പോകുന്നത്. ഫേസ്ബുക് ഫീഡ് സ്ഥിരമായി രാകി മിനുക്കിയും, അണ് ഫോളോ ചെയ്യണ്ടവരെ ഒരു ദാക്ഷിണ്യവുമില്ലാതെ അണ് ഫോളോ ചെയ്തൊക്കെയാണ് ഈ അമേധ്യങ്ങളെ ഒഴുവാക്കുന്നത്.

അതു പോലെയാണ് ഓണ്ലൈൻ വായനയും. ന്യു യോർക് ടൈംസ് മാസം $15 കൊടുത്ത് സബ്‌‌സ്ക്രൈബ് ചെയ്തിട്ടുണ്ട്. ന്യൂയോർക്കർ മാഗസിനും, ഹാവാർഡ് ബിസ്സിനസ്സ് റിവ്യു മാഗസിനും വീട്ടിൽ വരുത്തുന്നുണ്ട്. വാർത്തകളുടെ നിജ സ്ഥിഥി ഒന്നും രണ്ടും പ്രാവശ്യം ഉറപ്പു വരുത്തുന്ന ന്യുയോർക് ടൈംസിൻറെ സംസ്കാരം ആണ് ആ പത്രം വായിക്കാൻ പ്രേരിപ്പിക്കുന്നത്. വേറെ ചവറു വായിച്ചു മനസ്സ് മലീമസമാക്കാതിരിക്കാനും ഇൻഫർമേഷൻ ഓവർ ലോഡ് കുറയ്‌‌ക്കാനും ഞാൻ സ്വീകരിച്ചിരിക്കുന്ന വർക് ഫ്ലോ ആണ്. ആകെ കുറച്ചു സമയമേ ഉള്ളു. ചവറു വാർത്തകൾ വായിച്ചു കളയാൻ സമയവുമില്ല. ടി.വി കാണാറുമില്ല. ഇൻഡ്യൻ ചാനലുകൾ ഒന്നുമില്ല. എൻറെ വായനകൾ തിരഞ്ഞെടുക്കാനും, കാണണ്ടത് കാണാനും, അതിൻറെ നിജ സ്ഥിഥികളെക്കുറിച്ച് ആകുലപ്പെടാതെ വായിക്കാനും പണം മുടക്കാൻ തയ്യാറാണെന്ന് ചുരുക്കം.

അങ്ങനെ ഇരുന്നപ്പഴാണ് വീക്കെൻഡിൽ പുതിയ ഫിലിപ്പീൻസ് പ്രസിഡൻറിൻറെ വീര ശൂര പരാക്രമം കേട്ടത്. മയക്കു മരുന്ന് മാഫിയയ്‌‌ക്കെതിരെയുള്ള പോരാട്ടം. നമ്മുടെ പശു സംരക്ഷകരുടെ മാതൄകയിൽ ഫിലിപ്പിയൻസ്സിലെ ഡ്രഗ് വിജലാൻറെ ഗ്രൂപ്പുകൾ. പോലീസിന് മയക്കു മരുന്ന് കൈയ്യിൽ വെച്ചു എന്ന് സംശയിക്കുന്നവരെ ഒക്കെ വെടിവെച്ചു കൊല്ലാം. കോടതിയൊ വിചാരണയൊ ഒന്നും വേണ്ടത്രെ. വിജലാൻറെ ഗ്രൂപ്പുകൾക്കും അങ്ങനെ തന്നെ. ചുമ്മാ അതിർത്തി തർക്കമൊക്കെ മയക്കുമരുന്ന് ലോബിയിൽ കെട്ടി വെച്ചാൽ ആർക്കെതിരെ വേണേലും പ്രതികാരം ചെയ്യാം. ഒരു തോക്ക് വാങ്ങണ്ട ചിലവേ ഉള്ളു.

എന്നാൽ ഈ മനോഹരമായ ആചാരത്തെ കുറിച്ചു കൂടുതൽ പഠിക്കണമല്ലൊ എന്ന് കരുതി ഗൂഗിൾ അലേർട്ടിൽ പുതിയ രണ്ട് മൂന്ന് അലേർട്ടുകൾ ഒക്കെ സൄഷ്ടിച്ചു. Extra Judiciary killing എന്നായിരുന്നു ഒരു കീവേഡ്. ഇന്നലെ ചറാ പറാന്നായിരുന്നു അലേർട്ടുകൾ വന്നത്. ഫിലിപ്പീൻസ്സിലെ വാർത്തകൾ വായിക്കുന്ന ലാഘവത്തോടെയാണ് വായിച്ചു തുടങ്ങിയത്. ഒരു വീഡിയൊയും കിടക്കുന്നു. പാറപ്പുറത്ത് കയറി നിന്ന് സംസാരിക്കുന്ന നാലഞ്ച് പേർ. പിന്നെ അവരെ വെടി വെച്ചിട്ടിരിക്കുന്നു. അതിലൊരുത്തന് നേരിയ ജീവനുണ്ടെന്ന് കണ്ട് പിന്നേയും വെടി വെയ്‌‌ക്കുന്നു. അവസാനമായി ആ കൈയൊന്നു പൊങ്ങി താണു. പക്ഷെ വീഡിയോയിൽ പരിചയമുള്ള ഭാഷ. ഹിന്ദിയാണ്. ങേ ഇതെന്ത് കോപ്പാണെന്ന് നോക്കിയപ്പഴാണ് സംഗതി നമ്മുടെ ജനാധിപത്യ ഇൻഡ്യയിൽ നടന്ന സംഭവമാണെന്ന് മനസ്സിലായത്. ട്വിറ്ററിൽ; കോടതിയും, വിചാരണയും എന്തിന് ഒരു പാത്രം ബിരിയാണിയുടെ ചിലവു പോലുമില്ലാതെ നീതി നടപ്പാക്കിയ പോലീസ്‌‌കാർക്ക് ആദരവും കൈയ്യടിയും. ആഹാ അടിപൊളി !!!

പോയി പോയി ഇൻഡ്യ എന്നാൽ കേരളത്തിനു പുറത്തുള്ള ഏതൊ പ്രദേശമാണെന്ന് തോന്നി തുടങ്ങി. ഫിലിപ്പീൻസിലും, സദ്ദാം ഹുസൈൻറെ ഇറാഖിലും, ഇദി അമീൻറെ ഉഗാണ്ടയിൽ നിന്നുമൊക്കെ കേട്ട വാർത്തകളാണ് ഇൻഡ്യയിൽ നിന്ന് വരുന്നത്. കേരളം എങ്ങനെ വത്യസ്തമായി എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ഏത് പാതിരാത്രിയാണെങ്കിലും കേരളത്തിലെ ഏത് പോലീസ് സ്‌‌റ്റേഷനിൽ കയറിചെന്നാലും നീതി ലഭിക്കുമെന്നുറപ്പാ
ണ്. കോടതിയും, വിചാരണയും, ബാക്കി ജാനധിപത്യ മര്യാദകളും അത്യധികം ബഹുമാനത്തോടെ കാണുന്ന ജനതയവിടെ ഉണ്ട്. 60 വയസ്സായി കൊച്ചു കേരളത്തിന്. എന്നാലും ഇപ്പഴും യുവാവാണ്. രാഷ്ട്രീയ ബോധമുള്ള പ്രബുദ്ധരായ ജനങ്ങളുള്ള ഒരു ചെറിയ സ്‌‌റ്റേറ്റ്. ഇൻഡ്യയിൽ നിന്ന് വേർപെടുത്തി കേരളത്തെ ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ പല ഹ്യുമണ് ഡെവലപ്മെൻറ് ഇൻഡക്സുകളിലും യൂറോപ്പിനെയും, അമേരിക്കയെയും വെല്ലുന്ന പുരോഗതി രേഖപ്പെടുത്തിയ ഇടം. ഹാപ്പി ബെർത്ഡേ ടു യു മിസ് കേരള. !

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending