Connect with us

More

മൃതദേഹങ്ങള്‍ പുറത്തെടുത്ത് എല്ലാവര്‍ഷവും പുതുവസ്ത്രങ്ങള്‍ അണിയിക്കുന്നു; വിചിത്രമായ ആചാരം ഇങ്ങനെ

Published

on

ജക്കാര്‍ത്ത: മരണശേഷം ബന്ധുമിത്രാദികളെ പിരിയേണ്ട വേദന ഇന്തോനേഷ്യയിലെ സുലവേസി നിവാസികള്‍ക്കുണ്ടാവില്ല. കാരണം മറ്റൊന്നുമല്ല, മരണപ്പെട്ടുപോയ സ്വന്തക്കാരുടെ മൃതദേഹം അവര്‍ വര്‍ഷന്തോറും പുറത്തെടുത്ത് പുതുവസ്ത്രമണിയിക്കുന്നു. ടൊറാജ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഇത്തരമൊരു വിചിത്രമായ ആചാരം പിന്തുടര്‍ന്നു പോരുന്നത്.

336ee09e00000578-3553844-image-m-68_1461332032134

എല്ലാവര്‍ഷവും മൃതദേഹം പുറത്തെടുത്ത് വൃത്തിയാക്കി പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് വലിയ ജനാവലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഗ്രാമം മുഴുവന്‍ പ്രദക്ഷിണം നടത്തും. തുടര്‍ന്ന് വീണ്ടും അടക്കം ചെയ്യും. മനൈന്‍ എന്ന പേരിലാണ് വിചിത്രമായ ഈ ആഘോഷം അറിയപ്പെടുന്നത്.

336edead00000578-3553844-image-m-61_1461331657791-1

മരിച്ചവരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കലാണ് ഇത്തരമൊരു ചടങ്ങിലൂടെ ടൊറാജ വിഭാഗക്കാര്‍ ഉദ്ദേശിക്കുന്നത്. നൂറിലേറെ വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇത്തരത്തില്‍ പുറത്തെടുത്ത് ശുശ്രൂഷകള്‍ നല്‍കുന്നു. സംസ്‌കരണം പ്രത്യേക രീതിയിലായതിനാല്‍ മൃതദേഹം കാര്യമായ കേടുപാടുകള്‍ സംഭവിക്കാതെ നിലനില്‍ക്കും.

336ee02f00000578-3553844-image-m-74_1461332649331

പുതുവസ്ത്രമണിയിക്കല്‍ മാത്രമല്ല, മൃതദേഹങ്ങളെ കുളിപ്പിച്ച് പുതു ഫാഷനിലുള്ള കൂളിങ് ഗ്ലാസ് ധരിപ്പിച്ച് തെരുവിലൂടെ കൊണ്ടുപോകും. ശവസംസ്‌കാരത്തെ ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങായാണ് ടൊറാജ വിഭാഗക്കാര്‍ കരുതുന്നത്. മണ്ണിലോ കല്ലറകളിലോ അടക്കം ചെയ്യുന്ന രീതിയല്ല ടൊറാജക്കാര്‍ പിന്തുടരുന്നത്. മറിച്ച് ഈജിപ്ഷ്യന്‍ മമ്മി സമ്പ്രദായത്തിലാണ് ഇവരുടെ സംസ്‌കാര ചടങ്ങുകള്‍. മൃതദേഹം എംബാം ചെയ്ത് മമ്മികളുടെ രൂപത്തില്‍ പെട്ടിയിലാക്കി ഗുഹകളിലോ മരത്തിന്റെ ചില്ലകളിലോ സൂക്ഷിക്കും. കുട്ടികളാണ് മരിച്ചതെങ്കില്‍ അവരുടെ ചേതനയറ്റ കുഞ്ഞു ശരീരത്തിനൊപ്പം പുതിയ കളിപ്പാട്ടങ്ങള്‍ വെച്ചാണ് വീണ്ടും അടക്കം ചെയ്യുക.
ഗ്രാമപ്രദക്ഷിണത്തിനു ശേഷം സ്വന്തം വീടുകളില്‍ കൊണ്ടുപോയി ‘പൂര്‍വികര്‍ക്ക്’ സാങ്കല്‍പിക വിരുന്നു നല്‍കുന്നു. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന കസേരയും കട്ടിലുമൊക്കെ അലങ്കരിച്ച ശേഷം മൃതദേഹത്തെ അതില്‍ ഇരുത്തുന്നു.

336ee07400000578-3553844-image-m-71_1461332069623

നൂറ്റാണ്ടുകളായി പിന്തുടരുന്ന ഈ വേറിട്ട ആചാരത്തിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ബാരിപ്പു ഗ്രാമത്തിലെ വേട്ടക്കാരനായിരുന്ന പോങ് റുമസെക് ഒരു ദിവസം മരച്ചുവട്ടില്‍ മൃതദേഹം ജീര്‍ണിച്ചു കിടക്കുന്നതായി കണ്ടു. പോങ് ആ മൃതദേഹം വൃത്തിയാക്കിയ ശേഷം സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. സമീപവാസികള്‍ പോങ് റുമസെകിന്റെ ഈ പ്രവൃത്തി സസൂക്ഷ്മം വീക്ഷിച്ചിരുന്നു.

336edfff00000578-3553844-image-a-69_1461332043464

മൃതദേഹം തടിപ്പെട്ടിയിലാക്കി മരത്തില്‍ സൂക്ഷിച്ച അദ്ദേഹം ഇടക്കിടെ അവക്ക് പുതുവസ്ത്രങ്ങള്‍ അണിയിച്ചു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പോങ് റുമസെക് ധനികനാവുകയും ചെയ്തു. തന്റെ അഭിവൃദ്ധിക്കു കാരണം ഈ പരേതാത്മാവിന്റെ അനുഗ്രഹമാണെന്ന് അദ്ദേഹവും ഗ്രാമവാസികളും വിശ്വസിച്ചു. പോങിന്റെ മരണശേഷം ഈ ആചാരം പിന്നീട് ഗ്രാമവാസികള്‍ ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. പോങ് റുമസെകിന്റെ മൃതദേഹവും ടൊറാജ വിഭാഗക്കാര്‍ ഇന്നും സൂക്ഷിച്ചുപോരുന്നുണ്ടെന്നാണ് വിവരം.
ഓരോ വര്‍ഷവും ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍ അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാമെന്നും അന്നു തങ്ങള്‍ക്കു കിട്ടേണ്ട പരിചരണം കുറയരുതെന്ന ചിന്തയില്‍ പൂര്‍വീകര്‍ക്ക് മുന്തിയ പരിഗണന നല്‍കാന്‍ ടൊറാജക്കാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

336edcbb00000578-3553844-tradition_relatives_are_seen_removing_the_corpses_from_their_gra-m-78_1461333394637

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending