Connect with us

gulf

നൂതന പദ്ധതികള്‍; വിപുലമായ സംവിധാനങ്ങളുമായി വിശുദ്ധ കര്‍മ്മത്തിന് ഇരുഹറം കാര്യാലയം

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു. സഊദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ സാന്നിധ്യത്തിലാണ് ഹജ്ജ് ചരിത്രത്തിലെ വിപുലമായ സംവിധാനങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2030 വിഷന്‍ അനുസരിച്ചുള്ള പദ്ധതി ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതാണ് പദ്ധതികള്‍. തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കഴിഞ്ഞ ഹജ്ജ് സീസണുകളില്‍ കൈവരിച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അതീവ ശ്രദ്ധയുടെയും ഇടപെടലിന്റെയും ഫലമാണ് മക്കയിലും മദീനയിലുമായി ഇരുഹറമുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടകര്‍ക്കുള്ള വിപുലമായ പദ്ധതികളുമെന്ന് ഡോ. സുദൈസ് വ്യക്തമാക്കി. സഊദി ഭരണകൂടത്തിലെ എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ച പ്രവൃത്തികളാണ് വിജയത്തിന് നിദാനം.

കോവിഡ് ഭീഷണി വിട്ടകന്ന ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കര്‍മ്മമാണ് ഇത്തവണ നടക്കുക. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മാനുഷികവും സന്നദ്ധ സേവനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് ഈ പദ്ധതികളില്‍ നല്‍കിയിട്ടുള്ളത്. ഇരുഹറമുകളുടെയും പുറത്തെ മുറ്റങ്ങള്‍, നിസ്‌കാര സ്ഥലങ്ങള്‍, മത്വാഫ്, സഊദി മസ്അ, റൗദ ശരീഫ്, ഹറം ലൈബ്രറി, കിസ്വ കേന്ദ്രം, റുവാഖ് ഹറം കാര്യാലയത്തിന് കീഴിലെ സ്ഥിരവും താല്കാലികവുമായ പ്രദര്‍ശനങ്ങള്‍, ഓഫീസുകള്‍ തുടങ്ങി തീര്ഥാടകരെത്തുന്ന എല്ലാ ഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഭൂമിയിലും ഇരു ഹറമുകളിലേക്കുമുള്ള സഞ്ചാരം സുഗമമാക്കാനുള്ള നടപടികള്‍ പദ്ധതിയിലുണ്ട്. ഹറമിനകത്തും പുറത്തും മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തുമെന്നും ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. 185 ബോധവല്‍ക്കരണ പരിപാടികളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ ഇലക്ട്രോണിക് ആപ്ലികേഷനുകള്‍ ഉപയോഗിക്കാനും പ്രോഗ്രാമുകള്‍ ഡിജിറ്റലൈസ് ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

ഇരുഹറമുകളിലുമായി പതിനാലായിരം പേരെയാണ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക സേവനത്തിന് നിയോഗിച്ചിട്ടുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന എണ്ണം പേരാണ് ഇക്കൊല്ലം നാല് ഷിഫ്റ്റുകളിലായി സേവനത്തിനുണ്ടാവുക. പ്രായമായവരെയും ഭിന്ന ശേഷിക്കാരെയും സേവിക്കാന്‍ പ്രത്യേക പദ്ധതികളുണ്ട്. പത്ത് സന്നദ്ധ വിഭാഗങ്ങളിലായി എണ്ണായിരത്തിലധികം അവസരങ്ങളുണ്ടാകും. വിശുദ്ധ ഹറമില്‍ ഒമ്പതിനായിരം ഉന്തുവണ്ടികള്‍ ഏര്‍പ്പെടുത്തും. ഇവ ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട ആപ്പില്‍ കയറി നേരത്തെ ബുക്കിംഗ് ചെയ്യാം. ഹറമുകളില്‍ മൂന്ന് ലക്ഷം ഖുര്‍ആന്‍ കോപ്പികളുണ്ടാകും. പ്രഗത്ഭരായ പണ്ഡിതന്മാരുടെ പഠനക്ലാസുകള്‍ സംഘടിപ്പിക്കും. ഇവ മനാറ അല്‍ ഹറമൈന്‍ വഴി മുഴുസമയം പ്രക്ഷേപണം ചെയ്യും. അമ്പത്തിയൊന്ന് ഭാഷകളില്‍ ആളുകളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും. ഹറമുകളുടെ വിവിധ ഭാഗങ്ങളിലായി 49 കൗണ്ടറുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. പതിനഞ്ചോളം ഇലട്രോണിക് സേവനങ്ങളും പുണ്യ നഗരികളുണ്ടാകും. നാല്‍പത് ദശ ലക്ഷം ലിറ്റര്‍ സംസം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ തീത്ഥാടകരുമായി ആശയവിനിമയം നടത്താനുള്ള അവസരവുമുണ്ടാകുമെന്ന് ഇരു ഹറം കാര്യാലയ മേധാവി വ്യക്തമാക്കി.

gulf

മന്ത്രിയാകാന്‍ അപേക്ഷ ക്ഷണിച്ച് യു.എ.ഇ; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

Published

on

ദുബായ്: യു.എ.ഇയില്‍ യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിന് മന്ത്രിയെ നിശ്ചയിക്കാന്‍ അപക്ഷേ ക്ഷണിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിയാകുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും രാജ്യത്തെ സേവിക്കാന്‍ താല്‍പര്യമുണ്ടായിരിക്കണമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അപേക്ഷ അയക്കാനുള്ള ഇമെയില്‍ അഡ്രസും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

അതേസമയം കഴിഞ്ഞ 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷയാണ്.

Continue Reading

gulf

യാത്രക്കാരെ വീണ്ടും വലച്ച് സഊദി എയര്‍ലൈന്‍സ്

വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല.

Published

on

യാത്രക്കാരെ ദുരിതത്തിലാക്കി സഊദി എയര്‍ലൈന്‍സിന്റെ അവഗണന. ഇന്നലെ അര്‍ധരാത്രിയോടെ നെടുമ്പാശേരിയില്‍ നിന്നും കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് യാത്രക്കാരെ വലച്ചത്. വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല. ഇതോടെ 12 മണിക്കൂറിലേറെ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അധികൃതരോട് വിമാനത്തിന്റെ ക്രമീകരണം ചോദിച്ചുവെങ്കിലും മൗനമായിരുന്നു മറുപടിയെന്ന് യാത്രക്കാര്‍ പറയുന്നു.

ശനിയാഴ്ച രാത്രി 8.20ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനം നൂറിലേറെ യാത്രക്കാരെ ഇറക്കിയതിന് ശേഷമാണ് രാത്രി പന്ത്രണ്ട് മണിയോടെ റിയാദിലേക്ക് തിരിച്ചത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമായിരുന്നു 120 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക തകരാറാണെന്നായിരുന്നു അധികൃതര്‍ കാരണമായി പറഞ്ഞത്.

തുടര്‍ന്ന് അര്‍ധരാത്രിയോടെ കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു. ഇറക്കിവിട്ട യാത്രക്കാരുടെ തുടര്‍ യാത്ര സംബന്ധിച്ച് ഇതുവരെയും അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്തവരോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ 4മണിവരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഇവര്‍ക്ക് ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറായത്.

Continue Reading

gulf

90 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി ലിബിയയിലേക്ക് സഊദിയുടെ അഞ്ചാമത് വിമാനം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി സഈദിയുടെ സഹായം തുടരുന്നു.

Published

on

യാംബു: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി സഈദിയുടെ സഹായം തുടരുന്നു. 90 ടണ്‍ ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളുമായി രാജ്യത്തിന്റെ അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ലിബിയയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പ്രത്യേക വിമാനത്തിലെത്തുന്ന സാധനങ്ങള്‍ സന്നദ്ധ സംഘടനയായ കെ.എസ് റിലീഫ് ഹ്യുമാനിറ്റേറിയന്‍ എയ്ഡിന്റെ മേല്‍നോട്ടത്തിലാണ് ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നത്.

Continue Reading

Trending