Connect with us

Culture

കിര്‍കുക് പിടിച്ചെടുത്തെന്ന് ഇറാഖ്; ആശങ്ക അറിയിച്ച് അമേരിക്ക

Published

on

ബഗ്ദാദ്: ഹിതപരിശോധന നടത്തി പുറത്തുപോകാന്‍ തീരുമാനിച്ച കുര്‍ദിഷ് മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കിര്‍കുക്ക് നഗരത്തിന്റെയും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണം ഇറാഖ് സേന പിടിച്ചെടുത്തു. വിവാദ ഹിതപരിശോധന കഴിഞ്ഞ് മൂന്നാഴ്ചക്കുശേഷമാണ് ഇറാഖ് സേന വന്‍ സന്നാഹത്തോടെ കുര്‍ദിസ്താനിലേക്ക് കടന്നത്. സെപ്തംബര്‍ 25ന് നടന്ന ഹിതപരിശോധനയില്‍ കുര്‍കുക് ഉള്‍പ്പെടെയുള്ള കുര്‍ദിഷ് മേഖലകളെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെ അനുകൂലിച്ചിരുന്നു.

ഇറാഖ് സേനയും കുര്‍ദിഷ് സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായതോടെ അനുരഞ്ജന ശ്രമങ്ങളുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇരുവിഭാഗവും സമാധാനം പാലിക്കണമെന്ന് യു.എസ് നിര്‍ദേശിച്ചു. ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ട് അഭ്യര്‍ത്ഥിച്ചു. മേഖലയില്‍ അമേരിക്കക്ക് ഇറാഖ് സൈന്യത്തിന്റെയും കുര്‍ദിഷ് പോരാളികളുടെയും പിന്തുണ ഒരുപോലെ പ്രധാനമാണ്. ഇറാഖിലെ പല പ്രദേശങ്ങളിലും ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കുര്‍ദിഷ് സേനയും അമേരിക്കയുമായി സജീവമായി സഹകരിക്കുന്നുണ്ട്.

ഇറാഖ് ഭരണകൂടത്തിലെയും കുര്‍ദിഷ് വിഭാഗത്തിലെയും പ്രമുഖരുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചതായി നോര്‍ട്ട് പറഞ്ഞു. അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ കുര്‍ദിഷ് സേനക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇറാഖ് ഭരണകൂടത്തിന് യു.എസ് സെനറ്റര്‍ ജോണ്‍ മക്കെയിന്‍ മുന്നറിയിപ്പുനല്‍കി. വടക്കുപടിഞ്ഞാറന്‍ നിനവ പ്രവിശ്യയിലെ സിന്‍ജാര്‍ നഗരം കുര്‍ദിഷ് പെഷ്മര്‍ഗ പോരാളികളികളില്‍നിന്ന് ഇറാഖ് അനുകൂല മിലീഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെഷ്മര്‍ഗ പോരാളികള്‍ പിന്മാറിയതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ഉണ്ടായില്ല. കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള എണ്ണ സമ്പന്ന കിര്‍കുക് പ്രവിശ്യക്കുമേല്‍ ഇറാഖ് ഭരണകൂടവും കുര്‍ദിസ്താന്‍ അധികാരികള്‍ ഒരുപോലെ അവകാശവാദമുന്നയിക്കുന്നുണ്ട്.

തലസ്ഥാനമായ കിര്‍കുക്ക് നഗരത്തില്‍ ഏറെയും അറബി, തുര്‍ക്കി വംശജരാണ്. വടക്കന്‍ ഇറാഖില്‍ ഐ.എസ് തീവ്രവാദികള്‍ ആധിപത്യമുറപ്പിക്കുകയും ഇറാഖ് സേന പിന്മാറുകയും ചെയ്തതിനെ തുടര്‍ന്ന് 2014ലാണ് കുര്‍ദിഷ് പെഷ്മര്‍ഗ കിര്‍കുക്ക് പ്രവിശ്യ പിടിച്ചെടുത്തത്. ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ കുര്‍കുക്കിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഇറാഖ് പാര്‍ലമെന്റ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയോട് ആവശ്യപ്പെട്ടിരുന്നു. നഗരത്തില്‍ ഇറാഖ് സേനയെ നേരിടാന്‍ പി.കെ.കെ പോലുള്ള കുര്‍ദിഷ് പോരാളികളും രംഗത്തുള്ളതായി റിപ്പോര്‍ട്ടുണ്ട്. കുര്‍ദിസ്താന്‍ രാഷ്ട്രത്തെ എതിര്‍ത്ത് യുദ്ധപ്രഖ്യാപനം നടത്തിയ കിര്‍കുകില്‍ സൈനിക നടപടി ആരംഭിച്ചതിന് ഇറാഖ് ഭരണകൂടം കനത്ത വില നല്‍കേണ്ടിവരുമെന്ന് കുര്‍ദിഷ് പെഷ്മര്‍ഗ മുന്നറിയിപ്പനല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending