Connect with us

Video Stories

ലണ്ടന്‍ ഭീകരാക്രമണം: ഐ.എസ് ഉത്തരവാദിത്തമേറ്റു

Published

on

 

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനപുറത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. വെസ്റ്റ്മിനിസ്റ്റര്‍ അക്രമി തങ്ങളുടെ പടയാളിയാണന്ന് ഐ.എസ് അറിയിച്ചു. ഖാലിദ് മസൂദ് എന്ന 52കാരനാണ് അക്രമിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ തന്നെയാണ് ഇയാള്‍ ജനിച്ചു വളര്‍ന്നത്. ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു അക്രമിയെന്ന് അവര്‍ പറഞ്ഞു. അക്രമാസക്ത തീവ്രവാദ നിലപാടുകാരനായ ഇയാളെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. അക്രമിയെ എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് അറസ്റ്റു ചെയ്യാതെ വിട്ടതെന്ന് മേയ് വ്യക്തമാക്കിയില്ല. ഗൗരവം അര്‍ഹിക്കുന്നില്ലെന്ന് കണ്ടാണ് തുടര്‍നടപടിയുണ്ടാകാതെ പോയതെന്ന് അവര്‍ പറഞ്ഞു.
അക്രമിയടക്കം നാലുപേര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പാരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന 29 പേരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. കീത്ത് പാമര്‍ എന്ന പൊലീസുകാരന്‍, ലണ്ടനിലെ ഒരു കോളജില്‍ ജോലിചെയ്തിരുന്ന അയ്ഷ ഫ്രേഡ്, അമ്പതു വയസു തോന്നിക്കുന്ന മറ്റൊരാള്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചക്കുശേഷം കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന്റെ നടപ്പാതയിലൂടെ അതിവേഗം കാറോടിച്ചുവന്ന അക്രമി പാര്‍ലമെന്റ് വളപ്പിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി പാര്‍ലമെന്റിലേക്ക് പാഞ്ഞുകയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞപ്പോഴാണ് കീത്ത് പാമര്‍ക്ക് കുത്തേറ്റത്. നിരായുധനായ പാമറെ കുത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സ് ചേര്‍ന്നുകൊണ്ടിരിക്കെയാണ് സംഭവം. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന്റെ നടപ്പാതയിയിലൂടെ കുതിച്ചുപാഞ്ഞ കാറിടിച്ചാണ് ഏറെപ്പേര്‍ക്കും പരിക്കേറ്റത്.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലുണ്ടായിരുന്നവരാണ്. പാമറുടെ ധീരതയെ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്പീക്കറും പ്രധാനമന്ത്രി തെരേസ മേയും പ്രകീര്‍ത്തിച്ചു. ബുധനാഴ്ച രാത്രി ലണ്ടനിലും ബര്‍മിങ്ഹാമിലും നടന്ന റെയ്ഡിലാണ് എട്ടുപേര്‍ അറസ്റ്റിലായത്. അന്വേഷണം തുടരുകയാണെന്നും അന്താരാഷ്ട്ര ഭീകരതയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അക്രമി ഒറ്റക്കാണ് പ്രവര്‍ത്തിച്ചതെന്നും കരുതുന്നതായി സ്‌കോട്‌ലന്‍ഡ് യാഡ് ആക്ടിങ് ഡെപ്യൂട്ടി കമ്മീഷണര്‍ മാര്‍ക് റൗലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ പൊതുജനത്തിന് കൂടുതല്‍ ഭീഷണിയില്ലെന്നും റൗലി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. തെരുവുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. അവധിയിലുള്ള പൊലീസുകാരെ മുഴുവന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ഡ്യൂട്ടി സമയവും വര്‍ധിപ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പാര്‍ലമെന്റ് മന്ദിരത്തില്‍ ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ പരിക്കേറ്റവരില്‍ മൂന്നുപേര്‍ ഫ്രഞ്ച് സ്‌കൂള്‍ കുട്ടികളും രണ്ടുപേര്‍ റുമേനിയക്കാരുമാണ്. അഞ്ച് ദക്ഷിണ കൊറിയക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉത്തരക്കടലാസ് കാണാനില്ല, വിദ്യാര്‍ത്ഥിക്ക് നല്‍കിയത് രണ്ടര ലക്ഷം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ഒരു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാനും ഉത്തരക്കടലാസ് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളുകയും പാലക്കാട് സബ് കോടതി വിധി അംഗീകരിച്ച് നടപ്പാക്കാനും നിര്‍ദേശിച്ചു.

2018 ഫെബ്രുവരി 9 ലെ കോടതിവിധിയുടെയും 2019 ഡിസംബര്‍ 30ന് സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ 17ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരവും പലിശയും കോടതി ചെലവ് ഉള്‍പ്പെടെ 2,55920സര്‍വകലാശാല ഫണ്ടില്‍ നിന്ന് നല്‍കാനും ഇത് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നേരിട്ട് ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ച് ആറിന് ചെക്ക് വിദ്യാര്‍ഥിക്ക് സര്‍വകലാശാല കൈമാറി.ഉത്തര പേപ്പര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് 2018 ജൂണ്‍ ഒന്നിന് സര്‍വകലാശാല ഇറക്കിയ ഉത്തരവ് അനുസരിച്ച് മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള സബ് കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്തു തുടര്‍ന്ന് 2020 ജൂലൈ 15ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് ഇപ്പോഴത്തെ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഈ കമ്മിറ്റിയും ഇതുവരെ ഉത്തരവാദികളെ കണ്ടെത്തി ശുപാര്‍ശകര്‍ സമര്‍പ്പിച്ചിട്ടില്ല.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

Trending