News

വെടിനിര്‍ത്തല്‍ കരാറിനുശേഷവും ഇസ്രാഈല്‍ ആക്രമണം; അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

By webdesk18

October 14, 2025

ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ അഞ്ച് ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തി.

പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്‍ വധിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റി.

ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയിലും, ഗസ്സയില്‍ ‘ശാശ്വത സമാധാനം’ കൊണ്ടുവരുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു.

എന്നാല്‍ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ഇതിനെ അപലപിച്ചു. അല്‍ബനീസ് പറഞ്ഞതനുസരിച്ച്, വെടിനിര്‍ത്തല്‍ കരാറിലെ സാഹചര്യം ഇസ്രാഈലിന് അനുകൂലമാണ്, അത് ‘സമാധാനം’ എന്ന് വിളിക്കുന്നത് അപമാനകരമാണ്.

ജബാലിയയിലെ ഹലാവ പ്രദേശത്തും ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഗസ്സ എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചു. വെടിനിര്‍ത്തലിന് ശേഷം ഗസ്സ വീണ്ടെടുക്കല്‍ പല തലമുറകളെയും ആവശ്യപ്പെടുമെന്ന് യുഎന്‍ വിദഗ്ധന്‍ വ്യക്തമാക്കി.