News
സ്വന്തം താത്പര്യങ്ങള്‍ക്കായി ഇസ്രാഈല്‍ പ്രധാനമന്ത്രി യുദ്ധം നീട്ടിക്കൊണ്ട് പോവുകയാണ്; ആരോപണവുമായി ബന്ദികളുടെ കുടുംബം
ബന്ദിയാക്കപ്പെട്ട ഇസ്രാഈല്‍ സൈനികനായ നിമ്രോദ് കോഹന്റെ പിതാവ് യെഹൂദ കോഹനാണ് തന്റെ സ്വകാര്യ താത്പര്യങ്ങള്‍ക്കായി നെതന്യാഹു ഗസയ്ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് വിമര്‍ശിച്ചത്.
വെടിനിര്‍ത്തല്‍ കരാറില്‍ സമവായത്തില്‍ എത്താന്‍ കഴിയാത്ത ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് ജനരോഷം ശക്തമാവുന്നു. നെതന്യാഹുവിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ കാരണമാണ് ബന്ദിമോചനം ഇതുവരെ സാധ്യമാകാത്തത് എന്ന് ചൂണ്ടിക്കാട്ടി ബന്ദികളിലൊരാളുടെ പിതാവ് രംഗത്തെത്തി.
ബന്ദിയാക്കപ്പെട്ട ഇസ്രാഈല്‍ സൈനികനായ നിമ്രോദ് കോഹന്റെ പിതാവ് യെഹൂദ കോഹനാണ് തന്റെ സ്വകാര്യ താത്പര്യങ്ങള്‍ക്കായി നെതന്യാഹു ഗസയ്ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് വിമര്‍ശിച്ചത്. കേവലം ഗസയിലെ ജനങ്ങളോട് മാത്രമല്ല ഇസ്രാഈലി സൈനികരോടും നെതന്യാഹു യുദ്ധക്കുറ്റമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം നെതന്യാഹുവിനെതിരെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ അനുകൂലിക്കുകയും ചെയ്തു. ഇസ്രാഈല്‍ സര്‍ക്കാര്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകങ്ങള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് വിമര്‍ശിച്ച കോഹന് സൈനികരുടെ ജീവന് രക്ഷിക്കുന്നതിനേക്കാള്‍ ഭരണകൂടം പ്രാധാന്യം കൊടുക്കുന്നത് ഗസയില്‍ അനധികൃത കുടിയേറ്റങ്ങള്‍ നടത്തുന്നതിനാണെന്നും അഭിപ്രായപ്പെട്ടു.
‘നിങ്ങളുടെ പാര്‍ട്ടിക്ക് മരണത്തെപ്പറ്റി മാത്രമേ ആശങ്കയുള്ളൂ. ഓരിറ്റ് സ്ട്രോക്ക് തന്റെ മക്കളെ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചതുകൊണ്ട് ഞാനും ഈ രാജ്യത്തെ മറ്റ് കുടുംബങ്ങളും അവരുടെ മകനെ ബലി നല്‍കണമെന്നാണോ ഇവര്‍ ചിന്തിക്കുന്നത്. ഇതെല്ലാം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ കാര്യങ്ങളാണ്. അതിനെയാണ് ഫാസിസം എന്ന് വിളിക്കുന്നത്,’ കോഹന് പറഞ്ഞു. ഇസ്രാഈലിലെ തീവ്ര വലതുപക്ഷ വിഭാഗക്കാരനായ ഓരിറ്റ് സ്ട്രോക്ക് സെറ്റില്‍മെന്റ് വകുപ്പ് മന്ത്രിയാണ്.
അതേസമയം നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗമായ എം.കെ എലിയാഹു രെവിവോ, കോഹന്റെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ ഇത്തരം വാക്കുകള്‍ പറയുകയാണെങ്കില്‍ നിങ്ങളുടെ മകന് ഇനിയും വര്‍ഷങ്ങളോളം ഹമാസ് തടവറയില്‍ കഴിയേണ്ടി വരുമെന്ന് രെവിവോ ഭീഷണി മുഴക്കി.
അതേസമയം തിങ്കളാഴ്ച നെസെറ്റില്‍ ബന്ദികളായവരുടെ കുടുംബങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഹമാസുമായി കരാര്‍ ഉണ്ടാക്കാനും തങ്ങളുടെ ബന്ധുക്കളെ ജീവനോടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിലും നെതന്യാഹു പരാജയപ്പെട്ടുവെന്ന് ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രാഈലി ബന്ദികളുടെ കുടുംബങ്ങള്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്.
2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തിന് ശേഷം ഗവണ്മെന്റിനും നെതന്യാഹുവിനുമെതിരേയും ബന്ദികളാക്കിയവരുടെ സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തില്‍ വലിയ പ്രകടനങ്ങള്‍ ഇസ്രാഈലിലുടനീളം തുടര്‍ച്ചയായി നടക്കുന്നുണ്ട്. ഗസയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധം 15 മാസത്തിലേറെയായി തുടരുകയാണ്, 2023 നവംബറില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം ഫലസ്തീന് തടവുകാര്‍ക്ക് വിട്ടുകൊടുത്തതിന് പകരമായി 251 ബന്ദികളില്‍ 105 പേരെ മോചിപ്പിച്ചിരുന്നു.
അതിനുശേഷം സൈനിക നടപടികളിലൂടെ ഇസ്രാഈല്‍ എട്ട് പേരെ മോചിപ്പിച്ചു. 2023 ജൂണില്‍, നാല് തടവുകാരെ രക്ഷിക്കാനുള്ള യു.എസ് പിന്തുണയോടെ നടത്തിയ ഓപ്പറേഷനില്‍ ഇസ്രാഈല്‍ സൈന്യം 274 ഫലസ്തീനികളെ വധിച്ചിരുന്നു.
india
ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരതലത്തില്‍; AQI 400 കടന്ന്
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്.
ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും കുത്തനെ താഴ്ന്ന് ഗുരുതര വിഭാഗത്തിന് സമീപമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്. നിലവിലെ കാലാവസ്ഥാപരമായ സാഹചര്യങ്ങളും മലിനീകരണത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.
ഡല്‍ഹിയിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് വാസിര്‍പൂരില്‍ – AQI 477. ടൗണ്‍മൊത്തമുള്ള 39 നിരീക്ഷണ കേന്ദ്രങ്ങളില്‍ ഏറ്റവും കുറഞ്ഞത് ലോധി റോഡ് പ്രദേശത്താണ്.
നിലവില്‍ ആനന്ദ് വിഹാര്‍ (427), ആര്.കെ.പുരം (424), പഞ്ചാബി ബാഗ് (441), മുണ്ട്ക (441), ജഹാംഗീര്‍പുരി (453), ബുരാരി ക്രോസിംഗ് (410), ബവാന (443) എന്നിവ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ AQI ‘ഗുരുതര’ നിലയിലാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാരം തീവ്ര വിഭാഗത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രധാനകാരണം വാഹനപുകയും വൈക്കോല്‍ കത്തിക്കലും
പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ വിശകലനപ്രകാരം വാഹനങ്ങളില്‍ നിന്നുള്ള പുക, പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കല്‍, ഇതൊക്കെയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍.
മലിനീകരണം രൂക്ഷമായിട്ടും സ്കൂളുകളില്‍ ഡിസംബര്‍ മാസത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ”ഇത് കുട്ടികളെ ഗ്യാസ് ചേംബറിലടക്കുന്നതിന് തുല്യം” – കോടതി അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ കുറഞ്ഞ താപനില 10.2°C – സാധാരണയേക്കാള്‍ 2.1 ഡിഗ്രി കുറവ്. വരുന്ന ദിവസങ്ങളില്‍ മിതമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്.
തുടര്‍ച്ചയായ ഗുരുതര മലിനീകരണത്തെ തുടര്‍ന്ന് ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി അനേകം വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
kerala
11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും
അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.
kerala
11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും
അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala16 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala16 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

