Connect with us

india

ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു

അവിഹിത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതല്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല.

Published

on

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് സ്വത്ത് മരവിപ്പിച്ചത്. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടിയുടെ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തിയില്‍ ഉള്‍പ്പെടുന്നുണ്ട്.

സിരുതാവൂര്‍, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകള്‍ സ്ഥിതി ചെയ്യുന്നത്. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.

അവിഹിത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതല്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല. അവരുടെ രണ്ട് ബന്ധുക്കളും സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. 1997ലും 2014ലും ശശികല അവിഹിത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

india

വിജയന്ദ്രയുടെ അധ്യക്ഷ പദവി അംഗീകരിക്കില്ല’; കര്‍ണാടക ബിജെപിയില്‍ ഭിന്നത തുടരുന്നു, നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ

നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി  നിയമസഭ മന്ദിരത്തിൽ  ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത  എം എൽ എ മാരുടെ യോഗത്തിൽ നിന്നും  യത്നാൽ  വിട്ടു നിന്നു.

Published

on

പാർട്ടിയിലെ കുടുംബ വാഴ്ച്ചയുടെ ഭാഗമായാണ് മുൻ മുഖ്യമന്ത്രി ബി എസ്  യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയന്ദ്രക്ക്  പാർട്ടി അധ്യക്ഷ പദം ലഭിച്ചതെന്ന ആരോപണത്തിൽ ഉറച്ചു ബിജെപി എം എൽ എ ബസനഗൗഡ പാട്ടീൽ യത്നാൽ.  നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി  നിയമസഭ മന്ദിരത്തിൽ  ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത  എം എൽ എ മാരുടെ യോഗത്തിൽ നിന്നും  യത്നാൽ  വിട്ടു നിന്നു.

പാർട്ടിയുടെ പുതിയ അധ്യക്ഷനും  എംഎൽഎയുമായ ബി വൈ വിജയന്ദ്ര പങ്കെടുത്ത യോഗമാണ് എംഎൽഎ ബഹിഷ്കരിച്ചത്. കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കുടുംബാധിപത്യ രാഷ്ട്രീയത്തിന്  എതിരാണ് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ നയം  വ്യക്തമാക്കികൊണ്ടായിരുന്നു  യത്നാലിന്റെ  ബഹിഷ്കരണം. കർണാടകയിൽ കുടുംബ വാഴ്ച്ചക്കെതിരെയുള്ള  യുദ്ധം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്  വരെ നീളുമെന്നും  യത്നാൽ വിശദീകരിച്ചു .

യെദ്യൂരപ്പയുടെ  മകനെ ബിജെപി അധ്യക്ഷൻ ആക്കുന്നതിനെ  പാർട്ടിയിൽ ഏറ്റവും അധികം എതിർത്ത  ആളാണ്  ഉത്തര കർണാടകയിൽ  നിന്നുള്ള മുതിർന്ന നേതാവായ യത്നാൽ .  വർഷങ്ങളായി  യെദ്യൂരപ്പയുടെ  എതിർഭാഗത്ത് നിലയുറപ്പിച്ച യത്നാൽ  കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ  നിരവധി തവണ ദേശീയ നേതൃത്വത്തെ  സമീപിച്ച് പരാതി നൽകിയിരുന്നു .

യെദ്യൂരപ്പയെ  മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിലും  നിർണായക പങ്കുള്ളയാളാണ്  ഇദ്ദേഹം.  ദേശീയ നേതൃത്വം നിശ്ചയിച്ച  സംസ്ഥാന അധ്യക്ഷ പദവിയിലുള്ള വിജയന്ദ്രയെ ലോക്‌സഭാ തിരഞ്ഞെടുപ്പ്  കഴിഞ്ഞേ അംഗീകരിക്കൂ എന്ന സൂചനയാണ്  യത്നാലിന്റെ വാക്കുകളിൽ ഉള്ളത്. ബി വൈ വിജയന്ദ്ര ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിക്കൊടുത്ത്‌  നേതൃപാടവം തെളിയിക്കണമെന്നർത്ഥം.

സംഘടനാ പദവികൾ നൽകുന്നതിൽ ഉത്തര കർണാടകയിലെ ജില്ലകളിൽ നിന്നുള്ളവർക്ക് പ്രാധിനിധ്യം കുറയുന്നു എന്ന ആരോപണവും  ബിജെപി എംഎൽഎക്കുണ്ട്.  വോട്ടിനു മാത്രം ഉത്തര കർണാടകയിലെ നേതാക്കന്മാരെ പാർട്ടിക്ക് വേണമെന്ന സ്ഥിതിയാണ്.  ഉത്തര കർണാടക ജില്ലകൾക്കായി വികസന ഫണ്ടുകളും ഇല്ല. ഈഅനീതക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും  പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

യത്നാലിനെ പോലെ വിജയേന്ദ്രയുടെ സ്ഥാനാരോഹണത്തിൽ അതൃപ്തിയുള്ള നിരവധി എം എൽ എമാരും  നേതാക്കളും കർണാടക ബിജെപിയിലുണ്ട്.  ലോകസഭ തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ യെദ്യൂരപ്പയുടെ സഹായമില്ലാതെ തരമില്ലെന്നു മനസിലാക്കിയാണ്  മകൻ വിജയേന്ദ്രയെ  കടുത്ത എതിർപ്പ് അവഗണിച്ചും സംസ്ഥാന അധ്യക്ഷനാക്കിയത്. പാർട്ടിയിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെയാണ്  വിജയേന്ദ്രയുടെ അധ്യക്ഷ പദ പ്രയാണം എന്നാണ്  ഇടഞ്ഞു നിൽക്കുന്ന എം എൽ എയുടെ വാക്കുകളിലുള്ളത്

Continue Reading

india

2022ല്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് യു.പിയില്‍; ഡല്‍ഹി ഏറ്റവും അരക്ഷിത നഗരം -റിപ്പോര്‍ട്ട്

കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം.

Published

on

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍,സി.ആര്‍.ബി). 2021 നെ അപേക്ഷിച്ച് 2022ല്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ നാലുശതമാനം വര്‍ധനവാണുണ്ടായത്. 2021ല്‍ 4,45,256 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകള്‍, കുട്ടികള്‍,പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം എന്‍.സി.ആര്‍.ബി പുറത്തുവിട്ടത്. കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം. 2022ല്‍ പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. നഗരങ്ങളില്‍ ഡല്‍ഹിയും.
2022ല്‍ യുപിയില്‍ 65,743 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് (45,331)തൊട്ടുപിന്നില്‍. 45,058കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രാജസ്ഥാനാണ് മൂന്നാംസ്ഥാനത്ത്.

2022ല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ് (5399). 3,690 കേസുള്‍ രജിസ്റ്റര്‍ ചെയ്ത യു.പിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള മധ്യപ്രദേശില്‍ 3,029 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.മഹാരാഷ്ട്രയില്‍ 2,904ഉം ഹരിയാനയില്‍ 1787 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ 2022ല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും യു.പിയിലാണ് (62) അത്തരത്തിലുള്ള 41 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശാണ് തൊട്ടുപിന്നില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 1204 ബലാത്സക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2022ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 48,755 കേസുകളും 19 മെട്രോപൊളിറ്റന്‍ നഗരങ്ങളിലാണ്. 2021 നെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനവാണിതില്‍ കാണിക്കുന്നത്. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്യ ബന്ധുക്കളില്‍ നിന്നോ ഉള്ള പീഡനങ്ങളാണ് ഈ കേസുകളില്‍ കൂടുതലും(31.4ശതമാനം).

കണക്കില്‍ 19.2 ശതമാനം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. 18.7 ശതമാനം സ്ത്രീകള്‍ക്കെതിരായ കൈയേറ്റവും 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ് തൊട്ടുപിന്നില്‍

 

Continue Reading

india

ലോകായുക്തക്ക് നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല; അധികാരം ശുപാര്‍ശകള്‍ നൽകാൻ; സുപ്രീം കോടതി

ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ലോകായുക്ത നിര്‍ദ്ദേശം ചോദ്യം ചെയ്ത് വര്‍ക്കല അഡീഷണല്‍ തഹസില്‍ദാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.

Published

on

റീസര്‍വേ രേഖകളിലെ തെറ്റുകള്‍ തിരുത്തണമെന്ന കേരള ലോകായുക്തയുടെ ഉത്തരവ് തിരുത്തി സുപ്രീം കോടതി. ലോകായുക്തക്ക് ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല.

ലോകായുക്തയ്ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് അധികാരം. ശുപാര്‍ശകള്‍ ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന് റിപ്പോര്‍ട്ടായി നല്‍കാമെന്നും സുപ്രീം കോടതി.

ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ലോകായുക്ത നിര്‍ദ്ദേശം ചോദ്യം ചെയ്ത് വര്‍ക്കല അഡീഷണല്‍ തഹസില്‍ദാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് വര്‍ക്കല അഡീഷണല്‍ തഹസില്‍ദാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്ന പരാമര്‍ശമാണ് ലോകായുക്തയുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയിരിക്കുന്നത്.

ലോകായുക്ത ജുഡീഷ്യല്‍ ബോഡി അല്ലെന്നും അന്വേഷണ സംവിധാനമാണെന്നുമായിരുന്നു നിയമമന്ത്രി പി രാജീവ് ബില്‍ അവതരിപ്പിക്കുമ്പോള്‍ നിയമസഭയില്‍ കൈ കൊണ്ട നിലപാട്. ലോകായുക്തക്കോ ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല.

ലോകായുക്തയ്ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് അധികാരം എന്ന് സുപ്രീം കോടതി നിരീക്ഷണം അതിനാല്‍ തന്നെ സംസ്ഥാന നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ലോകായുക്ത ഭേദഗതി ബില്ലിനെ സംബന്ധിച്ച് നിര്‍ണ്ണായകമാകുന്നുണ്ട്.

 

Continue Reading

Trending