Connect with us

Video Stories

ഇതാണ് റിയല്‍ സ്‌പോര്‍ട്‌സ് ഹബ്ബ്

Published

on

 

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് അഥവാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അറിയപ്പെടാന്‍ പോവുന്നത് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്‍, നമ്മുടെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ സ്‌പോര്‍ട്‌സ് ഹബ് അറിയപ്പെടാന്‍ പോവുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച രാജ്യാന്തര സ്‌റ്റേഡിയം എന്ന നിലയിലായിരിക്കും. ഇത് വരെ നമ്മുടെ പ്രധാന കായികവേദി കൊച്ചി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയമായിരുന്നെങ്കില്‍ ആദ്യ രാജ്യാന്തര മല്‍സരം വഴി സ്‌പോര്‍ട്‌സ് ഹബ് നേടിയെടുത്ത ഖ്യാതി ചെറുതല്ല. കഴിഞ്ഞ ദിവസം നടന്ന കിവീസിനെതിരായ അവസാന ടി-20 മല്‍സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലി സ്‌പോര്‍്ട്‌സ് ഹബിനെക്കുറിച്ച് പറഞ്ഞത് രാജ്യത്തെ ഏറ്റവും മികച്ച വേദികളില്‍ ഒന്ന് എന്നാണ്. കിവി ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ വിശദീകരിച്ചത് മൈതാനത്തിന്റെ ഉന്നത നിലവാരം കൊണ്ട് മാത്രമാണ് അല്‍പ്പ സമയമെങ്കിലും മല്‍സരം നടന്നത് എന്നാണ്.
ഇന്ത്യന്‍ ഹെഡ് കോച്ച് രവിശാസ്ത്രി, മുന്‍കാല ക്രിക്കറ്റര്‍മാരായ സജ്ഞയ് മഞ്ച്‌രേക്കര്‍, സ്‌ക്കോട്ട് സ്‌റ്റൈറിസ്, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയവരെല്ലാം ഏറ്ററ്വും മികച്ച മൈതാനങ്ങളുടെ പട്ടികയിലേക്ക് ആദ്യ മല്‍സരത്തിലൂടെ തന്നെ സ്‌പോര്‍ട്‌സ് ഹബിനെ ഉയര്‍ത്തിയിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി എന്ന നിലയിലാണ് ആദ്യമായി സ്‌പോര്ട്‌സ് ഹബ് വാര്‍ത്തകളിലേക്ക് വന്നത്. അന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നില്ല സ്‌റ്റേഡിയം. പിന്നെ സാര്‍ക്ക് ഫുട്‌ബോള്‍ നന്നപ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിന് സ്‌പോര്‍ട്‌സ് ഹബ് ആതിഥേയത്വം വഹിച്ചത് എല്ലാ ഒരുക്കങ്ങളോടും കൂടിയായിരുന്നു. അതിന്റെ ഗുണവുമുണ്ടയി.
തുലാ മഴയില്‍ മല്‍സരം അസാധ്യമെന്ന് എല്ലാവരും വിധിയെഴുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട് സ്റ്റാഫ് അല്‍ഭുതകരമായ പ്രവര്‍ത്തനം നടത്തി രാത്രി ഒമ്പതിന് ശേഷം മല്‍സരം ഉറപ്പാക്കിയത്. ക്യൂറേറ്ററുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും കഠിനാദ്ധ്വാനത്തിന് മാച്ച് റഫറി അംഗീകാരം നല്‍കിയത് ക്രിക്കറ്റ് ചരിത്രത്തിലെ നല്ല അധ്യായങ്ങളില്‍ ഒന്നാണ്. രാപ്പകല്‍ വിയര്‍പ്പൊഴുക്കിയാണ് ഗ്രൗണ്ട് സ്റ്റാഫ് മല്‍സരം സാധ്യമാക്കിയത്. അവരുടെ ആത്മാര്‍ത്ഥയെ അംഗീകരിക്കണം. നൂറോളം പേരാണ് വിശ്രമമില്ലാതെ ജോലി ചെയ്തത്. സൂപ്പര്‍ സോപ്പര്‍ ഉള്‍പ്പെടെയുളള ആധുനിക സംവിധാനങ്ങളുടെ ശക്തിയേക്കാള്‍ പ്രകടമായത് മല്‍സരം ഏത് വിധേനയും സാധ്യമാക്കാനുള്ള സംഘാടകരുടെ കഠിന പ്രയത്‌നമായിരുന്നു.
വൈകി മല്‍സരം തുടങ്ങിയിട്ടും മഴയില്‍ കുതിര്‍ന്ന സാഹചര്യം എവിടെയും പ്രതിഫലിച്ചില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ഫുട്‌ബോളില്‍ ഘാനയും മാലിയും തമ്മിലുളള ക്വാര്‍ട്ടര്‍ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. കനത്ത മഴയില്‍ നടന്ന ആ മല്‍സരത്തിന് ശേഷം സത്യത്തില്‍ ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ചളിക്കുളമായിരുന്നു. സ്‌പോര്‍ട്‌സ് ഹബ് പക്ഷേ രാത്രി കളി തുടങ്ങുമ്പോഴും അര്‍ധരാത്രിയോടെ കളി അവസാനിക്കുമ്പോഴും ഒരു പോറലുമേല്‍ക്കാത്ത തരത്തിലായിരുന്നു. ബര്‍മൂഡാ ഗ്രാസിന് ഒന്നും സംഭവിച്ചില്ല. എവിടെയും ഒരു ബൂട്ടടയാളം പോലുമുണ്ടായിരുന്നില്ല.
കാണികളുടെ ആവേശവും ക്ഷമയും മല്‍സര വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. മഴ പെയ്തു കൊണ്ടിരുന്നപ്പോഴും ഗ്യാലറികള്‍ ആര്‍ത്തുവിളിച്ചു. താരങ്ങള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു കാണികള്‍. ഈ സജീവ ഇടപെടലിനെ സ്‌ക്കോട്ട് സ്‌റ്റൈറിസ് എന്ന മുന്‍ കിവി താരം വിശേഷിപ്പിച്ചത് ഇത്തരത്തിലൊരു ലൈവ് കാണികള്‍ എവിടെയുമില്ല എന്നാണ്. ഉച്ചയോട പലരും ഗ്യാലറിയിലെത്തിയിരുന്നു. അര്‍ധരാത്രി പന്ത്രണ്ട് വരെ അവര്‍ അതേ ഇരിപ്പിടത്തില്‍ കൊട്ടും ബഹളവുമായി സജീവമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, പാര്‍ക്കിംഗ് തുടങ്ങി രാജ്യാന്തര കായിക മാമാങ്ക വേദികളെ പ്രശ്‌നത്തിലേക്ക് നയിക്കുന്ന വിഷയങ്ങളില്ലെല്ലാം സ്‌പോര്‍ട്‌സ് ഹബ് അധികാരികള്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. പ്രൊഫഷണലിസമെന്നത് നമ്മുടെ സംഘാടനത്തിന്റെ ശക്തമായ ഭാഗമാണെന്ന സത്യവും തെളിയിക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷനും ജാഗ്രതയോടെ നിലയുറപ്പിച്ചു.
ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി അവര്‍ക്കെതിരെ ആദ്യമായി ടി-20 പരമ്പര സ്വന്തമാക്കിയ ഖ്യാതിയിലും സ്‌പോര്‍ട്‌സ് ഹബിനെക്കുറിച്ച് എല്ലാവരും നല്ല വാക്കുകള്‍ പറഞ്ഞ അഹങ്കാരത്തിലും അധികൃതരും സംഘാടകരും ആലസ്യം കാട്ടരുത്. നമ്മുടെ കളിമുറ്റങ്ങളുടെ ദുരന്തമെന്നത് പരിപാലനത്തിലെ ആലസ്യമാണ്. കേരളം എത്രയോ വലിയ കായിക മാമാങ്കങ്ങള്‍്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ മാമാങ്ക നാളുകള്‍ക്ക് ശേഷം മൈതാനങ്ങളെ ആരും തിരിഞ്ഞ് നോക്കില്ല. അങ്ങനെ അകാല ചരമത്തിന്റെ മൂകസാക്ഷികളാണ് തിരുവനന്തപുരത്ത് തന്നെയുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും സെന്‍ട്രല്‍ സ്റ്റേഡിയവുമെല്ലാം. സപോര്‍ട്‌സ് ഹബ് പി.പി.പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മൈതാനം പരിപാലിക്കപ്പെടുമെന്ന് വിശ്വസിക്കാം. അങ്ങനെ പരിപാലിച്ചാല്‍ കൂടുതല്‍ വലിയ മല്‍സരങ്ങള്‍ ഈ വേദിയിലേക്ക് വരും. ഐ.എസ്.എല്ലും ഐ.പി.എല്ലും ചിലപ്പോള്‍ ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പുകളുമെല്ലാം വരാനിരിക്കുമ്പോള്‍ കാര്യവട്ടം കേരളത്തിന്റെ കായിക ആസ്ഥാനമാവുന്ന കാലം വിദൂരമല്ല.

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending