Connect with us

Video Stories

ഇതാണ് റിയല്‍ സ്‌പോര്‍ട്‌സ് ഹബ്ബ്

Published

on

 

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് അഥവാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അറിയപ്പെടാന്‍ പോവുന്നത് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്‍, നമ്മുടെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ സ്‌പോര്‍ട്‌സ് ഹബ് അറിയപ്പെടാന്‍ പോവുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച രാജ്യാന്തര സ്‌റ്റേഡിയം എന്ന നിലയിലായിരിക്കും. ഇത് വരെ നമ്മുടെ പ്രധാന കായികവേദി കൊച്ചി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയമായിരുന്നെങ്കില്‍ ആദ്യ രാജ്യാന്തര മല്‍സരം വഴി സ്‌പോര്‍ട്‌സ് ഹബ് നേടിയെടുത്ത ഖ്യാതി ചെറുതല്ല. കഴിഞ്ഞ ദിവസം നടന്ന കിവീസിനെതിരായ അവസാന ടി-20 മല്‍സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലി സ്‌പോര്‍്ട്‌സ് ഹബിനെക്കുറിച്ച് പറഞ്ഞത് രാജ്യത്തെ ഏറ്റവും മികച്ച വേദികളില്‍ ഒന്ന് എന്നാണ്. കിവി ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ വിശദീകരിച്ചത് മൈതാനത്തിന്റെ ഉന്നത നിലവാരം കൊണ്ട് മാത്രമാണ് അല്‍പ്പ സമയമെങ്കിലും മല്‍സരം നടന്നത് എന്നാണ്.
ഇന്ത്യന്‍ ഹെഡ് കോച്ച് രവിശാസ്ത്രി, മുന്‍കാല ക്രിക്കറ്റര്‍മാരായ സജ്ഞയ് മഞ്ച്‌രേക്കര്‍, സ്‌ക്കോട്ട് സ്‌റ്റൈറിസ്, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയവരെല്ലാം ഏറ്ററ്വും മികച്ച മൈതാനങ്ങളുടെ പട്ടികയിലേക്ക് ആദ്യ മല്‍സരത്തിലൂടെ തന്നെ സ്‌പോര്‍ട്‌സ് ഹബിനെ ഉയര്‍ത്തിയിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി എന്ന നിലയിലാണ് ആദ്യമായി സ്‌പോര്ട്‌സ് ഹബ് വാര്‍ത്തകളിലേക്ക് വന്നത്. അന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നില്ല സ്‌റ്റേഡിയം. പിന്നെ സാര്‍ക്ക് ഫുട്‌ബോള്‍ നന്നപ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിന് സ്‌പോര്‍ട്‌സ് ഹബ് ആതിഥേയത്വം വഹിച്ചത് എല്ലാ ഒരുക്കങ്ങളോടും കൂടിയായിരുന്നു. അതിന്റെ ഗുണവുമുണ്ടയി.
തുലാ മഴയില്‍ മല്‍സരം അസാധ്യമെന്ന് എല്ലാവരും വിധിയെഴുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട് സ്റ്റാഫ് അല്‍ഭുതകരമായ പ്രവര്‍ത്തനം നടത്തി രാത്രി ഒമ്പതിന് ശേഷം മല്‍സരം ഉറപ്പാക്കിയത്. ക്യൂറേറ്ററുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും കഠിനാദ്ധ്വാനത്തിന് മാച്ച് റഫറി അംഗീകാരം നല്‍കിയത് ക്രിക്കറ്റ് ചരിത്രത്തിലെ നല്ല അധ്യായങ്ങളില്‍ ഒന്നാണ്. രാപ്പകല്‍ വിയര്‍പ്പൊഴുക്കിയാണ് ഗ്രൗണ്ട് സ്റ്റാഫ് മല്‍സരം സാധ്യമാക്കിയത്. അവരുടെ ആത്മാര്‍ത്ഥയെ അംഗീകരിക്കണം. നൂറോളം പേരാണ് വിശ്രമമില്ലാതെ ജോലി ചെയ്തത്. സൂപ്പര്‍ സോപ്പര്‍ ഉള്‍പ്പെടെയുളള ആധുനിക സംവിധാനങ്ങളുടെ ശക്തിയേക്കാള്‍ പ്രകടമായത് മല്‍സരം ഏത് വിധേനയും സാധ്യമാക്കാനുള്ള സംഘാടകരുടെ കഠിന പ്രയത്‌നമായിരുന്നു.
വൈകി മല്‍സരം തുടങ്ങിയിട്ടും മഴയില്‍ കുതിര്‍ന്ന സാഹചര്യം എവിടെയും പ്രതിഫലിച്ചില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ഫുട്‌ബോളില്‍ ഘാനയും മാലിയും തമ്മിലുളള ക്വാര്‍ട്ടര്‍ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. കനത്ത മഴയില്‍ നടന്ന ആ മല്‍സരത്തിന് ശേഷം സത്യത്തില്‍ ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ചളിക്കുളമായിരുന്നു. സ്‌പോര്‍ട്‌സ് ഹബ് പക്ഷേ രാത്രി കളി തുടങ്ങുമ്പോഴും അര്‍ധരാത്രിയോടെ കളി അവസാനിക്കുമ്പോഴും ഒരു പോറലുമേല്‍ക്കാത്ത തരത്തിലായിരുന്നു. ബര്‍മൂഡാ ഗ്രാസിന് ഒന്നും സംഭവിച്ചില്ല. എവിടെയും ഒരു ബൂട്ടടയാളം പോലുമുണ്ടായിരുന്നില്ല.
കാണികളുടെ ആവേശവും ക്ഷമയും മല്‍സര വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. മഴ പെയ്തു കൊണ്ടിരുന്നപ്പോഴും ഗ്യാലറികള്‍ ആര്‍ത്തുവിളിച്ചു. താരങ്ങള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു കാണികള്‍. ഈ സജീവ ഇടപെടലിനെ സ്‌ക്കോട്ട് സ്‌റ്റൈറിസ് എന്ന മുന്‍ കിവി താരം വിശേഷിപ്പിച്ചത് ഇത്തരത്തിലൊരു ലൈവ് കാണികള്‍ എവിടെയുമില്ല എന്നാണ്. ഉച്ചയോട പലരും ഗ്യാലറിയിലെത്തിയിരുന്നു. അര്‍ധരാത്രി പന്ത്രണ്ട് വരെ അവര്‍ അതേ ഇരിപ്പിടത്തില്‍ കൊട്ടും ബഹളവുമായി സജീവമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, പാര്‍ക്കിംഗ് തുടങ്ങി രാജ്യാന്തര കായിക മാമാങ്ക വേദികളെ പ്രശ്‌നത്തിലേക്ക് നയിക്കുന്ന വിഷയങ്ങളില്ലെല്ലാം സ്‌പോര്‍ട്‌സ് ഹബ് അധികാരികള്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. പ്രൊഫഷണലിസമെന്നത് നമ്മുടെ സംഘാടനത്തിന്റെ ശക്തമായ ഭാഗമാണെന്ന സത്യവും തെളിയിക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷനും ജാഗ്രതയോടെ നിലയുറപ്പിച്ചു.
ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി അവര്‍ക്കെതിരെ ആദ്യമായി ടി-20 പരമ്പര സ്വന്തമാക്കിയ ഖ്യാതിയിലും സ്‌പോര്‍ട്‌സ് ഹബിനെക്കുറിച്ച് എല്ലാവരും നല്ല വാക്കുകള്‍ പറഞ്ഞ അഹങ്കാരത്തിലും അധികൃതരും സംഘാടകരും ആലസ്യം കാട്ടരുത്. നമ്മുടെ കളിമുറ്റങ്ങളുടെ ദുരന്തമെന്നത് പരിപാലനത്തിലെ ആലസ്യമാണ്. കേരളം എത്രയോ വലിയ കായിക മാമാങ്കങ്ങള്‍്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ മാമാങ്ക നാളുകള്‍ക്ക് ശേഷം മൈതാനങ്ങളെ ആരും തിരിഞ്ഞ് നോക്കില്ല. അങ്ങനെ അകാല ചരമത്തിന്റെ മൂകസാക്ഷികളാണ് തിരുവനന്തപുരത്ത് തന്നെയുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും സെന്‍ട്രല്‍ സ്റ്റേഡിയവുമെല്ലാം. സപോര്‍ട്‌സ് ഹബ് പി.പി.പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മൈതാനം പരിപാലിക്കപ്പെടുമെന്ന് വിശ്വസിക്കാം. അങ്ങനെ പരിപാലിച്ചാല്‍ കൂടുതല്‍ വലിയ മല്‍സരങ്ങള്‍ ഈ വേദിയിലേക്ക് വരും. ഐ.എസ്.എല്ലും ഐ.പി.എല്ലും ചിലപ്പോള്‍ ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പുകളുമെല്ലാം വരാനിരിക്കുമ്പോള്‍ കാര്യവട്ടം കേരളത്തിന്റെ കായിക ആസ്ഥാനമാവുന്ന കാലം വിദൂരമല്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending