Connect with us

News

ജനനായകന്‍ തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണം; സിനിമയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: വിജയ് നയകനായ ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി. സിനിമയെ പിന്തുണച്ച് എക്‌സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

‘ജനനായകന്‍ സിനിമയുടെ പ്രദര്‍ശനം തടയാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രമിക്കുന്നു. ഈ ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ മോദിക്ക് വിജയിക്കാന്‍ കഴിയില്ല’- രാഹുല്‍ കുറിച്ചു. സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ജനനായകന്‍’ സിനിമയുടെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് നല്‍കിയ റിലീസ് അനുമതിയാണ് ഈ മാസം ഒമ്പതിന് സ്റ്റേ ചെയ്തത്. ഒമ്പതിന് സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഇത്. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അപ്പീലിലായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍.

രാഷ്ട്രീയത്തില്‍ പ്രവേശിച്ച നടന്‍ വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് വിനയായത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോയതോടെ തിരിച്ചടിയുണ്ടാവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

‘മോശം മനുഷ്യൻ’ എന്ന് റഫലോ, പരിഹസിച്ച് നിക്കി ഗ്ലേസർ; ഗോൾഡൻ ഗ്ലോബ്സിൽ ട്രംപിനെ ‘റോസ്റ്റ്’ ചെയ്ത് ഹോളിവുഡ് താരങ്ങൾ

Published

on

ഗോൾഡൻ ഗ്ലോബ്സ് വേദിയിൽ രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് പുതുമയല്ല. കഴിഞ്ഞ ദിവസം നടന്ന 83ാമത് അവാർഡ് നിശയിലും ഇത് ആവർത്തിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരെ തുറന്ന പരിഹാസവും വിമർശവുമായാണ് ഹോളിവുഡ് താരങ്ങൾ രംഗത്തെത്തിയത്. കൊമേഡിയനും നടിയുമായ നിക്കി ഗ്ലേസർ ട്രംപ് ഭരണകൂടത്തെ കണക്കിന് പരിഹസിച്ചപ്പോൾ റെഡ് കാർപ്പെറ്റ് അഭിമുഖത്തിൽ മാർക്ക് റഫലോയും യുഎസ് പ്രസിഡന്റിനെ വെറുതെവിട്ടില്ല.

ഗോൾഡൻ ഗ്ലോബ്സ് റെഡ് കാർപെറ്റിൽ വച്ച്, “ഏറ്റവും മോശം മനുഷ്യൻ” എന്നാണ് മാർക് റഫലോ ട്രംപിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച, മിനിയാപൊളിസിൽ ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ട റെനി നിക്കോൾ ഗുഡിനോടുള്ള ആദരസൂചകമായി ‘BE GOOD’, ‘ICE OUT’ എന്ന് എഴുതിയ പിൻ ധരിച്ചാണ് റഫലോ ചടങ്ങിന് എത്തിയത്. മാർക്ക് റഫലോയെ കൂടാതെ അരിയാന ഗ്രാൻഡെ, ജീൻ സ്മാർട്ട്, വാൻഡ സൈക്സ്, നടാഷ ലിയോൺ തുടങ്ങിയ പ്രമുഖ താരങ്ങളും ട്രംപിനും ഐസിഇ നടപടികൾക്കുമെതിരെ പ്രതിഷേധമായി ഈ പിൻ ധരിച്ച് റെഡ് കാർപെറ്റിൽ എത്തിയിരുന്നു.

യുഎസ് ജനത ഭയപ്പാടിലാണെന്നും താൻ ഇപ്പോൾ കാണുന്നത് യഥാർത്ഥ യുഎസ് അല്ലെന്നും നടൻ പറഞ്ഞു. ട്രംപ് അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും വെനസ്വേലയിലെ സൈനിക ഇടപെടലുകൾ നിയമവിരുദ്ധമാണെന്നും റഫലോ കുറ്റപ്പെടുത്തി. ട്രംപിന്റെ ധാർമികതയെയും നടൻ രൂക്ഷമായി വിമർശിച്ചു.

സിബിഎസ് ന്യൂസ്, ട്രംപ് ഭണകൂടം, എപ്സ്റ്റീൻ ഫയൽസ് എന്നിവയെ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് കൊമേഡിയനും നടിയുമായ നിക്കി ഗ്ലേസർ കടന്നാക്രമിച്ചത്. “മികച്ച എഡിറ്റിങ്ങിനുള്ള ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് നൽകുന്നു.” എന്നാണ് നടി പറഞ്ഞത്. ഈ വർഷം ആദ്യം യുഎസ് സർക്കാർ പുറത്തുവിട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെ കുറിച്ചായിരുന്നു ഈ പരോക്ഷ പരാമർശം. ഈ രേഖകളിലെ പല പ്രധാന വിവരങ്ങളും പേരും വിവരങ്ങളും സർക്കാർ കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളഞ്ഞിരുന്നു. ഈ ‘എഡിറ്റിങ്ങി’നെയാണ് ഗ്ലേസർ പരിഹസിച്ചത്.

’60 മിനിറ്റ്‌സ്’ എന്ന പ്രശസ്തമായ പരിപാടിക്ക് വേണ്ടി സിബിഎസ് ന്യൂസ് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യേണ്ടെന്ന് ചാനൽ തീരുമാനിച്ചിരുന്നു. എൽ സാൽവദോറിലെ കുപ്രസിദ്ധമായ ജയിലിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരോട് സർക്കാർ കാണിക്കുന്ന ക്രൂരതകളെക്കുറിച്ചായിരുന്നു ആ ഡോക്യുമെന്ററി. വാർത്താ ചാനലുകൾ സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഗ്ലേസറിന്റെ വിമർശനം.

Continue Reading

News

216 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനത്തിന് ആകാശത്ത് അപ്രതീക്ഷിത അപകടം; പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വാരണാസിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

സാഹചര്യം വിലയിരുത്തിയ പൈലറ്റ് ഉടൻ വാരണാസി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും സുരക്ഷാപരമായ മുൻകരുതലുകളുടെ ഭാഗമായി വിമാനം വാരണാസിയിൽ ലാൻഡ് ചെയ്യുകയുമായിരുന്നു.

Published

on

വാരണാസി: 216 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ആകാശത്ത് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഗോരഖ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6E 437 നമ്പര്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിനാണ് പക്ഷി ഇടിച്ചത്. ഇതിനെ തുടര്‍ന്ന് വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. സാഹചര്യം വിലയിരുത്തിയ പൈലറ്റ് ഉടന്‍ വാരണാസി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും സുരക്ഷാപരമായ മുന്‍കരുതലുകളുടെ ഭാഗമായി വിമാനം വാരണാസിയില്‍ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനത്താവള ഡയറക്ടര്‍ പുനീത് ഗുപ്ത വ്യക്തമാക്കി. എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച ചില യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചതായും ശേഷിക്കുന്നവരെ മറ്റ് വിമാനങ്ങളില്‍ യാത്രചെയ്യാനുള്ള ക്രമീകരണങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

News

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ബി.ജെ.പി ആസ്ഥാനത്ത്; മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

2020ല്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സൈനിക സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ചത്.

Published

on

ന്യൂഡല്‍ഹി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) ഉന്നതതല പ്രതിനിധി സംഘം ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 2020ല്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സൈനിക സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ചത്.

തിങ്കളാഴ്ചയാണ് സി.പി.സിയുടെ ഇന്റര്‍നാഷണല്‍ ഡിപാര്‍ട്ട്മെന്റ് വൈസ് മിനിസ്റ്റര്‍ സുന്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പി ആസ്ഥാനത്തെത്തിയത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, വിദേശകാര്യ വിഭാഗം ഇന്‍-ചാര്‍ജ് വിജയ് ചൗതായ്വാലെ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ബി.ജെ.പിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫീഹോങ്ങും സംഘത്തോടൊപ്പമുണ്ടായിരുന്നു.

2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റവും നയതന്ത്ര ചര്‍ച്ചകളും പുനരാരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പാര്‍ട്ടിതല സന്ദര്‍ശനം.

ചൈനയുമായുള്ള ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ബന്ധത്തെച്ചൊല്ലി നേരത്തെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 2018ല്‍ രാഹുല്‍ ഗാന്ധി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യ കരാറില്‍ ഒപ്പിട്ടുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. മറുവശത്ത്, അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു.

2020ലെ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യം വഴിമാറുന്നതിന്റെ സൂചനയായാണ് ഉന്നതതലത്തിലുള്ള ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.

 

Continue Reading

Trending