Connect with us

kerala

കാണം വിറ്റേ മതിയാകൂ ഇത്തവണ ഓണമുണ്ണാന്‍

അരി വില കിലോക്ക് 50 എത്തിനില്‍ക്കുമ്പോഴാണ് ഇത്തവണ ഓണസദ്യ ഒരുക്കുന്നത്. പച്ചമുളക് മുതല്‍ ക്യാരറ്റ് വരെ എല്ലാ പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയാണ്.

Published

on

കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് ഇത്തവണ മലയാളിയെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാവുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറിക്കും ഗ്യാസിനും എന്ന് വേണ്ട മനുഷ്യന് ആവശ്യമുള്ള മുഴുവന്‍ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. ഓണത്തിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ പച്ചക്കറികള്‍ക്കും വില കുതിച്ചുയര്‍ന്നതോടെ ഇത്തവണ ഓണത്തിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കുമെന്നതില്‍ സംശയമില്ല. പ്രകൃതിദുരന്തവും മറ്റു മൂലം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതോടെ മുമ്പെങ്ങും ഇല്ലാത്ത വിലവര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

അരി വില കിലോക്ക് 50 എത്തിനില്‍ക്കുമ്പോഴാണ് ഇത്തവണ ഓണസദ്യ ഒരുക്കുന്നത്. പച്ചമുളക് മുതല്‍ ക്യാരറ്റ് വരെ എല്ലാ പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയാണ്. തക്കാളി, മുരിങ്ങക്ക, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീന്‍സ്, വള്ളിപ്പയര്‍, വഴുതന, വെള്ളരി, വെണ്ട തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു. 15 രൂപ മുതല്‍ 70 രൂപ വരെ വിലവര്‍ധന ഉണ്ടായി. ഉത്രാടത്തോടെ ഇനിയും വില കൂടുമെന്നല്ലാതെ കുറയുന്ന കാര്യം ആലോചിക്കുകയേ വേണ്ട എന്നാണ് വിപണിയില്‍ നിന്ന് ഉള്ള വിവരം.ഒരു കിലൊ ക്യാരറ്റിന് മൊത്ത വിപണിയില്‍ 100 രൂപയാണ് വില.ചില്ലറ വില്‍പനക്കാര്‍ 120 വരെ വാങ്ങുന്നുണ്ട്്.മുരിങ്ങക്കയും കിലോക്ക് നൂറ് കടന്നിരിക്കയാണ്.

ഒരാഴ്ച മുമ്പ് ഒരു കിലോ തക്കാളിക്ക് 20 രൂപയായിരുന്നത് ഇപ്പോള്‍ 50 രൂപയായി. സവാളയും 25ല്‍ നിന്ന് 60ല്‍ എത്തി. ചുവന്നുള്ളി കിലോക്ക് 85 രൂപയാണ്. കഴിഞ്ഞയാഴ്ച 50 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 75രൂപയായി വര്‍ധിച്ചു. പച്ചക്കായ 70, വെളുത്തുള്ളി 50, ബീന്‍സ് 50, വെണ്ടയ്ക്ക 60 പാവയ്ക്ക 70 മത്തങ്ങ 40 വെള്ളരി 50 പച്ചമുളക് 60 എന്നിങ്ങനെയാണ് പച്ചക്കറികള്‍ക്ക് വില.

അരിവിലയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച 46 രൂപ കിലോക്ക് ഉണ്ടായിരുന്ന ജയന്തി അരിക്ക്് 51ആയി.വില കുറവുണ്ടായിരുന്ന ക്രാന്തി ഉണ്ടയരിക്ക് 42 രൂപ ഇപ്പോള്‍ കൊടുക്കണം. ഉഴുന്നിന് കിലോക്ക് 122 രൂപയും പരിപ്പിന് 120 രൂപയുമാണ് വില.
പഞ്ചസാര കിലോക്ക് അഞ്ചു രൂപ വര്‍ദ്ധിച്ച നാല്പതിലെത്തിയപ്പോള്‍ ശര്‍ക്കര പത്തു രൂപ വര്‍ദ്ധിച്ച് കിലോക്ക് 55 രൂപയില്‍ എത്തി.
പാചകവാതക വിലകൂടി വര്‍ധിച്ചതോടെ ഓണത്തിന് കാര്യമായ അധ്വാനം അടുക്കളയില്‍ ഉണ്ടാകില്ലെന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 14.2 കിലോ ഭാരമുള്ള സിലിണ്ടറിന് 1060 രൂപയാണ് ഇപ്പോഴത്തെ വില.

വന്‍ വിലവര്‍ധനയായതോടെ അത്യാവശ്യ വിഭവങ്ങളില്‍ ഓണം ഒതുക്കി നിര്‍ത്താന്‍ ആണ് വീട്ടമ്മമാര്‍ തീരുമാനിക്കുന്നത്. ശര്‍ക്കര വരട്ടിയും ഉപ്പേരിയും അടക്കമുള്ളവ പുറമേനിന്ന് വാങ്ങാമെന്ന് വച്ചാലും അതിനും പൊള്ളുന്ന വിലയാണ്. ഓണം അടുത്തതോടെ കാറ്ററിംഗ് വിഭാഗവും സദ്യക്ക് വില വര്‍ദ്ധിപ്പിച്ചു. സാധാരണ സദ്യക്ക് 200 നു മേല്‍ വരെ ചാര്‍ജ് ചെയ്യുകയാണ് കാറ്ററിങ് കമ്പനികള്‍.നേരത്തെ 160 രൂപയ്ക്ക് സദ്യ നല്‍കാമെന്ന് ഏറ്റിരുന്ന പല കാറ്ററിംഗ് കമ്പനികളും ഒരാഴ്ചയ്ക്കിടെ പച്ചക്കറിക്ക് അടക്കം ഉണ്ടായ വന്‍വില വര്‍ദ്ധനയോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

Published

on

തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.

സ്‌ക്രീനിങുമായി ബന്ധപ്പെട്ട് ഇരുവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും റൂമിലെത്തിയതിന് പിന്നാലെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു.
Continue Reading

kerala

‘ഈ വീട്ടിൽ നിന്നാണ് രാത്രിയിൽ ഇറങ്ങിപ്പോയത്, പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല; കുറിപ്പുമായി ഉമാ തോമസ്’

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്.

കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.

നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയത്. നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.

Continue Reading

kerala

കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍

കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്.

Published

on

കോഴിക്കോട്: നന്മണ്ടയിലെ ഒരു ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്. റിഷിയും കുടുംബവും യാത്രയ്ക്കിടെ ബേക്കറിയില്‍ നിന്ന് വെള്ളം വാങ്ങി. ആദ്യം റിഷി വെള്ളം കുടിച്ചു. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്‍കാനിരിക്കെ വെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സംശയം തോന്നി. തുടര്‍ന്ന് കുപ്പിയുടെ അടിഭാഗം പരിശോധിച്ചപ്പോള്‍ ചത്ത പല്ലിയെ കണ്ടതായാണ് റിഷിയുടെ ആരോപണം. ‘Heaven Cool’ എന്ന ബ്രാന്‍ഡിന്റെ കുപ്പി വെള്ളത്തിലാണ് പല്ലിയെ കണ്ടെത്തിയത്. കുപ്പിയുടെ കാലാവധി 2026 മെയ് വരെ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം മനസ്സിലാക്കിയതിനെ തുടര്‍ന്ന് റിഷി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പില്‍ ഔദ്യോഗിക പരാതി നല്‍കുമെന്ന് റിഷി റസാഖ് അറിയിച്ചു. സംഭവം സംബന്ധിച്ച പരിശോധനയ്ക്കായി ആരോഗ്യ വിഭാഗം ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് വിവരം ലഭിച്ചത്.

Continue Reading

Trending