Connect with us

Culture

കപ്പ് ഫ്രാന്‍സിന് പക്ഷേ മനസ് കീഴടക്കിയത് ക്രൊയേഷ്യ

Published

on

 


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

ദീദിയര്‍ ദെഷാംപ്‌സും സംഘവും ഫുട്‌ബോള്‍ ലോകം കീഴടക്കിയിരിക്കുന്നു. പക്ഷേ ഫ്രാന്‍സ് ജയിച്ചതിനേക്കാള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ക്രൊയേഷ്യ എന്ത് കൊണ്ട് തോറ്റു എന്നതാണ്. എവിടെയാണ് അവര്‍ക്ക് പിഴച്ചത്…? ഫ്രഞ്ച് ജയത്തിന് പിറകില്‍ അവരുടെ സൂപ്പര്‍ താരനിര, സമീപനം, പരിശീലകന്‍ എന്നീ ഘടകങ്ങളെല്ലാമുണ്ട്. ക്രൊയേഷ്യക്കാര്‍ ലോകകപ്പിന്റെ ഫൈനല്‍ വരെ വന്നത് അവരുടെ പോരാട്ടവീര്യത്തിലും ആത്മവിശ്വാസത്തിലുമായിരുന്നു. അതിന് എന്ത് സംഭവിച്ചു എന്നതാണ് സോക്കര്‍ ലോകം അന്വേഷിക്കുന്നത്.

ഫ്രാന്‍സിന്റെ ഗെയിം പ്ലാന്‍-പ്രത്യേകിച്ച്് രണ്ടാം പകുതിയില്‍ അവര്‍ സ്വീകരിച്ച സമീപനത്തിലാണ് ക്രോട്ടുകാര്‍ തളര്‍ന്നതും തകര്‍ന്നതും. 1-2ന് പിറകില്‍ നില്‍ക്കുന്ന സമയമായതിനാല്‍ ക്രൊയേഷ്യ രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ച് കളിക്കുമെന്നുറപ്പായിരുന്നു ഫ്രാന്‍സിന്. ഈ ഘട്ടത്തില്‍ പ്രത്യാക്രമണത്തിന് യഥേഷ്ടം അവസരങ്ങളുണ്ടാവും. ഈ അവസരങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ദെഷാംപ്‌സിന്റെ ബുദ്ധിയെയാണ് എംബാപ്പേയും പോള്‍ പോഗ്ബയും ഗോളാക്കി മാറ്റിയത്.

4-1 എന്ന നിലയില്‍ ഒരുഘട്ടത്തില്‍ ക്രൊയേഷ്യ പിറകിലേക്ക് പോയതോടെ അവര്‍ മാനസികമായി തളര്‍ന്നു. ലോകകപ്പ് ഫൈനല്‍ പോലെ ഒരു പോരാട്ടത്തില്‍ നാല് ഗോളുകള്‍ക്ക്് പിറകില്‍ നില്‍ക്കുമ്പോള്‍ തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയാണ്. മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ചത് ദെഷാംപ്‌സിന്റെ പ്രായോഗികബുദ്ധി തന്നെയാണ്.

ആദ്യം പിറന്ന സെല്‍ഫ് ഗോള്‍ നോക്കുക- മാന്‍സുകിച്ച് ആ പന്തിന് തല വെച്ചില്ലെങ്കില്‍ ഗ്രിസ്മാന്റെ ഷോട്ട് പുറത്താണ്. രണ്ടാം ഗോള്‍ അനാവശ്യമായി വഴങ്ങിയ ഒരു കോര്‍ണറും ആ കോര്‍ണറില്‍ നിന്നും പിറന്ന പെനാല്‍ട്ടിയുമാണ്. ഫ്രഞ്ച് ടീം വളരെ മാന്യമായി കളിച്ചു. വലിയ ലീഡ് സ്വന്തമാക്കിയിട്ടും അവര്‍ നെഗറ്റീവ് തന്ത്രങ്ങളിലേക്ക് പോയില്ല. ആക്രമണത്തില്‍ അവരും താല്‍പ്പര്യമെടുത്തു. ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട് നക്കാലേ കാണ്ടെയെ കോച്ച് രണ്ടാം പകുതിയില്‍ വിളിപ്പിച്ചത് പോലെ തന്ത്രപരമായി തന്നെ ദെഷാംപ്‌സ് മല്‍സരത്തെ കണ്ടു.

മല്‍സരത്തിന് ശേഷവും കപ്പില്‍ മതിമറക്കാതെ ഫ്രഞ്ച് കോച്ച്് മൈതാനത്ത് ശരിക്കുമൊരു മാതൃകയായി. അദ്ദേഹം ക്രോട്ട്് താരങ്ങളുടെ അരികിലെത്തി എല്ലാവരെയും ആശ്വസിപ്പിച്ചു. ക്രോട്ടുകാര്‍ മെഡലുകള്‍ സ്വീകരിക്കാന്‍ വരുമ്പോള്‍ ഫ്രഞ്ച് താരങ്ങള്‍ അവര്‍ക്ക് പ്രത്യേക സ്‌നേഹവഴിയൊരുക്കി. ക്രൊയേഷ്യക്കാര്‍ക്ക് ഈ രണ്ടാം സ്ഥാനം കപ്പിന് തുല്യമാണ്. ഒരു മല്‍സരത്തില്‍ മാത്രം തോറ്റവര്‍-അവര്‍ കീഴടക്കിയത് ഫുട്‌ബോള്‍ മനസ്സായിരുന്നു. ഫ്രാന്‍സിന്റെ കിരീട നേട്ടത്തിലും ട്രോഫി അവര്‍ക്ക് ഫിഫ പ്രസിഡണ്ട് ഇന്‍ഫാന്‍ഡിനോ സമ്മാനിക്കുമ്പോഴും ഗ്യാലറി പോലും മൗനമായി ക്രോട്ടുകാര്‍ക്കൊപ്പമായിരുന്നു. ഏറ്റവും മികച്ച താരമായി ലുക്കാ മോദ്രിച്ചിനെ പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ച കയ്യടി ഫ്രാന്‍സ് ലോകകപ്പ് ഏറ്റുവാങ്ങുമ്പോള്‍ ലഭിച്ചിരുന്നില്ല.

ലോകകപ്പ് സമാപിക്കുമ്പോള്‍ പുത്തന്‍ ടീമുകളുടെ, പുതിയ താരങ്ങളുടെ സമ്മേളന വേദിയായാണ് റഷ്യ അടയാളപ്പെടുത്താന്‍ പോവുന്നത്. പരാതികളില്ലാത്ത ലോകകപ്പ്, സംഘാടനത്തില്‍ പ്രകടമായ കൃത്യത, ഫിഫ പ്രകടിപ്പിച്ച അച്ചടക്കം-എല്ലാം പ്രൊഫഷണലിസത്തിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു. ഫൈനല്‍ കാണാനും സ്വന്തം ടീമുകളെ പ്രോല്‍സാഹിപ്പിക്കാനും ഫ്രഞ്ച്, ക്രൊയേഷ്യന്‍ ഭരണത്തലവന്മാരെത്തി. കിരീടം സമ്മാനിക്കാന്‍ റഷ്യന്‍ പ്രസിഡണ്ടുമെത്തി. വലിയ ചാമ്പ്യന്‍ഷിപ്പിന്റെ സമാപനത്തില്‍ ആകാശവും മഴയോടെ പുഷ്പവൃഷ്ടി നടത്തി.

ഇനി നാല് വര്‍ഷത്തിന് ശേഷം ഖത്തര്‍… ഇപ്പോള്‍ തന്നെ ഒരുക്കങ്ങളുടെ പകുതി ദൂരം പിന്നിട്ടവരാണ് ഖത്തര്‍. റഷ്യയില്‍ നിന്നും പഠിക്കാനുള്ളതെല്ലാം ഖത്തര്‍ സ്വീകരിക്കും. 2018 ല്‍ നിന്നും 2022 ലേക്കുള്ള ആ നാല് വര്‍ഷ ദൂരത്തില്‍ ഫ്രാന്‍സ് മാത്രമല്ല ക്രൊയേഷ്യയും ബെല്‍ജിയവും ഇംഗ്ലണ്ടും റഷ്യയും ജപ്പാനുമെല്ലാം ചര്‍ച്ച ചെയ്യപ്പെടും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending