Connect with us

More

കൗമാര കലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ ഇന്ന് അരങ്ങുണരും

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: പാചകത്തിലെ നളന്‍ പഴയിടത്തിന്റെ അടുക്കളയില്‍ പാല്‍ തിളച്ചുമറിഞ്ഞു. പിന്നാലെ കൈക്കാര്‍ സദ്യവട്ടമൊരുക്കി. പ്രതിഭകളുമെത്തിത്തുടങ്ങിയതോടെ കലാപൂരത്തിന് അരങ്ങൊരുങ്ങി. കൗമാരം ചിരിതൂകുന്ന വര്‍ണ്ണോത്സവത്തിന് ഇന്ന് കൊടിയേറ്റം.
രാവിലെ 9.30ന് പ്രധാന നഗരിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 2.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്തുനിന്ന് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം നാലിന് പ്രധാന വേദിയായ ‘നിള’യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
കണ്ണൂരിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യത്തിന് നൃത്ത ചുവടുകളൊരുക്കി 57 സംഗീത അധ്യാപകര്‍ സ്വാഗത ഗാനം ആലപിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തോടെ മത്സരങ്ങള്‍ തുടങ്ങും. ഇതേ സമയം ഒന്‍പത് വേദികളിലും മത്സരങ്ങള്‍ നടക്കും.
ഇന്നലെ ഉച്ചയ്ക്ക് 2.25ഓടെ നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ്ണക്കപ്പ് ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണം നല്‍കി.

നീരാടി നിള…

ഇന്ന് അരങ്ങുണരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ പൊലീസ് മൈതാനിയിയില്‍ ഒരുക്കിയ പ്രധാന വേദിയായ 'നിള' രാത്രി ദീപാലങ്കാരങ്ങളില്‍ നീരാടിയപ്പോള്‍ (ചിത്രം: കെ ശശി)

ഇന്ന് അരങ്ങുണരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ പൊലീസ് മൈതാനിയിയില്‍ ഒരുക്കിയ പ്രധാന വേദിയായ ‘നിള’ രാത്രി ദീപാലങ്കാരങ്ങളില്‍ നീരാടിയപ്പോള്‍
(ചിത്രം: കെ ശശി)

ഇന്നലെ രാവിലെ 11.10ന് ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എയാണ് ജവഹര്‍ സ്റ്റേഡിയത്തിലെ പാചകപുരയില്‍ പാല് കാച്ചിയത്. ചടങ്ങിന് എത്തിയവര്‍ക്ക് കല്‍ക്കണ്ടം ചേര്‍ത്ത പഴയിടം സ്‌പെഷല്‍ അരവണയാണ് മധുരമായി നല്‍കിയത്. മേയര്‍ ഇ.പി ലത, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, തുടങ്ങി ജനപ്രതിനിധികളും വിവിധ സബ്കമ്മിറ്റി ഭാരവാഹികളും ചടങ്ങിന് സാക്ഷിയായി.
ഊണ്‍ ഉള്‍പ്പടെയുള്ളവ തയ്യാറാക്കുന്നതിന് ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികള്‍ വെള്ളിയാഴ്ച മുതല്‍ പാചകപുരയില്‍ എത്തിതുടങ്ങിയിരുന്നു. പച്ചക്കറി കൂടാതെ 10 ടണ്ണിലധികം പഞ്ചസാരയും വെല്ലവും 10,000ലധികം നാളികേരവും പാചകപുരയിലെത്തി. അഞ്ച് ഉപജില്ലകളില്‍ നിന്നുള്ള കലവറ വണ്ടി ഇന്ന് എത്തും. വിഭവ ശേഖരണത്തിന് കലവറ വണ്ടികള്‍ പോയിടത്തെല്ലാം ആവേശകരമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചത്. ഒരു ദിവസം 25,000 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. ഊട്ടുപുരയില്‍ ഒരേസമയം 3000 പേര്‍ക്ക് ഊണ്‍ വിളമ്പാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending