Culture
കര്‍ണാടകയില്‍ ഗോലിയാത്തുകള്‍ക്കെതിരെ ദാവീദായി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടക്കവേ ബിജെപിയുടെ വന്‍ തോക്കുകള്‍ക്ക് മുന്നില്‍ ഉന്നംവെച്ച വാദങ്ങളുമായി ദാവീദായി വിലസി കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായി സിദ്ധരാമയ.
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദരമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പൊള്ളത്തരങ്ങളെ കണക്കിന് കൊട്ടിയാണ് സിദ്ധരാമയ്യയുടെ അഡാര്‍ ട്വീറ്റുകള്‍ തിളങ്ങുന്നത്.
പ്രചാരണത്തിനെത്തിയ യു.പി മുഖ്യമന്ത്രി യോഗിയെ അദ്ദേഹത്തിന്റെ നാട്ടിലെ വിഷയങ്ങള്‍ തുറന്നുവെച്ചാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ വിമര്‍ശനം.
At least 64 people have lost their lives due to a storm in Uttar Pradesh. My heartfelt condolences to the families who have lost their loved ones.
I am sorry your CM is needed here in Karnataka. I am sure he will return soon & attend to his work there. https://t.co/RwgDrhdn82
— Siddaramaiah (@siddaramaiah) May 3, 2018
യു.പിയില്‍ പൊടിക്കാറ്റും പേമാരിയും കാരണം 64 പേര്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ. യു.പി മുഖ്യമന്ത്രിക്ക് അവിടുത്തെ ജനങ്ങളുടെ ദുരിതത്തില്‍ യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം കര്‍ണാടകയില്‍ മുതലക്കണ്ണീരൊഴുക്കാന്‍ എത്തിയിരിക്കുകയാണ്. താമസിയാതെ അദ്ദേഹം തിരിച്ചെത്തി അദ്ദേഹത്തിന്റെ പണി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
Mr. Modi is facing an emergency situation in Karnataka as his party is staring at defeat. So, he is hoping for political gains by looking to the past.
Since you are looking back please also look at the Coffin scam: your prty made money while buying coffins for our martyrs. pic.twitter.com/hxsV2KRbT6
— Siddaramaiah (@siddaramaiah) May 3, 2018
ഇതിനു പിന്നാലെ സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം ചെയ്ത അഞ്ചു കാര്യങ്ങള്‍ പറയാന്‍ മോദിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ മറ്റൊരു ട്വീറ്റും പുറത്തു വിട്ടു. ചോദ്യം ചോദിക്കുമ്പോള്‍ വസ്ത്രത്തെ കുറിച്ചും ഉച്ചാരണത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും പറഞ്ഞ് കാര്യങ്ങള്‍ തിരിച്ചു വിടാനാണ് മോദി ശ്രമിക്കുന്നത്.
WHEN
1 are you giving approval to Kannada flag?
2 will you change the rules for Banking recruitment & make Kannada knowledge compulsory for banking jobs in Karnataka.
3 will you intervene in Mahadayi issue?
4 will you do justice to Karnataka & revise our SDRF allocation?— Siddaramaiah (@siddaramaiah) May 3, 2018
ഒരിക്കല്‍ കൂടി ആറു ചോദ്യങ്ങള്‍ ഉന്നയിക്കാം. മോദി ഇതിന് ഉത്തരം നല്‍കുക. 1. കന്നഡ പതാകക്ക് എപ്പോള്‍ അംഗീകാരം നല്‍കും. 2. ബാങ്കിങ് റിക്രൂട്ട്‌മെന്റിന്റെ നിയമങ്ങള്‍ മാറ്റി കര്‍ണാടകയിലെ ബാങ്കുകളില്‍ ജോലി ചെയ്യാന്‍ കന്നഡ നിര്‍ബന്ധമാക്കുമോ. 3. മഹാദായി നദീജല പ്രശ്‌നത്തില്‍ ഇടപെടുമോ?. 4. കര്‍ണാടകക്ക് നീതി നല്‍കുമോ ഇതിനായി എസ്.ഡി.ആര്‍.എഫ് അനുമതി പുനപരിശോധിക്കുമോ?. 5. ബംഗളൂരു ബി.ഇ.എം.എല്‍ ഓഹരി വിറ്റഴിക്കാനുള്ള നടപടി നിര്‍ത്തുമോ?. 6. റഫാല്‍ വിമാന നിര്‍മാണം എച്ച്.എ.എല്ലില്‍ നിന്ന് മാറ്റിയത് പുനപരിശോധിക്കുമോ?.
ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. സംസ്ഥാനത്തെ ശ്രദ്ധിക്കാനാണെങ്കില്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കണം. പക്ഷേ താങ്കള്‍ വന്നിരിക്കുന്നത് ഏതു തരത്തിലും കര്‍ണാടകയില്‍ ജയിക്കാനാണല്ലോ സിദ്ധരാമയ്യ പരിഹാസത്തോടെ ട്വീറ്റ് ചെയ്തു.
PM @narendramodi Sir, please see what advice I give my party leaders & workers.
Also see what effect your string of lies has on your loyal follower KS Eshwarappa. He is asking BJP workers to lie to the people. pic.twitter.com/iOhl8vMiDU
— Siddaramaiah (@siddaramaiah) May 3, 2018
കോണ്‍ഗ്രസ് പ്രസിഡന്റെ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച മോദിയുടെ ചോദ്യത്തേയും സിദ്ധരാമയ്യ വെറുതെവിട്ടില്ല.
കര്‍ണാടകത്തിലെ ബി.എസ് യെദ്യൂരപ്പയുടെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കടലാസ് നോക്കി 15 മിനുട്ട് സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
Dear PM @narendramodi ji,
I challenge you to speak about the achievements of B S Yeddyurappa’s Govt in Karnataka for 15 minutes by looking at a paper.
Sincerely
Siddaramaiah https://t.co/zSkja6eURO— Siddaramaiah (@siddaramaiah) May 2, 2018
PM @narendramodi is in Karnataka & has nothing substantial to offer. Instead, he dwells eloquently on non-issues:
1 Rahul Gandhi’s Kannada pronouciation while mauling Mante Swamy & Male Madeshwara out of shape.
2 Rahul Gandhi’s dress vs his dresses
3 My contest from 2 places. 1/4 pic.twitter.com/sZwU0NYjqe— Siddaramaiah (@siddaramaiah) May 1, 2018
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala2 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍