Connect with us

Culture

കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടി; പുഴകള്‍ കരവിഞ്ഞു

Published

on

 

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂരില്‍ ഇന്നലെ അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി. പുഴകള്‍ കരവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏതാനും വീടുകള്‍ തകരുകയും അനേകം വീടുകളില്‍ വെള്ളംകയറുകയും ചെയ്തു. കൊട്ടിയൂരിനടുത്ത അമ്പായത്തോട്, നെല്ലിയോട്, ചപ്പമല എന്നിവിടങ്ങളിലും മട്ടന്നൂരിനടുത്ത നായ്ക്കാലിപാലം, കണ്ണവം കുന്നുവളപ്പില്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടപൊട്ടിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ചുരം ഇടിഞ്ഞതിനാല്‍ വയനാട്ടിലേക്കും വെള്ളം കയറിയതിനാല്‍ കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്കും ഗതാഗതം നിലതാണ് കാരണം.

ബാവലി, ചീങ്കണ്ണി, പൊന്ന്യം പുഴകള്‍ കരകവിഞ്ഞു. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. മാലൂര്‍ കുണ്ടേരിപൊയിലില്‍ 14 വീടുകള്‍ വെളളത്തില്‍ മുങ്ങി. ബാവലിയുടെ തീരത്തുള്ള ഏതാനും വീടുകള്‍ നിലംപൊത്തി. 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തൊണ്ടിയില്‍ കടകളില്‍ വെള്ളം കയറി. പൊന്ന്യം പുഴ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കതിരൂര്‍ ചുണ്ടങ്ങാപ്പൊയിലില്‍ ഒമ്പത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നിലവില്‍ ജില്ലയില്‍ ആകെ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1200 ലേറെ പേര്‍ കഴിയുകയാണ്. ശിവപുരം വില്ലേജിലെ കുണ്ടേരിപൊയില്‍ 25 വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ ബന്ധു വീട്ുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കീഴല്ലൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ അഞ്ചരക്കണ്ടിക്കുസമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പാനൂരില്‍ ചാടാലപ്പുഴ കരവിഞ്ഞു. 39 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കനത്തമഴയില്‍ വീടും കടയും തകര്‍ന്നു. ഉളിയില്‍, തില്ലങ്കെരി, തെക്കംപൊയില്‍, പടിക്കച്ചാല്‍, കല്ലേരിക്കര, കക്കാട് എന്നിവിടങ്ങളിലും വെള്ളംകയറി.

തളിപ്പറമ്പിന് സമീപം ബക്കളം ലക്ഷംവീട് കോളനിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. മേല്‍ക്കൂരയുള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു. കമല (84), മകന്‍ പ്രഭാവതി (60) ഇവരുടെ മകന്‍ സനല്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴ പഞ്ചായത്തിലെ കാനം വയല്‍ കോളനി ഒറ്റപ്പെട്ടു.
ഉദയഗിരിശാന്തിപുരംഅരിവിളഞ്ഞ പൊയില്‍ റോഡില്‍ കാലുങ്കിന്റെ അടിഭാഗം പൊട്ടിയതിനാല്‍ അവിടേക്കുള്ള ഗതാഗതം നിരോധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending