Connect with us

Culture

‘സഹോദര ഭാര്യക്ക് രക്ഷകരാകാന്‍ യൂത്ത്‌ലീഗോ?; വിഎസിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍

Published

on

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ.എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒക്ടോബര്‍ 7 ന് ‘മലയാള മനോരമ’ യുടെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ‘ 10,000 രൂപക്കായി അഞ്ച് വട്ടം നടന്ന് വി എസിന്റെ സഹോദര ഭാര്യ’ എന്നാണ്.
ഒക്ടോബര്‍ 8 ന് വന്ന വാര്‍ത്തയില്‍ ഇപ്രകാരം പറയുന്നു: ‘സരോജിനിയുടെ ദുരിതം അറിഞ്ഞ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഇന്നലെ വീട്ടിലെത്തി 10,000 രൂപ കൈമാറിയിരുന്നു ‘.

പ്രളയ ദുരന്തത്തിന് ഇരയായ, മെലിഞ്ഞുണങ്ങിയ ശരീരവുമായി വില കുറഞ്ഞ വസ്ത്രവും ധരിച്ച് ഒരു വയോവൃദ്ധ, പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായത്തിന് വേണ്ടി തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം വില്ലേജ് ഓഫീസും ബാങ്കും കയറിയറങ്ങി നരകിക്കുന്നതിന്റെ ദയനീയ ചിത്രമാണ് മുകളില്‍ കണ്ടത്.

ഒരു പ്ലാസ്റ്റിക് സഞ്ചിയും തൂക്കിപ്പിടിച്ച്, കഷ്ടപ്പാടുകള്‍ ഏല്പിച്ച ശരീര അവശതകളുമായി പിണറായി സര്‍ക്കാരിന്റെ പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പൊങ്ങച്ചം പറച്ചിലിന് നേരെ ഒരു ചോദ്യചിഹ്നമായി, ഒരു നോക്കുകുത്തി പോലെ ആ വൃദ്ധ നില്‍ക്കുന്നു.

ആ വൃദ്ധ മറ്റാരുമല്ല. സാക്ഷാല്‍ വി എസ് അച്യുതാനന്ദന്റെ സഹോദരന്‍ വി എസ് പുരുഷോത്തമന്റെ ഭാര്യ സരോജിനിയാണവര്‍.

ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം കൈക്കലാക്കാനും, ആനുകൂല്യങ്ങള്‍ ഒന്നൊന്നായി പിടിച്ചു വാങ്ങാനും വി എസ് കാണിച്ച സമ്മര്‍ദ്ദത്തിന്റെ ചെറിയൊരംശം താല്പര്യം കാട്ടിയിരുന്നുവെങ്കില്‍ ഈ പാവം വൃദ്ധ ഇങ്ങനെ അലഞ്ഞു തിരിയേണ്ടി വരുമായിരുന്നോ?

സ്ത്രീ സുരക്ഷയുടെ പേരില്‍ വി എസ് രണ്ട് പതിറ്റാണ്ടോളം ആക്രമിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ യൂത്ത് ലീഗ്കാരില്‍ നിന്ന് സ്വന്തം സഹോദര ഭാര്യക്ക് സാമ്പത്തിക സഹായം കൈപ്പറ്റേണ്ടി വരുമായിരുന്നോ?

ഇത് തിരിച്ചറിയണമെങ്കില്‍, വരണ്ടുണങ്ങിയ സിദ്ധാന്തം മാത്രം പോര,
മനുഷ്യത്വം വേണം,
അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി സ്ത്രീകളേയും ദാരിദ്യത്തേയും കാണാതിരിക്കാനുള്ള തിരിച്ചറിവ് വേണം.

എല്ലാറ്റിനുമപ്പുറം, ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വേണം.
അച്ഛനും അമ്മയും മരിച്ച ശേഷം അനാഥബാല്യത്തില്‍ താങ്ങായി നിന്ന സഹോദരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളുണ്ടായിരിക്കണം.

സ്വന്തം ഭാര്യയെ കുറിച്ചും മക്കളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍, ഏത് മനുഷ്യനും, അയാള്‍ എത്ര വലിയ കമ്മ്യൂണിസ്റ്റ്കാരനായിരുന്നാലും, മരിച്ചതിന് തുല്യമാവുകയാണ്.

വി എസിന്റെ സഹോദര ഭാര്യയെ കഷ്ടപ്പാടില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടി,
ഹാ കഷ്ടം!!!

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending