Connect with us

Culture

വിജയരാഘവന്‍ വൃത്തികെട്ട സ്ത്രീവിരുദ്ധത പേറുന്ന മനോരോഗി: കെ.എം ഷാജി

Published

on

കോഴിക്കോട്: വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന മനോരോഗിയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെന്ന് കെ.എം ഷാജി എം.എല്‍.എ. അങ്ങേയറ്റം ദുര്‍ബലമായ ഒരു സമൂഹത്തില്‍ നിന്ന് സ്വന്തം കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രം ഉയര്‍ന്നു വന്ന രമ്യ ഹരിദാസിന്റെ ദളിത് സ്വത്വത്തെ കൂടിയാണ് വിജയരാഘവന്‍ അപമാനിച്ചതെന്നും ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘എ’ വിജയരാഘവനെ കുറിച്ച് എന്ത് പറയാനാണ്?
മനസ്സിനകത്ത് മുഴുവൻ എന്തോ തരം ഫ്രസ്റ്റ് റേഷൻ കുമിഞ്ഞുകൂടിയ ഈ വഷളനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ജയരാജനെ പോലെ ആളുകളെ സ്കെച്ച് ചെയ്യുന്ന സൈക്കോ എന്ന് പറയാനാവില്ല. അതിലും വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന സൈക്കോ പാത്ത് ( മനോരോഗി )എന്നേ പറയാനൊക്കൂ.

അങ്ങേയറ്റം ദുർബലമായ ഒരു സമൂഹത്തിൽ നിന്ന് കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ട് മാത്രം ഉയർന്നു വന്ന സ്ത്രീയാണ് രമ്യ ഹരിദാസ്‌.അവരുടെ സ്ത്രീ, ദളിത് സ്വത്വത്തെ കൂടിയാണ് എൽ ഡി എഫ് കൺവീനർ വിജയരാഘവൻ ക്രൂരമായി അപമാനിച്ചിരിക്കുന്നത്.നേരത്തെ ചിത്രലേഖ എന്ന ദളിത് സ്ത്രീയുടെ അതിജീവന ശ്രമങ്ങളോട് സി പി എം കാണിച്ച അസഹിഷ്ണുതയുടെ തുടർച്ച.

കീഴാളൻ ബ്രാഹ്മണ ദാസ്യത്തിനപ്പുറത്തേക്ക് ചുവടുകൾ വെക്കരുതെന്നും മുസ്ലിമെന്നാൽ തീവ്രവാദിയെന്നും നിർവ്വചിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയിലെ ശക്തനായ മോദി ‘ചിന്ന വീട്’ ആശയക്കാരിൽ പ്രമുഖനാണ് മുമ്പേ ‘എ’വിജയരാഘവൻജി. അതുകൊണ്ടാണ് ഇതേ രമ്യയുടെ ദളിത് ഐഡന്റിറ്റിയിൽ ജനിച്ച ഡോക്ടർ ബി ആർ അംബേദ്ക്കർ വിജയരാഘവന്റെ പാർട്ടിയെ ‘സവർണ്ണ തമാശ’ എന്ന് വിശേഷിപ്പിച്ചത്.നിർഭാഗ്യവശാൽ,പി കെ ബിജുവിനെ പോലുള്ളവർ അത്തരം ഹിപ്പോക്രസിയുടെ ടൂളുകളായി പരിണമിക്കുകയാണ്. മാർക്സിസ്റ്റ് സ്ത്രീപക്ഷ വിമോചക റാണികൾ പിന്നെ പണ്ടേ കീഴാള പാട്ടുകൾക്കും കവിതകൾക്കുമൊക്കെ ഒരു പഞ്ച് ഇല്ലെന്ന പക്ഷക്കാരും പഞ്ച് കിട്ടാൻ വേണ്ടി മാത്രം അവർണ്ണന്റെ അദ്ധ്വാനം കോപ്പിയടിക്കുന്നവരുമാണ്.

സഹോദരി രമ്യ, ആലത്തൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് മുന്നിലെ പ്രബുദ്ധതയാണ്. അവർ വിജയിക്കുക എന്നത് ‘എ ‘ വിജയരാഘവന്റെ പാർട്ടിയും സംഘ് പരിവാറും ഒരുമിച്ച് പ്രതിനിധാനം ചെയ്യുന്ന ദളിത്, ന്യൂനപക്ഷ, മാനുഷിക വിരുദ്ധമായ സാംസ്കാരിക ഫാഷിസത്തിനെതിരെ കൂടിയുള്ള വിജയമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്‌റാന്‍ മംദാനിയുടെ കത്ത്

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദിന് കത്തയച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി. ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേല്‍ക്കുന്ന അതേ ദിവസമാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കള്‍ കത്ത് പങ്കുവെച്ചത്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ മുസ്ലിമും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.

‘പ്രിയപ്പെട്ട ഉമര്‍, കയ്പിനെ കുറിച്ചും സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം’. മംദാനി കത്തില്‍ കുറിച്ചു. ഞങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.

2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 14 ദിവസത്തേക്ക് കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയിരുന്നു.

Continue Reading

kerala

കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.

അന്വേഷണത്തില്‍ വേഗത പോരെന്നും വന്‍ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോ? ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് തിട്ടപ്പെടുത്തുകയോ അവ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുന്‍മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം.

മുഖ്യമന്ത്രി പരാമര്‍ശിച്ച നേതാക്കളാരും ഭരണാധികാരികളല്ല. അവര്‍ക്കാര്‍ക്കും പോറ്റിക്ക് സൗകര്യം ചെയ്തുകൊടുക്കാനാവില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ശബരിമലയില്‍ പോറ്റിയെ കേറ്റിയതും പോറ്റിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്താണ്. മുഖ്യമന്ത്രി ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയാണ്. അതു ജനങ്ങള്‍ തിരിച്ചറിയുമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി

സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുമ്പോഴും അവരെ സിപിഎം സംരക്ഷിക്കുകയാണ്. അവര്‍ക്കെതിരെ ചെറിയ ഒരു അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോലും സിപിഎം നേതൃത്വത്തിന് മനസുറപ്പില്ല. കാരണം നടപടിയെടുത്താല്‍ അവര്‍ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സ്വര്‍ണക്കൊള്ളയിലെ പങ്ക് വ്യക്തമാക്കുമെന്ന ആശങ്കയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

‘ബിനോയ് വിശ്വമല്ല പിണറായി വിജയൻ; വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയത് ശരിയാണെന്ന് തന്നെയാണ് നിലപാട്’: പിണറായി വിജയന്‍

Published

on

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കും. പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാട്. അതില്‍ ഒരു തെറ്റും ഉള്ളതായി ഇപ്പോഴും തോന്നിയിട്ടില്ല. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.’ പിണറായി പറഞ്ഞു.

Continue Reading

Trending