Views
ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മതി, വിരട്ടല്‍ ഇങ്ങോട്ടു വേണ്ട
കെ.എം ഷാജി എം.എല്‍.എ
സത്യത്തില്‍ വലിയ തമാശയാണു കണ്ണൂരിലെ സമാധാനകമ്മിറ്റി യോഗം. കുറേ ആളുകള്‍ക്കു ചായയും ബിസ്‌കറ്റും കഴിച്ചു പിരിയാന്‍ ഒരവസരം. പലപ്പോഴും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് , ഈ കമ്മിറ്റിയില്‍ സത്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രം മതി എന്ന്…
അവര്‍ രണ്ടുപേരും മാത്രം തീരുമാനിച്ചാല്‍ കണ്ണൂര്‍ ശാന്തമാകുമെന്നു അവര്‍ക്കുമറിയാം; മാലോകര്‍ക്കും അറിയാം…
ഇന്നത്തെ നിയമസഭയിലെ അടിയന്തിര പ്രമേയത്തിന്റെ മറുപടിയിലാണു മുഖ്യമന്ത്രി അടിയന്തിര പ്രമേയത്തെ വഴിതിരിച്ചുവിട്ട് യു.ഡി.എഫിനെ അക്രമിക്കുന്ന സ്ഥിരം ശൈലിയിലേക്കു മാറിയത്.
അതിനിടയില്‍ രമണ്‍ ശ്രീവാസ്തവയും കടന്നുവന്നു.
രമണ്‍ ശ്രീവാസ്തവയെ നിങ്ങളല്ലെ ഇപ്പൊ പോറ്റുന്നത് എന്ന ഞങ്ങളുടെ (ഞാനും ബല്‍റാമും അനില്‍ അക്കരയും) ചോദ്യത്തിനു കളി ഇങ്ങോട്ടു വേണ്ട എന്ന സ്ഥിരം വിരട്ടലുമായി മുഖ്യമന്ത്രി!
നിങ്ങള്‍ ഷംസീറിനെയും രാജേഷിനെയും ഒക്കെ പേടിപ്പിചാല്‍ മതി കളി ഞങ്ങളോട് വേണ്ടെന്നു ഞാനും.
ഞങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയ മുഖ്യനോട് വിരല്‍ചൂണ്ടി സംസാരിക്കരുതെന്നു മുഖ്യമന്ത്രിയുടെ തന്നെ പഴയ പരാമര്‍ശത്തെ കളിയാക്കി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
പിന്നെ മുഖ്യന്‍ എനിക്കുനേരെ തിരിഞ്ഞു.
കോണ്‍ഗ്രസ്സുകാര്‍ക്കു ചൊറിയുന്നതു മനസ്സിലാകും, കെ.എം ഷാജി എന്തിനാണു ഇങ്ങനെ കുഴപ്പമുണ്ടാക്കുന്നത് എന്നായി. അപ്പഴേക്കും ഇളകിയല്ലോ പിണറായി ഫാന്‍സ് അസോസിയേഷന്‍. ഏറ്റുപിടിക്കാന്‍ സ്ഥിരം ഞരമ്പുരോഗികളായ സംഘി – എന്‍.ഡി.എഫ് പ്രതിഭകളും.
പതിവു തെറ്റിക്കാതെ തന്നെയായിരുന്നു ഇത്തവണയും ഓരിയിടല്‍. കുമ്മനം ഷാജി, രാമന്‍ ഷാജി, ചാരന്‍ ഷാജി….
ഒരുകാര്യം ഇത്തരക്കാരോടു പറയട്ടെ, പിണറായിയെ കാണുമ്പോ മുട്ടുവിറച്ചു മൂത്രമൊഴിച്ചുപോകുന്ന പാര്‍ട്ടിക്കാരും നോക്കു കൂലിക്കാരുമൊന്നും അക്കൂട്ടത്തില്‍ നട്ടെല്ലു വളയാത്ത ഞങ്ങളെ കൂടി കൂട്ടരുത്.
ഇങ്ങോട്ടു പറഞ്ഞാല്‍ പത്തായി തിരിച്ചുപറയും.
വിരല്‍ ചൂണ്ടിയാല്‍ തിരിച്ചു മുഷ്ടിതന്നെ ചുരുട്ടും.
അതു ഏതു കൊമ്പത്തെ മുഖ്യനായാലും ശരി.
കഴുതക്കാമം തീര്‍ക്കാന്‍ കുമ്മനമെന്നും കമ്മനമെന്നും ഒക്കെ ഓരിയിട്ടിട്ടു യാതൊരു കാര്യവുമില്ല.
കണ്ണൂരിലെ ഈ ചോരക്കളിയിലെ ലാഭം ആര്‍ക്കാണെന്ന മുനീര്‍ സാഹിബിന്റെയും രമേശേട്ടന്റെയും ചോദ്യത്തിനു ആദ്യം നിങ്ങള്‍ ഉത്തരം പറയൂ! 20 കൊല്ലമായി കണ്ണൂരിലെ എല്ലാ ബൂത്തിലും നിങ്ങള്‍ ബി.ജെ.പിയെ വളര്‍ത്തുകയല്ലെ എന്ന ചോദ്യത്തിനും തെറിപറയാതെ ഉത്തരം പറയൂ…
സത്യത്തില്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കള്‍ തന്നെയാണു നിങ്ങള്‍… ബി.ജെ.പിക്കു സി.പി.എമ്മും സി.പി.എമ്മിനു ബിജെപിയും പരസ്പരം വളരാന്‍ ആവശ്യമാണ്. ആയുധം കൊടുത്ത് നിങ്ങള്‍ പറഞ്ഞുവിട്ട അണികളെ നില നിര്‍ത്താന്‍ നിങ്ങള്‍ക്ക് അതാവശ്യവുമാണ്.
ആര്‍.എസ്.എസ്, ബി.ജെ.പി പോലെയുള്ള ഫാഷിസ്റ്റുകള്‍ക്കും മത തീവ്രവാദികള്‍ക്കുമൊക്കെ എതിരെ പൊരുതാന്‍ ഏതായാലും എ.കെ.ജി സെന്ററില്‍നിന്നും എന്‍.ഡി.എഫ് ആപ്പീസില്‍ നിന്നും തല്‍ക്കാലം സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന കാര്യവും ടിയാന്‍മാരെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.
ആദ്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇതൊരു നാട്ടുരാജ്യമല്ലെന്നും അവിടുത്തെ മഹാരാജാവല്ല താനെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ബോധ്യപ്പെടുത്ത്…
കണ്ണുരുട്ടി നോക്കിയാല്‍ ആര്‍ത്ത് കരയുന്ന യുവജന നേതാക്കളുടെ കൂട്ടത്തില്‍ എല്ലാവരും പെടില്ലെന്നും പഠിപ്പിച്ചു കൊടുക്ക്…
പിന്നെ ഇങ്ങനെ സ്റ്റേജില്‍ കയറി ഇടത്തും വലത്തും പോലീസ് പടയെ നിര്‍ത്തി ബി.ജെപ.ി വിരുദ്ധ മുക്രയിടാതെ ബൂത്തില്‍ കയറി ബിജെപിയുടെ 20 കൊല്ലത്തെ ചീട്ടുകീറിയ മലപ്പുറത്തുകാരെയും ലീഗിനെയും കണ്ട് പഠിച്ച് ഇനിയെങ്കിലും ഒന്നു നന്നാവാന്‍ നോക്ക്…
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

