Culture
ഇനിയൊരു ഷുക്കൂര്‍ ഉണ്ടാവാതിരിക്കാന്‍ നീതിക്കായുള്ള യുദ്ധത്തിന് കരുത്തേകണം: കെ.എം ഷാജി
ഷുക്കൂർ !അവന്റെ നിഷ്കളങ്കമുഖം ഒരു നെരിപ്പോടായി ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഉറക്കം പോലും സഹായത്തിനെത്താത്ത ദിനരാത്രങ്ങളൊരുപാട് കടന്നു പോയിട്ടുണ്ട് പലപ്പോഴും. പറക്കമുറ്റാത്ത ഘട്ടത്തിൽ മരണത്തിന്റെ ബീഭത്സമായ മുഖം മുന്നിൽ കണ്ട് മനുഷ്യ മാംസം തിന്നുന്ന ഹിംസ്ര മൃ ഗങ്ങൾക്കിടയിൽ നിസ്സഹായനായി..
ഒരു പക്ഷേ കേരളത്തിലെ രാഷ്ട്രീയവും അല്ലാത്തതുമായ കൊലപാതകങ്ങളിൽ ഏറ്റവും നമ്മെ സ്തബ്ധമാക്കേണ്ടിയിരുന്ന, എല്ലാ ചർച്ചകളും കേന്ദ്രീകരിക്കേണ്ടിയിരുന്ന സമാനതകളില്ലാത്ത കൊലപാതകമത്രെ ഷുക്കൂർ വധം. പക്ഷേ എന്ത് കൊണ്ട് മറ്റ് കൊലപാതകങ്ങളെ പോലെ ശുക്കൂർ വധം കേരളീയ സമൂഹം വേണ്ടത്ര ചർച്ച ചെയ്തില്ല എന്നത് ഒരു പ്രഹേളികയായി നില നിൽക്കുന്നു.എന്തന്നാൽ, ശുക്കൂറിന് വേണ്ടി വിപ്ലവ കാവ്യങ്ങളെഴുതാൻ കൂലിയെഴുത്തകാരില്ല എന്നതാണ്. ലോകത്ത് തന്നെ സമാനതയില്ലാത്ത രീതിയിൽ, ലാറ്റിനമേരിക്കയിലെ ബ്രൗൺഷുഗർ കാർട്ടലുകളെ പോലും പിറകിലാക്കുന്ന തരത്തിൽ ബാല്യം വിട്ടൊഴിയാത്ത ഒരു കുട്ടിയെ മണിക്കൂറുകളോളം ആസ്വദിച്ചാനന്ദിച്ച് കൊല ചെയ്ത സൈക്കോ ക്രിമിനലുകൾ ഈ വിപ്ലവ സിങ്കങ്ങളാണ് എന്നതാണ് കാര്യം.
ഇപ്പോൾ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സാംസ്കാരിക നായകന്മാരും എഴുത്തുകാരും, ഫെമിനിസ്റ്റുകളും ഷുക്കൂർ വധത്തിന്റെ വിവിധങ്ങളായ മാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകുമോ എന്നതാണ് ചോദ്യം.അമ്പലങ്ങളിലും പള്ളികളിലും സിനഗോഗുകളിലും നവോത്ഥാനമുണ്ടാക്കുന്ന തിരക്കിൽ വിസ്മരിച്ചു പോകരുത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച്.എല്ലാ സർഗാത്മകതയും ആ അവകാശത്തിനകത്താണ് വരുന്നത്.ഏറ്റവും വലിയ സർഗാത്മകത ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമാണ്. അതിന്റെ വന്യമായ നിഷേധമാണ് ശുക്കൂറെന്ന ബാലന്റെ കാര്യത്തിൽ സാംസ്കാരിക കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. പുരോഗമനത്തിന്റെ പേറ്റന്റ് നെറ്റിയിലൊട്ടിച്ചു വെച്ച ,സി പി എം പാർട്ടിയുടെ ജയരാജനെ പോലെയുള്ള ക്രിമിനലുകളാൽ നടത്തപ്പെടുന്ന ഇത്തരം ക്രൂരതകളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ പുരോഗമനം ഒലിച്ചുപോകുമെന്ന കണക്കെ നിങ്ങളുണ്ടാക്കുന്ന സെലക്ടീവ് നവോത്ഥാനവും പുരോഗമനവും ഫെമിനിസവുമൊക്കെ ആർക്കു വേണ്ടിയുള്ളതാണ്. നിഷ്പക്ഷ മാധ്യമങ്ങളെങ്കിലും ഈ ഘട്ടത്തിൽ ഇനിയൊരു ശുക്കൂർ കണ്ണൂരിന്റെ മണ്ണിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ ജാഗ്രത പുലർത്തേണ്ട ഘട്ടം ഇതിൽപ്പരം മറ്റൊന്നില്ല.
രാഷ്ട്രീയ പാർട്ടികളൊക്കെയും വിശുദ്ധരാണെന്ന വാദമൊന്നും ആർക്കുമില്ല. പക്ഷേ അത്യന്തം പ്ലാന്റ്ഡ് ആയി പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് സ്ട്രെക്ച്ചർ തയ്യാറാക്കി ആളെ കൊല്ലുന്ന രണ്ട് പാർട്ടികൾ കേരളത്തിൽ സി പി എം ഉം ബി ജെ പിയുമാണ്.ഈ ഗണത്തിലെ ഏറ്റവും പ്രാകൃതമായ ശുക്കൂർ വധത്തെയാണ് ഡിവൈഎഫ്ഐ നേതാവ് എ എൻ ശംസീർ ആൾക്കൂട്ടത്തിന്റെ വൈകാരിക പ്രകടനമാക്കി ന്യായീകരിച്ചത്. ഇത് തന്നെയാണ് നോർത്തിന്ത്യയിൽ ആദിത്യ യോഗിയും സാക്ഷി മഹാരാജുമൊക്കെ പറയുന്നത്.2019 ൽ അത്ഭുതകരമാംവണ്ണം അതേറ്റു പറയാൻ നവോത്ഥാനത്തിന്റെ മിശിഹ പിണറായി ഭരിക്കുന്ന കേരളത്തിൽ അയാളുടെ പ്രിയപ്പെട്ട ശിഷ്യൻ ഉണ്ടാവുന്നു എന്നത് നവോത്ഥാനത്തിന്റെ പുരോഗതിയെ തന്നെയാണ് കാണിക്കുന്നത്.
ഇനിയുമൊരു ശുക്കൂർ, കണ്ണൂരിന്റെ മണ്ണിലുണ്ടാവരുതെന്ന നമ്മളെടുത്ത പ്രതിജ്ഞയുടെ പ്രതിഫലനമാണ് ഷുക്കൂർ വധക്കേസ്സിലെ ഇപ്പോഴത്തെ വഴിത്തിരിവ് എന്നറിയുന്നതിൽ സന്തോഷമുണ്ട്. ഇനി വരാനിരിക്കുന്ന ഒരു മനുഷ്യ കുഞ്ഞിന് പോലും ഇത്തരം പ്രാകൃതമായ ഹത്യ ഏറ്റു വാങ്ങേണ്ട ഒരു നിർഭാഗ്യം ഉണ്ടാവരുത്. കൊന്നവരെ മാത്രമല്ല, തിരശ്ശീലക്ക് പിന്നിൽ വിരുദ്ധാശയങ്ങളുടെ എത്തിനിക് ക്ലീൻൻസിംഗിംന് ഉത്തരവിടുന്ന യഥാർത്ഥ കൊലപാതകികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാതെ ഈ പോരാട്ടം പൂർണ്ണമാവില്ലെന്ന് ഞാൻ പേർത്തും പേർത്തും പറയുന്നതിന്റെ മർമ്മമാണിത്.
ആ ഒരു ദൗത്യമാണ് കണ്ണൂരിന്റെ മണ്ണിൽ ഏറ്റെടുക്കാൻ ശ്രമിച്ചത്. അതുകൊണ്ടാണ് നിയമ സംവിധാനത്തിന്റെ സാന്നിദ്ധ്യം പോലും നെഞ്ചുവേദനയുണ്ടാക്കുന്ന ഭീരുക്കളായ കുറ്റവാളികൾ പല പണികളും നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. പക്ഷേ ജീവനുള്ള കാലത്തോളം പിൻ വാങ്ങുക എന്നത് അസ്സാധ്യമാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഇനിയൊരു മക്കളെ നഷ്ടപ്പെട്ട ശുക്കൂറിന്റെ ഉമ്മമാർ ഉണ്ടാവരുതെന്ന പ്രതിജ്ഞ അള്ളാഹുവിനെ മുൻനിർത്തി കൊണ്ടുള്ളതാണ്.അത് വിജയിക്കുന്നത് വരെ പോരാടുക തന്നെ ചെയ്യും. സി പി എമ്മിന്റെ പ്രതികാര നടപടികളെ ഭയപ്പെട്ട് പിന്മാറുന്ന പ്രശ്നമില്ല.കേസ്സിന്റെ ഇനിയുള്ള മുന്നോട്ടു പോക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്.തലശ്ശേരിയിൽ കേസ്സ് കേൾക്കണമെന്ന് പറയുന്നത് അപകടകരമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീന മേഖലയിൽ കേസ്സ് കേൾക്കുക എന്ന് പറയുന്നത് സാക്ഷികളെയടക്കം മൊഴി മാറ്റാനുള്ള അവസരമാണ് സി പി എമ്മിന് നൽകുക. അതു കൊണ്ടാണ് സി പി എം ആ വാദം ഉന്നയിക്കുന്നത്. ഹൈക്കോടതിയിലേക്ക് കേസ്സ് പോകുന്നതോടെ ഒരു കടമ്പ കടക്കുന്നു. പിന്നെയുള്ളത് സാക്ഷികളാണ്. കേരളത്തിലെ മീഡിയകളും പൊതുസമൂഹവും എത്രമാത്രം ഉയർന്നാണോ ഈ കേസ്സിന്റെ ഫോളോ അപ്പ് നടത്തുന്നത് എന്ന് തെളിയിക്കപ്പെടേണ്ടത് സാക്ഷികൾക്ക് നാം നൽകുന്ന പരിരക്ഷയും കേസ്ലിന്റെ തുടർ പ്രവർത്തനങ്ങളിൽ ഉണ്ടാവുന്ന ജാഗ്രതയെയും അപേക്ഷിച്ചാണ്.ഷുക്കൂർ കേസ്സിന്റെ ഇതുവരെയുള്ള തുടർച്ചയിൽ പിന്തുണ അറിയിച്ചവരും പൊതുസമൂഹവും മാധ്യമങ്ങളും(എല്ലാവരും അംബാനി ചാനൽ അല്ലെന്ന കൃത്യമായ ബോധ്യമുണ്ട്.)
ഇക്കാര്യത്തിൽ അങ്ങേയറ്റം ജാഗ്രത കാണിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ കേസ്സ് പൂർണ്ണാർത്ഥത്തിൽ വിജയം വരിക്കുകയുള്ളൂ.
അതത് പ്രദേശത്തെ എല്ലാ വംശീയതയിൽ പൊതിഞ്ഞ അതിദേശീയതകളെയും സ്വാംശീകരിച്ചതാണ് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകളുടെ ട്രാക്ക്.ബോസ്നിയയിലെ മുസ്ലിം കൂട്ടക്കൊല സെർബ് അതിദേശീയതയുടെ വാഗ്ദാക്കളായ കമ്മ്യൂണിസ്റ്റുകാരുടേതായിരുന്നു. സാർവ്വദേശീയതയും ഇക്വാലിറ്റേറിയൻ കാല്പനികതയുമൊക്കെ പാടി നടക്കുന്ന ഭൂരിഭാഗം കമ്യൂണിസ്റ്റുകളും വംശീയ വെറിയുടെ മൂർത്തരൂപങ്ങളാണെന്ന് ബോസ്നിയ ഇപ്പോഴും ഓർമ്മിപ്പിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാവട്ടെ, ഹാൻ വംശീയതയുടെ ഒരു സംഘടിത രൂപമാണ്.ഉയിഗൂർ മുസ്ലിം ഗളടക്കമുള്ള മുസ്ലിം സമൂഹത്തോട് ചൈനീസ് ഭരണകൂടത്തിന്റെ സമീപനം അറിയാം നമുക്ക്. ലങ്കയിൽ സിംഹള വംശീയതയെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ട്. ഇന്ത്യയിൽ ബ്രാഹ്മണ മാർക്സിസം എന്ന് അംബേദ്ക്കർ വിശേഷിപ്പിച്ച, മനസ്സിനകത്ത് വംശീയതയുടെ വികൃതമായ വെറി പേറുന്ന കമ്മ്യൂണിസ്റ്റ് കരാചിച്ചുമാരെ കുറിച്ച് സി എച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ കേരള കരാചിച്ചുമാരെ നിയമത്തിന്റെ ശക്തമായ മറ്റൊരു ന്യൂറംബർഗ് ട്രയലിലൂടെ, നമുക്ക് വിചാരണ ചെയ്യേണ്ടതുണ്ട്. ലോകമാകമാനം ഫാഷിസം മുന്നോട്ട് വെക്കുന്ന പ്രാകൃത രാഷട്രീയം പടിയിറങ്ങുന്നതിന്റെ കേളി നാദം ഉയർന്നു കേൾക്കുകയാണ്.ഇന്ത്യയിലും കേരളത്തിലും അത് സാധ്യമാവുകയും നീതി വിജയിക്കുകയും ചെയ്യേണ്ടത് സാമൂഹികമായ സഹജീവനത്തിന് അത്യന്താപേക്ഷിതമാണ്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india8 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

