Connect with us

Video Stories

കെ.എം ഷാജിയുടെ സബ്മിഷന്‍; മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: മറ്റു മതങ്ങള്‍ വെറുക്കപ്പെടേണ്ടവയാണെന്ന് പ്രചരിപ്പിക്കുന്നവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്നും മതസഹിഷ്ണുതക്ക് പേരുകേട്ട കേരളത്തിലെ ഇത്തരത്തിലുള്ള നടപടികളെ ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നതെന്നും നിയമസഭയില്‍ കെ.എം ഷാജിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ നാലു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ തന്നെ പൊലീസ് കാര്യക്ഷമമായി ഇടപെട്ട് തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് പരമാവധി ശ്രമങ്ങള്‍ നടത്താറുണ്ട്.

മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിനും ജാതിമതവര്‍ഗലിംഗ ഭേദമന്യേ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സമീപകാലത്തെങ്ങുമില്ലാത്തവിധം കേരളത്തിലെ ബഹുസ്വരസമൂഹത്തില്‍ വര്‍ഗീയധ്രുവീകരണത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കെ.എം ഷാജി സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി. ശക്തമായ രാഷ്ട്രീയതരംഗമുള്ളതിനാല്‍ വര്‍ഗീയതയെ മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സമീപകാലത്ത് മതവിദ്വേഷപ്രസംഗങ്ങളും എഴുത്തുകളും പ്രയോഗങ്ങളും വ്യാപകമാവുകയാണ്.

മുന്നിലിരുന്ന് കൈയടിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മതഭ്രാന്തന്‍മാരായ അനുയായികള്‍ക്കായി മറ്റ് മതങ്ങളെ അപമാനിക്കാനും അപഹസിക്കാനും ഇത്തരക്കാര്‍ക്ക് ഒരു മടിയുമില്ലാതാവുകയാണ്. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമൊക്കെ മറ്റ് മതസ്ഥര്‍ പുറത്തിറങ്ങരുതെന്ന മട്ടില്‍ ഓരോ സമുദായത്തെയും ഒരോ അറയില്‍ അടച്ചുപൂട്ടുകയാണ്. ഇത്തരക്കാരുടെ സാമ്പത്തിക ഉറവിടം ശക്തമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും ഷാജി പറഞ്ഞു. ഇത്തരം വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരേ നടപടിയെടുക്കുമ്പോഴും സൂക്ഷ്മത പാലിക്കണം. പ്രാസംഗികനായ ഷംസുദ്ദീന്‍ പാലത്തിനെതിരേ യു.എ.പി.എ ചുമത്തി കേസെടുക്കുകയുണ്ടായി. ശശികല ടീച്ചര്‍ക്കെതിരേയുള്ള പരാതിയില്‍ കേസെടുത്തെങ്കിലും യു.എ.പി.എ ചുമത്തിയില്ല. ഇത് വ്യാപകമായ തെറ്റായ പ്രചാരണങ്ങള്‍ക്കിടയാക്കുകയാണ്.

ഫാസിസ്റ്റ് മനോഭാവമുള്ള കേന്ദ്രസര്‍ക്കാരിന്റെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിക്കുമേല്‍ കുതിരകയറാന്‍ വരുമ്പോള്‍ സൂക്ഷിക്കേണ്ടതായുണ്ട്. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ യു.എ.പി.എ പോലുള്ള ഫാസിസ്റ്റ് നിയമങ്ങള്‍ ഉപയോഗിക്കുകയാണ്. വര്‍ഗീയ തീവ്രവാദികളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് മതേതരകേരളം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. നാടിനെ തകര്‍ക്കാന്‍ വരുന്ന ഇത്തരം ശക്തികള്‍ക്കെതിരേ നടപടിയുണ്ടാവണമെന്നും ഷാജി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending