Connect with us

Cricket

ഐപിഎല്ലിൽ ഇന്ന് കിരീട പോരാട്ടം കൊൽക്കത്തയും ഹൈദരാബാദും നേർക്കുനേർ

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനേഴാം സീസണിലെ വിജയികളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 2016-ലെ ജേതാക്കളായ സണ്‍റൈസേഴ്സ് ഹൈദരബാദും തമ്മിലാണ് കലാശപോര്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഐപിഎല്ലിലെ ആദ്യമത്സരം നടന്ന സ്റ്റേഡിയത്തില്‍ തന്നെയാണ് കലാശപ്പോരാട്ടവും.

കരുത്തുറ്റ ബാറ്റിങ് നിരയുള്ള രണ്ട് ടീമുകളുടെ മത്സരമായതിനാല്‍ തീപാറും എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ആദ്യഘട്ട മത്സരങ്ങളില്‍ അടിപതറിയെത്തി ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്തയോട് തോറ്റ സണ്‍റൈസേഴ്സ് രാജസ്ഥാന്‍ റോയല്‍സിനോട് പയറ്റിയ പോലെയുള്ള തന്ത്രങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സാധ്യത കൊല്‍ക്കത്തക്ക് തന്നെയെന്നാണ് ക്രിക്കറ്റ് ആരാധാകര്‍ ചൂണ്ടിക്കാട്ടുന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഹെന്ററിച്ച് ക്ലാസന്‍ സഖ്യത്തിനെ നിലക്ക് നിര്‍ത്താന്‍ കൊല്‍ക്കത്തക്ക് ഉള്ളത് മിച്ചല്‍ സ്റ്റാര്‍, സുനില്‍ നരെയ്ന്‍ സഖ്യമാണ്. അതേ സമയം ഇരുടീമുകളും മധ്യനിരയിലും ഫിനിഷിംഗിലെ പ്രഹരശേഷിയിലും ഏറെക്കുറെ ശക്തരാണ്. ഹൈദരാബാദിന് പാറ്റ് കമ്മിന്‍സും നടരാജും ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദും ബൗളിംഗില്‍ തിളങ്ങിയാല്‍ കൊല്‍ക്കത്തക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

കൊല്‍ക്കത്ത ബൗളിഗ് നിരയില്‍ ഏതാണ്ട് എല്ലാവരും തീരെ മോശമല്ല. എങ്കിലും പ്ലേഓഫില്‍ സ്പിന്നര്‍മാര്‍ തിളങ്ങിയത് കമിന്‍സിനു കരുത്താകും. 2008-ല്‍ ആദ്യ എഡിഷന്‍ തുടങ്ങി നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2012 -ല്‍ ആദ്യമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കപ്പില്‍ മുത്തമിടുന്നത് പിന്നീട് ഒരു വര്‍ഷത്തെ ഇടവേളയില്‍ 2014ലും അവര്‍ കപ്പ് ഉയര്‍ത്തി. ചെന്നൈ കപ്പടിച്ച 2021-ല്‍ റണ്ണര്‍ അപ് ആയി.

സണ്‍റൈസസ് ഹൈദരാബാദ് ആകട്ടെ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തങ്ങളുടെ ആദ്യ കിരീടം ഐപിഎല്ലില്‍ സ്വന്തമാക്കിയത്. 2018-ല്‍ ഫൈനലില്‍ എത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റു. ഇന്ത്യന്‍ വേനക്കാലങ്ങളെ കൂടി അതിജീവിച്ചാണ് പത്ത് ടീമുകളില്‍ നിന്ന് അവസാന രണ്ട് ആയി സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഫൈനല്‍ മത്സരത്തില്‍ നില്‍ക്കുന്നത്. മത്സരങ്ങളിലേറെയും രാത്രിയായിരുന്നെങ്കിലും വേനല്‍ച്ചൂട് അടക്കം വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളെയാണ് താരങ്ങള്‍ നേരിട്ടത്.

Cricket

ട്വന്റി-20 ലോകകപ്പ്; ഇന്ത്യ ഇന്ന്‌ ആതിഥേരായ യു.എസ്.എയുമായി ഏറ്റുമുട്ടും

രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്.

Published

on

ടി20 ലോകകപ്പിന്റെ മൂന്നാം ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് യു.എസുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ടീം ഇന്ത്യ ഇന്ത്യ താരങ്ങളോട് തന്നെ മത്സരിക്കുന്ന പ്രതീതിയായിരിക്കും ന്യൂയോര്‍ക്കില്‍ ഇന്ന് കാണാനാകുക. ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം യുഎസ് ടീമിലെ പതിനഞ്ചില്‍ 9 പേരും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ ആറ് പേരെങ്കിലും ഇന്നത്തെ മത്സരത്തില്‍ ഇറങ്ങിയേക്കുമെന്നാണ് വിവരം.

അഹമ്മദാബാദില്‍ ജനിച്ച ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം യുഎസ് ടീമിലെ പതിനഞ്ചില്‍ 9 പേരും ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ 6 പേര്‍ ഇന്നത്തെ മത്സരത്തില്‍ കളത്തിലിറങ്ങിയേക്കും. അതേ സമയം ഗ്രൂപ്പ് എയില്‍ അജയ്യരായി നില്‍ക്കുന്ന ടീമുകളാണ് ഇന്ത്യയും യുഎസ്എയും. ഇന്ന് ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാം. തോല്‍ക്കുന്ന ടീം കാത്തിരിക്കേണ്ടിവരും. ഈ ലോകകപ്പില്‍ ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ അവസാന മത്സരവും ഇതാണ്.

ഇന്ത്യ രണ്ട് മത്സരങ്ങള്‍ കളിച്ച വേദിയാണ് ന്യൂയോര്‍ക്ക് നസ കൗണ്ടി. ബോളര്‍മാരെ കൈയയച്ചു സഹായിക്കുന്ന പിച്ചില്‍ 84 ശതമാനം വിക്കറ്റുകളും നേടിയത് പേസ് ബോളര്‍മാരാണ്. പൊതുവെ ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിയാത്തതാണ് ന്യൂയോര്‍ക്കിലെ പിച്ച്. ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും ഇന്ത്യ എതിരാളികളെ നിലംപരിശാക്കിയത് ബോളര്‍മാരെ വെച്ചാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഏതാണ്ടെല്ലാവരും തന്നെ ഫോമിലാണ്. എങ്കിലും ബാറ്റിങ് സൈഡില്‍ അനിശ്ചിത്വം തുടരുന്നു. പാകിസ്താനുമായുള്ള കഴിഞ്ഞ കളിയില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും നേരത്തെ ഗ്രൗണ്ട് വിട്ടിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇന്നു മാറ്റമുണ്ടായേക്കാം. ഫോമില്‍ അല്ലാത്ത ദുബെയ്ക്കു പകരം ഇടംകൈ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ ത്താനാണ് സാധ്യത.

മാച്ച് സ്റ്റാറ്റിസ്റ്റിക്സിലും മത്സരപരിചയത്തിലും അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറെ മുന്നിലാണ്. എന്നാല്‍ ആദ്യമായി അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അമേരിക്ക കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി ടീമാണ്. ആദ്യ മത്സരത്തില്‍ 195 റണ്‍സ് പിന്തുടര്‍ന്നു കാനഡയെ തോല്‍പിച്ച ടീമാണ് അവര്‍. പാക്കിസ്ഥാനെ അട്ടിമറിച്ചപ്പോള്‍ ബോളര്‍മാര്‍ വേറിട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്.

പാക്കിസ്ഥാനെതിരെ അര്‍ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ മോനക് പട്ടേലും രണ്ട് മത്സരങ്ങളിലും ടീമിന്റെ രക്ഷകനായി മാറിയ വൈസ് ക്യാപ്റ്റന്‍ ആരണ്‍ ജോണ്‍സുമാണ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ബൗളര്‍് നേത്രാവല്‍ക്കര്‍ രണ്ട് മത്സരത്തില്‍ നിന്ന് മാത്രം പവര്‍പ്ലേ ഓവറുകളില്‍ അഞ്ച് വിക്കറ്റ് നേടിക്കഴിഞ്ഞു. ഇടംകൈ സ്പിന്നര്‍മാരായ നൊഷ്തുക് കെന്‍ജിഗെ, ഹര്‍മീത് സിങ് എന്നിവരും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്തും. ഏതായാലും നസ കൗണ്ടിയിലെ അത്ഭുതപിച്ചില്‍ ആര് വാഴുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

Continue Reading

Cricket

ട്വന്റി20 ലോകകപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം ഇന്ന്

ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ന്യൂയോര്‍ക്കിലാണ് ആവേശപ്പോര് നടക്കുന്നത്.

Published

on

രണ്ടാം ജയത്തിനായി ഇന്ത്യ, മുറിവേറ്റ മനസ്സുമായി പാകിസ്താന്‍. ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ന്യൂയോര്‍ക്കിലാണ് ആവേശപ്പോര് നടക്കുന്നത്. ആദ്യ കളിയിലെ അപ്രതീക്ഷിത പരാജയം പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ പോരാട്ടം കനക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയെങ്കിലും ന്യൂയോര്‍ക്ക് നാസൗ കൗണ്ട് സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ചാണ് ഇരുടീമിന്റേയും പ്രധാന. 150 ന് മുകളിലുള്ള സ്‌കോര്‍ നേടുക എന്നത് ഈ ഗ്രൗണ്ടില്‍ അസാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യന്‍ ടീമില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നും മലയാളികള്‍ ഉറ്റുനോക്കുന്നു.

ആദ്യ കളിയില്‍ പാക്കിസ്ഥാനെതിരെ അമേരിക്ക അട്ടിമറി ജയം നേടിയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെ വിജയം നേടിയ ഇന്ത്യ ?ഗ്രൂപ് എയില്‍ രണ്ടാം സ്ഥാനത്താണ്. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനെ ആശങ്കയിലാക്കുന്നതും ഇതു തന്നെയാണ്. ഇനിയുള്ള മത്സരങ്ങള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പാക് ടീമിന് ആശ്വാസം നല്‍കില്ല. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് സൂപ്പര്‍ 8ല്‍ എത്തുക. ഇന്ത്യയും പാക്കിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ യുഎസ്എ ആ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാല്‍ തന്നെ പാക്കിസ്ഥാന് ജീവന്മരണമാണ്.

അതിനിടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുന്ന നസ്സാവുവിലെ ഗ്രൗണ്ടിലെ പിച്ചിന്റെ അപ്രവചനീയ സ്വഭാവത്തെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പിച്ചൊരുക്കിയ ക്യൂറേറ്ററിന് പോലും അതെങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്ന് രോഹിത് പറഞ്ഞു.

ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇവിടെ ചില മത്സരങ്ങള്‍ ഞങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ചില ട്രെയിനിങ് സെഷനുകള്‍ മഴമൂലം നടത്താന്‍ പറ്റാത്ത സാഹചര്യവുമുണ്ടായി. പിച്ചിനെ കുറിച്ച് പറയുകയാണെങ്കില്‍ ക്യൂറേറ്ററിന് പോലും അതിന്റെ സ്വഭാവം പ്രവചിക്കാനാവില്ല. ഓരോ ദിവസവും ഓരോ രീതിയിലാണ് അത് പ്രതികരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.

നേരത്തെ ഇന്ത്യ-അയര്‍ലാന്‍ഡ് മത്സരത്തില്‍ പിച്ചിലെ ബൗണ്‍സ് രോഹിത് ശര്‍മ്മക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ചെറിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഇന്ത്യക്കായി കളിക്കുമ്‌ബോള്‍ ഇതൊന്നും പ്രശ്നമല്ലെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്റെ മറുപടി. ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലുമെല്ലാം ഇത്തരം സാഹചര്യത്തില്‍ കളിച്ചിട്ടുണ്ട്. ബ്രിസ്ബേനില്‍ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കളിച്ചപ്പോഴും മാനസികമായി സമ്മര്‍ദമുണ്ടായിരുന്നു. അന്നും ബാറ്റ്സ്മാന്മാര്‍ക്ക് ബൗണ്‍സ് പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, പ്രതിസന്ധികളെ മറികടക്കാന്‍ കഴിഞ്ഞുവെന്നും രോഹിത് പറഞ്ഞു.

പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് ടീമുകള്‍ മാത്രമാണ് ടീം സ്‌കോര്‍ നൂറു കടത്തിയത്. മുന്‍ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.

ആദ്യ കളിയില്‍ അയര്‍ലന്‍ഡിനെ ആധികാരികമായി തോല്‍പ്പിച്ചാണ് രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ശ്രമിക്കുക.

Continue Reading

Cricket

സഞ്ജു പുറത്ത്, കോഹ്‌ലി ഓപൺ ചെയ്യും; ഇന്ത്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു

Published

on

ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ബോളിങ്. ടോസ് നേടിയ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലി രോഹിത് ശർമ സഖ്യം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.

ഓപണർ യശസ്വി ജയ്സ്വാളിനേയും അന്തിമ ഇലവനിൽ പരിഗണിച്ചില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നീ മൂന്ന് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വ​ന്റി20​യു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ൾ റൗ​ണ്ട​ർ​മാ​രാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ദേ​ജ, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ​ക്ക് ഒ​രു​മി​ച്ചാണ് രംഗത്തിറങ്ങുന്നത്.

റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. മലയാളി താരം സഞ്ജു സാംസൺ, കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഇല്ല. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.

Continue Reading

Trending