Connect with us

FOREIGN

കൊവിഡ് കേസുകള്‍ കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും

അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

കൊവിഡ് കേസുകള്‍ അധികമായ സാഹചര്യത്തില്‍ വിവിധ തെക്കുകിഴക്കന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്‍,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്‌കാനറും ഉണ്ടാകും. ‘ പ്രതിരോധശേഷി കുറയുന്നതും വര്‍ഷാവസാനത്തെ വര്‍ദ്ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമാകാം. യാത്രയും ഉത്സവ സീസണും മറ്റൊരു കാരണമായിട്ടുണ്ട്” സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പറയുന്നു.

ഇന്തോനേഷ്യയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 2 ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ചില അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ പുനഃസ്ഥാപിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബതം ഫെറി ടെര്‍മിനലും ജക്കാര്‍ത്തയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഇതില്‍ ഉള്‍പ്പെടുന്നു.

മലേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി, ഡിസംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 6,796 ആയി വര്‍ധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്സിഎംപി റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു.

 

 

FOREIGN

കെ.എം.സി.സി വളന്‍റിയർമാർക്ക് ആദരം

Published

on

യു.എ.ഇ സർക്കാറിന്‍റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി.

കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്‌റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്‍റ് സഫിയ മൊയ്‌ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.

നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്.

3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.

Continue Reading

FOREIGN

സൗദിയില്‍ ഒരാഴ്ചക്കിടെ 23,194  അനധികൃത താമസക്കാരെ പിടികൂടി 

 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23,194 അന ധികൃത താമസക്കാരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,536 പേരാണ് പിടിയിലായത്.
ഇതില്‍ 41 ശതമാനം യമന്‍ പൗരന്മാരും 57 ശതമാനം എത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യ ങ്ങളില്‍ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 23 പേരെ പിടികൂടുകയുണ്ടായി.
 21,843 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ എം ബസ്സികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 4025 നിയമലംഘകരെ യാത്രാ ടിക്കറ്റുകള്‍ ശരിയാക്കന്നതിന് പ റഞ്ഞിട്ടുണ്ട്. 9,904 നിയമലംഘകരെ ഇതിനകം നാടുകടത്തുകയും ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കുകയോ, അഭയമോ മറ്റേതെ ങ്കിലും സഹായമോ സേവനമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
 ദശലക്ഷം റിയാല്‍ വരെ പിഴയും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹന ങ്ങളും അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്ന് അഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കി.
ഏതെങ്കിലും നിയമലംഘനങ്ങളെക്കുറിച്ചു അറിയുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്ര വിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളി ലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

Trending