More
മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ അവസാന ശ്രമവുമായി എന്‍.സി.പി; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ നീക്കം
തിരുവനന്തപുരം: പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാരും നിയമക്കുരുക്കില്‍ നിന്ന് ഉടനൊന്നും മോചിതരാകില്ലെന്ന് വ്യക്തമായതോടെ, പുറത്ത് നിന്നുള്ള ഏതെങ്കിലും എം.എല്‍.എയെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിസഭാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എന്‍.സി.പി നേതൃത്വം നീക്കം തുടങ്ങി. വൈകിയാല്‍ മന്ത്രിസ്ഥാനം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ് എന്‍.സി.പി നേതൃത്വം ഇതിനായുള്ള നീക്കം സജീവമാക്കിയത്. മന്ത്രിസഭാ പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ എന്‍.സി.പിക്കുള്ളില്‍ ഏകസ്വരമാണ്. എന്നാല്‍ ആരെ മന്ത്രിയാക്കുമെന്ന കാര്യത്തില്‍ ഭിന്നത രൂക്ഷമാണ്. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്്കുമാറിനുവേണ്ടി ഒരുവിഭാഗം നേതാക്കളും കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണ് രംഗത്തുള്ളത്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിയാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം.
ഫോണ്‍കെണി വിവാദത്തില്‍ കുടങ്ങിയ എ.കെ ശശീന്ദ്രനും കായല്‍കയ്യേറ്റത്തില്‍ തോമസ് ചാണ്ടിക്കും മേലുള്ള നിയമക്കുരുക്കുകള്‍ ഉടനൊന്നും അഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് എന്‍.സി.പി നേതൃത്വം ബദല്‍ നീക്കങ്ങളിലേക്ക് കടന്നത്. കേരള കോണ്‍ഗ്രസ് ബിയെ പാര്‍ട്ടിയില്‍ ലയിപ്പിച്ച് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ നിലപാട്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നാണ് തോമസ് ചാണ്ടിവിഭാഗത്തിന്റെ ആവശ്യം. എ.കെ ശശീന്ദ്രന്‍ നിലപാട് പരസ്യമാക്കിയിട്ടുമില്ല. ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുള്ള നീക്കവും തോമസ് ചാണ്ടി വിഭാഗം തുടങ്ങിയിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറുമെത്തിയാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഇരുവരുടെയും കൈയിലാകുമെന്ന ആശങ്കയാണ് എന്‍.സി.പി യിലെ ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമടക്കം ബാലകൃഷ്ണപിള്ള ചോദിച്ചുവാങ്ങും. മകന്‍ മന്ത്രിയുമാകും. ഇതോടെ കുടുംബ പാര്‍ട്ടിയായി എന്‍.സി.പി മാറും. ഇതോടെ യഥാര്‍ത്ഥ എന്‍.സി.പിക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് കോവൂരിന് സാധ്യത കല്‍പിക്കപ്പെടുന്നത്. പാര്‍ട്ടിക്ക് അതീതനായി നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രകൃതമല്ല കോവൂരിനെന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം, ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. ഗതാഗത വകുപ്പ് ഗണേഷിനെ ഏല്‍പ്പിച്ച് മുഖം രക്ഷിക്കാമെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളത്. ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം ആഴ്ചകള്‍ക്ക് മുന്‍പേ എന്‍.സി.പിയില്‍ സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ മറുവിഭാഗങ്ങള്‍ രംഗത്തെത്തിയതോടെ ആ നീക്കം പൊളിഞ്ഞു. ആദ്യഘട്ടത്തില്‍ ബാലകൃഷ്ണപിള്ളയും ഈ നീക്കത്തിന് എതിരായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ പിള്ള പച്ചക്കൊടി കാട്ടി.
ലയനത്തിനായി കുറച്ച് ആവശ്യങ്ങളും പിള്ള മുന്നോട്ടുവെച്ചു. മകന് മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ തന്റെ ക്യാബിനറ്റ് പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായ ബാലകൃഷ്ണപിള്ളക്കുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി പൂര്‍ണമായി പിള്ളയുടെ കൈയിലേക്ക് പോകുമെന്ന ആശങ്ക എന്‍.സി.പിയില്‍ സജീവമായത്. ഇതോടെ കോവൂരിന് പിന്തുണയേറി.
tech
ഐഫോൺ 17 പ്രോ മോഡലുകളിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് അപ്രത്യക്ഷമോ?; ഉപയോക്താക്കൾ ആശങ്കയിൽ
കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.
വാഷിങ്ടൺ: 2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളിൽ പോർട്രെയിറ്റ് മോഡിലെ നൈറ്റ് മോഡ് ലഭ്യമല്ലെന്ന പരാതികൾ വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.
മുൻ ക്യാമറയിലും പിൻ ക്യാമറയിലും പോർട്രെയിറ്റ് നൈറ്റ് മോഡ് പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന നൈറ്റ് മോഡും, വിഷയത്തിൽ മാത്രം ഫോക്കസ് ചെയ്ത് പശ്ചാത്തലം ബ്ലർ ആക്കുന്ന പോർട്രെയിറ്റ് മോഡും ഒരുമിച്ച് പ്രവർത്തിക്കുന്ന ഫീച്ചറാണ് ഇതു. ക്യാമറ സെൻസറും സോഫ്റ്റ്‌വെയറും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അതേസമയം, ഐഫോൺ 16 സീരീസിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് ലഭ്യമാണെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഐഫോൺ 12 മുതൽ ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഐഫോൺ 17 പ്രോ മോഡലുകളിൽ ഇത് അപ്രത്യക്ഷമായതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഫ്റ്റ്‌വെയറിലെ തകരാറാകാം പ്രശ്‌നത്തിന് കാരണമെന്നാണ് പലരുടെയും വിലയിരുത്തൽ. ഐഒഎസ് 26.2 അപ്‌ഡേറ്റോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഈ മാസം അവസാനം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മോഡൽ പുറത്തിറങ്ങി ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ പ്രശ്‌നം ഉപയോക്താക്കൾ ശ്രദ്ധയിൽപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ പൂർണമായി ഒഴിവാക്കുകയാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ടെക്‌നോളജി വിദഗ്ധർ വിലയിരുത്തുന്നത്.
2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.
india
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala20 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india13 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala17 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india15 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala18 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
News20 hours agoരാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
