Connect with us

Video Stories

പഞ്ചായത്തുകളില്‍ നിന്ന് അധികാരം കവര്‍ന്ന് മദ്യശാലകള്‍ സ്ഥാപിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: കെ.പി.എ മജീദ്

Published

on

 

കോഴിക്കോട്: മദ്യശാല തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന സംസ്ഥാനത്തെ നിയമം എടുത്തു കളയാനുള്ള എല്‍.ഡി.എഫ് തീരുമാനം മദ്യ രാജാക്കന്മാര്‍ക്കുള്ള തുറന്ന പിന്തുണയും ജനവഞ്ചനയുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പഞ്ചായത്തീ രാജ് നിയമത്തില്‍ ഭേദഗതി വരുത്തി മദ്യ മാഫിയക്ക് ഒത്താശ ചെയ്യാനുള്ള മന്ത്രിസഭായോഗ തീരുമാനം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. ഏറെ കാലത്തെ പ്രക്ഷോഭത്തിന്റെയും ചര്‍ച്ചകളുടെയും ഫലമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവന്നത്.
എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ലഭിച്ച സഹായത്തിനുള്ള പ്രത്യുപകാരമായാണ് മദ്യമൊഴുക്കാനുള്ള കടമ്പകള്‍ ഓരോന്നും നീക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരെ സഹായിക്കുന്നത്. നിയമസഭയില്‍ ചര്‍ച്ച ചെയ്ത് മദ്യനയം മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും ജനരോഷം ഭയന്ന് ഒരു വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാറിന് അതിനായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ മാതൃകാപരമായ മദ്യ നയത്തിന്റെ ഫലമായിക്കൂടിയാണ് സുപ്രീംകോടതി ദേശീയ പാതയോരത്തെ മദ്യശാലകള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്.
ഇതിലേറെയും പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും എതിര്‍പ്പുമൂലം പലയിടത്തും നടന്നിട്ടില്ല. ദേശീയസംസ്ഥാന പാതകളെ ജില്ലാ പാതയാക്കിയും പ്രധാനകവാടം പിന്‍വഴിയാക്കിയുമെല്ലാം സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമമാണുണ്ടായത്. മാറ്റാന്‍ നിര്‍ബന്ധിതമായപ്പോള്‍ പുതിയ സ്ഥലത്തേക്ക് ബാറുകളും മദ്യശാലകളും മാറ്റി സ്ഥാപിക്കാന്‍ പലയിടങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതാണ് മദ്യലോബിക്ക് തിരിച്ചടിയായത്.
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന് നഷ്ടമുണ്ടായെന്നും വേഗത്തില്‍ പരിഹരിക്കണമെന്നും വാദിക്കുന്നവര്‍, കേരളത്തിലെ മദ്യ ഉപഭോഗം കുറഞ്ഞതിനെ വിപരീതാര്‍ത്ഥത്തിലാണ് പരിശോധിക്കുന്നത്. ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തായാക്കി പുതിയ മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കം വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാവണം. മദ്യമൊഴുക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Trending