Connect with us

More

ന്യൂനപക്ഷ സ്‌കൂളുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെ.പി.എ മജീദ്

Published

on

 

തിരുവനന്തപുരം: അംഗീകാരമിെല്ലന്ന പേരില്‍ ന്യൂനപക്ഷ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (അസ്മി) നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചക്ക്് അണ്‍ എയ്ഡഡ് മേഖല വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കൊപ്പം അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥപനങ്ങള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ പുതിയ കാല്‍വെപ്പ് ഉണ്ടായത്. അണ്‍ എയ്ഡഡ് മേഖലയുടെ ഉയര്‍ച്ചക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് മുന്‍ സര്‍ക്കാരുകള്‍ ചെയ്തിരുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിനായി മാനേജ്‌മെന്റുമായോ അധ്യാപകരുമായോ വിദ്യാര്‍ത്ഥി സംഘടനകളുമായോ ചര്‍ച്ച നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നില്ല. അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാകുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി ഈ മേഖലയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥാപനങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അതിനാലാണ് ഗുണനിലവാരമുള്ള സ്വകാര്യസ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ പഠിക്കാനെത്തുന്നതെന്നും ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. എവിടെ പഠിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഇത് ചോദ്യം ചെയ്യുകയാണ് എന്ത് കഴിക്കണമെന്ന സ്വാതന്ത്ര്യത്തിനായി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനം ശ്രമിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തിൽ നാളെ മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

Published

on

കോഴിക്കോട് : ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്രമീകരണം നടപ്പാക്കുന്നത്. ഈ ദിവസങ്ങളിൽ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ യാത്രകൾ പുനക്രമീകരിക്കണം.

ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള പാച്ച് വർക്ക് പുനഃരാംഭിക്കുന്നത് കണക്കിലെടുത്തുമാണ് നിയന്ത്രണം. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Continue Reading

More

ഭക്ഷണ വംശീയത തുറന്നുകാട്ടിയ ‘പാലക് പനീര്‍’ നിയമപോരാട്ടം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി യുഎസ് സര്‍വകലാശാല

Published

on

ന്യൂയോര്‍ക്ക്: മൈക്രോവെയ്വ് ഓവനില്‍ ഭക്ഷണം ചൂടാക്കിയപ്പോള്‍ ഉയര്‍ന്ന ഗന്ധത്തിന്റെ പേരില്‍ വംശീയ അധിക്ഷേം നേരിട്ടെന്ന പരാതിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം. ഇന്ത്യന്‍ വിദ്യാര്‍ഥികളായ ആദിത്യ പ്രകാശ് (34), പങ്കാളി ഉര്‍മി ഭട്ടാചാര്യ (35) എന്നിവര്‍ക്കാണ് ബൗള്‍ഡറിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയത്. ഭക്ഷണത്തിന് എതിരായ പ്രതിഷേധം വംശീയ വിദ്വേഷമാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

2023 സെപ്റ്റംബര്‍ 5നായി സംഭവങ്ങളുടെ തുടക്കം. ആദിത്യ പ്രകാശ് മൈക്രോവെയ്വില്‍ പാലക് പനീര്‍ ചൂടാക്കിയപ്പോള്‍ ഉണ്ടായ ഗന്ധത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഒരു സ്റ്റാഫ് അംഗമാണ് ആദ്യം എതിര്‍പ്പുയര്‍ത്തിയത്. മൈക്രോവെയ്വ് ഉപയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പരാതി ഉയര്‍ത്തിയത്. സംഭവത്തിന് പിന്നാലെ തങ്ങള്‍ക്കെതിരെ വിദ്വേഷ, പ്രതികാര നടപടികളും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയ്ക്കെതിരെ ഇവര്‍ കേസ് ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് ഇരുവര്‍ക്കും മാസ്റ്റേഴ്സ് ഡിഗ്രികള്‍ നല്‍കാന്‍ ആന്ത്രപ്പോളജി വകുപ്പ് വിസമ്മതിച്ചെന്നും പ്രകാശ് പ്രതികരിച്ചു. ഈ പരാതിയാണ് സര്‍വകലാശാലയില്‍ നിന്ന് 200,000 ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചതോടെ അവസാനിച്ചത്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചതോടെ ഇരുവരുടെയും നിയമ പോരാട്ടം ‘ഭക്ഷ്യ വംശീയത’യെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. പരമ്പരാഗത ഭക്ഷണരീതിയുടെ പേരില്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ചയ്ക്കും സംഭവം തുടക്കമിട്ടു, ആയിരക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.

നഷ്ടപരിഹാരം അനുവദിച്ചപ്പോഴും വിദ്യാര്‍ഥികള്‍ക്ക് എതിരെ ഉണ്ടായ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് പങ്കില്ലെന്ന് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. എന്നാല്‍ ഇരുവര്‍ക്കും ഇനി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നല്‍കില്ലെന്ന വ്യവസ്ഥയോടെയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. നിയമപോരാട്ടത്തില്‍ വിജയിച്ചെങ്കിലും ദമ്പതികളുടെ ഗവേഷണ ഫണ്ടിംഗ്, അധ്യാപന അവസരങ്ങള്‍, പിഎച്ച്ഡി ഗൈഡുകള്‍ എന്നിവയും നഷ്ടപ്പെട്ടു.

Continue Reading

kerala

‘സിപിഎമ്മും സിപിഐയും NDAയിൽ ചേരണം’, പിണറായിയെ സ്വാഗതം ചെയ്ത് ‌കേന്ദ്രമന്ത്രി

Published

on

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ ഡി എയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായിയും എല്‍ഡിഎഫും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കണം എന്നും അങ്ങനെ വന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ നേതാക്കള്‍ എന്‍ഡിഎയില്‍ ചേരുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ റിപ്പബ്ലിക് പാര്‍ട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയന്‍ എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകും- അദ്ദേഹം പറഞ്ഞു.
Continue Reading

Trending